ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ചാർമി കൗർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. 2017ൽ ഹൈദരാബാദിൽ പിടിയിലായ വൻകിട ലഹരിമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട് 10 മുൻനിര ടോളിവുഡ് (തെലുങ്ക്) താരങ്ങളെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പ്രമുഖ സംവിധായകൻ പുരി ജഗനാഥിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. നേരത്തെ, എൽഎസ്എഡി, എംഡിഎംഎ മുതലായ അതിമാരക ലഹരിമരുന്നുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുഎസ് പൗരൻ ഉൾപ്പെടെ 20 പേരെ തെലുങ്കാന പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുഎസ് പൗരൻ നാസയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മുൻ എയ്റോസ്പേസ് എൻജിനിയറാണ്. നടി ചാർമിയെ കേസുമായി ബന്ധപ്പെട്ടു മുന്‍പും പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
Read MoreCategory: Loud Speaker
ഞങ്ങളുടെ വിവാഹം വീട്ടുകാർ സമ്മതിക്കില്ല, അതിനാൽ..! ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ
മറയൂർ: ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്പാവൂർ മാറന്പള്ളി നാട്ടുകല്ലുങ്കൽ അലിയുടെ മകൻ നാദിർഷാ അലി (30)യാണ് മരിച്ചത്. രക്തം വാർന്ന നിലയിൽ കണ്ട മറയൂർ സ്വദേശിനിയും ഇവിടെ സ്കൂൾ അധ്യാപികയുമായ നിഖില തോമസിനെ (26) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നു പറയപ്പെടുന്നു. ഇന്നലെ യുവതിയെ കാണാനായി നാദിർഷാ മറയൂരിൽ എത്തിയിരുന്നു. കാറുമായി എത്തിയ യുവാവിനൊപ്പം ഇരച്ചിൽ പാറ, കാന്തല്ലൂർ ഗുഹനാഥപുരം എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങിയശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റിൽ എഎത്തി. അവിടെ കാർ നിർത്തിയശേഷം തങ്ങളുടെ വിവാഹം വീട്ടുകാർ സമ്മതിക്കില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ച് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചശേഷം ഇരുവരും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും കൈകൾ മുറിക്കാൻ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യക്കുപ്പി, ഇരുവരുടെയും ചെരുപ്പുകൾ, വസ്ത്രം, മൊബൈൽ ഫോണ്‍ എന്നിവ രക്തത്തിൽ കുതിർന്നനിലയിൽ…
Read Moreമണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ! സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജേഷ് അറസ്റ്റിൽ
പയ്യന്നൂര്‍: പയ്യന്നൂര്‍ വെള്ളൂരിലെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ ചേനോത്തെ കിഴക്കേ പുരയില്‍ വിജേഷിനെ (27)യാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വ്യാഴാഴ്ച രാത്രിയിൽ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 29നാണ് വിജേഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഭര്‍ത്താവ് വിജേഷിനേയും ഭര്‍തൃവീട്ടുകാരേയും സുനീഷ കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹിക പീഡനമായി മാറിയ യുവതിയുടെ ആത്മഹത്യ വിവാദമാവുകയും സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമായി. യുവതിയുടെ മരണം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം മൂലമാണെന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ മൊഴി.
Read More11കാരിയെ പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിന തടവ് ! സംഭവം നടന്നത് ആറ്റിങ്ങലില്‍…
11കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് ഒമ്പതുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. റാത്തിക്കല്‍ സ്വദേശി മുണ്ട സലിം എന്ന സലിമിനാണ് (70) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി പ്രഭാഷ് ലാല്‍ ടി.പി ശിക്ഷ വിധിച്ചത്. അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും പുറമേ പോക്സോ നിയമപ്രകാരം നാലുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരേ കാലാവധിയില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. വര്‍ക്കല പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം. മുഹ്സിന് ഹാജരായി.
