കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന തർക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരേയും സിപിഎം രംഗത്ത്. യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തിട്ടും കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎയെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയാണ് കുറ്റ്യാടി വിഷയത്തിൽ സിപിഎം നടപടി ആരംഭിച്ചത്. പരസ്യപ്രകടനം നടത്തിയതിന്റെ പേരിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടതിനുപിന്നാലെ കഴിഞ്ഞ ദിവസം കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി പരിധിയിലെ 32 പേർക്കെതിരെ സിപിഎം നടപടിയെടുത്തത്. കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീശൻ, പാലേരി ചന്ദ്രൻ, കെ.പി. ബാബുരാജ്, കെ.പി. ഷിജിൽ എന്നിവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെ.പി. വത്സൻ, സി.കെ. സതീശൻ, കെ.വി. ഷാജി എന്നിവരെ ഒരു വർഷത്തേക്കും സി.കെ. ബാബു, എ.എം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്പെൻഡ്…
Read MoreCategory: Loud Speaker
കെഎസ്ആർടിസി: ഉന്നത തസ്തികകളിൽ നിയമനം നടത്തുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി യിൽ ഉന്നത തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിടുകയും രാജി വച്ച് ഒഴിഞ്ഞു പോവുകയും ചെയ്തതിന് പിന്നാലെ ഉന്നത തസ്തികകളിൽ നിയമനം നടത്തുന്നു. മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഇപ്പോൾ നിയമനം നടത്തുന്നത്. മാനേജർ (ഫിനാൻസ്) മാനേജർ ( ഐ ടി ) മാനേജർ (കോമേഴ്സ്യൽ ) മാനേജർ (എച്ച്ആർ) എന്നീ തസ്തികകളിലും, ഫിനാൻസ്, ഐടി, കോമേഴ്സ്യൽ, എച്ച്ആർ. എന്നീ വിഭാഗങ്ങളിൽ ഡപ്യൂട്ടി മാനേജർമാരെയുമാണ് നിയമിക്കുന്നത്. ഓഗസ്റ്റ് 11-നകം യോഗ്യതയുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.2018 ജൂലൈ മുതൽ കരാർ അടിസ്ഥാനത്തിൽ മാനേജരായി (ഫിനാൻസ് ആന്റ് അഡ്മിനിസ്ട്രേഷൻ) പ്രവർത്തിച്ചു കൊണ്ടിരുന്ന എസ്.ആനന്ദകുമാരിയുടെ സേവനം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഇവരെ പിരിച്ചുവിട്ടതിന് പകരമായി കെടിഡിഎഫ്സിയിലെ മാനേജർ (ഫിനാൻസ്) ബേസിൽ ടി.കെയെ മൂന്ന് മാസത്തേയ്ക്ക് അധിക ചുമതല നൽകി കെ എസ് ആർടിസിയിൽ മാനേജർ…
Read Moreചൈനീസ് ശതകോടീശ്വരന്‍ 18 വർഷം തടവ്, 3.5 കോടി രൂപ പിഴയും ! ആരോപിക്കുന്ന കുറ്റങ്ങള്‍ ഇങ്ങനെയൊക്കെ…
ബെയ്ജിംഗ്: ചൈനീസ് കൃഷിമേഖലയിലെ വൻകിട വ്യവസായി സണ്‍ ദാവുവിനു 18 വർഷം തടവുശിക്ഷ. ഭരണകൂടത്തെ വിമര്‍ശിക്കുകയും കര്‍ഷക അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സണ്‍ ദാവുവിന്റെ വിചാരണ രഹസ്യമായാണു നടത്തിയത്. 3.11 ദശലക്ഷം യുവാൻ (3.5 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളെ ആക്രമിക്കാൻ ആളെ സംഘടിപ്പിച്ചു, ഭരണകൂടത്തെ തടസപ്പെടുത്തി, പ്രശ്നമുണ്ടാക്കാൻ പ്രകോപനം സൃഷ്ടിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണു ബെയ്ജിംഗിനു സമീപത്തെ ഗാവോബീഡിയൻ കോടതി ശിക്ഷ വിധിച്ചത്. ഭരണകൂട വിമർശകർക്കെതിരേ വ്യാപകമായി പ്രയോഗിക്കുന്ന വകുപ്പുകളാണിത്. കഴിഞ്ഞ വർഷം നവംബറിലാണു സണ്‍ ദാവുവും 19 ബന്ധുക്കളും ബിസിനസ് പങ്കാളികളും അറസ്റ്റിലായത്. സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസിയുമായി ഉടലെടുത്ത ഭൂമി തർക്കത്തെ തുടർന്നായിരുന്നു അറസ്റ്റ്. 2003ൽ അനധികൃത പണശേഖരണ കുറ്റം ആരോപിച്ച് സണ്ണിനെ ശിക്ഷിച്ചിരുന്നെങ്കിലും പൊതുജനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഭാഗത്തുനിന്നു വ്യാപക പ്രതിഷേധം ഉയർന്നതോടെ വിട്ടയയ്ക്കുകയായിരുന്നു.
