തൃശൂര്‍: ജില്ലയില്‍ വീണ്ടും മിന്നല്‍ചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ശക്തമായ കാറ്റില്‍ നന്തിപുലം മുപ്ലിയം പാലത്തിനു സമീപം മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണു. മാഞ്ഞൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. നേരത്തെ തൃശൂരിലെ ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍, അന്നമനട പാലിശേരി പ്രദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം ഉള്‍പ്പെടെ സംഭവിച്ചിരുന്നു.
Read MoreCategory: Thrissur
ഓണ’ത്തല്ലി’നെത്തിയ ഗുണ്ടകളെ പോലീസ് അകത്താക്കി! കുടുങ്ങിയത് കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്നു കൊടും കുറ്റവാളികള്‍
തൃശൂർ: ഓണത്തിന് അക്രമം കാണിക്കാനെത്തിയ ഗുണ്ടകളെ തൃശൂർ സിറ്റി പോലീസ് പിടികൂടി ജയിലിലടച്ചു. ഓണാഘോഷത്തിനിടെ അക്രമം കാണിക്കാൻ എത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്നു കൊടും കുറ്റവാളികളെയാണ് പോലീസ് പിടികൂടിയത്. തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്റോ ബാബു(31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിന്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണു കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തത്. ഓണത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്. ആഘോഷങ്ങളുടെ മറവിൽ കുറ്റകൃത്യങ്ങൾക്ക് തയാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികൾ പിടിയിലായി. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആറു അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ്…
Read Moreഓണസമ്മാനമായി സുബൈദയുടെ വീട്ടിൽ വെളിച്ചമെത്തിച്ച് കെഎസ്ഇബി ജീവനക്കാരുടെ കുട്ടായ്മ
വെള്ളിക്കുളങ്ങര: നിർധന കുടുംബത്തിന് ഓണസമ്മാനമായി കെഎസ്ഇബി ജീവനക്കാർ വീട് വൈദ്യുതീകരിച്ചു നൽകി. കൊടുങ്ങ ചീരക്കാട് തൊട്ടിയിൽ സുബൈദ മൊയ്തീന്റെ വീടാണ് വെള്ളിക്കുളങ്ങര ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ ചേർന്ന് വൈദ്യുതീകരിച്ച് നൽകിയത്. കഴിഞ്ഞ ജൂണിൽ ഇവരുടെ വീട് ഇടിമിന്നലിൽ തകർന്നിരുന്നു. അർബുദ രോഗിയായ മകന്റെ ചികിത്സക്കു വേണ്ടി കുടുംബം ആശുപത്രിയിൽ പോയിരുന്ന സമയത്താണ് മിന്നലിൽ വീടിന്റെ ഭിത്തികളും വയറിംഗും നശിച്ചത്. ഇതേ തുടർന്ന് വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരിതാവസ്ഥ മനസിലാക്കിയ കെഎസ്ഇബി ജീവനക്കാർ തങ്ങളുടെ വേതനത്തിൽ നിന്ന് വിഹിതമെടുത്താണ് വയറിംഗിനാവശ്യമായ സാമഗ്രികൾ വാങ്ങിയത്. വയറിംഗ് ജോലികൾ പൂർത്തിയാക്കിയതും ജീവനക്കാർ ചേർന്നാണ്. ഓണത്തിനുമുന്‍പ് പണി പൂർത്തിയാക്കി ഈ കുടുംബത്തിനു വെളിച്ചമെത്തിക്കാൻ കെ എസ്ഇബി ജീവനക്കാരുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. വൈദ്യുതീകരിച്ചതിന്റെ സ്വിച്ച് ഓണ്‍ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. നിജിൽ, വെള്ളിക്കുളങ്ങര…
Read Moreയുവാവിനെ കാണാതായ കുടുംബത്തിൽ തുടർമരണങ്ങൾ! ചപ്പക്കാട് വിതുന്പുന്നു…
