തൃശൂർ: രമ്യയുടെ സങ്കടമറിഞ്ഞ് സുരേഷ് ഗോപി രമ്യയുടെ കൊച്ചുവീട്ടിലെത്തി. എൻജിനിയറിംഗിനു ശേഷം ഉന്നത പഠനം നടത്തുന്ന രമ്യയെ തേടിയാണ് സുരേഷ് ഗോപി എംപി തൃശൂർ റെയിൽവേ ചേരിയിൽ താമസിക്കുന്ന കൊച്ചുവീട്ടിലേക്ക് വന്നത്. ലാപ്ടോപ്പ് തകരാറിലായതേത്തുടർന്നു പഠനം പ്രതിസന്ധിയിലായത് രമ്യയെ ഏറെ വേദനിപ്പിച്ചിരുന്നു. പുതിയത് വാങ്ങാൻ സാന്പത്തികമായ കഴിവുമില്ല. ഈ വിവരം സുരേഷ് ഗോപിയുടെ ചെവിയിലെത്തിയതോടെയാണ് പുതിയ ലാപ്ടോപ്പുമായി സുരേഷ് ഗോപി രമ്യയെ കാണാനെത്തിയത്. റെയിൽവേ ചേരി പുനരധിവാസത്തിനു കോർപറേഷൻ ഭൂമി വാങ്ങിയെങ്കിലും വീടുവച്ചു നൽകാത്ത പ്രശ്നം കോളനിക്കാർ സൂചിപ്പിച്ചു. ഇതിൽ ഇടപെടാമെന്ന് വാക്കു നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
Read MoreCategory: Thrissur
നിറഞ്ഞ സന്തോഷം..! പട്ടയം കൈയിൽ കിട്ടിയപ്പോൾ കണ്ണീരണിഞ്ഞ്റോസി ചാക്കോ; ചേർത്തുനിർത്തി ആശ്വസിപ്പിച്ച് മന്ത്രി കെ രാജൻ
തൃശൂർ: കാലങ്ങളായി കാത്തിരുന്ന പട്ടയം ലഭിച്ചപ്പോൾ പീച്ചി മയിലാടുംപാറ അരയപറന്പിൽ റോസി ചാക്കോയ്ക്ക് ആനന്ദ കണ്ണീർ അടക്കാനായില്ല. “മണ്ണു കൊണ്ടുണ്ടാക്കിയ വീടിനു നാഥനായി. ഇനി ഞങ്ങൾക്കു സ്വസ്ഥമായിരിക്കാം. നിറഞ്ഞ സന്തോഷം. സർക്കാരിനും മന്ത്രിക്കും നന്ദി’. ടൗണ്‍ഹാളിലെ പട്ടയ വിതരണ ചടങ്ങിൽ മന്ത്രി കെ. രാജനിൽ നിന്ന് ആദ്യം പട്ടയം ലഭിച്ചതും റോസിക്കാണ്. പട്ടയം ലഭിച്ച സന്തോഷത്തിൽ കൈകൾ കൂപ്പിയ റോസിയെ മന്ത്രി ചേർത്തുപിടിച്ചു. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമാണു സദസിന്റെ മുൻ നിരയിൽ ഇരുന്ന റോസിയെ ക്ഷണിച്ചത്. തൃശൂർ താലൂക്കിലെ പീച്ചി വില്ലേജിലാണു റോസി താമസിക്കുന്നത്. 18-ാം വയസിൽ ചാക്കോയുടെ ഭാര്യയായി മയിലാടുംപാറയിൽ വന്ന റോസിക്ക് 70 -ാം വയസിലാണു ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മണ്ണുകൊണ്ട് പടുത്തുയർത്തിയ വീടിനു പട്ടയം കിട്ടുന്നത്. മണ്ണു കൊണ്ടുണ്ടാക്കിയതിനെ വീടെന്നു വിളിക്കാനാവില്ലെങ്കിലും റോസിയും കുടുംബവും അങ്ങനെ തന്നെ വിളിച്ചു. വീടു പുതുക്കി…
Read Moreസർക്കാർ ഖജനാവിൽ പണമില്ലെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചു; കോവിഡ് കാലത്ത് തൃശൂർ പോലീസ് പിഴിഞ്ഞത് ഏഴേകാൽ കോടി രൂപ
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് കാലത്തു തൃശൂർ ജില്ലയിൽ പോലീസ് പിഴയായി പിരിച്ചെടുത്തത് ഏഴേകാൽ കോടിയിലധികം രൂപ. തൃശൂർ സിറ്റി പോലീസും റൂറൽ പോലീസും ചേർന്നാണ് 7,27,91,500 രൂപ പിഴയായി ആളുകളിൽനിന്നും ഈടാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു പറഞ്ഞാണ് 500 മുതൽ 20,000 രൂപവരെ വ്യാപാരികളിൽനിന്നടക്കം പിഴയീടാക്കിയത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് പിഴ ഈടാക്കിയതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം മാർച്ച് 25 മുതൽ ഈ വർഷം ജൂലൈ 31 വരെ പിരിച്ചെടുത്ത കണക്കാണിത്. നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ പുറത്തിറക്കിയതിനും, മാസ്ക് ധരിക്കാതിരുന്നതിനും, അനാവശ്യമായി