കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം വേണ്ട; ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദം

  തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തെ തള്ളി സർക്കാർ ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തയാറാക്കിയ നിരവധി വ്യാജരേഖകൾ കണ്ടെത്തിയിട്ടുണ്ട്. നൂറുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള ബാങ്കിലെ തട്ടിപ്പ് സംസ്ഥാന പോലീസ് അന്വേഷിച്ചാൽ എങ്ങുമെത്തില്ലെന്ന് ആരോപിച്ച് മുൻ ജീവനക്കാരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തിലാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്ത് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഹർജിക്കാരന് സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നുമാണ് സർക്കാർ വാദം.

Read More

എത്തിയത് മന്ത്രിയായല്ല..! കലാനിലയം രാഘവനാശാന്‍റെ പുരസ്കാര ലബ്ധിയിൽ ആഹ്ലാദമറിയിക്കാൻ ശിഷ്യയുടെ സന്ദർശനം

  ഇരിങ്ങാലക്കുട: പട്ടിക്കാംതൊടി സ്മാരക പുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ആശാന്‍റെ വീട്ടിലെത്തി അഭിനന്ദിച്ചു. ആശാന്‍റെ മുൻകാല ശിഷ്യ കൂടിയാണ് മന്ത്രി. ഗുരുവിനു ലഭിച്ച ബഹുമതിയിലുള്ള തന്‍റെ അഭിമാനവും ആഹ്ലാദവും മന്ത്രി കൂടിക്കാഴ്ചയിൽ പങ്കിട്ടു. ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയ്ക്കു മാറ്റുകൂട്ടി ഒട്ടേറെ ശിഷ്യരെ കഥകളിയിലേക്കു പ്രചോദിപ്പിച്ചാനയിച്ച ആശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിധ്യമാണെന്നു മന്ത്രി പറഞ്ഞു. ജീവിതഗന്ധിയായ തനതുശൈലിയിൽ, നൈസർഗികമായ അഭിനയശേഷിയോടെ കഥകളിയരങ്ങിന്‍റെ ചൈതന്യമായി ഒരു ജീവിതകാലം മുഴുവൻ കലയ്ക്കു വേണ്ടി സമർപ്പിതചേതസായി പ്രവർത്തിച്ച ഗുരുനാഥനാണ് ആശാനെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നളചരിതത്തിലെ ഹംസം, കാട്ടാളൻ, ലവണാസുരവധത്തിലെ ഹനുമാൻ, കുചേലവൃത്തത്തിലെ കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ തുടങ്ങിയ കഥാപാത്രങ്ങൾ അനുപമമായ ശൈലിയിൽ രാഘവനാശാൻ അവതരിപ്പിക്കുന്പോൾ ആ കഥാപാത്രങ്ങൾ ജീവൻവച്ചു വരുന്നതുപോലെയാണ് തോന്നുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read More

വ്യാജ സ്വർണം അനീഷ് നിർമിക്കും; സുഹൃത്തുക്കൾ ബാങ്കുകളിൽ പണയം വയ്ക്കും; തട്ടിയെടുത്തത്  7 ലക്ഷത്തോളം രൂപ; മൂന്നുപേർ അറസ്റ്റിൽ 

