ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെലക്ഷണങ്ങളാണ്.…
Read MoreCategory: Health
മങ്കിപോക്സ്; മുൻകരുതലുകൾ പ്രധാനം; ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു ജന്തുജന്യരോഗമാണ് മങ്കിപോക്സ്. പനി വന്ന് 1 -3 ദിവ സത്തിനുളളിൽ ദേഹത്തു കുമിളകൾ കണ്ടുതുടങ്ങുന്നു. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. രോഗം സങ്കീർണമായാൽഅണുബാധകള്, ബ്രോങ്കോ ന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ചനഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്. വാക്സിനേഷൻ’ വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷന് നിലവിലുണ്ട്. മാംസം കഴിക്കുന്നതിനു മുന്‍പ്* അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങള്‍…
Read Moreമങ്കിപോക്സ് ; പനി വന്ന് 1 – 3 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി(കുരങ്ങുപനി). തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ,പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്. രോഗ പകര്‍ച്ചരോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ…
Read Moreശ്വാസനാളങ്ങളെ ബാധിക്കുന്ന ബ്രോങ്കിയക്ടാസിസ്
ബ്രോങ്കിയക്ടാസിസ് (Bronchiectasis)എന്നത് ശ്വാസനാളങ്ങളെ ബാധിക്കുന്ന രോഗമാണ്. ഇത് ഇന്ന് നമ്മുടെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരാറുണ്ട്. ഈ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെ നമുക്ക് ജന്മനാ ഉള്ളതും പിന്നീട് വരുന്നതും എന്നു തരംതിരിക്കാം. കാരണങ്ങൾഇതില് ജന്മനാ ഉള്ളതില്‍ ഇമോട്ടിൽ സിലിയ സിൻഡ്രോം (Immotile Cilia Syndrome), ആൽഫ 1 ആന്റി ട്രിപ്സിൻ (Alpha-1 antitrypsin) അപര്യാപ്തത തുടങ്ങിയ കാരണങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് ചെറുപ്രായത്തില്‍ തന്നെ തുടങ്ങും. എന്നാല്‍ കൂടുതലായി കണ്ടുവരുന്നത് പിന്നീടു വരുന്ന കാരണങ്ങളാണ്. ഇതില്‍ ചെറുപ്പത്തില്‍ ഉണ്ടാകുന്ന വില്ലന്‍ചുമ, ചിക്കന്‍പോക്സ്, മീസില്‍സ്, ടിബി, ന്യൂമോണിയ, അനിയന്ത്രിതമായ ആസ്ത്മ തുടങ്ങിയവയാണ്. വിട്ടുമാറാത്ത പനി, ചുമ, കഫക്കെട്ട്വിട്ടുമാറാത്ത കഫത്തോടുകൂടിയുള്ള ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, കഫത്തിനും ശ്വാസത്തിനും ദുർഗന്ധം ഉണ്ടാവുക, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ബ്രോങ്കിയക്ടാസിസ് രോഗിക്ക് കഫത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം…
Read Moreമഴയും തണുപ്പുമല്ലേ, വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
കൊതുകുവലവസ്ത്രധാരണം ശ്രദ്ധിക്കുന്നതിലൂടെ മഴക്കാലത്തു തണുപ്പേറ്റുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കാനും കൊതുക്, വെളിച്ചം കണ്ട് പറന്നെത്തുന്ന ഷഡ്പദങ്ങൾ എന്നിവയുടെ ഉപദ്രവം കുറയ്ക്കാനും ഒരു പരിധി വരെ സാധിക്കും. കൊതുകുവല ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും. അതു പിന്നീട് പ്രശ്നമാകാം…മഴക്കാലത്ത് തെന്നിവീണുണ്ടാകുന്ന ചതവുകളും സന്ധി ഉളുക്കലും അസ്ഥി ഒടിയലും വർധിക്കാം.വാഹനങ്ങളിൽ നിന്നുമുള്ള വീഴ്ചകളിൽ കുഴപ്പമില്ലെന്ന് തോന്നുന്നവ പോലും പിന്നീട് വലിയ വേദനയോടെ ചികിത്സയ്ക്ക് എത്താറുണ്ട്. മൂത്രത്തിൽ അണുബാധമഴയും തണുപ്പുമല്ലേയെന്ന് കരുതി ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മലബന്ധവും മൂത്രത്തിൽ അണുബാധയും ശരീരം വലിഞ്ഞു മുറുകലും തലവേദനയുമുണ്ടാകാം. എന്തു കുടിക്കണം? ജീരകം, അയമോദകം, ഷഡംഗ ചൂർണ്ണം, ചുക്ക് മുതലായവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കേണ്ടത്. തൊണ്ടവേദന തൊണ്ടവേദന ആരംഭിക്കുമ്പോൾ തന്നെ ഔഷധങ്ങളിട്ട് തിളപ്പിച്ചാറ്റിയ ഇളം ചൂടുവെള്ളം കവിൽ കൊള്ളുകയും ലേപനങ്ങൾ തൊണ്ടയിൽ പുരട്ടുകയും ചെയ്യുക. വേദന മാറ്റാൻ…വേദന മാറ്റാൻ പെട്ടെന്ന് ശമനം കിട്ടുന്ന താൽക്കാലിക മാർഗങ്ങൾ നോക്കാതെ ആയുർവേദ…
Read Moreമഴക്കാലമാണ് വിശപ്പു കൂടും; കിട്ടുന്നതൊക്കെ കഴിച്ച് വണ്ണം കൂട്ടരുത്!
