സ്റ്റാൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ; ജീവൻനിലനിർത്തുന്നത് വെന്‍റിലേറ്റർ സഹായത്തോടെ

മുംബൈ: എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്ന് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻനിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. 84 കാരനായ ഫാ.സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിലാണെന്ന് സഹപ്രവർത്തകനായ ഫാ. ജോസഫ് സേവ്യർ സ്ഥിരീകരിച്ചു. ഫാ.സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ 2020 ഒക്ടോബർ മുതൽ മുംബൈയിലെ തലോജ ജയിലിൽ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം നേരത്തേ സബർബൻ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പാർക്കിൻസൺ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാൻ സ്വാമി നൽകിയ ഹർജിയെത്തുടർന്നാണിത്. സ്വകാര്യാ ശുപത്രിയിൽ പരിശോധനയ്ക്കിടെ ഫാ.സ്റ്റാൻ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി ഉൾപ്പെടെ പരിഗണിച്ച് ജാമ്യം നൽകണമെന്ന ഹർജി…

Read More

മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് യുപിയിൽ 22 വയസുകാരനെ തല്ലിക്കൊന്നു; സംഭവത്തെക്കുറിച്ച് പോലീസിന്‍റെ വിശദീകരണം ഇങ്ങനെ…

ന്യൂഡൽഹി: ഉത്തർപ്രദേശിൽ 22 വയസുകാരനെ മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് തല്ലിക്കൊന്നതായി റിപ്പോർട്ട്. ഡൽഹിക്കടുത്ത് ഗാസിയാബാദിലുള്ള ക്ഷേത്രത്തിലും സമീപത്തുള്ള ഏതാനും കടകളിലും ശുചീകരണ തൊഴിലാളിയും മീററ്റ് സ്വദേശിയുമായ പ്രവീണ്‍ സെയ്നി ആണ് മൂവർ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രവീണ്‍ സെയ്നിയെ അക്രമിച്ച സൈനികനായ നിതിൻ ശർമ, അശ്വിനി ശർമ, അകാശ് ത്യാഗി എന്നിവരെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തു. മരിച്ച പ്രവീണ്‍ സോയയും റൊട്ടിയുമാണു കഴിച്ചതെന്നും മാംസം കഴിച്ചിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിനു സമീപം ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന പ്രവീണിനെ ഇരുന്പുദണ്ഡുകളും വടികളും ഉപയോഗിച്ചു ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. അക്രമികൾ മദ്യപിച്ചിരുന്നു. എന്നാൽ മാംസം കഴിച്ചതിനെ തുടർന്നായിരുന്നില്ല അക്രമം ഉണ്ടായതെന്നാണു യുപി പോലീസിന്‍റെ വിശദീകരണം. ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായതിനു തെളിവില്ല. എല്ലാവരും സസ്യാഹാരമായിരുന്നു കഴിച്ചിരുന്നത്. അറസ്റ്റിലായ നിതിനും കൂട്ടരും കഴിക്കുന്നതെന്തെന്നു പരിശോധിക്കാൻ പ്രവീണും കൂട്ടരും എത്തിയതാണു പ്രകോപനത്തിനു കാരണമെന്നും…

Read More

ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിനൊടുവില്‍..! മകളുടെ കാമുകന്‍റെ കുടുംബത്തിലെ നാലു പേരെ പിതാവ് വെടിവച്ചു കൊന്നു

അമൃത്സർ: പഞ്ചാബില്‍ മകളുടെ കാമുകന്‍റെ കുടുംബത്തിലെ നാലു പേരെ പിതാവ് വെടിവച്ചു കൊന്നു. ഗുര്‍ദാസ്പുര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ബറ്റാലയിലെ ബലര്‍വാള്‍ സ്വദേശിയായ സുഖ്ജിന്ദര്‍ സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയത്. ജര്‍മ്മന്‍ജീത്ത് സിംഗ് എന്ന യുവാവുമായി സുഖ്ജിന്ദര്‍ സിംഗിന്‍റെ മകള്‍ പ്രണയത്തിലായിരുന്നു. സംഭവമറിഞ്ഞ് കലിപൂണ്ട സുഖ്ജിന്ദര്‍, ജര്‍മ്മന്‍ജീത്തിന്‍റെ ഫാമിലെത്തി. ജര്‍മ്മന്‍ജീത്തും അദ്ദേഹത്തിന്‍റെ പിതാവ് സുഖ് വിന്ദര്‍ സിംഗും സ്ഥലത്തുണ്ടായിരുന്നു. ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിനൊടുവില്‍ സുഖ്ജീന്ദര്‍ സിംഗ് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഇരുവര്‍ക്കും നേരെ നിറയൊഴിച്ചു. വെടിയേറ്റ സുഖ്‌വിന്ദര്‍ സിംഗ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ജര്‍മ്മന്‍ജീത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ സംഭവമറിഞ്ഞ് ജര്‍മ്മന്‍ജീത്തിന്‍റെ മുത്തച്ഛന്‍ മംഗള്‍സിംഗ്, ബന്ധുകളായ ജസ്ബീര്‍ സിംഗ്, ബാബന്‍ദീപ്, ജഷന്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സുഖ്ജീന്ദര്‍ ഇവര്‍ക്ക് നേരെയും നിറയൊഴിച്ചു. വെടിയേറ്റ മംഗള്‍സിംഗ്, ജസ്ബീര്‍സിംഗ്, ബാബന്‍ദീപ് എന്നിവരും കൊല്ലപ്പെട്ടു. വെടിയേറ്റ…

Read More

ചലച്ചിത്ര താരം മാത്രമല്ല, ഇടതുപക്ഷ എംഎൽഎ കൂടിയാണ്! മുകേഷിനെതിരെ എഐഎസ്എഫ്; മുകേഷിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

കൊല്ലം: മൊബൈല്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ ശകാരിച്ച കൊല്ലം എംഎല്‍എ മുകേഷിനെ വിമര്‍ശിച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു. ചലച്ചിത്ര താരം മാത്രമല്ല മുകേഷെന്നും ഒരു ഇടതുപക്ഷ എംഎല്‍എ കൂടിയാണെന്നും അത് മറക്കരുതെന്നും അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ബോധപൂർവം തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സംഭവത്തിൽ മുകേഷ് നൽകുന്ന വിശദീകരണം. പിന്നിലാരെന്ന് ഊഹിക്കാനാകുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി തിരുവനന്തപുരം: കൊല്ലം എംഎൽഎ മുകേഷ് സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്നു പരാതി. മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതി നല്‍കിയത്. മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

Read More

‌സ്പിരിറ്റ് കൊണ്ടുവരുന്ന വഴി! ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് സ്പിരിറ്റ് തിരിമറിയിൽ ഉദ്യോഗസ്ഥ പങ്ക് ; ഇപ്പോൾ പിടിക്കപ്പെടുന്നത്‌  ഏറെ നാളുകളായി നടന്നുവരുന്ന സ്പിരിറ്റ് തിരിമറി

തിരുവല്ല: സംസ്ഥാന സർക്കാർ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്‍റെ ഭാവിയെപ്പോലും അപകടത്തിൽപെടുത്തുന്ന സ്പിരിറ്റ് തിരിമറിയെ സംബന്ധിച്ച് വ്യക്തമായ സൂചനയുമായി അന്വേഷണ സംഘം. ഏറെ നാളുകളായി നടന്നുവരുന്ന സ്പിരിറ്റ് തിരിമറിയാണ് ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുന്നതെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിനുള്ള ശിപാർശ ലോക്കൽ പോലീസ് നല്കിയെങ്കിലും തുടർ അന്വേഷണം തടസപ്പെടുമെന്ന് ആശങ്ക.‌ മുന്പ് പഞ്ചസാര ഉത്പാദന കേന്ദ്രമായിരുന്ന പുളക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് കരിന്പിന്‍റെ ലഭ്യതക്കുറവിൽ ഉത്പാദനം നിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതു പിന്നീട് സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ തന്നെ മദ്യ ഉത്പാദനത്തിനായി തുറന്നു കൊടുത്തു. ജവാൻ റമ്മാണ് ഇവിടെ ഉത്പാദിപ്പിച്ചുവന്നത്. ഇതിന് ഏറെ വില്പനയുണ്ട്. എന്നാൽ ഏറെനാളായി ജവാൻ റമ്മിന്‍റെ ലഭ്യതക്കുറവ് വിപണിയിലുണ്ടായിരുന്നതായി പറയുന്നു. ഉത്പാദനം കുറച്ചുകൊണ്ടുവരാൻ ഗൂഢനീക്കം ആരംഭിച്ചിരുന്നുവെന്നതിന്‍റെ സൂചനയാണ് ഇതു നൽകുന്നത്. പൊതുമേഖലയിൽ ഉത്പാദിപ്പിക്കുന്ന ഈ ബ്രാൻഡിനെ ഇല്ലായ്മ ചെയ്ത് വിപണി പിടിച്ചടക്കാൻ ചില…