Read Moreമൗണ്ട് സിനബംഗ് വീണ്ടും തീ തുപ്പി! പൊട്ടിത്തെറി 12 മിനിറ്റ് നീണ്ടുനിന്നതായി ജിയോളജിക്കൽ ഏജൻസി
മെഡൻ: ഇന്തോനേഷ്യയിലെ മൗണ്ട് സിനബംഗ് അഗ്നിപർവതം ഇന്നലെ വീണ്ടും പൊട്ടിത്തെറിച്ചു. വടക്കൻ സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതത്തിന്റെ പൊട്ടിത്തെറി 12 മിനിറ്റ് നീണ്ടുനിന്നതായി ജിയോളജിക്കൽ ഏജൻസി അറിയിച്ചു. പ്രദേശം ചാരവും പുകയും നിറഞ്ഞിരിക്കുകയാണ്. പൊട്ടിത്തെറിയെത്തുടർന്ന് അവശിഷ്ടങ്ങൾ 4500 മീറ്റർ വരെ ഉയർന്നു. പൊട്ടിത്തെറി തൊട്ടടുത്ത ഗ്രാമങ്ങളെ ബാധിച്ചിട്ടില്ലാത്തതിനാൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. വിമാന സർവീസുകൾ സാധാരണ നിലയിലാണ്. അതേസമയം, ലാവാപ്രവാഹം തുടർന്നാൽ അഞ്ചു കിലോമീറ്റർ പരിധിയിലുള്ളവരെ ഒഴിപ്പിക്കുന്നത് അധികൃതരുടെ പരിഗണനയിലുണ്ട്. നൂറ്റാണ്ടുകളായി ഉറങ്ങിക്കിടന്ന സിനബംഗ് അഗ്നിപർവതം 2010ൽ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചിരുന്നു. മൂന്നു വർഷത്തിനുശേഷം 2013ൽ വീണ്ടും തീ തുപ്പി. അതിനുശേഷം ഇത് സജീവമാണ്. 2014ലെ ലാവാപ്രവാഹത്തിൽ 16 പേരും 2016ൽ ഏഴു പേരും കൊല്ലപ്പെട്ടു. 17,000ൽ അധികം ദ്വീപുകളുടെ കൂട്ടമായ ഇന്തോനേഷ്യയിൽ 130 സജീവ അഗ്നിപർവതങ്ങളുണ്ടെന്നാണു കണക്ക്.
Read Moreകോവിഡ് വ്യാപനം! കേരളം കർശന ജാഗ്രത പുലർത്തണം; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണെന്നും കർശന ജാഗ്രത പുലർത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം വീണ്ടും കേരളത്തിൽ സന്ദർശനം നടത്തുമെന്നും കത്തിൽ വ്യക്തമാക്കി. ജൂലൈ പത്തിനും പത്തൊൻപതിനും ഇടയിൽ കേരളത്തിൽ 91617 കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു എന്നും രാജേഷ് ഭൂഷന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read Moreമരണവേഗം..! ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് മൂന്നു മരണം; രണ്ട് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു
കോട്ടയം: ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് പി. സുരേഷ്, ചങ്ങനാശേരി സ്വദേശികളായ മുരുകന് ആചാരി, നടേശന് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ട് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. പതിനെട്ടുവയസുകാരനായ ശരത് ഓടിച്ച ബൈക്ക് അമിതവേഗതയിലെത്തി ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മുരുകനും നടേശനും സ്വര്‍ണപ്പണിക്കാരാണ്. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ശരതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreനിയമസഭക്കകത്ത് ചില രംഗങ്ങൾ അരങ്ങേറി;വിധിയെ സ്വാഗതം ചെയ്ത് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്.