ഒത്തുചേർന്നതിനും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനും, കടകൾ സമയത്തിന് അടയ്ക്കാതിരുന്നതിനുമൊക്കെയാണ് പിഴ. പിഴസംഖ്യ നൽകിയവരിൽ പലരും ചെറുകിട വ്യാപാരികളും നിത്യവൃത്തിക്കു വകയില്ലാത്തവരുമാണെന്നതാണ് ദയനീയം. രഹസ്യമായി ക്വോട്ട നിശ്ചയിച്ചിട്ടുള്ളതിനാൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞും പോലീസ് പിഴയീടാക്കിയിരുന്നതായി ആരോപണമുയർന്നിരുന്നു.…
Read Moreഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി; ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഗൗതവും മുങ്ങിപ്പോയത്
സ്വന്തം ലേഖകൻചേലക്കര: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് മെഡിക്കൽ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂർ ചേലക്കര മുഖാരിക്കുന്ന് പാറയിൽ മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വാഴാലിപ്പാടം ഉരുക്കു തടയണക്കു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രണ്ടുദിവസം മുന്‍പാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണക്കു സമീപം ഒഴുക്കിൽപ്പെട്ട് മാത്യു എബ്രഹാമിനെയും അന്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടിയിരുന്നു. വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളജിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും. ഇവരടക്കം ഏഴു പേരാണ് തടയണക്കു സമീപമെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽ പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗൗതം ഒഴുക്കിൽ പെട്ടത്.
Read Moreനാർക്കോട്ടിക് ജിഹാദ്: വിളിക്കാതെ സഹായത്തിനില്ലെന്ന് സുരേഷ്ഗോപി
തൃശൂർ: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ രൂപതാധ്യക്ഷൻ വിളിച്ചാൽ സഹായിക്കുമെന്ന് സുരേഷ്ഗോപി എംപി. അങ്ങോട്ടുപോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകട്ടെയെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം താൻ നിൽക്കുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
Read Moreഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച് അറസ്റ്റ്; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്റ് ഉൾപ്പടെ നാലു പേർ കൂടി അറസ്റ്റിൽ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.ബാങ്ക് ഭരണസമിതി മുൻ പ്രസിഡന്റ് കെ.കെ.ദിവാകരൻ, ഭരണസമിതി അംഗളായിരുന്ന ടി.എസ്.ബൈജു, വി.കെ.ലളിതൻ, ജോസ് ചക്രംപള്ളി തുടങ്ങിയവരാണ് ഇന്ന് പിടിയിലായത്. പുലർച്ചെ വീടുകളിൽ എത്തിയാണ് നാല് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ബാങ്ക് ഉദ്യോഗസ്ഥരായ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ ഭരണസമിതി അംഗങ്ങൾക്കെതിരേ അന്വേഷണ സംഘം മുഖം തിരിക്കുന്നുവെന്ന വിമർശനമുണ്ടായിരുന്നു. സിപിഎം ജില്ലാ നേതൃത്വവുമായി അടുപ്പമുണ്ടായിരുന്ന നേതാക്കളെ രക്ഷപെടുത്താനുള്ള നീക്കമാണെന്ന് വിമർശനവും ഉയർന്നിരുന്നു. അതിനിടെയാണ് നാല് പേർ അറസ്റ്റിലായിരിക്കുന്നത്.