തൃശൂർ: മുക്കുപണ്ടം പണയംവച്ച് 7,62,500 രൂപ കൈപ്പറ്റിയ കേസിലെ പ്രതികൾ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. വടൂക്കര എസ്എൻ നഗർ പൊന്നുംകുന്നത്ത് റസാക്ക് (43), നെടുപുഴ കൂടല്ലൂർ വീട്ടിൽ അനീഷ് (34), പടവരാട് പടിഞ്ഞാറെവീട്ടിൽ വിജു (34) എന്നിവരെയാണു തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ പെരിന്തൽമണ്ണ സ്വദേശി ഷബീറിനെ പിടികിട്ടാനുണ്ട്.2021 ജനുവരിയിലാണു പ്രതികൾ വിവിധ ദിവസങ്ങളിലായി 230 ഗ്രാം വ്യാജസ്വർണം കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചത്. രണ്ടാംപ്രതിയായ അനീഷാണു വ്യാജസ്വർണം നിർമിച്ചുനൽകിയത്. പണയംവച്ച് ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് 10,000 രൂപയാണ് അനീഷ് കമ്മീഷനായി വാങ്ങിയിരുന്നത്. രണ്ടാംപ്രതി അനീഷിനെതിരെ തൃശൂർ പോലീസ് സ്റ്റേഷനിലും മൂന്നാംപ്രതി വിജുവിനെതിരെ ഒല്ലൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ പി.ലാൽകുമാർ, എസ്ഐ എസ്.ഗീതുമോൾ, ഗോപി എന്നിവരാണ് അന്വേഷണ…

Read More

ട്രാൻസ്‌ഫോർമറിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി; അത്ഭുകരമായി രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും

ആമ്പല്ലൂർ: നിയന്ത്രണംവിട്ട ടാങ്കർ ലോറി ഇടിച്ചുകയറി ട്രാൻസ്ഫോർമർ തകർന്നു. ഇന്നു പുലർച്ചെ നാലരയോടെയാണ് ആമ്പല്ലൂർ സൺറൈസ് പെയിന്‍റ്സിനും മിൽമയ്ക്കും സമീപത്തെ ട്രാൻസ്ഫോർമറിലാണ് തിരുവനന്തപുരത്തുനിന്നും റിഫൈനറിയിലേക്ക് വരികയായിരുന്ന ടാങ്കർ ലോറി ഇടിച്ചത്. ആമ്പല്ലൂർ കവല കഴിഞ്ഞുള്ള വളവുകൾ അപകട സാധ്യതയുള്ളതാണ്. ആദ്യത്തെ വളവിൽ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലുള്ള ട്രാൻസ്ഫോർമറിലേക്കാണ് ലോറി ഇടിച്ചു കയറിയിട്ടുള്ളത്. നിരവധി പ്രഭാത സവാരിക്കാരും സമീപത്തെ ക്ഷീര സഹകരണ സംഘത്തിലേക്കുള്ളവരും സഞ്ചരിക്കുന്ന റോഡാണിത്. ലോറിയിൽ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്. ആളപായമില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരും മുളന്തുരുത്തി പോലീസും ഉടൻ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

Read More

വിയ്യൂര്‍ ജയിലിലെ വിവിഐപികളുടെ “സുഖവാസം’; വിവാദം അന്വേഷിക്കാന്‍ ജയില്‍ ഡിജിപി നേരിട്ടെത്തിയേക്കും; രണ്ടു വര്‍ഷം മുന്പത്തെ ഓര്‍മ്മയില്‍ ക്ലീനിംഗ് തുടങ്ങി

