വാടാനപ്പിള്ളി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ.സി.പി.ഉദയഭാനുവിനെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബോസിന്റെ മകൻ അമൽദേവ് മുഖ്യമന്ത്രിക്ക് കത്തു നൽകി. മൂന്നാം തവണയാണ് ഇക്കാര്യം സംബന്ധിച്ച് ചന്ദ്രബോസിന്റെ മകൻ മുഖ്യമന്ത്രിക്ക് കത്തുനൽകുന്നത്. എന്നാൽ ഇതുവരെയും തനിക്ക് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നതിനു പുറമെ സഖാവ് പിണറായി വിജയൻ എന്നു കൂടി അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തുടങ്ങുന്നത്.കണ്ണൂർ ജയിൽ കഴിയുന്ന നിസാം പണവും സ്വാധീനവും ഉപയോഗിച്ച് മറ്റു കുറ്റവാളികളേക്കാൾ സുഖസൗകര്യത്തിലാണ് കഴിയുന്നതെന്നും ശിക്ഷയിൽ ഇളവു നേടി പുറത്തുവരാൻ ശ്രമിക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങ് പാർട്ടി സെക്രട്ടറിയായിരിക്കെ വീട്ടിൽ വന്ന് ഞങ്ങളെ ആശ്വസിപ്പിച്ചതും എന്തു സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞതും കത്തിൽ ഓർമിപ്പിച്ചിട്ടുണ്ട്. ഉദയഭാനുവിനെ സ്പെഷൽ പ്രോസിക്യൂട്ടറായി കിട്ടാൻ എന്റെ അമ്മയും വീട്ടുകാരും അങ്ങയുടെ ഓഫീസിൽ വന്ന് അഭ്യർത്ഥിച്ചിരുന്നതായും എന്നാൽ ഇത്രനാൾ…
Read MoreCategory: Thrissur
പരീക്ഷണം പാളി..! ദേശീയപാതയിൽ പരീക്ഷണ ടാറിംഗ് നടത്തിയ ആന്പല്ലൂർ മുതൽ നന്തിക്കരവരെ രണ്ടുമണിക്കൂറിനിടെ അപകടത്തിൽപ്പെട്ടത് പത്ത് വാഹനങ്ങൾ
പുതുക്കാട് : ദേശീയപാതയിൽ പരീക്ഷണ ടാറിംഗ് നടത്തിയ ആന്പല്ലൂർ മുതൽ നന്തിക്കര വരെയുള്ള സ്ഥലത്ത് രണ്ടുമണിക്കൂറിനിടെ പത്തോളം വാഹനങ്ങൾ അപകടത്തിൽപെട്ടു. രാവിലെ എട്ടു മണിയോടെ നന്തിക്കര പെട്രോൾ പന്പിന് സമീപം മലപ്പുറത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മിനി ടെന്പോ ബ്രേക്ക് ചെയ്തതിനെ തുടർന്ന് മറിഞ്ഞു. അര മണുക്കൂറിനുശേഷം ഇതേ സ്ഥലത്ത് പാലക്കാട്ടുനിന്നും പെരുന്പാവൂരിലേക്ക് കള്ളുകൊണ്ടു പോവുകയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞു. ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. ഈ അപകടം കണ്ട് ബ്രേക്ക് ചെയ്ത ഇരുചക്രവാഹനവും തെന്നി മറിഞ്ഞു. രാവിലെ 8.15ന് ആന്പല്ലൂർ സിഗ്നലിൽ നാലുകാറുകളും ഒരു മിനി ടെന്പോയും അപകടത്തിൽപെട്ടു. സിഗ്നലിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാർ വന്നിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിസ്സാര പരിക്കേറ്റ സ്ത്രീയെ പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്പല്ലൂർ കെഎസ്ആർടിസി സ്റ്റാന്റിന് സമീപം വടക്കാഞ്ചേരിയിൽനിന്ന് എറണാകുളത്തേക്കു…
Read Moreചില്ലറ തട്ടിയിട്ട് നടക്കാൻ മേലാ..! പത്തു രൂപ കോയിൻകൊണ്ടാണേ ഇങ്ങോട്ടു വരേണ്ടെന്ന് ബാങ്കുകൾ; നട്ടംതിരിഞ്ഞ് വ്യാപാരികളും ജീവനക്കാരും
