നിയാസ് മുസ്തഫ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാർ രംഗത്തുവന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്ത് ബാജ്വയുടെ നേതൃത്വത്തിൽ അഞ്ചു മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാരാണ് അമരീന്ദർ സിംഗിനെതിരേ രംഗത്തെത്തിയത്. ഇതിനു പിന്നിൽ കളിക്കുന്നത് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദുവാണെന്ന് അമരീന്ദർ സിംഗ് ആരോപിക്കുന്പോൾ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന ആലോചന കോൺഗ്രസ് ഹൈക്കമാൻഡ് തുടങ്ങിയിട്ടുണ്ട്. പ്രശ്നത്തിൽ സോണിയ ഗാന്ധി ഇടപെടണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയാകാനുള്ള സിദ്ദുവിന്റെ മോഹമാണ് എല്ലാത്തിനും പിന്നിലെന്ന് അമരീന്ദർ സിംഗ് ക്യാന്പ് ആരോപിക്കുന്പോൾ അമരീന്ദർ മുഖ്യമന്ത്രി സ്ഥാനത്തുതുടർന്നാൽ തുടർഭരണം കിട്ടില്ലെന്ന് വിമത സ്വരം ഉയർത്തിയവരും പറയുന്നു. പഞ്ചാബ് ഭരണത്തിൽ നവ്ജ്യോത് സിംഗ്-അമരീന്ദർ സിംഗ് പോര്…
Read MoreCategory: Loud Speaker
അഫ്ഗാൻ ദൗത്യം! ഡൽഹിയിലെത്തിയ 78 പേരിൽ 16 പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച ആർക്കും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു
ന്യൂഡൽഹി: അഫ്ഗാൻ ദൗത്യത്തിന്റെ ഭാഗമായി താജിക്കിസ്ഥാനിൽനിന്നും ചൊവ്വാഴ്ച ഡൽഹിയിലെത്തിച്ച 78 പേരുടെ സംഘത്തിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ആർക്കും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. മലയാളി കന്യാസ്ത്രീ സിസ്റ്റർ തെരേസ് ക്രാസ്റ്റ ഉൾപ്പെടുന്ന സംഘമാണ് ചൊവ്വാഴ്ച ഡൽഹിയിലെത്തിയത്. സിസ്റ്റർ തെരേസയ്ക്കു പുറമേ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എട്ടു കന്യാസ്ത്രീകളുൾപ്പെടെ 25 ഇന്ത്യക്കാരാണ് എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർ കർണാടക സ്വദേശികളാണ്. കോവിഡ് പരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾക്കുശേഷം ഏറെ വൈകിയാണ് ഇവർ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങിയത്. അഫ്ഗാനിസ്ഥാനിലെ സിക്ക് വിഭാഗത്തിൽ നിന്നുള്ള 44 പേരും ഇവരോടൊപ്പം ഉണ്ടായിരുന്നു. അഫ്ഗാനിൽ നിന്നെത്തിച്ച ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്നു പകർപ്പുകൾ (സ്വരൂപ്) കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും വി. മുരളീധരനും വിമാനത്താവളത്തിൽ എത്തി ഏറ്റുവാങ്ങിയിരുന്നു. മന്ത്രിമാർ ശിരസിലേറ്റിയാണ് ഗുരുഗ്രന്ഥ സാഹിബ് വിമാനത്താവളത്തിന്…
Read Moreപൊതുചടങ്ങുകളിൽ ഒരാൾക്ക് കോവിഡ് വന്നാൽ ഇനി എല്ലാവർക്കും പരിശോധന! അടുത്ത നാലാഴ്ച ഒരു കാരണവശാലും ഇളവുകൾ അനുവദിക്കില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം: ശവസംസ്കാരം, വിവാഹം തുടങ്ങിയ പൊതുചടങ്ങുകളിൽ പങ്കെടുത്തവരിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരേയും ഇനി പരിശോധനയ്ക്ക് വിധേയമാക്കും. രോഗ ലക്ഷണങ്ങളുള്ളവരും സന്പർക്കത്തിലുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്നും ഇന്നലെ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഞായറാഴ്ചത്തെ ലോക്ഡൗൺ നിലവിലുള്ളതുപോലെ തുടരുമെങ്കിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തീരുമാനമെടുക്കും. സംസ്ഥാനത്തു കോവിഡ് പ്രതിദിന വ്യാപന കണക്കു വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കും. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് തീരുമാനം. അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാൽ മാനദണ്ഡങ്ങളിൽ ഒരു കാരണവശാലും ഇളവുകൾ അനുവദിക്കില്ല.