സ്വന്തം ലേഖകന്‍തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ വി.വി.ഐ.പി പരിരക്ഷയില്‍ കൊലക്കേസ് പ്രതികള്‍ സുഖിച്ചു കഴിയുന്നുവെന്ന റിപ്പോര്‍ട്ട് മുക്കിയെന്ന വിവാദം അന്വേഷിക്കാന്‍ ജയില്‍ ഡി.ജി.പി നേരിട്ടെത്തിയേക്കും. ജയില്‍ ഡിജിപി സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെ ജയിലിനകത്ത് ഉദ്യോഗസ്ഥര്‍ തന്നെ അനാവശ്യ സാധനസാമഗ്രികളുടെ ക്ലീനിംഗ് തുടങ്ങിയതായും സൂചനകളുണ്ട്. രണ്ടു വര്‍ഷം മുന്പ് അപ്രതീക്ഷിതമായി ഒരു പുലര്‍കാലത്ത് നടന്ന റെയ്ഡിന്റെ ഓര്‍മയും അനുഭവവും ഉള്ളതുകൊണ്ട് ഒളിപ്പിക്കാനുള്ളതെല്ലാം ഒളിപ്പിക്കാനുള്ള തത്രപ്പാടിലാണ് പലരുമെന്നറിയുന്നു. രണ്ടു വര്‍ഷം മുന്പ് 2019ല്‍ അന്നത്തെ തൃശൂര്‍ സിറ്റിപോലീസ് കമ്മീഷണറായിരുന്ന യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ജയിലില്‍ പുലര്‍ച്ചെ മിന്നല്‍ പരിശോധന നടത്തി ടി.പി.കേസ് പ്രതികളുടെ സെല്ലില്‍ നിന്നടക്കം വിലകൂടിയ ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ഫോണടക്കമുള്ള മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. പ്രതികള്‍ക്ക് സ്മാര്‍ട്ട് ഫോണും ചാര്‍ജറുമെല്ലാം എത്തിച്ചുകൊടുക്കുന്നതില്‍ ജയിലിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സൂചന അന്നും ഉണ്ടായിരുന്നു. ഇതില്‍ എതിര്‍പ്പുള്ള ചില ഉദ്യോഗസ്ഥരാണ്…

Read More

ബൈബിൾ പകർത്തി എഴുതൽ ജീവിതചര്യയാക്കി ഒരു കുടുംബം

ആനന്ദപുരം: ആനന്ദപുരം ഇടവകയിലെ ഇല്ലിക്കൽ തോമൻകുട്ടിയുടെ ഭാര്യ ലില്ലി ബൈബിളിലെ പഴയനിയമം ഒരു പ്രാവശ്യവും പുതിയനിയമം രണ്ടു തവണയും എഴുതി പൂർത്തിയാക്കി.മകൾ സിജി ഫെമിയും മരുമകൾ ഹാപ്പി റോജോയും പുതിയ നിയമം എഴുതി പൂർത്തിയാക്കി. മൂത്ത മരുമകൾ സൗമ്യ സീജോ പുതിയ നിയമം എഴുതിക്കൊണ്ടിരിക്കുകയാണ്. 62 വയസിന്‍റെ നിറവിലും ദൈവവചനം ഹൃദിസ്ഥമാക്കുവാനും ജീവിതത്തിൽ പകർത്തുവാനും എഴുതുവാനും ഈ വീട്ടമ്മ പുലർത്തിയ താല്പര്യം ഏറ്റവും മാതൃകായോഗ്യമാണെന്നു വികാരി റവ. ഡോ. ആന്‍റോ കരിപ്പായി പറഞ്ഞു. നാലു ഷീറ്റിൽ രണ്ടു പുറത്തുമായി എഴുതിയ ബൈബിൾ ഏഴു പുസ്തകങ്ങളായിട്ടാണു ബൈന്‍റ് ചെയ്തിട്ടുള്ളത്.പഴയനിയമം അഞ്ചു പുസ്തകങ്ങളായും പുതിയനിയമം രണ്ടു പുസ്തകങ്ങളായും ബൈന്‍റ് ചെയ്തിരിക്കുന്നു. 300 പേന ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. വലിയ കൂട്ടുകുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനിടയിലും സമയം കണ്ടെത്തി ബൈബിൾ എഴുതുവാൻ കാട്ടിയ തീക്ഷ്ണത പ്രത്യേകം ശ്ലാഘനീയമാണെന്നു മാർ പോളി കണ്ണൂക്കാടൻ ആനന്ദപുരം പള്ളിയിൽ…

Read More

കുഞ്ഞുജീവൻ രക്ഷിച്ച നഴ്സ് ശ്രീജയെ അഭിനന്ദിച്ച് മന്ത്രി വീണാ ജോർജ്; ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് സുഖമായിരിക്കുന്നു

