അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണ സംഘത്തെ കണ്ട് തുണി ഊരിയെറിഞ്ഞ് 22കാരി ! മുന്‍ പ്ലേബോയ് മോഡലും ബ്രസീലിലെ സെക്‌സ്-ഡ്രഗ് റാക്കറ്റ് ‘തലൈവി’യുമായ ‘പൗഡര്‍ ക്വീന്‍’ കുടുങ്ങിയതിങ്ങനെ…

മുന്‍ പ്ലേബോയ് മോഡലും ബ്രസീലിലെ ലഹരിമരുന്ന് – സെക്‌സ് റാക്കറ്റ് നായികയുമായ യുവതി ഒടുവില്‍ പിടിയിലായി. ‘പൗഡര്‍ ക്വീന്‍’ എന്നറിയിപ്പെടുന്ന ഫ്ളാവിയ തമായോയെയാണ് ബ്രസീലിലെ വിറ്റോറിയയില്‍നിന്ന് പിടികൂടിയത്.

പ്ലേബ്ലോയ് മാഗസിന്റെ മുന്‍ കവര്‍ ഗേളും മോഡലുമായ 22കാരി ലഹരിമരുന്ന് വിതരണത്തിന് പുറമേ വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി കൂടിയാണ്. ഇവരെ തേടി ഹോട്ടലില്‍ ചെന്ന അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് അലറി വിളിച്ച യുവതി ഇവര്‍ക്കു മുമ്പില്‍ വസ്ത്രങ്ങള്‍ ഊരിയെറിയാനും ശ്രമിച്ചു. പിന്നീട് ബലംപ്രയോഗിച്ച് ഇവരെ കൈവിലങ്ങ് അണിയിക്കുകയായിരുന്നു.

വേശ്യാവൃത്തിയിലൂടെയാണ് ഫ്ളാവിയ ഈ രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് ഇടപാടുകാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കി.

സ്ത്രീകള്‍ മാത്രമടങ്ങുന്ന ലഹരിമരുന്ന്, സെക്‌സ് റാക്കറ്റ് സംഘമാണ് ഫ്ളാവിയയുടേത്. കൊക്കെയ്ന്‍, ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളാണ് ഇവര്‍ വന്‍തോതില്‍ വി.ഐ.പി. ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. മാത്രമല്ല, നിരവധി പെണ്‍കുട്ടികളെയും കൈമാറിയിരുന്നു.

അടുത്തിടെയായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി ഇവര്‍ ബിസിനസ് വിപുലീകരിച്ചിരുന്നു.ബ്രസീലിലെ പലയിടത്തും സഞ്ചരിച്ചാണ് ഫ്ളാവിയ ഇടപാടുകള്‍ ഉറപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതിനിടെയാണ് വിറ്റോറിയയിലെ ഹോട്ടലില്‍നിന്ന് പിടിയിലായത്. കേസിന്റെ തുടര്‍വിചാരണയ്ക്കായി യുവതിയെ ബ്രസീലിയയിലേക്ക് കൊണ്ടുപോകും.

ഒരിക്കല്‍ പ്ലേബോയ് പോര്‍ച്ചുഗലിന്റെ മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 22കാരിയെ കൊക്കെയ്ന്‍, ഹാഷിഷ്, യുവതികള്‍ എന്നിവ ആവശ്യമനുസരിച്ച് വിഐപി ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുന്ന ക്രിമിനല്‍ സംഘടനയെ നയിച്ചതിനാണ് അറസ്റ്റു ചെയ്തത്.

”അവള്‍ ആദ്യം ഒരു കോള്‍ ഗേള്‍ ആയി ജോലി ചെയ്തു, അവളെ തേടിയെത്തുന്ന ആളുകള്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് ലഹരിസംഘം വിപുലമാക്കിയത്. ഫെഡറല്‍ തലസ്ഥാനത്ത് മയക്കുമരുന്ന് വിതരണം നടത്തിഎന്നതിന് തെളിവുകളും ഉണ്ട് ” .’പ്രോസിക്യൂട്ടര്‍ റാഫേല്‍ കൊറിയ വ്യക്തമാക്കുന്നു.

Related posts

Leave a Comment