Read More

കിറ്റെക്‌സിനു വീണ്ടും നോട്ടീസ്! 73 നിയമങ്ങൾ ലംഘിച്ചെന്നു തൊഴിൽ വകുപ്പ്; കമ്പനിക്കു ബാധകമല്ലാത്ത നിയമങ്ങളെന്നു കിറ്റെക്‌സ്

കിഴക്കമ്പലം: കിറ്റെക്‌സിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ പരിശോധനകളെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്നതിനിടെ തൊഴിൽ വകുപ്പ് വീണ്ടും കിറ്റെക്സ് മാനേജ്മെന്‍റിനു നോട്ടീസ് നൽകി. മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് നിയമം, കോൺട്രാക്റ്റ് ലേബേഴ്‌സ് ആക്ട്, ഇന്‍റർ സ്‌റ്റേറ്റ് മൈഗ്രന്‍റ് വർക്ക്‌മെൻ ആക്ട് തുടങ്ങി 73 നിയമങ്ങൾ ലംഘിച്ചെന്നാണ് കിറ്റെക്‌സ് ഗാർമെന്‍റ്സിനു നോട്ടീസിൽ പറയുന്നത്. പെരുമ്പാവൂർ അസിസ്റ്റന്‍റ് ലേബർ ഓഫീസർ ആണ് നോട്ടീസ് നൽകിയത്. നോട്ടീസിൽ പറയുന്ന പല നിയമങ്ങളും കിറ്റെക്‌സ് കമ്പനിക്കു ബാധകമല്ലാത്തതാണെന്നും നിയമവിരുദ്ധമായ ഉത്തരവുകൾ നൽകിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. നിയമങ്ങൾ ലംഘിച്ചുവെന്നു പറയുന്നതല്ലാതെ പരിശോധനയിൽ എന്തെല്ലാം കണ്ടെത്തിയെന്നു നോട്ടീസിൽ പറയുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തൂക്കി കൊല്ലാൻ വരെ കുറ്റങ്ങളുള്ള നിയമലംഘനങ്ങളാണ് നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്നത്. 3,500 കോടിയുടെ നിക്ഷേപ പദ്ധതി പിൻവലിക്കുന്നുവെന്നു പ്രഖ്യാപിച്ചതിനു പുറകെ മിനിമം…

Read More

വാതിലില്‍ തട്ടിവിളിച്ച ശേഷം അജ്ഞാതന്‍ അകത്തേക്കു കയറി, പിന്നെ നടന്നത്..! സംഭവത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം

ഹൂസ്റ്റണ്‍: വാതിലില്‍ തട്ടിവിളിച്ച ശേഷം അകത്തേക്കു കയറി അജ്ഞാതന്‍ വീട്ടിലുണ്ടായിരുന്ന കുട്ടികളെയും മാതാപിതാക്കളെയും വെടിവച്ചു. ആക്രമണത്തില്‍ ഡോണ്‍ വയ ലാഗ്‌വേ (29), ഗ്രിഗറി കാറി (35), ഹാര്‍മണി (6) എന്നിവര്‍ കൊല്ലപ്പെട്ടു. സോഫയില്‍ നിരത്തി ഇരുത്തിയ ശേഷം ഒരോരുത്തരെയായി വെടിവയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെ സൗത്ത് ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. വീട്ടില്‍ മാതാപിതാക്കളും പത്തും, ആറും, ഒന്നും വയസ് പ്രായമുള്ള മൂന്നു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരുടെ എട്ടു വയസുള്ള മകന്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു. സോഫയില്‍ നിരത്തി ഇരുത്തിയശേഷം ആദ്യം വെടിയുതിര്‍ത്തത് പത്തു വയസുള്ള പെണ്‍കുട്ടിക്കു നേരെയാണ്. കയ്യില്‍ വെടിയേറ്റ കുട്ടി നിലത്തേക്ക് വീഴുകയും, മരിച്ചതുപോലെ കിടക്കുകയും ചെയ്തതിനാല്‍ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. പിന്നീട് ആറു വയസുള്ള കുട്ടിക്കും, മാതാപിതാക്കള്‍ക്കും നേരെ വെടിയുതിര്‍ത്തു. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായി ഹൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. വെടിയേറ്റ…