മുതലമട: ചപ്പക്കാട്ടിൽ ഒരു വർഷം മുന്‍പ് കാണാതായ സുഹൃത്തുക്കളിൽ സാമുവൽ സ്റ്റീഫന്റെ കുടുംബാംഗങ്ങളായ മൂന്നു പേരുടെ തുടർമരണങ്ങൾ ലക്ഷംവീട് കോളനി താമസക്കാരെ ദുഃഖത്തിലാഴ്ത്തി. സാമുവൽ സ്റ്റീഫന്റെ അമ്മ പാപ്പാത്തി (60) ആണ് വ്യാഴാഴ്ച രാത്രി സ്വാഭാവിക മരണത്തിനു കീഴടങ്ങിയത്. 2021 ഓഗസ്റ്റ് 30 നാണ് ചപ്പക്കാട്ടിൽ സുഹൃത്തുക്കളായ സാമുവൽ സ്റ്റീഫൻ (28), മുരുകേശൻ (29) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മകൻ സ്റ്റീഫന്റെ തിരോധാനത്തിൽ കിടപ്പിലായ പിതാവ് ശൗരിമുത്തു (65) ജനുവരി 29 ന് മരണപ്പെട്ടു. മകനെ കാണണമെന്ന അന്ത്യാഭിലേഷം നിറവേറാതായാണ് ശൗരിമുത്തു വിടപറഞ്ഞത്. ഇക്കഴിഞ്ഞ 15ന് ശൗരിമുത്തുവിന്റെ മറ്റൊരു മകൻ ജോണ്‍ എന്ന ജോയൽരാജ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഉറങ്ങാൻ കിടന്ന സ്ഥലത്ത് കാലത്ത് മരിച്ച നിലയിലാണ് ജോയൽരാജിനെ കണ്ടത്. നാട്ടുകാർ മരണത്തിൽ ദുരൂഹത ഉണ്ടെന്നു ഉന്നയിച്ചതിനെ തുടർന്നു പോസ്റ്റുമോർട്ടം നടത്തിയതിൽ മരണകാരണം ന്യുമോണിയ…
Read Moreകൊറ്റിലങ്ങളുടെ കാഷ്ഠം മനുഷ്യനു ഹാനികരമോ..? പഠനവുമായി പാലക്കാട് ഒറ്റപ്പാലം സ്വദേശിനി
കെ.കെ. അർജുനൻ അയ്യന്തോൾ: തൃശൂർ കളക്ടറേറ്റിനു മുന്നിലെ വലിയ മരത്തിലും ശക്തൻ നഗറിലും ചേക്കേറിയിട്ടുള്ള പക്ഷിക്കൂട്ടങ്ങളുടെ കാഷ്ഠം മനുഷ്യർക്കു ഹാനികരമാണോ എന്ന പഠനവുമായി പാലക്കാട് ഒറ്റപ്പാലം സ്വദേശിനി. വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിന്റെ കീഴിൽ എം.എസ്. വൈൽഡ് ലൈഫ് സ്റ്റഡീസിനു പഠിക്കുന്ന ആര്യ വൈനദേയൻ എന്ന വിദ്യാർഥിനിയാണു കാഷ്ഠത്തിൽ ദോഷകരമായ എന്തെങ്കിലുമുണ്ടോ എന്ന് കോഴ്സിന്റെ ഭാഗമായി പഠനഗവേഷണം നടത്തുന്നത്. ആറുമാസം കൊണ്ട് സമർപ്പിക്കേണ്ട പ്രൊജക്ടിന്റെ ഗവേഷണം തുടങ്ങിക്കഴിഞ്ഞു. തൃശൂർ ശക്തൻ നഗറിലും അയ്യന്തോളിലുമുള്ള വലിയ മരങ്ങളിൽ കൂടൂകൂട്ടിയിരിക്കുന്ന ഈ പക്ഷികൾ ഹെറോണറി ബേർഡ്സ് അഥവാ കൊറ്റിലങ്ങൾ എന്നാണറിയപ്പെടുന്നത്. മനുഷ്യവാസകേന്ദ്രങ്ങളോടു ചേർന്നാണ് ഇവ കൂടുകൂട്ടാറുള്ളതെന്നതിനാൽ ഇവയുടെ വിസർജ്യം മനുഷ്യർക്ക് ഏതെങ്കിലും തരത്തിൽ ദോഷകരമാകുമോ എന്ന ഗവേ ഷണമാണ് ആര്യ നടത്തുന്നത്. തൃശൂർ അയ്യന്തോൾ, ശക്തൻ നഗർ, ആലപ്പുഴ, കൊല്ലം, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന്…
Read Moreവെള്ളവും വളവുമിട്ട് പരിപാലിച്ചപ്പോൾ 188 സെമീറ്റർ ഉയരത്തിൽ വളർച്ച; വീട്ടുവളപ്പിൽ ശിവദാസൻ ഓമനിച്ച് വളർത്തിയത് നീലച്ചടയൻ
വടക്കാഞ്ചേരി: കഞ്ചാവ് ചെടി നട്ടുവളർത്തിയ വ്യക്തിയെ എക് സൈസ് സംഘം അറസ്റ്റുചെയ്തു.വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ കോളനി സ്വദേശി കണ്ടങ്ങത്ത് വീട്ടിൽ അയ്യപ്പൻ മകൻ ശിവദാസൻ (54) നെയാണ് എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജും സംഘവും അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ നട്ടുവളർത്തിയ 188 സെ.മി. നീളം വരുന്ന നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഘത്തിൽ എക്സൈസ്ഉദ്യോഗസ്ഥരായ സി. ജീൻസൈമണ്‍, സി.പി. പ്രഭാകരൻ, വി.എസ്. സുരേഷ്കുമാർ, ബിബിൻ ഭാസ്കർ, കെ.യു. ആദിത്യ എന്നിവരും ഉണ്ടായിരുന്നു.
