ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേസുകള്‍ വര്‍ധിക്കുന്നത് തുടരുന്നതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും നാല് ലക്ഷം കവിഞ്ഞു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ മാത്രം 2.46 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയാണ്. 330 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.40 ലക്ഷമായി ഉയര്‍ന്നു. കേരളത്തില്‍ തന്നെയാണ് മരണങ്ങളും കൂടുതല്‍. വെള്ളിയാഴ്ച സംസ്ഥാനത്ത് 131 പേര്‍ക്കാണ് മഹാമാരി മൂലം ജീവന് നഷ്ടമായത്. അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 58.85 ലക്ഷം വാക്സിന് ഡോസുകള്‍ വെള്ളിയാഴ്ച വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.…
Read MoreCategory: Loud Speaker
“എടാ, എടീ”വിളി വേണ്ട ; പോലീസിനു മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്നു പോലീസിനോട് ഹൈക്കോടതി
കൊച്ചി: പൊതുജനത്തോടു പോലീസ് മാന്യമായി പെരുമാറണമെന്നും “”എടാ, എടീ” വിളികള്‍ വേണ്ടെന്നും ഹൈക്കോടതി.പോലീസിനു മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്നും കോടതി പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സ്വദേശിയും വ്യാപാരിയുമായ അനിലിനെയും മകളെയും പോലീസ് അപമാനിച്ചെന്ന ഹര്‍ജിയിലാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. തെറ്റു ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാനാണു പോലീസിന് അധികാരമുള്ളത്. പോലീസിന്റെ മോശം പെരുമാറ്റം പൊതുജനങ്ങള്‍ സഹിക്കേണ്ട ആവശ്യമില്ല. പോലീസ് ജനങ്ങളോടു മാന്യമായി പെരുമാറണമെന്നു നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കോവിഡിന്റെ പേരില്‍ സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ പെരുകുന്നെന്നു പരാതികള്‍ ഉയരുന്ന ഘട്ടത്തിലാണു ഹൈക്കോടതിയുടെ വിമര്‍ശനം. ചേര്‍പ്പിലെ തന്റെ സ്ഥാപനത്തിലെത്തിയ എസ്ഐ മകളോടു മോശമായി പെരുമാറിയെന്നും തങ്ങളെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചിരുന്നു. നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയില്‍നിന്നു…
Read More”അണികൾ പുരപ്പുറത്ത് കയുംമുമ്പേ”..!കോൺഗ്രസിലെ പ്രതിസന്ധി പരിഹാരമകാൻ ആരെങ്കിലും ചർച്ചയ്ക്ക് മുൻകൈയെടുത്താൽ സഹകരിക്കാമെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചർച്ചയ്ക്ക് മുൻകൈയെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കണമല്ലോയെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന യോഗത്തിൽനിന്ന് വിട്ടുനിന്നതിൽ അപാകതയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാധാരണ ഇത്തരം പരിപാടികളിൽ താൻ പങ്കെടുക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നെന്നാണ് ഉമ്മൻ ചാണ്ടി നേരത്തേ പറഞ്ഞിരുന്നത്. പട്ടിക സംബന്ധിച്ചു ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞു. ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read Moreകടകളിൽ മാത്രം പകരുന്ന കൊറോണയോ? പത്തനംതിട്ട നഗരത്തില്‍ കടകള്‍ക്കു മാത്രം ലോക്ഡൗണ്‍; പൊതുഗതാഗതവും അനുവദനീയമായിരുന്നു
പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ച നടപടിയില്‍ വ്യാപാരികളുടെ പ്രതിഷേധം. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചു. പൊതുഗതാഗതവും അനുവദനീയമായിരുന്നു. നഗരസഭയില്‍ ടൗണ്‍ വാര്‍ഡ് മൈക്രോ കണ്ടെയ്ന്മെന്റ് സോണും മറ്റു ചില വാര്‍ഡുകളില്‍ ഡബ്ല്യുപിആര് കൂടിയതിനാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതോടെയാണ് വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചത്. ഇന്നലെ രാവിലെ നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ ജനറല്‍ ആശുപത്രിപ്പടിവരെയും സ്റ്റേഡിയം ജംഗ്ഷന് വരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയായിരുന്നു. ഇതേ സമയം ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുകയും ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയവ അനുവദിക്കുകയും ചെയ്തു. നഗരം നിറഞ്ഞ് ആളുകള്‍ എത്തുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കോടതികളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു. വ്യാപാരികളെ ബലിയാടാക്കരുത്: പ്രസാദ് ജോണ്‍ പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളില്‍ വ്യാപാരികളെ നിരന്തരമായി ബലിയാടാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസന്‍കോയ വിഭാഗം)…
Read Moreപ്ലീസ് വെയ്റ്റ്… മന്ത്രിമാർ ക്ലാസിലാണ് ! പുതിയ മന്ത്രിമാരാണ്, അത്ര പോരാ എന്നുള്ള ആക്ഷേപങ്ങൾ ഇനി വിലപ്പോകില്ല
തിരുവനന്തപുരം: പുതിയ മന്ത്രിമാരാണ്, അത്ര പോരാ എന്നുള്ള ആക്ഷേപങ്ങൾ ഇനി വിലപ്പോകില്ല. എങ്ങനെ നന്നായി ഭരിക്കാമെന്നതു സംബന്ധിച്ച് മന്ത്രിമാരെ പഠിപ്പിക്കാനാണ് സർക്കാർ നടപടി. ഈ മാസം 20 മുതൽ 22 വരെയാണ് സംസ്ഥാനത്തെ മന്ത്രിമാർക്കുള്ള ക്ലാസുകൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിലാണ് (ഐഎംജി) ക്ലാസ് നടക്കുക. മന്ത്രിമാരിലേറെയും പുതുമുഖങ്ങളാണെന്നും ഭരണകാര്യത്തിൽ പിടിപ്പുപോരെന്നുമുള്ള അണിയറ ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനായാണ് മന്ത്രിമാർക്കു പഠനക്കളരിയെന്ന ആശയം ഐഎംജി ഡയറക്ടർ മുന്നോട്ടുവച്ചത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. 20 മുതൽ 22 വരെ ദിവസം മൂന്ന് ക്ലാസുകൾ വീതം ഒന്‍പതെണ്ണമാണ് മന്ത്രിമാർക്കു വേണ്ട ി നടത്തുന്നത്. 9.30 മുതൽ 1.30 വരെയാണ് ഒരു മണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകൾ. കേരളത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധരാണ് അധ്യാപകർ. സമൂഹ മാധ്യമങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങൾ പഠന വിഷയത്തിൽ…
Read Moreകേരളത്തിലെ സഹകരണബാങ്ക് അഴിമതി; ഇഡി അന്വേഷണത്തിലേക്ക്; ഭൂരിപക്ഷം ബാങ്കുകളും സിപിഎം ഭരണസമിതി ഭരിക്കുന്നവ
ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരളത്തിൽ ഉയർന്നു വന്നിരിക്കുന്ന വിവിധ സർവീസ് സഹകരണബാങ്ക് അഴിമതികൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും.ഭൂരിപക്ഷം ബാങ്കുകളും സിപിഎം ഭരണസമിതി ഭരിക്കുന്നവയാണ്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കേരളത്തിൽ അടുത്തകാലത്തു ഉയർന്നു വന്ന സഹകരണബാങ്കുകളുടെ തട്ടിപ്പുകളും അന്വേഷണപരിധിയിലേക്കു കൊണ്ടുവരാനാണ് നീക്കം. ഇതു സംബന്ധിച്ചു കേന്ദ്രസർക്കാരിന്റെ നിർദേശവും ഇഡിക്കു ലഭിച്ചു കഴിഞ്ഞു. കരുവന്നൂർ ബാങ്കിനു പിന്നാലെ ഇടുക്കി ചിന്നക്കനാൽ, കൊല്ലം നെടുങ്കോലം, മാവൂർ തുടങ്ങിയ ബാങ്കുകളിൽ ഉയർന്നുവന്ന സാന്പത്തിക ഇടപാടുകളാണ് അന്വേഷണത്തിനു കാരണമാകുന്നത്. ഇടുക്കി ജില്ലയിൽ മാത്രം ആറോളം ബാങ്കുകളിൽ അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള ശ്രമം പല ബാങ്കുകളുടെ കാര്യത്തിൽ നടന്നിട്ടില്ല. സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് പല ബാങ്കുകളിലും ജോലി ചെയ്യുന്നത്. ഈ ബാങ്കുകളിൽ പലതും കോടികളാണ്…
Read Moreസമാന്തര എക്സ്ചേഞ്ച് ; സലീം വിദേശത്തുനിന്ന് സാമ്പത്തിക സഹായം കൈപ്പറ്റി ! കോഴിക്കോട്ടെ കേസില്‍ പ്രതിചേര്‍ക്കും
കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം സ്വദേശിയായ മുഖ്യസൂത്രധാരന്‍ ഇന്തോനേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വരെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ്. മലപ്പുറം കോട്ടക്കല്‍ സ്വദേശി പുന്നക്കോട്ടില്‍ മുഹമ്മദ് സലീമാണ് രാജ്യത്തിനകത്തും പുറത്തുമായി അനധികൃത എക്സ്ചേഞ്ചുകള്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തിയത്. ഇതിനായി വിദേശത്ത് നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയതായും സിബ്രാഞ്ച് സംഘം അറിയിച്ചു. രാജ്യത്തുടനീളമുള്ള സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതും ഏകോപിപ്പിച്ചതും സലീമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കൊരട്ടിയിലെ കേസില്‍ പ്രതിചേര്‍ത്തു. ഈ കേസുമായി ബന്ധപ്പെട്ടുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം കോഴിക്കോട്ടെ കേസിലും പ്രതിയാക്കും. സി ബ്രാഞ്ച് അസി. കമീഷണര്‍ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് മുഹമ്മദ് സലിം.…
Read Moreകൊച്ചി ലഹരിക്കടത്ത്! യുവതികളുടെ അറസ്റ്റിലും നടപടികൾ പാലിച്ചില്ല; തിരിച്ചുവന്നത് ഷബ്നയുടെ മൊബൈൽ ഫോൺ; ത്വയ്ബയെ വിട്ടയച്ചതിങ്ങനെ…
ആലുവ: കൊച്ചിയിലെ ഫ്ലാറ്റിൽനിന്നും കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയ കേസിൽ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സംഭവ ദിവസം വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതെയാണ് എക്സൈസ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയതെന്നാണ് പുറത്തു വരുന്ന പുതിയ വിവാദം. കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചായിരുന്നു നടപടികളെന്ന ആക്ഷേപം ഉദ്യോഗസ്ഥരുടെ ഇടയിൽനിന്നു തന്നെയാണുയരുന്നത്. യുവതികളടങ്ങുന്ന ഏഴ് പ്രതികളോടൊപ്പം നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനു മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിലും ദുരൂഹതയുണ്ട്. റെയിഡിൽ ആദ്യം കസ്റ്റഡിയിലാകുന്നത് രണ്ട് യുവതികളടക്കം ഏഴുപേരാണ്. പിന്നീട് ഇവരിൽ ഒരു യുവതിയെയും യുവാവിനെയും ഒഴിവാക്കുകയായിരുന്നു. ഉദ്യോഗസ്ഥരിലെ ഭിന്നതയെ തുടർന്ന് വിട്ടയച്ച ത്വയ്ബ ഔലാദ് എന്ന യുവതിയെ വീണ്ടും അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി രക്ഷപ്പെടുകയും ചെയ്തു. ത്വയ്ബയെ വിട്ടയച്ചതിങ്ങനെ കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷബ്ന, കാസർകോട് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ്…
Read Moreതാലിബാൻ സർക്കാർ ഇറാൻ മാതൃകയിൽ! ഹിബത്തുള്ള അഖുണ്ഡ്സാദ പരമോന്നത നേതാവാകും; ചർച്ചകൾ അന്തിമഘട്ടത്തിൽ
പെഷവാർ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ അധികാരമേൽക്കും. ഇറാൻ മാതൃകയിലാണ് താലിബാൻ സർക്കാർ രൂപവത്കരിക്കുക. താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹിബത്തുള്ള അഖുണ്ഡ്സാദ(60) അഫ്ഗാന്റെ പരമോന്നത നേതാവാകും. ഇറാന്റെ ഉപദേശത്തിലാണു സർക്കാർ രൂപവത്കരണ നീക്കങ്ങൾ പുരോഗമിക്കുന്നത്. ഇറാനിൽ പരമോന്നത നേതാവാണു രാജ്യത്തെ രാഷ്ട്രീയ, മത, സൈനിക കാര്യങ്ങളിൽ അവസാന വാക്ക്. പ്രസിഡന്റിനെക്കാളും ഉയർന്ന പദവിയാണു പരമോന്നത നേതാവിന്റേത്. ഇദ്ദേഹമാണ് സൈനിക, ഗവൺമെന്റ്, ജുഡീഷറി തലവന്മാരെ നിയമിക്കുക. ഹിബത്തുള്ള അഖുണ്ഡ്സാദയുടെ മേൽനോട്ടത്തിലാകും പുതിയ പ്രസിഡന്റ് ഭരണം നടത്തുക. ബലൂചിസ്ഥാൻ പ്രവിശ്യയിലെ കാച്ലാക്കിലെ മോസ്കിൽ 15 വർഷത്തോളം പ്രവർത്തിച്ചയാളാണ് അഖുണ്ഡ്സാദ. എക്കാലവും താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിൽനിന്നാകും അദ്ദേഹം സർക്കാരിനെ നിയന്ത്രിക്കുക. പ്രവിശ്യകളുടെ തലവൻ ഗവർണറായിരിക്കും. ജില്ലകളുടെ ചുമതല ജില്ലാ ഗവർണർമാർക്കായിരിക്കും. വിവിധ പ്രവിശ്യകളിൽ ഗവർണർമാരെയും പോലീസ് തലവന്മാരെയും പോലീസ് കമാൻഡർമാരെയും താലിബാൻ നിയമിച്ചുകഴിഞ്ഞു. ഗവൺമെന്റ് സംവിധാനത്തിന്റെ പേര്, ദേശീയ…
Read Moreനടി ചാർമി കൗർ ഇഡിക്കു മുന്നിൽ ഹാജരായി! 10 മുൻനിര ടോളിവുഡ് (തെലുങ്ക്) താരങ്ങളെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു…
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ചാർമി കൗർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. 2017ൽ ഹൈദരാബാദിൽ പിടിയിലായ വൻകിട ലഹരിമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട് 10 മുൻനിര ടോളിവുഡ് (തെലുങ്ക്) താരങ്ങളെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പ്രമുഖ സംവിധായകൻ പുരി ജഗനാഥിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. നേരത്തെ, എൽഎസ്എഡി, എംഡിഎംഎ മുതലായ അതിമാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുഎസ് പൗരൻ ഉൾപ്പെടെ 20 പേരെ തെലുങ്കാന പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുഎസ് പൗരൻ നാസയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മുൻ എയ്റോസ്പേസ് എൻജിനിയറാണ്. നടി ചാർമിയെ കേസുമായി ബന്ധപ്പെട്ടു മുന്‍പും പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
Read More