എറണാകുളം ചെറായിയില്‍ കാമുകന്റെ കുത്തേറ്റ് വാരാപ്പുഴ സ്വദേശിനിക്ക് ജീവന്‍ നഷ്ടം. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. യുവതിയുടെ കാമുകനായ കോട്ടയം സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ശരീരത്തില്‍ ആറ് കുത്തേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടനെ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശീതളിന്റെ ശരീരത്തില്‍ ആറ് കുത്തേറ്റിട്ടുണ്ട്. ചെറായിയിലെ ബീച്ച് റിസോര്‍ട്ടിനു മുന്നില്‍വച്ചായിരുന്നു സംഭവം. ഇരുവരും ഒന്നിച്ചാണ് ബീച്ചിലേക്ക് എത്തിയത്. വരുന്ന വഴിയാണ് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുന്നത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രശാന്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന ശീതള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആറോളം മുറിവ് ഏല്പിച്ചശേഷം പ്രശാന്ത് ഓടി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ദൃക്‌സാക്ഷികളായിരുന്നെങ്കിലും ആരും ഇയാളെ തടയാന്‍ ശ്രമിക്കുകയോ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കാന്‍ ഉത്സാഹിക്കുകയോ ചെയ്തില്ല. സമീപത്തെ റിസോര്‍ട്ടിലേക്ക് മുറിവുമായി ഓടിക്കയറിയ…
Read MoreCategory: Editor’s Pick
കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്! എന്റെ വിവാഹജീവിതത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്; നടി രംഭയ്ക്ക് പറയാനുള്ളത്
തെന്നിന്ത്യയില്‍ നിന്ന് തുടക്കമിട്ട് ബോളിവുഡില്‍ വരെ സാന്നിധ്യമറിയിച്ച നടിയാണ് രംഭ. മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി രംഭ മലയാളി മനസിലും ഇടംനേടിയിരുന്നു. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്ന,് വിവാഹശേഷം കാനഡയില്‍ താമസമാക്കിയ രംഭ പറയുന്നുണ്ടെങ്കിലും തന്റെ വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് രംഭ. ‘വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു. വീട്ടമ്മയുടെ വേഷത്തില്‍ എന്നെ തളച്ചിടാന്‍ എന്റെ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു. കാനഡയില്‍ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്താന്‍ ഞാനും വേണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു. അദ്ദേഹം എന്നെ എല്ലാത്തിനും പ്രാപ്തയാക്കി. ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും എല്ലാവരും…
Read Moreദിലീപിനെ കുടുക്കിയത് മഞ്ജുവോ? മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗം നിര്‍ണായക തെളിവായി കുറ്റപത്രത്തില്‍ ചേര്‍ക്കാന്‍ പോലീസ്; പ്രസംഗത്തിന്റെ പൂര്‍ണരൂപം കേട്ടശേഷം മഞ്ജുവിന്റെ വിശദമായ മൊഴിയെടുക്കും
റിയാസ് കുട്ടമശേരി ആലുവ: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തെ തുടർന്ന് തയാറാക്കുന്ന അനുബന്ധ കുറ്റപത്രത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണസംഘം. സംഭവവുമായി ബന്ധപ്പെട്ടു താരസംഘടനയായ അമ്മ എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രമുഖ നടിയും ദിലീപിന്റെ ഭാര്യയുമായിരുന്ന മഞ്ജു വാര്യർ നടത്തിയ പ്രസംഗം നിർണായക തെളിവായി കുറ്റപത്രത്തിൽ ചേർക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി മഞ്ജു ഗൂഢാലോചനാരോപണം നടത്തിയ അന്നത്തെ പ്രസംഗത്തിന്റെ വീഡിയോക്ലിപ്പിംഗുകൾ ദൃശ‍്യമാധ‍്യമങ്ങളിൽനിന്നും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. നടിക്കുനേരെ ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെയാണ് കൊച്ചിയിൽ താരങ്ങൾ പ്രതിഷേധവുമായി സംഘടിച്ചത്. ദിലീപ് അടക്കമുള്ള മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുത്ത ഈ പ്രതിഷേധയോഗത്തിൽ മഞ്ജുവാര്യരാണ് സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത്. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ഗൂഢാലോചനാരോപണം അമ്മയിലെ മറ്റു അംഗങ്ങളാരും മുഖവിലയ്ക്കെടുത്തിരുന്നില്ല. പക്ഷേ കേസിൽ ദിലീപ് അറസ്റ്റിലായതോടെ പോലീസിന് ഇത് നിർണായക തെളിവുകളിലൊന്നായിത്തീർന്നു.…
Read Moreഭാര്യയുടെ ക്രൂരത! പരിമള്‍ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ ഗിരിജ കാലുകള്‍ വലിച്ചുപിടിച്ചു, സഹായത്തിന് അമ്മയും, മൊകേരിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജ പണ്ടേ പ്രശ്‌നക്കാരി
കോഴിക്കോട് മൊകേരിയില്‍ കാമുകനൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജയുടെ ചെയ്തികള്‍ ആരെയും ഞെട്ടിക്കുന്നത്. ജൂലായ് ഒമ്പതിനാണ് വട്ടക്കണ്ടി മീത്തല്‍ ശ്രീധരനെ (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഗിരിജയും അമ്മ ദേവിയുമാണ് ഇക്കാര്യം നാട്ടുകാരെ മുഴുവന്‍ അറിയിച്ചതും. എന്നാല്‍ പിന്നീട് പോലീസിന് പരാതി ലഭിച്ചതോടെ നല്ലപിള്ള ചമഞ്ഞ ഗിരിജയും മാതാവും കാമുകനും പിടിയിലാകുകയും ചെയ്തു. ശ്രീധരനെ വിവാഹം കഴിക്കുംമുമ്പ് ഗിരിജയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന പ്രചരണമാണ് സംശയമുന ഇവരിലേക്ക് തിരിയാന്‍ കാരണമായത്. പോലീസ് ചോദ്യം ചെയ്യലില്‍ കൊലപാതകത്തെപ്പറ്റി ഗിരിജ പറഞ്ഞത് ഇങ്ങനെ- പതിവുപോലെ അത്താഴം കഴിഞ്ഞ് ശ്രീധരന്‍ ഉറങ്ങാന്‍ കിടങ്ങി. എന്നാല്‍ ഭക്ഷണത്തില്‍ ഗിരിജ ഉറക്കുഗുളിക ചേര്‍ത്തിരുന്നു. ഭക്ഷണം കഴിച്ച ഉടന്‍ മയക്കത്തിലായ ശ്രീധരനെ പരിമള്‍ തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി. മരണ വെപ്രാളത്തില്‍ പൊങ്ങിയ ശ്രീധരന്റെ കൈ താഴ്ത്തിയ ശേഷം അമര്‍ത്തിപ്പിടിച്ച് കൊലയ്ക്ക് ഗിരിജ സൗകര്യം ചെയ്തു…
Read Moreശ്രീകലയുടെ വീട്ടില്‍ സ്ഥിരമായി എത്തിയ സുമേഷിന്റെ കണ്ണില്‍പ്പെട്ടതോടെ ആ 17കാരിയുടെ ദുര്‍വിധി തുടങ്ങി, എല്ലാം കാമുകനെ അറിയിക്കുമെന്ന് ഷാഹിതാബീവിയും കലയും ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ദുരന്തം, കാട്ടാക്കടയില്‍ സംഭവിച്ചത്
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോലീസിന്റെ പ്രത്യേക സ്ക്വാഡ് അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. പെണ്‍കുട്ടിയുടെ മൊഴിയും അറസ്റ്റിലായവരുടെ മൊഴിയും അനുസരിച്ച് സംഭവത്തില്‍ 28 പ്രതികള്‍ ഉണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി ദിനില്‍ രാഷ്്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡനം നടത്തി ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 2 സ്ത്രീകള്‍ അടക്കം അഞ്ചു പേരെ ഇന്നലെയാണ് പിടികൂടിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വിളപ്പില്‍ശാല തുരുത്തുംമൂല കാവിന്‍പുറം സൗമ്യഭവനില്‍ നിന്നും മലയിന്‍കീഴ് കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന കല എന്നു വിളിക്കുന്ന ശ്രീകല (40), മലയിന്‍കീഴ് അരുവിപ്പാറ സനൂജാ മന്‍സിലില്‍ ഷൈനിജ എന്നു വിളിക്കുന്ന ഷാഹിതാബീവി (45), മാറനല്ലൂര്‍ ചീനിവിള കിഴക്കുംകര പുത്തന്‍വീട്ടില്‍ സദാശിവന്‍…
