ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു നിൽക്കുന്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് സംവിധായകനും നടനുമായ ജോയി മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പഴയ കോളജ് കഥകളെ പരിഹസിച്ച് ജോയി മാത്യു എത്തിയത്. പോസ്റ്റിന്റെ പൂർണരൂപം ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും ! അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .നിങ്ങളുടെയോ ?
Read MoreCategory: Loud Speaker
പത്തുനിലക്കെട്ടിടം പണിയാൻ 28 മണിക്കൂർ ! ഭൂകമ്പത്തെ പ്രതിരോധിക്കുന്ന നിർമിതി; ചരിത്രം സൃഷ്ടിച്ച് ചൈനയിലെ ബ്രോഡ് ഗ്രൂപ്പ് ഡെവലപ്പേഴ്സ്
ചങ്ഷ സിറ്റി: 28 മണിക്കൂറും 45 മിനിറ്റുംകൊണ്ട് താമസയോഗ്യമായ പത്തുനിലക്കെട്ടിടം നിർമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചൈനയിലെ ബ്രോഡ് ഗ്രൂപ്പ് ഡെവലപ്പേഴ്സ്. മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് ഈ വിസ്മയം. വലിയ കണ്ടെയ്നറുകളുടെ മോഡലിൽ നിർമിച്ച മുറികൾ ഘടിപ്പിച്ചുകൊണ്ടുള്ള ഈ നിർമിതിക്ക് ലിവിംഗ് ബിൽഡിംഗ് സിസ്റ്റം എന്നാണ് പേരിട്ടിരിക്കുന്നത്. ഉരുക്കുകന്പികളും നിർമാണത്തിനുപയോഗിച്ചിട്ടുണ്ട്. കെട്ടിടം നിർമിക്കുന്ന അഞ്ചുമിനിറ്റ് വീഡിയോ യുട്യൂബിൽ ജൂൺ 13ന് കന്പനി അപ്ലോഡ് ചെയ്തിരുന്നു. ഭൂകന്പത്തെ പ്രതിരോധിക്കുന്ന നിർമിതിയാണിതെന്ന് ഇവർ അവകാശപ്പെടുന്നു. 3,500 വർഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര നഗരമാണ് ചങ്ഷ.
Read More13 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചു; നീതി തേടി പിതാവ്; പെണ്‍കുട്ടിയെ വിവാഹം ചെയ്ത അയൽവാസിക്ക് ഭാര്യയും നാലു കുട്ടികളുമുണ്ടെന്നും പിതാവ്
ഫിറോസ്വാല (പാക്കിസ്ഥാൻ): പാക്കിസ്ഥാനിൽ 13 വയസുള്ള ക്രിസ്ത്യൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തിയെന്നും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്നുമുള്ള ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്. ഗുജ്റൻവാലയിലെ ഫിറോസ്വാല സ്വദേശിയായ ഷാഹിദ് ഗില്ലാണു നീതി ആവശ്യപ്പെട്ടു രംഗത്തെത്തിയത്. ആരിഫ് ടൗണിൽ തുന്നൽക്കട നടത്തുകയാണ് ഷാഹിദ്. ഇദ്ദേഹത്തിന്റെ ഇസ്ലാം മതവിശ്വാസിയായ അയൽവാസി തന്റെ ഉടമസ്ഥതയിലുള്ള കടയിൽ പെണ്‍കുട്ടിയെ ജോലിക്കു വിടാൻ ഷാഹിദിനെ നിർബന്ധിച്ചിരുന്നു. എന്നാൽ ആദ്യം ആരിഫ് ഈ ആവശ്യം നിരസിച്ചു. പിന്നീടും ആവശ്യം തുടർന്നപ്പോൾ തന്റെ സാന്പത്തിക പരാധീനത കണക്കിലെടുത്ത് മകളെ അയൽവാസിയുടെ കടയിൽ ജോലിക്കു വിടാൻ ഷാഹിദ് സമ്മതിച്ചു. മേയ് 20ന് പെണ്‍കുട്ടിയെ കാണാതായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ അയൽവാസിക്കും മറ്റു ചിലർക്കുമൊപ്പം മകൾ പിക്കപ്പ് വാനിൽ പോയതായി വിവരം ലഭിച്ചു. മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഷാഹിദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 29ന് അയൽവാസിക്കും മറ്റ് ഏഴുപേർക്കുമെതിരേ പോലീസ്…
Read Moreമൂന്നാം ഘട്ട പരീക്ഷണം വിജയകരം, പന്ത്രണ്ടു വയസു മുതലുള്ള കുട്ടികൾക്കും ഉപയോഗിക്കാം! ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ റെഡി
ന്യൂഡൽഹി: പന്ത്രണ്ടു വയസു മുതലുള്ള കുട്ടികൾക്കും ഉപയോഗിക്കാവുന്ന പുതിയ കോവിഡ് വാക്സിന് ഇന്ത്യയിലെ സൈഡസ് കാഡില കന്പനി കേന്ദ്രസർക്കാരിന്റെ അടിയന്തരാനുമതി തേടും. അംഗീകാരം ലഭിച്ചാൽ ലോകത്തിലെ ആദ്യ ഡിഎൻഎ വാക്സിൻ ആകും സൈകോവ്-ഡി (ZyCoV-D) എന്ന പേരിലുള്ള ഈ വാക്സിൻ. ഡിഎൻഎ- പ്ലാസ്മിഡ് സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമാണെന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസിസ്യൂട്ടിക്കൽ കന്പനിയായ സൈഡസ് കാഡില അറിയിച്ചു. അനുമതി കിട്ടിയാൽ അടുത്തയാഴ്ച വാക്സിൻ വിപണിയിലെത്തിക്കാനാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടു മുതൽ നാലു വരെ ഡിഗ്രി സെൽഷസ് താപനിലയിൽ പുതിയ വാക്സിൻ സൂക്ഷിക്കാനാകും. കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിനായുള്ള ലൈസൻസിന് അടുത്തയാഴ്ച തന്നെ കേന്ദ്രസർക്കാരിൽ കന്പനി അപേക്ഷ നൽകും. 12 മുതൽ 18 വയസു വരെയുള്ള കുട്ടികളിൽ അടക്കം മൂന്നാം ഘട്ടം പരീക്ഷണം പൂർത്തിയായി. ഇതിനിടെ, ഇന്ത്യയിലെ…