Read Moreസിപിഎമ്മിലെ വിഭാഗീയത! പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ടുകള്‍ വൈകുന്നു; ഇടുക്കിയിലും നടപടി, എറണാകുളത്ത് മെല്ലെപ്പോക്ക്
ജോണ്സണ് വേങ്ങത്തടം കോട്ടയം : സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ അന്വേഷണ കമ്മീഷന് റിപ്പോര്ട്ടിന്മേലുള്ള നടപടി വൈകുന്നു. വിഭാഗീയതയും ചേരിത്തിരിവുമില്ലെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ പോലുള്ള നേതാക്കള്‍ പറയുന്പോഴും ആലപ്പുഴ, എറണാകുളം പോലുള്ള ജില്ലകളില്‍ പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പുറത്തെടുക്കാന്‍ പോലും കഴിയുന്നില്ല. രണ്ടു ജില്ലകളിൽ ആകെയുള്ള 14 ജില്ലകളില്‍ കണ്ണൂരും കോഴിക്കോടും മാത്രമാണ് നടപടി എടുത്തിരിക്കുന്നത്. ഇടുക്കിയിലും തിരുവനന്തപുരത്തും നടപടി തുടങ്ങിവച്ചു. എന്നാല്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ട് മരവിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ കമ്മീഷന് ശിപാര്‍ശകള്‍ ഇനി വെളിച്ചം കാണുമോയെന്നു കണ്ടറിയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടു പോലും കോഴിക്കോട് കുറ്റ്യാടിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാർഥിക്ക് അനുകൂലമായ നിലപാടുകള്‍ കൈക്കൊണ്ടില്ലായെന്നതായിരുന്നു തരംതാഴ്ത്തലിന് കാരണം. കണ്ണൂരാകട്ടെ നഗരസഭാധ്യക്ഷയും മന്ത്രി എം.വി ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയ്ക്കെതിരെ സംഘടനാ…
Read Moreതാലിബാന്റെ മുന്നേറ്റം കണ്ട് രാജ്യം വിട്ടോടിപ്പോയ മുൻ മന്ത്രിയിപ്പോൾ ജർമനിയിൽ ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ്! വാർത്ത വൈറലാകുന്നു
ലൈയ്പ്സിഗ് (ജർമനി): അഫ്ഗാനിലെ താലിബാന്റെ മുന്നേറ്റം കണ്ട് രാജ്യം വിട്ടോടിപ്പോയ മുൻ മന്ത്രിയിപ്പോൾ ജർമനിയിൽ ഭക്ഷണവിതരണം നടത്തുന്ന ജോലിയാണെന്ന വാർത്ത വൈറലാകുന്നു. 2017ല്‍ അഫ്ഗാനിസ്ഥാനു വേണ്ടി വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട സയ്യിദ് അഹ്മദ് ഷാ സാദത്ത് എന്ന അഫ്ഗാൻ വാര്‍ത്താവിനിമയ മന്ത്രിയാണ് ഇപ്പോൾ ഫുഡ് ഡെലിവറി നടത്തി ജീവിക്കുന്നത്. തുര്‍ക്കി ചാനൽ റിപ്പോര്‍ട്ടര്‍ അലി ഓസ്കോക് സയ്യിദ് ആണ് ഇതുസംബന്ധിച്ച വാർത്തയും ചിത്രവും ട്വീറ്റ് ചെയ്ത ത്. സാദത്ത് ജര്‍മനിയിലെ ലൈ യ്പ്സിഗ് നഗരത്തില്‍ ഫുഡ് ഡെലിവറി നടത്തുന്നതിന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്. കഴിഞ്ഞ വർഷം താലിബാന് ഭീകരർ മുന്നേറ്റം തുടങ്ങിയപ്പോൾ സര്‍ക്കാര്‍ വീഴുമെന്നുറപ്പാതോടെ സാദത്ത് രാജിവച്ച് നാടുവിടുകയായിരുന്നു. തുടർന്ന് ജര്‍മനിയില്‍ രാഷ്ട്രീയ അഭയം തേടി. അഫ്ഗാനില്‍ കൂടുതല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാദത്ത് ഇന്ത്യയുടെ അഫ്ഗാന് അംബാസഡര്‍ മന്‍പ്രീത് വോറയുമായി 2017ൽ…
Read Moreഗ്രൂപ്പില്ലെന്ന് പറഞ്ഞ് ഗ്രൂപ്പുകളി, സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക; വി.ഡി. സതീശനെതിരെ പോസ്റ്റർ
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. വി.ഡി. സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക, മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക തുടങ്ങിയ ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്. അതേസമയം, ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവര്‍ ചര്‍ച്ച നടത്തും.