മഴ കാരണം ചുവരിലും വസ്ത്രങ്ങളിലും ഈർപ്പമുള്ളതിനാൽ ഫംഗസ് പിടിക്കാം. ഇതു കാരണം തുടർച്ചയായി തുമ്മലുള്ള അലർജി രോഗക്കാരിൽ അവ വർധിക്കാം. കാരണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതോടൊപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതും അലർജി കുറയ്ക്കുന്നതുമായ മരുന്നുകൾ കൂടി ഉപയോഗിക്കണം. ആസ്ത്്മാരോഗികൾ….ആസ്ത്്മാ രോഗികളും തുടർച്ചയായും ശക്തിയായും ചുമയുള്ളവരും മഴക്കാലത്ത് തുടക്കത്തിലേതന്നെ മരുന്നുകൾ വർധിപ്പിക്കേണ്ടി വരും. അതിനായി നിലവിലെ മരുന്നുകൾ തുടരുന്നതിനൊപ്പം ആയുർവേദ ഡോക്ടറുടെ ഉപദേശമനുസരിച്ചുള്ള മരുന്നുകൾ ഉൾപ്പെടുത്തുകയും രോഗവർധനയുണ്ടാക്കുന്ന ഭക്ഷണവും മറ്റു ശീലങ്ങളും ഒഴിവാക്കുകയും വേണം. സന്ധിവേദനയും വീക്കവുംമുട്ടിനും കഴുത്തിനും തോളിനും കൈകാൽക്കുഴകൾക്കും നടുവിനുമുള്ള വീക്കവും വേദനയും അനക്കാനുള്ള പ്രയാസവും സാധാരണ വർധിക്കുന്ന കാലമാണിത്. താരതമ്യേന അവ പ്രധാന സന്ധികളുമാണല്ലോ? നടുവേദനയ്ക്കൊപ്പം കാലുകളിലേക്കുള്ള പെരുപ്പും കഴപ്പും വർധിക്കാം. കഴുത്തുവേദനയ്ക്കൊപ്പം കൈകളിലേയ്ക്കുള്ള പെരിപ്പിനൊപ്പം തലവേദനയും തലകറക്കവും ഓക്കാനവുമുണ്ടാകാം. കിടക്കുന്ന കാര്യത്തിൽ…ഒരുവശം ചരിഞ്ഞു കിടക്കുന്നവരിൽ കഴുത്തുവേദന കൂടുകയും മലർന്നു കിടക്കുന്നവരിൽ നടുവേദന കൂടുകയും ചെയ്യാം. രോഗത്തിനനുസരിച്ച്…
Read Moreമഴക്കാല പകർച്ചവ്യാധികൾ തടയാം; പകർച്ചപ്പനി വന്നാൽ എന്തു ചെയ്യണം?