Read Moreബിവറേജിന് പൊതു അവധി, മറന്നവർക്ക് മുന്നിൽ സാധനം എത്തും; ഓഗസ്റ്റ് 15ന് ലാഭം കൊയ്യാമെന്ന യുവാവിന്റെ ഉദ്ദേശം പൊളിച്ചടുക്കി പോലീസ്
അരിന്പൂർ: കുന്നത്തങ്ങാടി സെന്ററിൽ നിന്നും 1.100 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും അറസ്റ്റ് ചെയ്തു. നാലാംകല്ല് തേവർക്കാട്ടിൽ അനൂപ് (29) ആണ് പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള പരിശോധനയിലാണു കഞ്ചാവു പിടികൂടിയത്. അറസ്റ്റിലായ അനൂപ് പാലക്കാടുവച്ച് രണ്ടു കിലോഗ്രാം കഞ്ചാവു കടത്തിയ കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ്. ചില്ലറ വില്പനയ്ക്കായാണ് അനൂപ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന് ബിവറേജസ് മുടക്കമായതിനാൽ നല്ല ലാഭത്തിന് കഞ്ചാവ് വിൽക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.എം. സജീവ്, കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. വിജയൻ, എ.ഡി. ബിജു, എം.എൻ. നിഷ, വി.പി. പ്രിയ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreചാലക്കുടിയിലെ ഒരു കുടുംബം മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും സ്മരണയിൽ..! വേദിയിലെത്തിയ ഗാന്ധിജി പ്രസംഗിച്ചത് മേശയിൽ ചമ്രം പടിഞ്ഞിരുന്ന്
സി.കെ. പോൾ ചാലക്കുടി: സ്വാതന്ത്ര്യ സമരത്തിന് ആവേശം പകരാൻ ചാലക്കുടിയിലെത്തിയ മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെയും സ്മരണയിൽ ഒരു കുടുംബം. ഗാന്ധിജി ചാലക്കുടിയിലെ പൊതുയോഗത്തിൽ ഇരുന്ന് പ്രസംഗിച്ച മേശയും ജവഹർലാൽ നെഹുറു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ഫോട്ടോയും ഈ കുടുംബാംഗങ്ങൾ ചരിത്രസ്മരണകളുമായി വീടുകളിൽ ഒരു നിധിപോലെ സൂക്ഷിക്കുന്നു. ചെതലൻ കുടുംബമാണ് ഈ ചരിത്രസ്മരണകൾ ഇന്നും സൂക്ഷിക്കുന്നത്. ഇന്നു നഗരസഭ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു പൊതുയോഗം സംഘടിപ്പിച്ചിരുന്നത്. ചെതലൻ കുടുംബത്തിന്റെ അന്നത്തെ കാരണവരായിരുന്ന ഡോ. തോമസ് ചെതലൻ വേദിയിലേയ്ക്കു മേശയും കസേരകളും എത്തിച്ചിരുന്നു. വേദിയിലെത്തിയ ഗാന്ധിജി കസേരയിൽ ഇരിക്കാതെ മേശയിൽ ചമ്രം പടിഞ്ഞിരുന്നാണ് പ്രസംഗിച്ചത്. അരമണിക്കൂർ നീണ്ട പ്രസംഗം സി.എസ്. പണിക്കരായിരുന്നു മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങിയ ഗാന്ധിജി യോഗസ്ഥലത്തേയ്ക്കു കാൽനടയായിട്ടാണ് എത്തിയത്. ഡോ. തോമസ് ചെതലൻ ഈ മേശ…
Read Moreഅവണൂരിൽ വന്നാൽ ഗാന്ധിയപ്പൂപ്പനെ കാണാം! എ.പി.വേണുഗോപാലനെന്ന 75കാരൻ ഒറ്റനോട്ടത്തിൽ മാത്രമല്ല എത്രവട്ടം നോക്കിയാലും മഹാത്മാഗാന്ധി തന്നെ
