വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് പട്ടിക നീളുന്നു. ചൂടുകുരു, ചർമത്തിൽ ചുവപ്പ് വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. എങ്ങനെ തടയാം? കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ…
Read MoreCategory: Health
പ്രമേഹ അനുബന്ധ പ്രശ്നങ്ങൾ അവഗണിക്കരുത്
പ്രമേഹമുള്ളവർ മനസിന്റെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കണം. മാനസികാവസ്ഥ ആരോഗ്യകരമായ നിലയിൽ സൂക്ഷിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ നില സാധാരണ നിലയിലായിരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ‘ഷുഗർ’പ്രമേഹം എന്ന രോഗത്തെ പൊതുജനങ്ങളിൽ ബഹുഭൂരിപക്ഷവും ‘ഷുഗർ’ എന്നാണ് പറയാറുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുകാണുന്നത് പ്രമേഹത്തിന്റെ അറിയിപ്പ് മാത്രമാണ്. കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. അതങ്ങനെ നീണ്ടു കിടക്കുകയാണ്.രക്തത്തിലെ പഞ്ചസാരയുടെ നില ഉയരത്തിലാണ് എന്ന് അറിയുന്നതു മുതൽ ചികിത്സ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയുടെ പ്രാധാന്യം വളരെ വലുതാണ്. വന്ധ്യത, ലൈംഗിക ശേഷിക്കുറവ്കുറച്ചുകാലമായി വന്ധ്യത, പ്രമേഹത്തോടനുബന്ധിച്ച് ഉണ്ടാകുന്ന സങ്കീർണതകളിൽ ശ്രദ്ധേയമായ ഒരു വിഷയമായി മാറിയിരിക്കുന്നു. പ്രമേഹം ഉള്ളവരിൽ പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച് ലൈംഗിക താൽപര്യവും ലൈംഗിക ശേഷിയും കുറയാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. അണുബാധ പ്രമേഹം ഉള്ള സ്ത്രീകളിൽ കാണുന്ന ഒരുപ്രശ്നം ഇടയ്ക്കിടെ മൂത്രാശയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അണുബാധയാണ്. ഇതിന്റെ ഭാഗമായും ലൈംഗിക താൽപര്യവും ലൈംഗിക…
Read Moreപ്രമേഹം; ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായിരിക്കണം. പരിശോധനയുടെ ഫലങ്ങളെക്കുറിച്ചും ചികിത്സയിൽ സ്വീകരിക്കുന്ന സമീപനങ്ങളും വ്യക്തമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും വേണം. ആഹാരക്രമംരോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവും ആയ ആഹാരക്രമമാണ് ഡോക്ടർമാർ പ്രമേഹം ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം. പഞ്ചസാര ഒഴിവാക്കണം* പഞ്ചസാരയുടെ ഏതു തരത്തിലുമുള്ള ഉപയോഗം പ്രമേഹം ഉള്ളവർ ഒഴിവാക്കണം. * വളരെയധികം എളുപ്പത്തിൽ പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതിനും രക്തസമ്മർദം ഉയരാതിരിക്കാനും ഉപ്പ് കൂടി ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ അളവിൽ ശീലമാക്കുകയോ ചെയ്യുന്നത് നല്ലതാണ്. * ഇലക്കറികൾ, ഉലുവ, വെളുത്തുള്ളി എന്നിവ വളരെ നല്ല ഫലം ചെയ്യുന്നതാണ്. * മദ്യപാനം ഉള്ളവർ അതു പൂർണമായും വേണ്ട എന്ന് തീരുമാനിക്കണം. പുകവലിക്കുന്ന സ്വഭാവവും നല്ലതല്ല.* ഡോക്ടർ പറയുന്ന ക്രമത്തിൽ വ്യായാമം ചെയ്യണം.…
Read Moreചൂടുകാലമാണേ, സൂക്ഷിക്കണേ… കുടിക്കാം പാനീയങ്ങൾ
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്…പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു… ഇങ്ങനെ പറയാത്തവരായി ആരുണ്ട്. എല്ലാവര്ക്കും പേടി ശരീരത്തെതന്നെയാണ്. കടുത്ത വേനല്‍ ചൂടില്‍ സുന്ദരമായ നമ്മുടെ ശരീരം കരിവാളിക്കുമോ, സൂര്യാതപമേല്‍ക്കുമോ എന്നിങ്ങനെയുള്ള പേടിയാണ് എല്ലാവർക്കും. മഴയാണെങ്കില്‍ വലിയ കുഴപ്പമില്ല… എന്നാൽ വെയില് കൊണ്ടുകൂടാ... മലയാളികളുടെ ഈ ചിന്തയ്ക്ക്് ഒരു മാറ്റവുമില്ല. വേനൽക്കാലത്തിന്റെ തുടക്കമായപ്പോഴേക്കും കടുത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. പുറത്ത് ഇറങ്ങാൻ പോലും മടിക്കുകയാണ് പലരും. ഇതിൽ കാര്യമുണ്ടുതാനും. വേനൽക്കാലത്തെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. എല്ലാം നമ്മുടെ കൈയിലല്ലെങ്കിലും ചില പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പല പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാം. സണ്‍ സ്ക്രീനുകള്‍ സംരക്ഷിക്കുംവേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീനുകൾ ഉപയോഗിക്കാനാണ് ഏറ്റവും പ്രധാനമായി ഓർത്തിരിക്കേണ്ടത്. വേനൽ ചൂടിൽനിന്നും ശരീരത്തിന് ദോഷകരമായ സൂര്യരശ്മികളിൽനിന്നും സംരക്ഷിക്കാൻ സൺസ്ക്രീനുകൾക്ക് കഴിയും. എസ് പി എഫ് 50 അടങ്ങിയ സൺസ്ക്രീനുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സൺസ്ക്രീനുകളിൽ…
Read Moreനേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കരിയാതിരിക്കുക….ഇങ്ങനെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ പരിശോധന നടത്തുന്നത് ഉചിതം. നേരത്തേ തന്നെ രോഗം കണ്ടെത്താനും ശരിയായ രീതിയിലുള്ള ചികിത്സ ആരംഭിക്കാനും അത് സഹായകം. ഇരുപത്തഞ്ചിലും!വിദേശ രാജ്യങ്ങളിൽ നാൽപത് വയസ് കഴിഞ്ഞവരിലാണ് പ്രമേഹം കൂടുതലായി കാണുന്നത്. ഇന്ത്യയിൽ പ്രമേഹം ഏറെപ്പേരിൽ യൗവനത്തിൽ തന്നെ ആരംഭിക്കും എന്നാണ് പുതിയ വിവരം. അതായത് ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ. മുപ്പത്തിയഞ്ച് വയസിൽ ഏറെപ്പേർ പ്രമേഹ രോഗികളായി മാറുന്നുണ്ട്.പ്രമേഹപാരന്പര്യം ഉള്ളവർ…എല്ലാവരും തന്നെ ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിൽ ആദ്യത്തെ പരിശോധന നടത്തുകയാണു നല്ലത്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവർ ആണെങ്കിൽ ഇരുപത് വയസിനു മുമ്പുതന്നെ പരിശോധന നടത്തണം. കാരണം, അങ്ങനെയുള്ളവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാൽ, അച്ഛനും അമ്മയ്ക്കും പ്രമേഹം ഇല്ലാതിരിക്കുകയും രണ്ട് തലമുറ മുമ്പുള്ളവർക്ക് രോഗം…
Read Moreപ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂടെ പരിശോധനകളും ചികിത്സയും കൈകാര്യം ചെയ്യുകയുമാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതായിരിക്കും. ‘ഡയബറ്റിസ് മെലിറ്റസ്’ അഥവാ മൂത്രത്തിൽ (രക്തത്തിലും) പഞ്ചസാര എന്ന് അർഥം വരുന്ന രോഗമായ പ്രമേഹം ഇപ്പോൾ മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗൗരവമുള്ള ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.കൊഴുപ്പ്അടുത്തകാലം വരെ പാൻക്രിയാസ് എന്ന അവയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം എന്നാണ് എല്ലാവരും അറിഞ്ഞിരുന്നത്. എന്നാൽ, പുതിയ അറിവുകളിൽ പറയുന്നത് ആമാശയം, ചെറുകുടൽ, ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് എന്നിവകൂടി പ്രമേഹം ഉണ്ടാകുന്നതിന് കാരണമായി മാറുന്ന ഘടകങ്ങൾ ആണെന്നാണ്.അണുബാധചില അണുബാധകളുടെ ഭാഗമായും പ്രമേഹം ഉണ്ടാകും എന്ന് വ്യക്തമായിട്ടുണ്ട്. കോവിഡ് ബാധിച്ച ഒരുപാടുപേരിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നത് അതിന്റെ തെളിവാണ്. അനാരോഗ്യ ജീവിതശൈലി, അടുക്കും ചിട്ടയും ഇല്ലാത്ത ആഹാരരീതി, ശരീരം അനങ്ങാതെയുള്ള ജീവിതം, ഫാസ്റ്റ്ഫുഡുകളുടെ കൂടിയ ഉപയോഗം, കടുത്ത…