തൃശൂർ: പത്തുരൂപ കോയിനാണോ, ഇങ്ങോട്ടു തൽക്കാലം കൊണ്ടുവരേണ്ടെന്ന് ബാങ്കുദ്യോഗസ്ഥരുടെ ഉപദേശം. ആവശ്യക്കാരുണ്ടെങ്കിൽ അവർക്ക് കൊടുക്കാനാണ് നിർദ്ദേശിക്കുന്നത്. പത്തുരുപ കോയിനുകൾ രണ്ടായിരവും അതിലധികവുമൊക്കെ കിട്ടുന്ന വ്യാപാരികളും മറ്റു സ്ഥാപനക്കാരുമാണ് കിട്ടിയ പണം ബാങ്കിലടയ്ക്കാൻ ചെല്ലുന്പോൾ ബാങ്കുദ്യോഗസ്ഥൻമാരുടെ ഉപദേശം. തൽക്കാലം ഇതെവിടെങ്കിലും കൊണ്ടുപോയി കൊടുത്തോ, ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ പത്തുരൂപ കോയിനുകളാണ് കെട്ടികിടക്കുന്നതെന്നാണ് ബാങ്കുകാരുടെ സങ്കടം. എന്തായാലും പത്തുരൂപ കോയിനുകൾ തലവേദനയായി മാറിയിരിക്കയാണെന്നാണ് പറയുന്നത്. പക്ഷേ ചില്ലറ ക്ഷാമം രൂക്ഷമാണെന്നും പറയുന്നു. ബാങ്കുകളിൽ ചെന്നാൽ ആവശ്യക്കാർക്ക് പത്തു രൂപയുടെ കോയിനുകൾ കിട്ടും. പക്ഷേ ആർക്കും വേണ്ടെന്നാണ് പറയുന്നത്. ബാങ്കിൽ പണമെടുക്കാൻ വരുന്നവർക്ക് പത്തു രൂപയുടെ കോയിനുകൾ കൊടുത്താൽ വേണ്ടെന്നു പറയും. പിന്നെ എവിടെ ഇതു കൊണ്ടുപോയി കൊടുക്കുമെന്ന ആലോചനയിലാണ് ബാങ്കുദ്യോഗസ്ഥർ. ഇതിനിടെ വ്യാപാരം നടത്തിയും മറ്റും കിട്ടുന്ന കോയിനുകൾ കൂടി കൊണ്ടുവരുന്പോൾ സ്വാഭാവികമായും എടുക്കില്ലെന്ന് പറയാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുകയെന്ന് ബാങ്കധികാരികൾ…
Read Moreമോഷ്ടാവ് അമ്പലം മുരളി വീണ്ടും പിടിയിൽ; എൺപതോളം ക്ഷേത്ര മോഷണക്കേസിലെ പ്രതിയായ ഇയാൾ ജയിൽ മോചിതനായിട്ട് മൂന്നുമാസമേയായുള്ളു
തൃശൂർ: നിരവധി അന്പല മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി സ്വദേശി അന്പലം മുരളി എന്നറിയപ്പെടുന്ന ചെട്ടിപറന്പിൽ മുരളി(47)യാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ച ചിറ്റിലപ്പിള്ളി പഴന്പലം മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ച് പണവും മറ്റും കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് അന്പലം മുരളി അറസ്റ്റിലാവുന്നത്. സ്ഥിരം അന്പല മോഷ്ടാവായ ഇയാൾ മറ്റൊരു കേസിൽ ശിക്ഷയനുഭവിച്ചതിനുശേഷം മൂന്നു മാസം മുന്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. ചിറ്റിലപ്പിള്ളി പഴന്പലം ക്ഷേത്രത്തിൽ ഓടുപൊളിച്ച് കടന്നായിരുന്നു കവർച്ച. ജയിലിൽനിന്ന് ഇറങ്ങിയശേഷം കടലാശേരി പിഷാരിക്കൽ ക്ഷേത്രത്തിൽ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട ്. ചുറ്റന്പലത്തിന്റെ ചുറ്റുവിളക്കിനായി സ്ഥാപിച്ചിരുന്ന കോണി ഉപയോഗിച്ച് അകത്തു കടന്നായിരുന്നു കവർച്ച. ചുറ്റന്പലത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്. എണ്പതോളം ക്ഷേത്ര മോഷണക്കേസിലെ പ്രതിയാണ് മുരളി. പടവരാട്…
Read Moreമേലിൽ ഇങ്ങനെ ആവർത്തിക്കരുത്..! ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കെ യു അരുണൻ എംഎൽഎയ്ക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പരസ്യ ശാസന
തൃശൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണന് പരസ്യ ശാസന നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇന്നു രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുടയിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് എംഎൽഎയോട് വിശദീകരണം ചോദിക്കാനും വേണ്ട നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി എംഎൽഎയ്ക്കെതിരെ പരസ്യ ശാസന നൽകാൻ ശിപാർശ ചെയ്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് ഇത് അംഗീകരിച്ചാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. എംഎൽഎ ഭാവിയിൽ പരിപാടികളിൽ പങ്കെടുക്കുന്പോൾ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു. ആർഎസ്എസിന്റെ ബാനർ പ്രദർശിപ്പിച്ചിരുന്ന പരിപാടിയിലാണ് കെ.യു.അരുണൻ എംഎൽഎ പങ്കെടുത്ത് വിവാദത്തിൽപ്പെട്ടത്.
Read Moreതൃശൂർ മെഡിക്കൽ കോളജിലേക്ക് വന്നാൽ മാലിന്യമല കാണാം; ഒപ്പം ചെലവില്ലാതെ രോഗവും വാങ്ങാം; മഴകനക്കുന്ന തോടെ മാലിന്യപ്രശ്നം കൂടുതൽ രൂക്ഷമാകും
മുളങ്കുന്നത്തുകാവ്: മഴ കനത്ത് പനി പടരുന്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി രോഗങ്ങളുടെ ഉത്പാദനകേന്ദ്രമാകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യങ്ങൾ മാറ്റാൻ ഇടമില്ലാത്തതുകൊണ്ട് അസുഖം മാറാനായി വരുന്നവർ കൂടുതൽ അസുഖബാധിതരായി തിരിച്ചുപോകുന്ന സ്ഥിതിയാണ്. ആശുപത്രി കോണിപ്പടിക്കു സമിപം കുന്നുകൂടി കിടക്കുന്ന വൻ മാലിന്യ കൂന്പാരം അധികൃതരുടെ കണ്ണിൽ മാത്രം പെടുന്നില്ലെന്നതാണ് ആശ്ചര്യമുണർത്തുന്ന കാര്യം. പ്രസവ വാർഡ്, വിവിധ ഐസിയു എന്നിവയക്ക് അടുത്താണ് കിലോ കണക്കിനു വരുന്ന മാലിന്യ കൂന്പാരം രോഗഭീതി പരത്തി നിലകൊള്ളുന്നത്. മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഇതുവഴിയാണ് സാധാരണ മാലിന്യം കളയുവാൻ കൊണ്ടുപോകുന്നത്. എന്നാൽ വാഹനം എത്തുന്ന സഥലത്ത് മാലിന്യം നിറഞ്ഞത് മൂലം അണ്ടർഗ്രൗണ്ട് മുതൽ ഒന്നാം നിലവരെ മാലിന്യം നിറഞ്ഞ് എത്തിയിരിക്കുകയാണിപ്പോൾ. ഇതു മൂലം ആശുപത്രിയിൽ ദുർഗന്ധവും നിറഞ്ഞിരിക്കുകയാണ്. എല്ലാ വാർഡുകളിലും കൂടി ഒരു ദിവസം 100 ഓളം വേയ്സ്റ്റ് ബക്കറ്റുകളിൽ കൂടി 1500 ഓളം…
Read Moreവനിതാ പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവിന്റെ സ്കൂട്ടർ തീവച്ചു നശിപ്പിച്ചു; വീട്ടുമുറ്റത്തിരുന്ന വാഹനമാണ് സാമൂഹ്യവിരുദ്ധർ തീവച്ചത് നശിപ്പിച്ചത്
മുറ്റിച്ചൂർ: അന്തിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെന്പറും വനിതാ കോൺഗ്രസ് നേതാവുമായ ശാന്ത സോളമന്റെ സ്കൂട്ടർ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചനിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കൂടോത്ത് ക്ഷേത്രത്തിനടുത്തുള്ള ശാന്ത സോളമന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് കത്തിനശിച്ചത്. കരിയുന്ന മണം പുറത്ത് വന്നപ്പോഴാണ് വീട്ടുകാർ വാതിൽതുറന്ന് നോക്കിയത്. അപ്പോഴേക്കും സ്കൂട്ടർ കത്തിനശിച്ചിരുന്നു.വിവരമറിഞ്ഞ് രാത്രിയിൽ തന്നെ ചേർപ്പ് സിഐ മനോജ്കുമാർ, അന്തിക്കാട് എസ്ഐ സുനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. കിഷോർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ. രമേശൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് അഞ്ചിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉണ്ടാകും.