പനി വന്നാൽ എളുപ്പം ദഹിക്കുന്നതും പോഷകം ഉള്ളതുമായ ആഹാരം ശീലിക്കണം. പൊടിയരിക്കഞ്ഞിയും ചെറുപയറും ഉത്തമം. ആവിയിൽ പുഴുങ്ങിയ ഭക്ഷണവും നല്ലത്. പച്ചക്കറിയും പഴവർഗങ്ങളും ഏറെ നല്ലത്. ദഹിക്കാൻ പ്രയാസമുള്ളതും മാംസാഹാരവും ഒഴിവാക്കി സസ്യാഹാരം ഉപയോഗിക്കണം. വയറിളിക്കം കൂടിയുള്ളപ്പോൾവയറിളക്കം കൂടി ഉള്ളപ്പോൾ 50 ഗ്രാം മലര് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തെളിയെടുത്ത് പഞ്ചസാരയും ഉപ്പും ചേർത്ത് ഇടയ്ക്കിടെ കുടിക്കുക. ഔഷധക്കാപ്പി ഔഷധക്കാപ്പി കുടിക്കുന്നത് ഏതുതരം പനിയും ശമിപ്പിക്കുന്നതിന് നല്ലത്. തുളസിയില, പനികൂർക്കയില, ചുക്ക്, കുരുമുളക്, കരുപ്പട്ടി എന്നിവയാണ് പൊതുവിൽ കാപ്പി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. പകർച്ചവ്യാധികളെ ഒഴിവാക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കാവുന്ന വിധത്തിൽ ആഹാരങ്ങളും ശീലങ്ങളും ക്രമീകരിക്കണം. പനി കുറഞ്ഞില്ലെങ്കിൽ….പനി മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ* ചുവരുകൾ ഈർപ്പരഹിതമായി സൂക്ഷിക്കുക. * തുണികൾ നന്നായി ഉണക്കി…
Read Moreപുതുതലമുറ അസന്തുഷ്ടരോ? നമ്മുടെ ജീവിതത്തിന്റെ സന്തോഷം തീരുമാനിക്കുന്നത് ആരാണ്?
ഇന്ന് യുവാക്കളിൽ പലരും ജീവിതത്തെ അസംതൃപ്തിയോടെയും ഭയത്തോടെയുമാണ് കാണുന്നത്. ഇന്നത്തെകുട്ടികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസവും സാങ്കേതിക മികവും ആളോഹരി വരുമാനവും ആരോഗ്യപരിപാലന രംഗത്തെ മികവും മറ്റു സൗകര്യങ്ങളും എല്ലാംതന്നെ മുന്‍ തലമുറയ്ക്കു കിട്ടിയതിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്. എന്നിട്ടും പലപ്പോഴും ജീവിതത്തെ അസന്തുഷ്ടതയോടെയും ഭയത്തോടെയുമാണ് ഇന്നത്തെ തലമുറ നോക്കിക്കാണുന്നത്. അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. 1. പലതരത്തിലുള്ള ആസക്തികള്വര്ച്വല്/ഡിജിറ്റല്‍ ആയിട്ടുള്ളവയും അതുപോലെ ഭൗതികമായിട്ടുള്ള ആസക്തിയുമാണുള്ളത്. സാമൂഹിക മാധ്യമങ്ങളോടും മറ്റു വസ്തുക്കളോടുള്ള ആസക്തിയും പുതുതലമുറയെ അസംതൃപ്തരാക്കുന്നു.2. മറ്റുള്ളവരുമായി ഇടപെടല്‍ കുറയുന്നത്കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നമ്മുടെ യുവതലമുറയുടെ നേരിട്ടുള്ള ഇടപെടലും മറ്റും കുറഞ്ഞു വരുന്ന ഒരു പ്രവണത ആയിരുന്നു. എന്നാല്‍, ഈ കോവിഡ് മഹാമാരിയുടെ സമയത്ത് ലോക്ഡൗണും ഒറ്റപ്പെടലും ഒക്കെ വന്നതു കാരണം ഈ അവസ്ഥ പലമടങ്ങു വര്‍ധിച്ചതായി കാണുന്നു.3. ഭാവിയെക്കുറിച്ചുള്ള ഭയംഭാവിയെക്കുറിച്ച് ഈ തലമുറ വളരെ ആശങ്കാകുലരാണ്.ചരിത്രം…
