ഇരിങ്ങാലക്കുട: ആർഎസ്എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്ത് സിപിഎം എംഎൽഎ വിവാദത്തിലായി. ഇരിങ്ങാലക്കുട എംഎൽഎ പ്രഫ. കെ.യു. അരുണനാണു വിവാദത്തിലകപ്പെട്ടത്. ആർഎസ്എസ് പുല്ലൂർ-ഊരകം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനത്തിലുമാണ് പ്രഫ. അരുണൻ പങ്കെടുത്തത്. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി എംഎൽഎയോടു വിശദീകരണം ആവശ്യപ്പെട്ടു. പാർട്ടി കീഴ്ഘടകത്തോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചിട്ടാണ് പോയതെന്നും എംഎൽഎ പറഞ്ഞു.
Read MoreCategory: Thrissur
കോളജ് വിദ്യാർഥികളായ കമിതാക്കൾ ട്രെയിൻതട്ടി മരിച്ചനിലയിൽ ;തൃശൂർ സ്വദേശികളായ അരുണും കാവ്യയുമാണ് മരിച്ചത്; പോലീസ് മേൽനടപടികൾ സ്വീകരിച്ചു
ഒറ്റപ്പാലം: കമിതാക്കളെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റപ്പാലത്തിനും ഷൊർണൂർ റെയിൽവേ സ്റ്റേഷനും മധ്യേ മനിശേരി തൃക്കംകോടിനു സമീപത്താണ് തൃശൂർ ജില്ലക്കാരായ കമിതാക്കളെ റെയിൽവേ ട്രാക്കിൽ മരിച്ചതായി കണ്ടെത്തിയത്.കോളജ് വിദ്യാർഥികളായ തൃശൂർ ചേലക്കര മായന്നൂർ സ്വദേശി അരുണ് (21), തൃശൂർ കേച്ചേരി സ്വദേശി കാവ്യ (21) എന്നിവരാണ് മരിച്ചത്. അരുണ് കോയന്പത്തൂർ എജെകെ കോളജിൽ ബിസിഎ വിദ്യാർഥിയും കാവ്യ തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുമാണ്. ഇവരെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെ ഒന്നോടെയാണ് ഇരുവരെയും ട്രെയിൻ തട്ടിയതെന്നാണു കരുതുന്നത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreകാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സിസ്റ്റം! സ്വകാര്യ ബസുകളിൽ ഉച്ചത്തിൽ പാട്ടുവച്ചാൽ ഇനി കർശന നടപടി
മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ഗതാഗത കമ്മീഷണർക്കും ആർടിഒമാർക്കും പരാതി നൽകിയിട്ടും ഫലമില്ലെന്നും കാതടപ്പിക്കുന്ന ഓഡിയോ സിസ്റ്റം ഓഫാക്കാൻ ആവശ്യപ്പെട്ടാൽ ബസ് ജീവനക്കാർ അനുസരിക്കില്ലെന്നും ചൂണ്ടിക്കാട്ടി ജനകീയ കൂട്ടായ്മക്കുവേണ്ടി എം. സെയ്തലവിയും കെ.ടി. ഹൈദരലിയുമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷൻ കർശന നടപടിക്കു നിർദേശം നൽകുകയായിരുന്നു. ഗതാഗത കമ്മീഷണർക്കും പാലക്കാട്, മലപ്പുറം റോഡ് ട്രാൻസ്പോർട്ട് ഓഫീസർമാർക്കുമാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവ് മലപ്പുറം, പാലക്കാട് ജില്ലാ പോലീസ് മേധാവിമാർക്കും അയച്ചു.