Read Moreപത്തൊമ്പതുകാരിയായ അവിവാഹിത ഗര്‍ഭച്ഛിദ്രത്തിനിടെ മരിച്ചു; മരിച്ചത് എഞ്ചിനീയറിങ് വിദ്യാര്‍ഥിനി; ആശുപത്രി അധികൃതര്‍ക്കും കാമുകനുമെതിരേ പോലീസ് കേസെടുത്തു…
ഹൈദരാബാദ്: ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി ആന്തരീക രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. സ്വകാര്യആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ ഗര്‍ഭമലസിപ്പിക്കാന്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ കാമുകനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭം അലസിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോള്‍ പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികിത്സാപിഴവിന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് വനസ്ഥലിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഗര്‍ഭമലസിപ്പിക്കലിനും പെണ്‍കുട്ടിയോടുള്ള വഞ്ചനയ്ക്കും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഫോട്ടോഗ്രാഫറുമായി പെണ്‍കുട്ടി ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആശുപത്രി അധികൃതരെയും പെണ്‍കുട്ടിയുടെ കാമുകനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Read Moreകാവ്യ ഗര്‍ഭിണിയല്ല; എന്നെ കണ്ടപ്പോള്‍ ദിലീപിന്റെ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു;ദിലീപ് അഴിക്കുള്ളില്‍ കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിനും; പ്രചരിക്കുന്ന നുണക്കഥകളെന്നു തുറന്നടിച്ച് സുരേഷ്‌കുമാര്‍
കൊച്ചി:ദിലീപ് അഴിക്കുള്ളില്‍ കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിനെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ ജയിലില്‍ ചെന്നു കണ്ട സുരേഷ് പറയുന്നത് താരം തീര്‍ത്തും നിരപരാധിയാണെന്നാണ്. ആ കുടുംബത്തെ കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളമാണെന്ന് സുരേഷ് പറയുന്നു. ‘എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ഇടുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്. ഇങ്ങനെയുള്ള കപടപ്രചരണങ്ങള്‍ അവര്‍ പൈസ ഉണ്ടാക്കാനുള്ള മോശം വഴികള്‍ മാത്രമാണ്. അത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകര്‍ക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ല.’സുരേഷ് കുമാര്‍ പറഞ്ഞു. ‘ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിക്ക് അറിയില്ല. അവരുടെയൊക്കെ…
Read More“മാഡം’ കെട്ടുകഥയല്ല; സിനിമ മേഖലയില്‍ നിന്നുള്ളയാള്‍! ഈ മാസം 16ന് മുന്‍പ് കേസില്‍ അറസ്റ്റിലായിരിക്കുന്ന “വിഐപി’ മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് പള്‍സര്‍ സുനി
തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ അന്വേഷണ സംഘത്തോട് പറഞ്ഞ “മാഡം’ കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും കേസിലെ മുഖ്യപ്രതിയായ പൾസർ സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം സുനി വെളിപ്പെടുത്തിയത്. ഈ മാസം 16ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന “വിഐപി’ മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ സുനി ചില വന്പൻ സ്രാവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായത്. പിന്നീട് സുനി നടിയുടെ ദൃശ്യങ്ങൾ പകർത്തിയത് മാഡത്തിന് വേണ്ടിയാണെന്ന് പോലീസിനോട് പറഞ്ഞു. മാഡം ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇതിനിടെ ദിലീപിന്‍റെ ഭാര്യ കാവ്യമാധവനെയും ഭാര്യാമാതാവ് ശ്യാമളെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം അന്വേഷണ സംഘം പരിഗണിച്ചാൽ കേസിൽ കൂടുതൽ പേരെ വരും…