Read Moreറേഷൻ കാർഡ് ഇനി ശരിക്കും കാർഡ് ! പോക്കറ്റിൽ സൂക്ഷിക്കാം; വിതരണം നവംബർ മുതൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: റേഷൻ കാർഡ് ശരിക്കും കാർഡാക്കുന്നു. പുസ്തക രീതിയിലുള്ള പരന്പരാഗത റേഷൻ വിവരങ്ങളെല്ലാം എടിഎം കാർഡ് രൂപത്തിൽ സ്മാർട്ട് കാർഡാക്കാനാണ് സർക്കാരിന്റെ നീക്കം. നവംബർ ഒന്നു മുതൽ ആദ്യഘട്ട വിതരണം ആരംഭിക്കും. പോക്കറ്റിൽ സൂക്ഷിക്കാംപോക്കറ്റിൽ സൂക്ഷിക്കാവുന്ന രീതിയിൽ തയാറാക്കുന്ന സ്മാർട്ട് കാർഡിലേക്കു മാറാൻ 25 രൂപയാണ് ഫീസ്. മുൻഗണനാ വിഭാഗത്തിന് ഇതു സൗജന്യമായിരിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറയുന്നു. കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവയാണ് കാർഡിന്റെ മുൻവശത്തുണ്ടാകുക. പ്രതിമാസ വരുമാനം, റേഷൻ കട നന്പർ, വീട് വൈദ്യുതികരിച്ചോ, എൽപിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങൾ പിറകുവശത്തും രേഖപ്പെടുത്തും. തിരിച്ചറിയൽ കാർഡായി കൊണ്ടുനടക്കാനാകുമെന്നു സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു. അതേസമയം, റേഷന്‍ അർഹരായ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേര് റേഷൻ കാർഡിൽ രേഖപ്പെടുത്തുന്നതിനു സമാനമായി സ്മാർട്ട് കാർഡിലുണ്ടാകുമോയെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല. ‘സ്മാർട്ട്’…
Read Moreപോലീസ് ഔട്ട് ..! ക്വാറന്റൈന് ലംഘനത്തിന് ജനം നല്‍കേണ്ടത് 2000; പോസിറ്റീവായ പോലീസുകാര്‍ക്കൊപ്പം ജോലി ചെയ്തവരെല്ലാം ഇപ്പോഴും സ്റ്റേഷനില്‍ സജീവം
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും പോലീസില്‍ ക്വാറന്റൈന് നടപ്പാക്കുന്നില്ല. കോവിഡ് പോസിറ്റീവായ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായാല്‍ പോലും പോലീസിന് ക്വാറന്റൈന് അനുവദിക്കുന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകടമാകും വരെ ജോലിയ്ക്കായി പോലീസുകാര്‍ എത്തുകയും ചെയ്യുന്നുണ്ട്. കേസുകളുടെ ബാഹുല്യവും അതിനനുസരിച്ചുള്ള പോലീസുകാരുടെ അഭാവവുമാണ് പോലീസിനുള്ളിലെ ക്വാറന്റൈന് തടസമായുള്ളത്. അതേസമയം രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ക്വാറന്റൈന് ലംഘനം പോലീസുകാര്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം ക്വാറന്റൈന് ലംഘനം സേനയില്‍ പതിവായിട്ടും പൊതുജനങ്ങള്‍ക്കെതിരേയുള്ള പിഴ ഈടാക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2021 പ്രകാരം ക്വാറന്റൈന് ലംഘനം നടത്തുന്നവര്‍ക്കെതിരേ 2000 രൂപ വരെ പിഴ ഈടാക്കാമെന്നാണ് പറയുന്നത്. ഈ നടപടികള്‍ പോലീസ് തുടരുന്നുണ്ട്. ക്രമസമാധാന പ്രശ്നങ്ങളിലും കേസുകളിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടുമെല്ലാം സമൂഹത്തില്‍ പോലീസ് സദാസമയവും സാന്നിധ്യമായുണ്ട്. അന്വേഷണത്തില്‍ പിടികൂടുന്ന പ്രതികളില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവാകാറുണ്ട്. ഇവരെ കോവിഡ് മാനദണ്ഡ…
Read Moreസർക്കാരിനെ ബാധിക്കുന്ന രീതിയിൽ അഖിലേന്ത്യാ നേതാക്കൾ കേരളവിഷയങ്ങളിൽ ഇടപെടുന്നത്; ആനിരാജക്കെതിരേ സിപിഐ ദേശീയ എക്സിക്യൂട്ടിവിൽ പരാതി ഉയരും
ജോണ്സണ് വേങ്ങത്തടം കോട്ടയം: നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണ്‍ ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജക്കെതിരേ സിപിഐ കേരള ഘടകം രംഗത്ത്.മൂന്നും നാലും തീയതികളിൽ ഡൽഹിയിൽ നടക്കുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവിൽ കേരളഘടകം ആനിരാജക്കെതിരേ രംഗത്തു വരും. എൽഡിഎഫിനെയൂം സർക്കാരിനെയും ബാധിക്കുന്ന രീതിയിൽ അഖിലേന്ത്യാ നേതാക്കൾ കേരളവിഷയങ്ങളിൽ ഇടപെടുന്നതിനെയാണ് സിപിഐ എതിർക്കുന്നത്.എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ ആരോപണങ്ങളായി ഉന്നയിച്ചു എൽഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നവിധം വഷളാക്കുന്ന നിലപാടിനെയാണ് കേരള ഘടകം ചോദ്യം ചെയ്യുന്നത്. സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നാണ് ആനി രാജ ആവശ്യപ്പെട്ടത്. ഇത് എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യമാണ്. ഇതു കൂടാതെ സ്ത്രീസുരക്ഷയെ സംബന്ധിച്ചു പോലീസിനെ അതിരൂക്ഷമായ വിമർശനം ഉന്നയിക്കുക വഴി ആനി രാജ കേരള സർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. സമീപ കാലത്ത് സ്ത്രീകൾക്കെതിരെയുണ്ടായ പീഡനങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇവർ വിമർശനം ഉയർത്തിയത്. പോലീസിന്റെ…
Read Moreഉമ്മന്‍ ചാണ്ടിയുടെ മകനും, എ.കെ.ആന്റണിയുടെ മകനും രമേശ് ചെന്നിത്തലയുടെ മകനും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക്! മക്കൾ മഹാത്മ്യത്തിനെതിരേ യൂത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താവായി നിയമിച്ചതു മരവിപ്പിച്ചതിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ രാജി ഭീഷണി. കൂട്ടത്തോടെ രാജിവയ്ക്കുമെന്നു പറഞ്ഞതിനെത്തുടർന്നാണ് നിയമനം തത്കാലം മരവിപ്പിച്ചതെന്നാണ് അറിയുന്നത്. അഞ്ചു പേർ സംഭവത്തിൽ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം വ്യാപകം. കടുത്ത പ്രതിഷേധങ്ങളെത്തുുടർന്ന് തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെയടക്കം അഞ്ചുപേരുടെ നിയമനം മരവിപ്പിച്ചു. അർജുൻ രാധാകൃഷ്ണൻ, ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താക്കളായി നിയമിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ, സെക്രട്ടറി കെ.എസ്.ശബരിനാഥ് അടക്കമുള്ള നേതാക്കൾ രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നിയമന ഉത്തരവ് മരവിപ്പിച്ചത്. വൈകുന്നേരമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വക്താക്കളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഉത്തരവ് വന്നതു മുതൽ യൂത്ത് കോൺഗ്രസ് വാട്സാപ്പ്…
Read Moreഫസ്റ്റ് ബെൽ ..! സ്കൂളുകൾ തുറക്കുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസ മന്ത്രി; പ്രായോഗികത പഠിച്ച് നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ തുറക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്കുളുകൾ തുറക്കുന്ന വിഷയത്തിൽ പ്രായോഗികത പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സമിതിയുടെ അഭിപ്രായം കിട്ടിയശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സ്കുളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreവഞ്ചി തിരുവഞ്ചൂരുതന്നെ..! തിരുവഞ്ചൂരിന്റെ മകന്റെ നിയമനം മരവിപ്പിച്ചു;കാരണം യൂത്ത്കോൺഗ്രസ്
കോട്ടയം: കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താവായി നിയമിച്ചതു മരവിപ്പിച്ചതിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ രാജി ഭീഷണി. കൂട്ടത്തോടെ രാജിവയ്ക്കുമെന്നു പറഞ്ഞതിനെത്തുടർന്നാണ് നിയമനം തത്കാലം മരവിപ്പിച്ചതെന്നാണ് അറിയുന്നത്.പ്രതിഷേധങ്ങളെത്തുടർന്ന് തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെയടക്കം അഞ്ചുപേരുടെ നിയമനം മരവിപ്പിച്ചു. അർജുൻ രാധാകൃഷ്ണൻ, ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താക്കളായി നിയമിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ, സെക്രട്ടറി കെ.എസ്.ശബരിനാഥ് അടക്കമുള്ള നേതാക്കൾ രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നിയമന ഉത്തരവ് മരവിപ്പിച്ചത്. വൈകുന്നേരമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വക്താക്കളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഉത്തരവ് വന്നതു മുതൽ യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം ഉയർന്നു വന്നിരുന്നു.
Read More