Read Moreഅതിരപ്പള്ളി പദ്ധതി നടപ്പിലാക്കിക്കയുമില്ല, ചാലക്കുടി പുഴയെ മരിക്കാൻ അനുവദിക്കുകയുമില്ല; പുഴയുടെ സംരക്ഷണം ഏറ്റെടുത്ത് കോൺഗ്രസ്
ചാലക്കുടി: ചാലക്കുടി പുഴയുടെ സംരക്ഷണം തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ചാലക്കുടി പുഴയിൽ കോൺഗ്രസ് സേവാദൾ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുഴ സംരക്ഷണ ജലഘോഷയാത്ര കയാക്കിംഗ് റാലിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതിനടപ്പിലാക്കാൻ അനുവദിക്കുകയില്ലെന്നും ചാലക്കുടി പുഴയെ മരിക്കാൻ സമ്മതിക്കുകയില്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. വെട്ടുകടവിൽ നിന്നും ആരംഭിച്ച ജല ഘോഷയാത്ര ആശുപത്രി കടവിൽ സമാപിച്ചു. കേന്ദ്രമന്ത്രിയായിരുന്ന പനന്പിള്ളി ഗോവിന്ദ മേനോന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത ആശുപത്രി കടവിന് പനന്പിള്ളി കടവ് എന്ന് നാമകരണം നടത്തണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. സേവാദൾ ചെയർമാൻ ടി.എ. ആന്റോ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി. ഭാസ്കരൻ നായർ, പി.കെ. ഭാസി, കെ. ജെയിംസ് പോൾ, വി.ഒ. പൈലപ്പൻ, മേരി നളൻ,…
Read Moreമാസപ്പടിക്കു മുകളിൽ അധികൃതർക്കും മൗനം..! ബസ് സ്റ്റാന്റ കച്ചവട കൈയേറ്റം വരാന്തയും കടന്ന് പാർക്കിംഗ് സ്ഥലംവരെ യെത്തി; നടപടിയെടുക്കാതെ നഗരസഭ
ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾ വരാന്തയും പാർക്കിംഗ് സ്ഥലവും കൈയേറി കച്ചവടം പൊടിപൊടിക്കുന്നു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും നഗരസഭ ഭര ണാധികാരികൾ കണ്ടമട്ടില്ല. മാസപ്പടി വാങ്ങി ഇത്തരം കൈയേറ്റങ്ങൾക്കു കുടപിടിക്കുകയാണ് അധികൃതരെന്ന് പൊതുവെ ഉയരുന്ന ആക്ഷേപം. സ്റ്റാൻഡിലേക്കു പോകുന്ന പൊതുജനങ്ങളും ഉപഭോക്താക്കളും മഴയും വെയിലുമേറ്റ് പെരുവഴിയിൽ നിൽക്കേണ്ട അവ സ്ഥയിലാണ്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളിൽ ചിലരാണ് വരാന്തകൂടി കൈയേറി കച്ചവടം നടത്തുന്നത്. കടമുറികൾവിട്ട് വരാന്തയിൽ സാധനങ്ങൾ കുത്തിനിറച്ചിരിക്കുകയാണ്. കടയിലേക്കു വരു ന്നവരും, സ്റ്റാൻഡിലേക്ക് പോ കുന്നവരും ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ വരാന്തയും വിട്ട് പുറത്തിറങ്ങേണ്ട അവസ്ഥ യിലാണ്. വ്യാപാര സമുച്ചയത്തിന്റെ പാർക്കിംഗ് ഭാഗവും കടന്നാണ് സാധനങ്ങൾ നിരത്തിയിരിക്കുന്നത്. പാർക്കിംഗ് ഏരിയയോടെ നിർമിച്ചതാണ് കെട്ടിടം. വലിയ അലമാരകളും മേശകളും നിരത്തിയാണ് പലരും കച്ചവടം നടത്തുന്നത്. ചില കടയുടമകൾ വരാന്തയിലും പാർക്കിംഗ് സ്ഥലത്തും ടൈൽസ് പാകിയിട്ടുണ്ട്. നഗരസഭാ…
Read Moreനിങ്ങൾ ഞെട്ടരുത്..! “തടവുകാരില്ലാതെ’ ഒരു ഹൈടെക് ജയിൽ; ഇന്ത്യയിലെ മൂന്നാമത്തെ ഹൈടെക് ജയിലിൽ പണിയില്ലാതെ 59 ജീവനക്കാർ വാങ്ങുന്ന വേതനം’ 1.35 കോടി രൂപ