കെ.കെ.അർജുനൻ അവണൂർ: റിച്ചാർഡ് ആറ്റണ്‍ബറോ ഇന്നാണ് മഹാത്മഗാന്ധിയെക്കുറിച്ചുള്ള സിനിമയെടുക്കുന്നതെങ്കിൽ അദ്ദേഹം നിശ്ചയമായും തൃശൂരിലെ അവണൂരിലേക്ക് വരുമായിരുന്നു. കാരണം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ തനിപകർപ്പായ ഒരാൾ അവണൂരിലുണ്ട്. ഗാന്ധിജിയുടെ അപരനെന്ന് ഏവരും വിശേഷിപ്പിക്കുന്ന അവണൂർ വെളപ്പായ ആനായത്ത് വീട്ടിൽ എ.പി.വേണുഗോപാലനെന്ന 75കാരൻ ഒറ്റനോട്ടത്തിൽ മാത്രമല്ല എത്രവട്ടം നോക്കിയാലും മഹാത്മാഗാന്ധി തന്നെ എന്നേ പറയാനാകൂ. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷത്തിലേക്ക് ആവേശത്തോടെ കടക്കുന്പോൾ അവണൂരിലെ ഗാന്ധിയപ്പൂപ്പനെ കാണാനും സ്വാതന്ത്ര്യദിന ആശംസകളർപ്പിക്കാനും ഫോട്ടോയെടുക്കാനും കുട്ടികളടക്കമുള്ളവരുടെ തിരക്കാണ് ഗാന്ധിജിയുടെ അപരെന്നും ഡ്യൂപ്പെന്നുമെല്ലാം പലരും വിളിക്കാറുണ്ട് ഇദ്ദേഹത്തെ. ഷർട്ടിടാതെ മേൽമുണ്ടു ധരിച്ച് കണ്ണടയും വെച്ച് വേണുഗോപാൽ വരുന്പോൾ കണ്ടുശീലിച്ച രാഷ്ട്രപിതാവ് നേരിൽ വരുംപോലെ തോന്നും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരു മാസം മുൻപാണ് വേണുഗോപാൽ ജനിച്ചത്. ഗാന്ധിജിയെ കണ്ടിട്ടില്ലെങ്കിലും ജവഹർലാൽ നെഹ്റുവിനെ കണ്ട ഓർമയുണ്ട് ഗാന്ധിജിയുടെ ഈ അപരന്. തൃശൂർ നെഹ്റുമണ്ഡപത്തിൽ നെഹ്റു പ്രസംഗിക്കുന്നത് താൻ…
Read Moreകോളിളക്കം സൃഷ്ടിക്കുന്നു ഈ ജയൻ ബസ് സ്റ്റോപ്പ്! ജയൻ ആരാധകർ തൃശൂരിലേക്ക്
സ്വന്തം ലേഖകൻ തൃശൂർ: കോളിളക്കം സൃഷ്ടിക്കുകയാണ് തൃശൂർ-മണ്ണൂത്തി ബൈപാസ് ജംഗ്ഷനിലെ ജയൻ ബസ് സ്റ്റോപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തൃശൂരിൽ പണിതീർത്തിരിക്കുന്ന ജയൻ ബസ് സ്റ്റോപ്പ് കാണാൻ വന്നുകൊണ്ടിരിക്കുകയാണ്. ഓൾ കേരള ജയൻ മെമ്മോറിയൽ സാംസ്കാരിക വേദിയാണ് ജയൻ സിനിമാ ചരിത്രങ്ങളുടെ ആർട് ഗാലറിയോടു കൂടി ജയതാരകം എന്ന ബസ് സ്റ്റോപ്പ് ഒരുക്കിയത്. ജയൻ അഭിനയിച്ച് പൂർത്തിയാക്കി റീലിസ് ചെയ്ത 116 ചിത്രങ്ങളുടേയും റിലീസ് ചെയ്യാതെപോയ മൂന്നു ചിത്രങ്ങളുടേയുമടക്കം 119 സിനിമകളുടെ ഫോട്ടോകൾ ഈ ബസ് സ്റ്റോപ്പിലുണ്ട്. ജയൻ മരിക്കുന്ന സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളുടെ വിശേഷങ്ങളും ജയന്റെ ജീവിതചരിത്രത്തോടൊപ്പം ജയതാരകം സ്റ്റോപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെവിടെയും ഇതുപോലൊരു ജയൻ ആർട് ഗാലറിയോ ബസ് സ്റ്റോപ്പോ ഇല്ല. ജയന്റെ സ്മാരകമായിരുന്ന കൊല്ലത്തെ വീട് ഇടിച്ചുപൊളിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആർട് ഗാലറി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് വേണമെന്ന് തങ്ങൾക്ക് തോന്നിയതെന്ന് ഓൾ…
Read More