കാബൂൾ: കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്വരയും താലിബാൻ കീഴടക്കി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് പഞ്ച്ശീർ കഴിടക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചര്‍ച്ചയാവാമെന്ന വടക്കന്‍ സഖ്യനേതാവ് അഹമ്മദ് മസൂദിന്റെ വാഗ്ദാനവും താലിബാന് തള്ളി. രാജ്യം ഒന്നിച്ചതായും പഞ്ച്ശീറിലെ ജനങ്ങളെ വേര്‍തിരിച്ച് കാണില്ലെന്നും താലിബാന് സാംസ്കാരിക വിഭാഗം ഉപമേധാവി അഹമ്മദുല്ല വാസിക് പറഞ്ഞു. താലിബാനു വഴങ്ങാത്ത ഏക പ്രവിശ്യയായിരുന്നു പഞ്ച്ശീർ. ഗോത്രനേതാവ് അഹമ്മദ് മസൂദാണ് താലിബാൻവിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്‍കിയിരുന്നത്. ഏതാനും ദിവസങ്ങളായി തുടരുന്ന പോരാട്ടത്തിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിടെ, പഞ്ച്ശീർ കീഴടക്കിയെന്ന പ്രചരണത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി കാബൂളിൽ താലിബാൻ അനുകൂലികൾ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ നടത്തിയ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 41 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പോരാളികൾ ആകാശത്തേക്കു വെടിവയ്ക്കരുതെന്ന് താലിബാൻ വക്താവ് സബീഹുള്ള…
Read MoreCategory: Loud Speaker
വര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുന്ന സംഭാഷണം; യോഗി സർക്കാരിനെ വിമർശിച്ച യുപി മുൻഗവർണർക്കെതിരെ രാജ്യദ്രോഹ കുറ്റം
ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. രാംപുര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്ത്തകന് ആകാശ് സക്സേന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുറേഷിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. രാംപുര്‍ എംഎല്‍എ തന്‍സീം ഫാത്തിമയെ കാണാന്‍ അസം ഖാന്റെ വസതിയില്‍ പോയ ഖുറേഷി അവിടെ വച്ച് യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ പിശാചും രക്തം കുടിക്കുന്ന രാക്ഷസന്മാരുമായി താരതമ്യം ചെയ്തുവെന്ന് ആകാശ് സക്സേന പരാതിയില്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനും വര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുമെന്നും ആകാശ് പരാതിയില്‍ പരാമര്‍ശിച്ചു.
Read Moreപത്തനംതിട്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിയെ ലൈംഗികാതിക്രമം ! സംഭവം പുറത്തു വന്നത് കൗണ്‍സിലിംഗില്‍…
പത്തനംതിട്ടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിയ്ക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ചികിത്സാ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി പെണ്‍കുട്ടി ചികിത്സാകേന്ദ്രം വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓഗസ്റ്റ് 27-ാം തീയതിയാണ് കോവിഡ് പോസിറ്റീവായി പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടാം തീയതി നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ തന്നെയാണ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടത്. അതിക്രമത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന 16കാരി സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് പോയത്. ഇതോടെ മാതാവ് പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ 16-കാരിയെ സുഹൃത്തിന്റെ വീട്ടില്‍നിന്ന്…