പുതുക്കാട്: കോവിഡ് ബാധിച്ചു ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമശ്വാസം നൽകി രക്ഷിച്ച തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ശ്രീജ പ്രമോദിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിനു കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിക്കുകയും തുടർന്നു മാതൃകാപരമായി ക്വാറന്‍റൈനിൽ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്‍റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാപ്പകൽ സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. ഈ കോവിഡ് കാലത്തു നമ്മളറിയാത്ത ഓരോ കഥകൾ ഓരോ ആരോഗ്യ പ്രവർത്തകനും പറയാനുണ്ടാകും. അവരുടെ ആത്മാർഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്‍റെ കരുത്തെന്നും മന്ത്രി വ്യക്തമാക്കി.ഞായറാഴ്ചയാണ് ഛർദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയൽവാസിയായ യുവതി ശ്രീജയുടെ വീട്ടിൽ ഓടിയെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതിനാൽ ആശുപത്രിയിലെത്തും മുൻപ് കൃത്രിമശ്വാസം നൽകണമെന്ന്…

Read More

തെരുവു നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച് ഒരു അധ്യാപിക; മുറിവേറ്റതും, വീട്ടുകാർ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി നായകൾക്ക് ആശ്രയമായ ദീപ ടീച്ചറെക്കുറിച്ചറിയാം…

വടക്കാഞ്ചേരി: തെരുവ് നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന പുന്നംപറന്പ് സ്വദേശിനിയും അധ്യാപികയുമായ വട്ടേക്കാട്ട് വീട്ടിൽ ദീപ നാടിന് മാതൃകയാകുന്നു. ദീപക്ക് ഏറ്റവും പ്രിയപ്പെട്ട പിങ്കി എന്ന് വിളിച്ചിരുന്ന ഒരു പട്ടിക്കുട്ടിയുടെ വേർപാടോടുകൂടി അവൾക്ക് വീട്ടുമുറ്റത്ത് ഒരു കല്ലറ പണിയുകയും, തെരുവോരത്ത് അലഞ്ഞു നടക്കുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ ഒരുപാട് നായക്കുട്ടികൾക്ക് തുണയാവുകയുമായി രുന്നു. കോവിഡ് കാലമായതിനാൽ സ്കൂളുകളിൽ ക്ലാസുകൾ ഇല്ലാത്തതും, ഓണ്‍ലൈൻ പഠനമായതുകൊണ്ടും ധാരാളം സമയം കിട്ടുന്നുണ്ട്. മുറിവേറ്റതും, ഒറ്റപ്പെട്ടതും, വീട്ടുകാർ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി നായകൾക്ക് ആശ്രയമായി. ഇപ്പോഴും തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകൾക്ക് ദിവസവും മൂന്ന് നേരവും ഭക്ഷണം എത്തിക്കാൻ തയാറാകുന്നു. മാത്രമല്ല മുറിവേറ്റു കിടക്കുന്ന ഒരുപാട് നായകളെ വീട്ടിലേക്ക് എത്തിച്ച് ആവശ്യമായ ചികിത്സ നൽകുകയും നൽകുന്നുണ്ട്. സ്വന്തം മക്കളെ നോക്കുന്നതു പോലെതന്നെയാണ് അവയ്ക്ക് സംരക്ഷണം ഒരുക്കുന്നതെന്ന് ദീപ പറഞ്ഞു. താൻ വളർത്തുന്ന നായ്ക്കളിൽ ഏറെയും പെണ്‍ഇനമാണ്.…

Read More

തമിഴ്നാട്ടിൽ തുറന്ന തിയറ്ററുകൾ അടയ്ക്കുന്നു ; കേരളത്തിൽ തിയറ്ററുകൾ തുറക്കുന്നത് വൈകും