Read More

സിനിമക്കോ നിർമ്മാതാക്കൾക്കോ ഗുണമില്ലാത്ത തീരുമാനം; സർക്കാർ തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. എൺപതാം പിറന്നാൾ ദിനമായ ഇന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അടൂർ സർക്കാർ തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ വിമർ‌ശനമുന്നയിച്ചത്. സിനിമക്കോ നിർമ്മാതാക്കൾക്കോ ഗുണമില്ലാത്ത തീരുമാനം ആണിതെന്ന് അടൂർ അഭിപ്രായപ്പെട്ടു. സർക്കാരിന്‍റെ ഒടിടി പ്ലാറ്റ്ഫോം നിർമ്മാതാക്കൾക്ക് ഗുണമാകില്ല. പണ്ട് താൻ കൊടിയേറ്റം സിനിമ റിലീസ് ചെയ്യുന്നതിന് ബുദ്ധിമുട്ടി. ഇപ്പോൾ ആ സ്ഥിതി അനുഭവിക്കുന്നവർക്ക് തീയറ്റർ റിലീസിനായി സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ അടുത്ത സിനിമ ഉടൻ ഉണ്ടാകുമെന്നും മോഹൻലാലുമൊത്തുള്ള ഒരു സിനിമ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നടന് വേണ്ടിയല്ല താൻ സിനിമ നിർമ്മിക്കുന്നതെന്നും അടൂർ കൂട്ടിച്ചേർത്തു. കേരളപ്പിറവി ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു.

Read More

പട്ടിക ചോരേണ്ട കാര്യമില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളിനടത്തുന്നു; വ്യാജന്മാരെ ചേർത്തവർക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പട്ടിക ചോരേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടർപട്ടിക വെബ്സൈറ്റിൽ ലഭ്യമാണെന്നും ചോർത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒളിച്ചുകളിനടത്തുകയാണ്. 4.5 ലക്ഷം ഇരട്ട വോട്ടർമാരുടെ പട്ടിക താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതാണ്. എന്നാൽ 35000 ഇരട്ടവോട്ടർമാരെ ഉള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണ്ടെത്തൽ. താൻ തെളിവ് സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വിഷയം കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വോട്ടെടുപ്പിന് നിബന്ധനകൾ വച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വോട്ടർ പട്ടിക ഒരു അബദ്ധ പഞ്ചാംഗമാണ്. പട്ടികയിലെ ഇരട്ടിപ്പുകൾ കണ്ടെത്തി ശുദ്ധീകരിക്കുകയാണ് വേണ്ടത്. വ്യാജന്മാരെ ചേർത്തവർക്കെതിരെയാണ് കേസെടുക്കേണ്ടത്. അന്വേഷണത്തെ സ്വാഗാതം ചെയ്യുന്നു. എന്നാൽ ഈ അന്വേഷണം കൊണ്ട്…

Read More

ഇന്ത്യൻ ഹൈക്കമ്മീഷൻ മേഖലയിൽ ഡ്രോൺ; പാക് വാദം തള്ളി, അന്വേഷണം വേണമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മേഖലയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന പാക്കിസ്ഥാന്‍റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. ഡ്രോൺ സാന്നിധ്യം കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു പാകിസ്ഥാന്‍റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട തെളിവുകളോ പരാതികളോ ഇന്ത്യ നല്‍കിയിട്ടില്ലെന്നും പാക് വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പാക് സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഡ്രോൺ കണ്ടയുടൻ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പരാതി രേഖാമൂലവും, അല്ലാതെയും ഞായറാഴ്ച തന്നെ പാക്കിസ്ഥാന് കൈമാറിയിരുന്നെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം വേണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പാക്കിസ്ഥാൻ അന്വേഷിക്കുകയും ഇത്തരം സുരക്ഷാവീഴ്ചകൾ തടയുകയും ചെയ്യുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടസമുച്ചയത്തിൽ കഴിഞ്ഞയാഴ്ചയാണ് ഡ്രോണിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നയതന്ത്രകാര്യാലയ വളപ്പിലെ ഗുരുതര സുരക്ഷാവീഴ്ചയിൽ…

Read More