Read Moreക്ഷേത്ര സ്വത്ത് പണയം വയ്ക്കാനുള്ള നീക്കം;ദേവസ്വം മന്ത്രിയെ ബിജെപി തടയുമെന്ന് ബി. ഗോപാലകൃഷ്ണൻ
കൊടുങ്ങല്ലൂർ: ക്ഷേത്ര സ്വത്ത് പണയം വയ്ക്കാനുള്ള നീക്കത്തിനു തറക്കല്ലിടാൻ വരുന്ന ദേവസ്വം മന്ത്രിയെ ബിജെപി തടയുമെന്ന് ബി.ഗോപാലകൃഷ്ണൻ. എല്ലാ വികസനപ്രവർത്തനങ്ങളെയും ബിജെപി സ്വാഗതം ചെയ്യുന്നു. എന്നാൽ വികസന പ്രവർത്തനങ്ങളുടെ മറവിൽ ക്ഷേത്ര സ്വത്ത് മുസരീസ് കന്പനിക്ക് കൈമാറാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്ര പൈതൃകം നിലനിർത്തി മ്യൂസിയവും മറ്റു നിർമ്മാണപ്രവർത്തനങ്ങളും കഴിഞ്ഞു ക്ഷേത്രത്തിനു സമർപ്പിക്കണമെന്ന നിലപാട് ദേവസ്വം ബോർഡ് സ്വീകരിക്കണം, എംഒയൂ പ്രകാരം നിർമാണം കഴിഞ്ഞാൽ അഞ്ചു വർഷം മ്യൂസിയത്തിന്റെ ഉടമസ്ഥാവകാശം പൂർണമായും മുസരീസ് കന്പനിക്ക് നൽകുന്ന കരാർ റദ്ധാക്കുക,ഉൗട്ടുപുരയും നിലവറയും പൈതൃക സ്വത്തായി നിലനിർത്തി മ്യൂസിയം ദേവസ്വം ഓഫീസിനു മുൻപിലുള്ള കെട്ടിടത്തിൽ നടത്തണം തുടങ്ങീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. മണ്ഡലം പ്രസിഡന്റുമാരായ കെ എസ് വിനോദ്, സെൽവൻ മണക്കാട്ട്പടി സംസ്ഥാന കൗണ്‍സിൽ അംഗം…
Read Moreഉപജീവനമാർഗമായ ആടുകളെ അജ്ഞാത രോഗം കവർന്നു; ഒന്നിനു പിറകെ ഒന്നായി മൂന്ന് ആടുകൾ ചത്തു; കിടപ്പുരോഗിയായ ഭാർത്താവിന്റെയും മേരിയുടെയും ജീവിതം വിഷമത്തിൽ
നെല്ലായി: അരുമകളായി വളർത്തിയിരുന്ന ഏഴ് ആടുകളിൽ മൂന്നെണ്ണം ചത്തതോടെ മേരിചേച്ചിയുടെ ഉപജീവനം പ്രതിസന്ധിയിലായി. ആടുകളേയും കോഴികളേയും വളർത്തി ഉപജീവനം നടത്തിവരുന്ന കൊളത്തൂർ മുത്തിപീടിക ആഗസ്തിയുടെ ഭാര്യ മേരിയാണ് അജ്ഞാതരോഗം ബാധിച്ച് ആടുകളിൽ മൂന്നെണ്ണം ചത്തുപോയതോടെ ദുരിതത്തിലായത്. ഭർത്താവ് ആഗസ്തി രോഗബാധിതനായി കിടപ്പിലായതിനാൽ കോഴികളേയും ആടുകളേയും വളർത്തി പാലും മുട്ടയും വിറ്റ് കിട്ടുന്ന തുകകൊണ്ടാണ് കുടുംബം കഴിഞ്ഞു കൂടുന്നത്. ഒരു മാസം മുന്‍പാണ് അജ്ഞാതരോഗം ബാധിച്ച് ആടുകളിലൊന്ന് ചത്തത്. മൂന്നു ദിവസം മുന്‍പ് മറ്റൊരാടു കൂടി ചത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് മൂന്നാമത്തെ ആട് ചത്തത്. ഇന്നലെ മൃഗഡോക്ടർ സ്ഥലത്തെത്തി ചത്ത ആടിനെ പരിശോധിച്ചു. അണുബാധയാണ് ആടുകൾ ചാവാൻ കാരണമായതെന്ന് ഡോക്ടർ പറഞ്ഞതായി മേരി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചത്ത ആടുകൾ കറവ ഉള്ളതായിരുന്നു. അവശേഷിക്കുന്ന ആടുകൾക്ക് പ്രതിരോധ കുത്തിവയ്പ്പു നടത്തിയെങ്കിലും മേരിയുടെ ഉള്ളിലെ ആധി ഒഴിഞ്ഞിട്ടില്ല. 2018ലെ പ്രളയത്തിൽ…
Read Moreപരിസ്ഥിതിസൗഹൃദമെന്ന് വെറുതേ പറയുകയല്ല, ഈ വിഗ്രഹങ്ങൾ പരിസ്ഥിതി സൗഹൃദം തന്നെ; ഹരീഷിന്റെ നിർമാണ രീതിയറിഞ്ഞാൽ നിങ്ങളും ഇങ്ങനെതന്നെ പറയും…