Read Moreസര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെയുണ്ടെന്ന ധൈര്യമാണോ? കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം നടുറോഡില്‍
കോട്ടയം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ടിപിആര്‍ നിരക്കും വര്‍ധിച്ചുവരുന്ന് ജനങ്ങള്‍ ഭീതിയോടെ നില്ക്കുന്ന സമയത്ത് സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയുടെ യുവജന സംഘടനാ നേതാവിന്റെ പിറന്നാള്‍ ആഘോഷം നടുറോഡില്‍ നടത്തി. ഡിവൈഎഫ്ഐ വാഴപ്പള്ളി മേഖലാ സെക്രട്ടറി സൂരജ് മോഹന്റെ പിറന്നാള്‍ ആഘോഷമാണു നടുറോഡില്‍ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ആഘോഷം. ആഘോഷത്തില്‍ പങ്കെടുത്ത ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ലെന്നും മാത്രവുമല്ല സാമൂഹിക അകലവും പാലിച്ചിട്ടില്ല. സാധാരണക്കാരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ വേട്ടയാടുന്ന പോലീസ് ഇത്തരക്കാരെ കണ്ടില്ലെന്നു നടിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെയുണ്ടെന്ന ധൈര്യമാണ് ഡിവൈഎഫ്ഐ നേതാക്കളെ ഇത്തരത്തില്‍ പെരുമാറുവാന്‍ പ്രേരിപ്പിക്കുന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Read Moreസ്ത്രീകൾക്കെതിരായ അക്രമം കുറഞ്ഞു; സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളിന്മേല് നിയമ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2011- 2016 കാലത്ത് കേരളത്തില്‍ 100 സ്ത്രീധന പീഡന മരണങ്ങളുണ്ടായിട്ടുണ്ട്. 2016-2021 കാലത്ത് 54 മരണങ്ങളും ഈ വര്‍ഷം ആറ് സ്ത്രീധന പീഡന മരണങ്ങളുമുണ്ടായിട്ടുണ്ടെന്നും ചോദ്യോത്തരവേളയില്‍ നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി വിശദമാക്കി. കൊല്ലത്തെ വിസ്മയ കേസില്‍ ശൂരനാട് പോലീസ് നടപടി തുടരുകയാണ്. അന്വേഷണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. സ്ത്രീധന പീഡനങ്ങള്‍ക്കെതിരേയുള്ള സംഭവങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഗാന്ധിയന്‍ രീതിയില്‍ സമൂഹത്തെ ബോധവത്കരിക്കുന്നതിനു വേണ്ടിയാണ്. അതിനെ തെറ്റായ രീതിയില്‍ പ്രതിപക്ഷം വ്യാഖ്യാനിക്കുകയാണുണ്ടായത്. സ്ത്രീധന പീഡന മരണങ്ങള് നാടിന് അപമാനമാണെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreഈ പോക്കു പോയാല്‍…! തേല്‍വിക്കു കാരണം ജോസഫ് ഗ്രൂപ്പെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍; കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ…
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് കേരള കോണ്‍ഗ്രസിനു മേല്‍ കുറ്റം ചുമത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. കഴിഞ്ഞ രണ്ടു ദിവസമായി കോട്ടയം ഡിസിസിയില്‍ കോണ്‍ഗ്രസ് നേതാവ് വി.സി. കബീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു മുമ്പിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെതിരേ അരോപണവുമായി രംഗത്തെത്തിയത്. ചങ്ങനാശേരി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ജോസഫ് വിഭാഗത്തിനു നല്‍കിയതാണ് പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കമ്മീഷനു മുമ്പില്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര സഹായം ലഭിച്ചില്ലെന്നാണ് ജോസഫ് ഗ്രൂപ്പിലെ ഒരു ഉന്നത നേതാവ് പറഞ്ഞത്. സ്വന്തം കഴിവു കേടുകൊണ്ടും സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടും പരാജയപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിന്റെ തലയില്‍ പരാജയം കെട്ടിവയ്ക്കാനുള്ള നീക്കം തമാശയായിട്ടാണ് തോന്നുന്നതെന്നും നേതാവ് പറഞ്ഞു. കേരള കോണ്‍ഗ്രസിനെതിരേ കമ്മീഷനു മുമ്പില്‍ പതുങ്ങി ചെന്ന്…
Read More