  സ്വന്തം ലേഖകൻതൃശൂർ: തമിഴ്നാട്ടിൽ തുറന്ന തിയറ്ററുകൾ പുതിയ സിനിമകളില്ലാത്തതിനെ തുടർന്ന് അടയ്ക്കുന്നു. കേരളത്തിലും തിയറ്ററുകൾ തുറന്നാൽ നേരിടാൻ പോകുന്ന പ്രതിസന്ധി പുതിയ സിനിമകളുടെ റിലീസ് ഉണ്ടാകില്ല എന്നതു തന്നെയാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ തിയറ്ററുകൾ തുറക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ക്രിസ്മസിനോടനുബന്ധിച്ചേ ഉണ്ടാകൂ എന്നാണ് സൂചന.ടിപിആർ നിരക്ക് കുറയുന്നതനുസരിച്ച് സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എന്നാൽ തിയറ്ററുകളിലേക്ക് ആളുകളെത്തണമെങ്കിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യണമെന്നും ചെറിയ ചിത്രങ്ങൾക്കു പകരം ബിഗ് ബജറ്റ് ചിത്രങ്ങൾ തുടക്കത്തിൽ തന്നെ വന്നാൽ മാത്രമേ കാര്യമുള്ളുവെന്നും തീയറ്ററുടമകൾ ചൂണ്ടിക്കാട്ടുന്നു. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ വന്ന് ആളുകൾ കയറിയാൽ മാത്രമേ തിയറ്ററുകൾ പഴയരീതിയിലേക്ക് എത്തുകയുള്ളുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എല്ലാ പ്രതീക്ഷയും മരയ്ക്കാറിൽകേരളത്തിൽ തിയറ്ററുകൾ തുറന്നാൽ എല്ലാവരും കാത്തിരിക്കുന്നത് തിയറ്റർ റിലീസായി എത്തുന്ന മോഹൻലാൽപ്രിയദർശൻ ടീമിന്‍റെ മരയ്ക്കാർ…

Read More

വരനും വധുവും ഫോട്ടോഗ്രാഫറും ഉൾപ്പെടെ പന്ത്രണ്ട്പേർമാത്രം; ഗുരുവായൂരിൽ വിവാഹ തിരക്ക്; ഇന്ന് നടന്നത് 89 വിവാഹങ്ങൾ

ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹ തിരക്കേറുന്നു. ഇന്ന് നടന്നത് 89 വിവാഹങ്ങൾ. പുലർച്ചെ മുതൽ തന്നെ വിവാഹസംഘങ്ങൾ ക്ഷേത്രനടയിലെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ ഓരോ സംഘത്തിലേയും 12 പേരെയാണ് മണ്ഡപത്തിലേക്ക് വിടുന്നത്. പോലീസ്, ദേവസ്വം സെക്യൂരിറ്റി എന്നിവർ ക്ഷേത്രനടയിലും നടപന്തലിലും വിവാഹ സംഘങ്ങൾ കൂട്ടം കൂടാതിരിക്കാൻ നിയന്ത്രിക്കുന്നുണ്ട്. ക്ഷേത്രനട പന്തലിലെ വിവിധ ഇടങ്ങളിൽ നിന്ന് ഫോട്ടോയെടുത്താണ് വധൂവരന്മാർ നടപന്തലിന് പുറത്തേക്ക് കടക്കുന്നത്. വധൂവരന്മാർക്ക് ഫോട്ടോയെടുക്കുന്നതിനായി കൂടുതൽ സമയം നടപ്പന്തലിൽ ചെലവഴിക്കുന്നതിനും അനുവദിക്കുന്നില്ല. ഇന്നർ റിംഗ് റോഡിൽ വണ്‍വേ സംവിധാനമാണ്. ഇവിടെ പാർക്കിംഗും അനുവദിക്കുന്നില്ല.വരുന്ന എട്ടിന് 78 ഉം, ഒന്പതിന് 89 വിവാഹങ്ങളും ശീട്ടാക്കിയിട്ടുണ്ട്. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് തൊഴുന്നതിനും തിരക്കുണ്ട്.

Read More