തൃശൂർ: പരിസ്ഥിതി സൗഹൃദം എന്നതു കേവലം വാക്കുകളിൽമാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നു തെളിയിക്കുകയാണു പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 12 -ാം ക്ലാസ് വിദ്യാർഥി ജി. ഹരീഷ്. ഉപയോഗശൂന്യമായ പത്രക്കടലാസുകളും പരിസ്ഥിതിസൗഹൃദ വാട്ടർ കളറുകളും കൈകൊണ്ട് തുന്നിയ തുണികളും ഉപയോഗിച്ച് ഗണേശവിഗ്രഹങ്ങൾ നിർമിക്കുകയാണ് ഈ മിടുക്കൻ. ഈ വർഷത്തെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് മൂന്നടി ഉയരം വരുന്ന ഗണേശവിഗ്രഹം കോവിഡ് വൈറസിനെ ചവിട്ടിത്താഴ്ത്തി ഭൂമിയെ രക്ഷിച്ച് കൈയിൽ എടുത്തുനിൽക്കുന്ന രീതിയിലാണു നിർമിച്ചിരിക്കുന്നത്. സ്വന്തം വീട്ടിലെ പത്രക്കടലാസുകൾ ഒന്നുംതന്നെ ഹരീഷ് കളയാറില്ല. അടുത്ത വീടുകളിലേയും സ്ഥാപനങ്ങളിലേയും പത്രക്കെട്ടുകൾ ആവശ്യാനുസരണം ശേഖരിച്ചു ഗണേശവിഗ്രഹങ്ങളായി മാറ്റുകയാണ്. പത്തു പത്രങ്ങളാണ് ഒരു വിഗ്രഹത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു കിലോയിൽതാഴെയാണു നിർമാണം കഴിഞ്ഞ ഗണേശവിഗ്രഹത്തിന്റെ ഭാരം. വിഗ്രഹ നിർമാണത്തിനായി ഉപയോഗിക്കുന്ന തുണികൾ ഒരു തരത്തിലുള്ള രാസപദാർത്ഥങ്ങളും ഉപയോഗിക്കാതെ കൈകൊണ്ട് തുന്നി തയാറാക്കുന്നവയാണ് ഇവ തമിഴ്നാട്ടിൽനിന്നും…
Read Moreലക്ഷ്യസ്ഥാനം തായ്ലൻഡ്, കയ്യിലുള്ളത് വെറും പതിനയ്യായിരം രൂപ മാത്രം; സൈക്കിളിൽ സ്വപ്നയാത്രക്കിറങ്ങി മേലൂർ സ്വദേശി അരുണ്‍
മേലൂർ: സൈക്കിളിൽ സ്വപ്നയാത്രക്കിറങ്ങി മേലൂർ സ്വദേശിയായ ചെറുപ്പക്കാരൻ. ലക്ഷ്യസ്ഥാനം തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ. മേലൂർ കുന്നപ്പിള്ളി വടക്കേ തുരുത്തുമേൽ ആനന്ദിന്റേയും രാധയുടെയും ഏക മകനായ അരുണ്‍ (24) ആണ് ഈ സഞ്ചാരി. ബംഗ്ലാദേശ്, മ്യാൻമർ, ലാവോസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് അരുണ്‍ യാത്ര തിരിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച സവാരിയുടെ ഫ്ലാഗ് ഓഫ് കെഎൽ 64 പെഡലേഴ്സിന്റെ അഡ്മിൻ അസ്റ്റിൻ ജോഷി നിർവഹിച്ചു. ഓരോ ദിവസത്തെയും സഞ്ചാരം അവസാനിപ്പിച്ച് താമസിക്കാൻ ടെന്റും,വാഹനത്തിന് തകരാർ സംഭവിച്ചാൽ പരിഹരിക്കാനുള്ള സാധന സാമഗ്രികളുമായാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. വീട്ടുകാരുടെയും നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും പൂർണ പിന്തുണയും ഈ ചെറുപ്പക്കാരനുണ്ട്. എംബിഎ പഠനം പൂർത്തിയാക്കിയ അരുണ്‍ നിരവധി സൈക്കിൾ യാത്രകൾ ഇതിനകം നടത്തി. ടൈം ടു ഗോ വിത് എആർ എന്ന യുട്യൂബ് ചാനൽ വ്ലോഗർ ആയ അരുണ്‍ പതിനയ്യായിരം രൂപ മാത്രമായിട്ടാണ് യാത്ര ആരംഭിച്ചിട്ടുള്ളത്.…
Read More