Read Moreമഴക്കാല പകർച്ചവ്യാധികൾ തടയാം; രോഗം പിടിപെട്ടാൽ പൂർണവിശ്രമം പ്രധാനം
ജൂൺ മുതൽ ഏകദേശം മൂന്ന് മാസം വരെ മഴക്കാലമാണ്.ജലവും വായുവും ദേശവും ദുഷിച്ച് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള കാലം. നല്ല വെയിൽ മാറി കാലവർഷം തുടങ്ങുമ്പോൾ കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. മനുഷ്യരുൾപ്പെടെയുള്ളവർ മഴകാരണമുള്ള ആലസ്യത്തിലേക്ക് മാറുമ്പോൾ രോഗം പകർത്തുവാൻ കഴിവുള്ള കൊതുകുംഎലിയും വൈറസുകളും കൂടുതൽ കരുത്തു നേടുകയാണു ചെയ്യുന്നത്. യഥാസമയം കൃത്യമായ ചികിത്സ വായുവിലൂടെയും ജലത്തിലൂടെയും ജന്തുക്കൾ വഴിയും രോഗം പകർത്താൻ അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തുള്ളത്. കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യക്തിഗത രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന ഭക്ഷണവും ശീലവും ഉപയോഗിച്ചാൽ പകർച്ചവ്യാധികളെ തടയുന്നതിനു സാധിക്കും. രോഗം വന്നാൽ ശരിയായതും സമയത്തുള്ളതുമായ ചികിത്സയും കൂടിയേതീരൂ. പനി പൊതുവായ ലക്ഷണംമഴക്കാലം പകർച്ചവ്യാധികളുടെ കാലമാണെന്നു പറയാം. വൈറൽ ഫീവർ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലമ്പനി, പന്നിപ്പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് – എ എന്നിവയൊക്കെ വരാം. എല്ലാ പകർച്ചവ്യാധികളുടെയും…
Read Moreസന്ധിവാതരോഗങ്ങൾ; അസ്ഥിസന്ധികളിൽ നീർക്കെട്ടും വേദനയും
ആർത്രോൺ എന്നാൽ സന്ധി, ഐറ്റിസ് എന്നാൽ നീർക്കെട്ട്. അങ്ങനെയാണ് സന്ധിവാത രോഗങ്ങൾക്ക് ആർത്രൈറ്റിസ് എന്ന് പേര് വന്നത്. ശരീരത്തിലുള്ള അസ്ഥി സന്ധികളിൽ നീർക്കെട്ടും വേദനയും ഉണ്ടാകുന്നതാണ് സന്ധിവാത രോഗങ്ങളിലെ പ്രധാന പ്രശ്നം. നീർക്കെട്ടും വേദനയും ഉണ്ടാകുന്നതിന്റെ ഭാഗമായി സന്ധികൾ ചലിപ്പിക്കാൻ പ്രയാസം ഉണ്ടാകുന്നതാണ് അടുത്ത അസ്വസ്ഥത. ചിലരിൽ, ഒരുപാടു സന്ധികളിൽഒരുപാടു കാരണങ്ങളുടേയും അസ്വസ്ഥതകളുടേയും ആകെത്തുകയാണ് ഈ രോഗം. അസ്ഥിസന്ധികളിലെ പ്രവർത്തനങ്ങളെ ഈ രോഗം തകിടം മറിക്കുന്നതാണ്. ചിലരിൽഇത് ചിലപ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ സന്ധികളിൽ മാത്രമാണ് കാണാൻ കഴിയുക. എന്നാൽ പലരിലും ഇത് ഒരുപാടു സന്ധികളിൽ ബാധിക്കാറുമുണ്ട്. സന്ധിവാത രോഗങ്ങൾ നൂറിലധികം തരത്തിൽ ഉണ്ട് എന്നാണ് പുതിയ അറിവുകൾ പറയുന്നത്. അസ്ഥികളിൽ തേയ്മാനംഅസ്ഥികളുടെ അഗ്രഭാഗം ആവരണം ചെയ്തിരിക്കുന്ന ഉറപ്പുള്ളതും വഴുവഴുപ്പുള്ളതും ആയ ഘടനയാണ് തരുണാസ്ഥികൾ. സന്ധിവാത രോഗികളിൽ ഈ തരുണാസ്ഥികൾക്ക് നാശം സംഭവിക്കാറുണ്ട്. തരുണാസ്ഥികളിൽ ഉണ്ടാകുന്ന നാശം…
Read More