Read Moreശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് ധാരാളം. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും മാലിന്യവിമുക്തമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല് ശക്തമായതോടെ ശുദ്ധജല ലഭ്യത കുറയുന്നു. കുടിവെള്ള ഉറവിടങ്ങൾ മലിനമാവുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ. വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുന്നതാണ്…
Read Moreചിക്കൻപോക്സിനു കരുതൽ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വൈറസ് കാരണമാണ് ചിക്കൻപോക്സ് ബാധിക്കുന്നത്. അതിനാൽ വൈറസ് ബാധിക്കാൻ സഹായകമായ അനുകൂല സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് പ്രതിവിധി. ആയുർവേദ പരിഹാരം* ചിക്കൻപോക്സ് ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക * പ്രതിരോധശേഷി കുറയാൻ കാരണമാകുംവിധം ശരീരത്തിലെ താപനില വർധിപ്പിക്കാൻ സാധ്യതയുള്ള ആഹാരവും ശീലവും ക്രമീകരിക്കുക * നേരിട്ട് വെയിൽ /ചൂട് ഏൽക്കുന്ന പ്രവർത്തികളിൽനിന്ന് അകന്നിരിക്കാൻ ശ്രദ്ധിക്കുക ഇവർക്കു സാധ്യത കൂടുതൽകുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻ പോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പിടിപെട്ടവരിൽ തന്നെ ഈ വിഭാഗത്തിലുള്ളവർക്ക് അപകടം ഒഴിവാക്കാൻ പ്രത്യേക പരിഗണനയും ആവശ്യമാണ്.ചിക്കൻപോക്സ് സാധ്യത വർധിപ്പിക്കുന്നത്* എരിവും പുളിയും ചൂടും ധാരാളം ഉപയോഗിക്കുക* മസാല, നോൺവെജ്, കാഷ്യൂ നട്ട്, സോഫ്റ്റ് ഡ്രിങ്ക്സ്, കോഴിമുട്ട , കോഴി ഇറച്ചി എന്നിവയുടെ ഉപയോഗം* വിശപ്പില്ലാത്ത സമയത്തുള്ള ഭക്ഷണം* വെയിൽ കൊള്ളുക വേദനയോടുകൂടിയ ചുവന്ന സ്പോട്ടുകൾചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്സ് പിന്നീട്…
Read Moreകളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്‍കുട്ടികളിൽ മൂത്രനാളികളിൽ കയറാം. അപ്പോൾ തോന്നുന്ന അസ്വസ്ഥതയും ഉറക്കത്തിലെ മൂത്രമൊഴിക്കലിൽ കലാശിക്കാം. കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ഒരു പ്രധാന കാരണമാണ്. അതു വീട്ടിലെയും സ്കൂളിലേയും ഒറ്റപ്പെടലും പഠന വൈകല്യ കാരണമായേക്കാവുന്ന എഡിഎച്ച്ഡി വരെ ആകാം. കാപ്പി മൂത്രത്തിന്റെ അളവു കൂട്ടാം. രോഗകാരണം കണ്ടെത്തണം മൂത്രപരിശോധനയിലൂടെ പ്രമേഹസാധ്യതയും മൂത്രത്തിൽ പഴുപ്പും കണ്ടെത്താൻ സാധിക്കും. ആന്തരികാവയവങ്ങൾക്കു തകരാറില്ലയെന്നു മൂത്രാശയ വ്യവസ്ഥയുടെ ആന്തരിക പരിശോധനയിലൂടെ കണ്ടെത്താം. രോഗചികിൽസ കാരണമറിഞ്ഞുള്ള ചികിൽസ വേണം. മനഃശാസ്ത്ര ചികിൽസയും കൗണ്‍സലിംഗും എല്ലാവരിലും ഫലിക്കില്ല. രോഗിയെ കളിയാക്കുന്തോറും രോഗം മാറാനുള്ള സാധ്യത കുറയുന്നു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇത് ശ്രദ്ധിക്കണം. അവരിൽ വളർത്തുന്ന അപകർഷബോധം അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കും. കുട്ടികൾ മനസു കൊണ്ട് എത്ര ഉറപ്പിച്ചു കിടന്നാലും ഉറക്കത്തിലേക്കു വഴൂതിവീഴുന്പോൾ മനസിന്റെ പിടിത്തം വിടുകയും…
Read Moreകിടന്നുമുള്ളൽ; അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു… ഡോക്ടറേ എനിക്കെല്ലാ ദിവസവും… അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ല ശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട. രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേൽക്കുന്നത് ഏഴു മണിക്കാണ്!! ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്. മാനസിക വേദനയിൽഅനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്.ആണ്‍കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.പെണ്‍കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു.…
Read More