മുളങ്കുന്നത്തുകാവ്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും തുറക്കാത്ത സംസ്ഥാനത്തെ ഏക ഹൈടെക് ജയിലിൽ 59 ജീവനക്കാർ കാര്യമായ പണിയൊന്നുമെടുക്കാതെ പ്രതിവർഷം ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ കൈപ്പറ്റുന്നു. ഇന്ത്യയിലെ മൂന്നാമത്തെ ഹൈടെക് ജയിലാണ് വിയ്യൂരിലുള്ളത്. 59 ജയിൽ ജിവനക്കാർ ജോലി ചെയ്യാതെ ശന്പള ഇനത്തിൽ സർക്കാരിൽനിന്നും വാങ്ങുന്നതു മാസത്തിൽ 11,30,340 രൂപയാണ്. പ്രതിവർഷം ഖജനാവിൽനിന്നും “വെറുതെ’ പോകുന്നത് ഒരു കോടി മൂപ്പത്തിയഞ്ച് ലക്ഷത്തി അറുപത്തിനാലായിരം രൂപ. തീവ്രവാദമുൾപ്പടെയുള്ള കേസുകളിലെ ഭീകര കുറ്റവാളികളെ പാർപ്പിക്കാൻ വേണ്ടിയാണ് അതീവ സുരക്ഷാ ജയിൽ വിയ്യൂരിൽ നിർമിച്ചത്. ഒന്പത് ഏക്കർ വരുന്ന സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടെ അതിമനോഹരമായാണ് കെട്ടിടം പണിതിട്ടുള്ളത. 2016 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തുവെങ്കിലും ഇതുവരെയും ജയിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. രാജ്യദ്രോഹ കുറ്റങ്ങൾ, തീവ്രവാദകേസുകൾ, വധശിക്ഷയക്ക് വിധിക്കപ്പെ ട്ടവർ എന്നിവർ ഉൾപ്പടെയുള്ള തടവുകാരെ ർപ്പിക്കാൻ വേണ്ടി 31 കോടി രൂപ ചെലവഴിച്ചാണ്…
Read Moreബീഫ് വില്പന നടത്തിയ അറവുകാരനു ഭീഷണി; ബിജെപികോണ്ഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം; സംഭവം ചാവക്കാട്
ചാവക്കാട്: യൂത്ത് കോണ്ഗ്രസിനു വേണ്ടി ബീഫ് വിൽപ്പന നടത്തിയ അറവുകാരനു ഭീഷണി. ബി ജെപി കോണ്ഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമായി. പോലീസ് ഇവരെ ശാന്തരാക്കി.ഞായറാഴ്ച മുതുവട്ടൂർ സെന്ററിലാണ് സംഭവം. അറവുകാരനായ ഹനീഫയിൽ നിന്നാണ് കോണ്ഗ്രസ് പ്രവർത്തകർ നാലു കൊറു ബീഫ് സമരത്തിന്റെ ഭാഗമായി വാങ്ങിയത്. ഹനീഫ തന്നെയാണ് സമരക്കാർക്കായി മുതുവട്ടൂർ സെന്ററിൽ താൽക്കാലിക സ്ഥലത്ത് കൊറുകൾ നാത്തിയത്. കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്ത്വത്തിൽ വില കുറച്ചായിരുന്നു കച്ചവടം. കച്ചവടം തുടങ്ങിയ സമയം തന്നെ ഗുരുവായൂർ പോലീസെത്തി ബീഫ് കച്ചവടത്തിനെതിരെ ബിജെപി പരാതി തന്നിട്ടുണ്ടനും കച്ചവടം നിറുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അതിനു കഴിയില്ലന്നും നിർബന്ധമെങ്കിൽ പ്രവർത്തകരെ അറസ്റ്റുചെയ്ത് കേസെടുത്തോളാനും നേതാക്കൾ പറഞ്ഞതോടെ പോലീസ് പിൻവാങ്ങി. ഇതിനിടെ ബിജെപി നേതാക്കളും മറ്റും ഇതുവഴി സഞ്ചരിച്ചിരുന്നു. കച്ചവടം കഴിഞ്ഞു അറവുകാർ തിരിച്ചു പോകുന്പോഴാണ് തടഞ്ഞു നിറുത്തി ഹനീഫയെ ഭീഷണിപ്പെടുത്തിയത്. ഇതോടെ കോണ്ഗ്രസ് പ്രവർത്തകർ…
Read Moreമോദിയുടെ ഭ്രാന്തൻ തീരുമാനം..! ബീഫ് നിരോധനത്തിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ തൃശൂർ: ബീഫ് നിരോധനത്തിനെതിരെ യുഡിഎഫ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭ്രാന്തൻ തീരുമാനമാണ് ബീഫ് നിരോധനം. രാജ്യത്ത് ഗുണ്ടാരാജാണ് നടപ്പാക്കുന്നത്. ഇത് സംഘർഷത്തിന് കാരണമാകും. നിരവധി പേരുടെ തൊഴിൽ ഇല്ലാതാക്കുന്ന ബിഫ് നിരോധനത്തെ നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സർക്കാരുകൾ ഇടപെടേണ്ട കാര്യമല്ല. ഇത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കേണ്ടി വരും. മോദി സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനങ്ങൾ എടുക്കുന്നതിന്റെ പിന്നിൽ. കഴിഞ്ഞ മൂന്നു വർഷമായി കേന്ദ്ര സർക്കാർ ഒന്നും ചെയ്തിട്ടില്ല. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ ഒരു സമവായ ചർച്ചയ്ക്കും തങ്ങൾ പോകില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. പദ്ധതി നടപ്പാക്കരുതെന്നു തന്നെയാണ് തങ്ങളുടെ തീരുമാനം. അതിന് മാറ്റമില്ല. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സിപിഐയുമായി ചേർന്ന്…