Read Moreതാമരയിലേക്ക് ഒഴുക്ക് തുടരുന്നു, രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ത്രിപുരയിലെ ത്രിണമൂലുകാരെല്ലാം ബിജെപിയില്‍, ഇടതുമണ്ണില്‍ കാവിക്കൊടി പാറിക്കാനുറച്ച് ബിജെപി, വിട്ടുകൊടുക്കാതെ സിപിഎം
എതിര്‍പാര്‍ട്ടിയിലെ എംഎല്‍എമാരെയും എംപിമാരെയും ചാക്കിട്ടു പിടിച്ച് ഭരണം പിടിക്കുകയെന്ന തന്ത്രം വിജയകരമായി പ്രയോഗിക്കുകയാണ് ബിജെപി, മണിപ്പൂരിലും ഗോവയിലും യുപിയിലുമെല്ലാം വിജയിച്ച മാതൃക ഇപ്പോള്‍ ത്രിപൂരയില്‍ പരീക്ഷിക്കുകയാണ് അമിത് ഷാ. തുടക്കം അത്ര മോശമായില്ല. മുഖ്യ പ്രതിപക്ഷമായ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ആറു എംഎല്‍എമാരെ പാളയത്തിലെത്തിച്ചാണ് ബിജെപി കരുത്തുകാട്ടിയത്. ഇതോടെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കായി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇവര്‍ ആറ് പേരും രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചതിന് ആറ് പേരെയും മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ എംഎല്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ ബിജെപി വന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക്…
Read Moreഅന്തസ്സായിട്ട് പറയാം, എന്നെ കുറിച്ച് ഒരപവാദവും ഒരു പത്രവും ഇന്ന് വരെ എഴുതിയിട്ടില്ല! ലിസി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുമുള്ളത്; സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു
ഏറെ കോളിളക്കം സൃഷ്ടിച്ച താരവിവാഹമായിരുന്നു പ്രയദര്‍ശന്‍-ലിസി താരജോഡികളുടേത്. അതിലേറെ വിവാദമായ വാര്‍ത്തയായിരുന്നു അവര്‍ തമ്മിലുള്ള വേര്‍പിരിയല്‍. വിവാഹമോചനത്തെ തുടര്‍ന്ന് ഏറെ മാനസിക സംഘര്‍ഷം താന്‍ അനുഭവിച്ചിരുന്നതായി പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ച് ജീവിക്കാനുള്ള ആഗ്രഹം തന്റെയുള്ളില്‍ ഇപ്പോഴുമുണ്ടെന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ് പ്രയദര്‍ശന്‍ ഇപ്പോള്‍ നടത്തുന്നത്. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ,് ലിസിയെക്കുറിച്ചും ലിസിയോടുള്ള പ്രണയത്തെക്കുറിച്ചും വെളിപ്പെടുത്തികൊണ്ട്, പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എല്ലാം ഞങ്ങള്‍ തമ്മിലുള്ള വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്. എന്റെ മനസ്സില്‍ ഇനിയും ഒരു സ്വപ്നമുണ്ട്. അത്, വേര്‍പിരിഞ്ഞ ഭാര്യ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിയ്ക്കുന്ന വീടാണ്. ലിസി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് തനിയ്ക്കിപ്പോഴും ഉള്ളതെന്നും പ്രിയദര്‍ശന്‍ പറയുന്നു. പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പിരിഞ്ഞതിന്റെ നഷ്ടബോധത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഒപ്പം എന്ന ചിത്രം ഒരുക്കിക്കൊണ്ട് കരിയര്‍ തിരിച്ചുപിടിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ ഇപ്പോഴും പ്രിയന്‍ വിഷമഘട്ടത്തിലൂടെ…
Read More