Read Moreകോവിഡ് മൂന്നാം തരംഗം എന്ന് എവിടെ തുടങ്ങും ? കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് അടിസ്ഥാനമില്ല; യുണിസെഫ് പറയുന്നത് ഇങ്ങനെ…
കോട്ടയം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിലയിരുത്തലിൽ ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് യുണിസെഫിന്റെ ഛത്തീസ്ഗഡ് സംസ്ഥാന മേധാവിയും മലയാളിയുമായ ജോബ് സക്കറിയ അഭിപ്രായപ്പെട്ടു. ആദ്യ രണ്ടു തരംഗങ്ങളിലും ഇന്ത്യയിലും വിദേശങ്ങളിലും കുട്ടികളിൽ ഒരേ തോതിലാണ് കോവിഡ് ബാധയുണ്ടായത്- ഏഴു ശതമാനം. മുതിർന്നവരിൽ 40 ശതമാനം വരെ രോഗവ്യാപനത്തോത് ഉയർന്നപ്പോഴും കുട്ടികളിൽ രോഗം ഏഴു ശതമാനത്തിൽതന്നെ തുടർന്നു. 18 വയസിൽ താഴെയുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടില്ല എന്നതാണ് പ്രായം കുറഞ്ഞവരിൽ വൈറസ് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്നതിന് അടിസ്ഥാനമായി പറയുന്നത്. എന്നാൽ ലോകത്ത് ഒരിടത്തും കുട്ടികളിൽ അധികമായ തോതിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. വിദേശങ്ങളിലും ഏഴു ശതമാനത്തോടടുത്താണ് കുട്ടികളിലെ കോവിഡ് ബാധ. ഇന്ത്യയിലെ ജനസംഖ്യയിൽ 40 ശതമാനം 18 വയസിൽ താഴെയുള്ളവരായിരിക്കെ ഒന്നര വർഷത്തിനുള്ളിൽ രോഗബാധിതരിൽ ഏഴു ശതമാനം മാത്രമാണ് കുട്ടികൾ. കുട്ടികളിലെ മരണനിരക്ക് ഒരു ശതമാനത്തിൽ…
Read Moreഅവസരം കിട്ടിയാൽ കഴുത്തറുക്കും…! അബ്ദുള്ളക്കുട്ടിയ്ക്ക് നേരെ വധഭീഷണി; വീഡിയോ പ്രചരിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ…
തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയുള്ള വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയ്ക്ക് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വീഡിയോ പ്രചരിക്കുന്നത്. എന്നാൽ സന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ല. അവസരം വന്നാൽ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച സ്പീക്കർ എം.ബി. രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്ഥാനിൽ നിന്ന് കേള്‍ക്കുന്നത് മനുഷ്യന് ഏതായാലും മതം ഇസ്ലാം മതിയെന്നാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Moreആകെ നാണക്കേടായി! യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് മുട്ടന്‍പണി
കണ്ണൂർ: ബാങ്ക് ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിന് സസ്പെൻക്ഷൻ. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി നിഖിൽ നരങ്ങോലിയെയാണ് ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ധർമടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു നിഖിൽ. സംഭവത്തിൽ പ്രതിഷേധവുമായി യുവതി രംഗത്തെത്തിയതോടെ ബാങ്ക് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു. നിഖിൽ യുവതിയെ രാത്രി ഫോണിൽ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. വാട്സ്ആപ്പിലും നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തി. ശല്യം അസഹ്യമായതോടെ യുവതി ബന്ധുക്കളെയും കുട്ടി ബാങ്കിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ നിഖിലിനെതിരേ പാർട്ടി നടപടി സ്വീകരിക്കാതിരുന്നതിൽ വൻ വിമർശനവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. പാർട്ടിയുടെ യശസിന് കളങ്കമുണ്ടാക്കിയതിനാലാണ് നടപടിയെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.
Read Moreകോവിഡ് ലംഘനം; പോലീസ് കടുപ്പിക്കും; വിട്ടുവീഴ്ച വേണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരേ ഇളവില്ലാതെ നടപടിക്കൊരുങ്ങി പോലീസ്. ഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിന് ശേഷമേ പോലീസ് നടപടികള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുകയുളളൂ. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്സാക്കറെ ഇനിയുള്ള ദിവസങ്ങളില്‍ പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നാണ് വിവരം. ജനം ഇറങ്ങുന്നുലോക്ഡൗണ് ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്ന സാഹചര്യം രോഗവ്യാപന തോത് കൂട്ടിയതായാണ് വിലയിരുത്തല്‍. ഓണക്കാലത്തു പലേടത്തും ആള്‍ത്തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും കടകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ആളുകള്‍ തിങ്ങി കൂടിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടത്തും ഇതു ലംഘിക്കപ്പെട്ടതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ രോഗവ്യാപന തോത് കൂടാനുള്ള സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരേ…
Read More