Read Moreദേശീയ നദീ മഹോത്സവം നിളാതീരത്ത് ..! നദികളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള ദേശീയ നദീമഹോത്സവമാണ് നിളാത്തീരത്ത് നടത്തുന്നത്
തൃശൂർ: നദികളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള ദേശീയ നദീമഹോത്സവം അടുത്ത മാസം രണ്ടിന് ചെറുതുരുത്തി നിളാ തീരത്ത് നടത്തും. രണ്ടു മുതൽ അഞ്ചു വരെയാണ് നദീമഹോത്സവം. രണ്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എസ്.സുനിൽകുമാർ, പി.കെ.ബിജു എംപി, മഹാകവി അക്കിത്തം, യു.ആർ.പ്രദീപ് എംഎൽഎ, ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ എന്നിവർ പങ്കെടുക്കും. ഇത്തവണത്തെ നിള പുരസ്കാരം മാധ്യമ പ്രവർത്തകനായ എം.പി.സുരേന്ദ്രനു നൽകും. മൂന്നിന് “നദികളുടെ നാട് ഇന്ത്യ’ എന്ന വിഷയത്തിൽ ഡോ. ബി.മീനാകുമാരി, ഡോ. ധ്വനി ശർമ, ഡോ. വി.എസ്.വിജയൻ തുടങ്ങിയവർ പങ്കെടുക്കും. നാലിനു പശ്ചിമഘട്ടം, അതിരപ്പിള്ളി, പ്ലാച്ചിമട വിഷയങ്ങളിൽ നടക്കുന്ന ചർച്ചയ്ക്കു ഡോ. എ.ലത, വിളയോടി വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകും. ലോക പരിസ്ഥിതി ദിനമായ അഞ്ചിനു വിവിധ പരിസ്ഥിതി പ്രവർത്തകരെ ആദരിക്കും. ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറുമെന്നു ഭാരവാഹികളായ വിപിൻ കുടിയേടത്ത്, പാഞ്ഞാൾ…
Read Moreതടവുകാരന്റെ ആത്മഹത്യ: കുടുംബത്തിന് 5ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി; ജയിലിൽ പ്രതിക്ക് മാരക മുറിവുണ്ടായതിനെ ക്കുറിച്ച് പുനഃരന്വേഷണത്തിന് ഉത്തരവ്
തൃശൂർ: ജീവപര്യന്തം തടവുകാരനായ തിരുവനന്തപുരം സ്വദേശിയെ വിയ്യൂർ സെൻട്രൽ ജയിലിൽ പകൽസമയത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.തടവുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 2016 ഒക്ടോബർ 31 മുതലുള്ള പലിശയും അഞ്ചുലക്ഷം രൂപയ്ക്കൊപ്പം അനന്തരാവകാശികൾക്കു മൂന്നുമാസത്തിനകം നല്കണമെന്നു കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു. തിരുവല്ലം പൂങ്കുളം ആനക്കുഴി ചരുവിള പുത്തൻവീട്ടിൽ അശോകനെ(42)യാണ് പകൽസമയത്തു സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അശോകൻ ആത്മഹത്യ ചെയ്തതാണെന്ന ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിനെക്കുറിച്ച് കമ്മീഷൻ സംശയം പ്രകടിപ്പിച്ചു. വിയ്യൂർ സെൻട്രൽ ജയിൽ അന്തേവാസികളുടെ പേരിൽ കമ്മീഷനു ലഭിച്ച രണ്ടുപരാതികളിൽ അശോകന്റെ മരണം കൊലപാതകമാണെന്നു പറയുന്നുണ്ട്. ജയിലിൽ പകൽസമയത്തു നടന്ന മരണത്തെക്കുറിച്ച് കുറ്റമറ്റ നിലയിൽ അന്വേഷണം നടത്താൻ സംസ്ഥാന ജയിൽ മേധാവിയെ കമ്മീഷൻ ചുമതലപ്പെടുത്തി. അശോകന്റെ ഇടതുചെവിയിലും കവിളിലുമായി ഉണങ്ങിയ…
Read More