Read Moreപനി, തൊണ്ടവേദന, ചുമ, ജലദോഷം… കുറിപ്പടിയില്ലാതെ മരുന്നുകള്‍ വാങ്ങാന്‍ ഓടേണ്ട! നല്കരുതെന്നു നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ് കണ്ട്രോള് വിഭാഗത്തിന്റെ മുന്നറിയിപ്പ് . പലരും ജനകീയ മെഡിസിനായ പാരസെറ്റാമോള്‍ ഉള്‍പ്പെടെ യുള്ള മരുന്നുകള്‍ സ്വയം ചികിത്സയിലൂടെ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇത് കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കോഴിക്കോട് അസി.കണ്ട്രോളര് സുജിത്കുമാര്‍ ദീപികയോടു പറഞ്ഞു. കോവിഡ് ഒന്നാംതരംഗ സമയത്തു തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് പരിശോധനകള്‍ കുറഞ്ഞു. കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്. പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണം. കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവു കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യും. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധര്‍…
Read Moreഅവര്‍ കരുതിയില്ല, ആ യാത്ര ഇങ്ങനെയാകുമെന്ന്…! നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാൽവഴുതി വീണ് യുവാവ് മരിച്ചു
പാലക്കാട്: നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാൽവഴുതി വീണ് യുവാവ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് (ജയ് മോന്-36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. എറണാകുളം സ്വദേശികളായ മറ്റ് രണ്ട് പേർക്കൊപ്പമായിരുന്നു ജയ്രാജ് ഇവിടെയെത്തിയത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോയ ജയ് മോൻ പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേയ്ക്കു വീണു. നെന്മാറയില്നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്സും എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഒരു ദയയുമില്ല! ഇരുത്തി ഭക്ഷണം കൊടുത്താൽ അകത്താകും; കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹോട്ടലുകളില്‍ ഇരുന്നുണ്ണുന്നവര്ക്കെതിരേ വടിയെടുത്തു പോലീസ്
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹോട്ടലുകളില്‍ ഇരുന്നുണ്ണുന്നവര്ക്കെതിരേ വടിയെടുത്തു പോലീസ് ! മാനദണ്ഡങ്ങള്‍ പാലിക്കാതെ പലേടത്തും ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇരുന്നു ഭക്ഷണം കഴിക്കുന്നവരുടെ ഫോട്ടോ എടുക്കുകയും നടപടി സ്വീകരിക്കുകയും വേണമെന്നാണ് ജില്ലാ പോലീസ് മേധാവിമാരുടെ നിര്‍ദേശം. ദയയുണ്ടാകില്ല ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്നു തദ്ദേശസ്ഥാപനങ്ങള്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസിനെ ഉപയോഗിച്ചുകൊണ്ട് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചത്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്ത് പിഴ ഈടാക്കാനാണ് നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി 22.13 ശതമാനമായി ഉയര്‍ന്ന കോഴിക്കോട് ജില്ലയില്‍, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഇന്നലെ രാത്രിതന്നെ ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകൾ പ്രതിസന്ധിയിൽ എത്ര ഹോട്ടലുകളില്‍…
Read More35 സീറ്റു കിട്ടിയാൽ ഭരണം..! സുരേന്ദ്രന്റെ വിടുവായത്തം തിരിച്ചടിയായി; ബിജെപിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: 35 സീറ്റു കിട്ടിയാൽ ഭരണം പിടിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് ബിജെപി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ് സംസ്ഥാന അധ്യക്ഷന്‍ നേരെ വിമർശനമുള്ളത്. ഒ. രാജഗോപാൽ നടത്തിയ പ്രസ്താവനകൾ നേമത്തെ തോൽവിക്ക് കാരണമായി. റിപ്പോർട്ട് അടുത്ത കോർ കമ്മിറ്റി യോഗത്തിൽ വയ്ക്കും. സംസ്ഥാന നേതൃത്വത്തിന്റെയും പ്രചാരണത്തിലെ വീഴ്ചകളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എൽഡിഎഫ് പ്രചാരണത്തെ മറികടക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങൾ പൂർണമായും എൽഡിഎഫിനൊപ്പം നിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേമം ബിജെപിയുടെ ഗുജറാത്താണെന്ന പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കി. ജയസാധ്യതയുണ്ടായിരുന്ന വട്ടിയൂർക്കാവിലും സ്ഥിതി കൂടുതൽ മോശമായി. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും സംഘടനാ സംവിധാനവും രണ്ടു വഴിക്കായിരുന്നുവെന്നും തിരുവനന്തപുരത്ത് ജി.കൃഷ്ണകുമാറിനെ ഇറക്കിയതും പാർട്ടിക്ക് നേട്ടമുണ്ടാക്കിയില്ലെന്നും റിപ്പോർട്ട് പറയുന്നു. ബിഡിജെഎസിന്റെ പ്രവർത്തനങ്ങളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. സ്വന്തം സമുദായത്തിന്റെ വോട്ട് പോലും ബിഡിജെഎസിന് നേടാനായില്ല. തലശേരി…
Read Moreകനത്തമഴ വരുന്നേ..! അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥ വിഭാഗവും ജാഗ്രതാ നിർദേശം നൽകി. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
Read Moreകോവിഡ് ലംഘനം; ഉണ്ണാനിരുത്തുന്നവര് കുടുങ്ങും ! ഫോട്ടോ സഹിതം എടുത്ത ശേഷം നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം
സ്വന്തംലേഖകന്‍ കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹോട്ടലുകളില്‍ ഇരുന്നുണ്ണുന്നവര്ക്കെതിരേ വടിയെടുത്ത് പോലീസ് !മാനദണ്ഡങ്ങള്‍ പാലിക്കാതെ പലയിടത്തും ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇരുന്നു ഭക്ഷണം കഴിക്കുന്നവരുടെ ഫോട്ടോ എടുക്കുകയും നടപടി സ്വീകരിക്കുകയും വേണമെന്നാണ് ജില്ലാ പോലീസ് മേധാവിമാരുടെ നിര്‍ദേശം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസിനെ ഉപയോഗിച്ചുകൊണ്ട് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചത്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്ത് പിഴ ഈടാക്കാനാണ് നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി 22.13 ശതമാനമായി ഉയര്‍ന്ന കോഴിക്കോട് ജില്ലയില്‍ , സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇന്നലെ രാത്രി തന്നെ ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്ര ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നതും…
Read Moreകോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തി പ്രാപിക്കുന്നവരെ വീഴ്ത്തണം; എ ഗ്രൂപ്പിനെ കൂടെനിര്‍ത്തി പുതിയ നീക്കവുമായി ചെന്നിത്തല
സ്വന്തം ലേഖകന്‍കൊച്ചി: ഹൈക്കമാന്‍ഡിന്റെ അകമഴിഞ്ഞ പിന്തുണയോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തി പ്രാപിക്കുന്ന കെ. സുധാകരന്, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന് സഖ്യത്തെ നേരിടാന്‍ പുതിയ നീക്കവുമായി രമേശ് ചെന്നിത്തല. ഇരുഗ്രൂപ്പുകള്‍ക്കും ഒറ്റയ്ക്കൊറ്റയ്ക്ക് നിലനില്പില്ലാത്തതിനാല്, ഒരുമിപ്പിച്ചു നിര്‍ത്തി അതിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് ചെന്നിത്തലയുടെ നീക്കമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അദേഹത്തിന്റെ പ്രതികരണങ്ങളില്‍നിന്ന് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. കടുത്ത വിമർശനംകോണ്ഗ്രസ് നേതൃത്വത്തിനെതിരായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രണ്ടു ദിവസം മുമ്പ് പ്രതികരിക്കാതിരുന്ന രമേശ് ഇന്നലെ ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചും ഉമ്മന്‍ ചാണ്ടിയെ വാനോളം പുകഴ്ത്തിയും രംഗത്തുവന്നതാണ് ഇങ്ങനെയൊരു നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴത്തെ ആദ്യപ്രതിഷേധത്തിനുശേഷം പരസ്യപ്രതികരണത്തില്നിന്നു പിന്മാറിയ ചെന്നിത്തല പാര്‍ട്ടിയില്‍ ഏറെക്കുറെ മഞ്ഞുരുകിത്തുടങ്ങുമ്പോഴാണ് വീണ്ടും കടുത്ത ഭാഷയില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനം അഴിച്ചുവിട്ടുവെന്നതും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിലും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനം…
Read More