Read Moreതൃശൂർ ജില്ലയിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാതെ ഒരു ലക്ഷത്തിലധികം യുവാക്കൾ; വോട്ടർമാരാക്കൻ പ്രത്യേക പ്രചരണ പരിപാടി സംഘടിപ്പിക്കും
തൃശൂർ: വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാതെ പകുതിയോളം യുവാക്കൾ ജില്ലയിലുണ്ടെന്നു കളക്ടർ ഡോ. എ.കൗശിഗൻ പറഞ്ഞു. ജില്ലയിൽ 18,19 പ്രായമുള്ള 3.66 ലക്ഷം യുവാക്കളുള്ളതിൽ 1.16 ലക്ഷം പേർ ഇപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവരല്ല. ഇവരെ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി ജൂലൈ ഒന്നു മുതൽ 31 വരെ ഒരു മാസം പ്രത്യേക പ്രചാരണ പരിപാടി നടത്തുമെന്നു കളക്ടർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 18,19 വയസുള്ളവർക്കു പുതിയതായും, 18-21 പ്രായമുള്ളവരിൽ ഇനിയും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വിട്ടുപോയിട്ടുള്ളവർക്കും ഈ കാലയളവിൽ പേരു ചേർക്കാം. ഓണ്ലൈൻ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇതിനു സൗകര്യമുണ്ടായിരിക്കും. പ്രചാരണ പരിപാടിക്ക് മുന്നോടിയായി ഈ മാസം ഏഴിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. ജൂലൈ എട്ടിനും 22നും പ്രത്യേക കാന്പയിനും സംഘടിപ്പിക്കും. ബിഎൽഒമാർ വീടുകളിലെത്തി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കും. 2017 ജനുവരി…
Read Moreഇയാൾക്കെന്താ കൊമ്പുണ്ടോ..! ടെസ്റ്റിന് എത്തുന്ന വാഹന ഉടമകളെ പീഡിപ്പിക്കുന്നതായി പരാതി; നിയമവിരുദ്ധമായ സാധനങ്ങൾ ഇയാൾ തല്ലിതകർക്കുന്നതായി ഉടമകൾ
ചാവക്കാട്: പരിശോധനയ്ക്ക് കൊണ്ടുചെല്ലുന്ന വാഹനത്തിന്റെ ഉടമകളെയും ഡ്രൈവർമാരെയും ഗുരുവായൂർ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി പരാതി. വാഹനപരിശോധനയ്ക്കിടിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളും മറ്റും ഊരി മാറ്റുന്നതിനു പുറമെ അവ നശിപ്പിക്കുകയും ചെയ്യുന്നതായി പാരതി. നിയമവിരുദ്ധമായി വാഹനത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അവനീക്കം ചെയ്തശേഷം ടെസ്റ്റ് നൽകിയാൽ മതിയെന്ന് ഉടമകൾ സമ്മതിക്കുന്നു. അതിനുപകരം ഊരി മാറ്റിയ സാധനങ്ങൾ ഉടമകളുടെ മുന്നിൽവച്ച് തല്ലിതകർത്ത് വലിച്ചെറിയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉടമകൾ പറയുന്നു. ആയിരക്കണക്കിനു രൂപ വിലയുള്ള സാധനങ്ങളാണ് നശിപ്പിക്കുന്നത്. നിരോധിച്ച സാധനങ്ങൾ വീണ്ടും വാഹനത്തിൽ ഘടിപ്പിച്ചാൽ പരിശോധിച്ച് പിഴ ഈടാക്കാം. ഉദ്യോഗസ്ഥർ അതിനു മുതിരാതെ വിലപിടിച്ച സാധനങ്ങൾ നശിപ്പിക്കുകയാണ് . നശിപ്പിക്കുന്ന കാര്യത്തിൽ ഒരു ഉദ്യോഗസ്ഥനുമാത്രമാണ് താല്പര്യം. മറ്റ് ഉദ്യോഗസ്ഥർ നിരോധിത സാധനങ്ങൾ ഊരിമാറ്റിയശേഷം വാഹന ടെസ്റ്റ് നൽകുന്നുണ്ട്. നശിപ്പിക്കൽ പരിപാടിക്കെതിരെ മന്ത്രിക്കും കമ്മീഷണർക്കും ഡ്രൈവർമാരും ഉടമകളും ചേർന്ന് പരാതി അയച്ചു.
Read Moreചാലക്കുടിക്കാരൻ പയ്യൻസ്..! ബൈക്ക് റേസിംഗ്, സ്റ്റണ്ടിംഗ് രംഗത്ത് പുത്തൻ താരോദയമായി ഇരുപത്തിരണ്ടുകാരൻ ചാലക്കുടിക്കാരൻ ശ്രീറാം
ചാലക്കുടി: ഏറെ സാഹസികത നിറഞ്ഞ ബൈക്ക് റേസിംഗ്, സ്റ്റണ്ടിംഗ് രംഗത്ത് പുത്തൻ താരോദയമായി ചാലക്കുടിക്കാരൻ ശ്രീറാം വി.അയ്യർ. ചേനത്തുനാട് സ്വദേശിയായ ശ്രീറാം വി.അയ്യർ 22 വയസിനുള്ളിൽ നാഷണൽ ബൈക്ക് റേസിംഗ് ചാന്പ്യൻഷിപ്പുകൾ നേടിയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നത്. സൗത്ത് ലെവൽ ബിഗിനേഴ്സ് ചാന്പ്യൻഷിപ്പ്, നാഷണൽ മഡ്റേസ് ചാന്പ്യൻഷിപ്പ് തുടങ്ങിയവ ചുരുങ്ങിയ വയസിനുള്ളിൽ ശ്രീറാം നേടി. ബാല്യം മുതലെ ബൈക്കുകളുടെ ഉറ്റ തോഴനായിരുന്നു ശ്രീറാം. അച്ഛന്റെ ബൈക്കെടുത്ത് ചേനത്തുനാട്ടിലെ ചെറിയ റോഡുകളിലൂടെ ചുറ്റി നടക്കുന്നത് ശ്രീറാമിന്റെ വിനോദമായിരുന്നു. ആദ്യമാദ്യം ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവന്നെങ്കിലും വീട്ടുകാരുടെയും “ദി ടീം 777′ എന്ന ബൈക്ക് റൈഡിംഗ് സ്റ്റണ്ടിംഗ് ടീമിന്റെയും പ്രോത്സാഹനമാണ് ശ്രീറാമിന് കരുത്തേകിയത്. ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായ ഈ യുവാവിന്റെ ബൈക്ക് സ്റ്റണ്ടുകൾക്കും റേസിംഗിനും നാട്ടിൽ ആരാധകർ ഏറെയാണ്. മാള ഹോളിഗ്രേസ് അക്കാദമിയിൽ ഒന്നാം വർഷ എംബിഎ വിദ്യാർഥിയായ ശ്രീറാമിന് ചില…
Read More