Read Moreനാണുവിന്റെ മരണം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴ..! പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നു ഭാര്യ; കെ. സുധാകരന്റെ പ്രസ്താവന വിവാദത്തിലേക്ക്
കണ്ണൂർ: കണ്ണൂർ സേവറി ഹോട്ടലിനുനേരെയുണ്ടായ ബോംബേറിൽ നാണു കൊല്ലപ്പെട്ടത് കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന വിവാദത്തിലേക്ക്. അദ്ദേഹത്തിന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് നാണുവിന്റെ ഭാര്യ ഭാർഗവി പറഞ്ഞു. ഈ സാഹചര്യത്തിൽ നാണുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ. സുധാകരനെതിരേ കേസെടുക്കണമെന്നും ഭാർഗവി ആവശ്യപ്പെട്ടു. സേവറി ഹോട്ടൽ ജീവനക്കാരൻ നാണുവിന്റെ കൊലപാതകത്തിൽ സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ആരോപിച്ചു. 1992 ജൂൺ 13നാണ് കണ്ണൂർ പഴയ ബസ്സ്റ്റാൻഡിനു സമീപത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായ നാണുവിനെ ഒരുസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. താൻ ജില്ലാ അധ്യക്ഷനായതിനുശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ലെന്നും അങ്ങനെയല്ലാതെ ഒരാളുടെ പേരു പറഞ്ഞാൽ താൻ രാജിവയ്ക്കാമെന്നും കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു.
Read Moreആരോഗ്യനിലയില്‍ വളരെയധികം പുരോഗതി! നടി സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു; ആരോഗ്യനില മെച്ചെപ്പെട്ടെന്ന് സഹോദരി
കൊച്ചി: ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്നേഹ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് സ്നേഹ ഇക്കാര്യം അറിയിച്ചത്. സാന്ദ്ര അഞ്ച് ദിവസം ഐസിയുവിലായിരുന്നു. ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര് പ്രാർഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്കാന് കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് അറിയിക്കുന്നു. സ്നേഹത്തിനും കരുതലിനും പ്രാർഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി, സ്നേഹ കുറിച്ചു.
Read Moreവല്ലാത്ത ഗതികേട്….! തലമറയ്ക്കാൻ ഹെൽമെറ്റും രക്ഷയ്ക്ക് ഷീൽഡും ഇല്ല; പ്രതിഷേധക്കാരെ നേരിടാൻ സ്റ്റൂളും കുട്ടയുമായി യുപി പോലീസ്
തലമറയ്ക്കാൻ ഹെൽമെറ്റും രക്ഷയ്ക്ക് ഷീൽഡും ഇല്ലാത്തതിനാൽ പ്ലാസ്റ്റിക് സ്റ്റൂളും ചൂരൽക്കുട്ടയുമായി ജനക്കൂട്ടത്തെ നിയന്ത്രിക്കാനിറങ്ങി ഉത്തർപ്രദേശ് പോലീസ്. ഉന്നാവിലാണ് രാജ്യത്തിനു തന്നെ നാണക്കേടായ സംഭവം അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ യുപി സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. ഉത്തർപ്രദേശിൽക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കാൻആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ലെന്ന പരാതികൾ നിലനിൽക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
Read Moreഇനി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കാണാം..! കെ. സുധാകരൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്കു തത്കാലം മറുപടി നൽകാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കെ. സുധാകരൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്കു തത്കാലം മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഇത്തരം ആരോപണങ്ങൾക്കു മറുപടി നൽകാറുള്ള വൈകുന്നേരത്തെ പത്രസമ്മേളനം ഇന്നലെയുണ്ടായില്ല. ഇനി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രമേ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണൂ.ഇത്തരം കാര്യങ്ങൾക്കായി പത്രസമ്മേളനം നടത്തേണ്ടതില്ലെന്നുള്ള നിലപാടിലാണു മുഖ്യമന്ത്രിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ നടത്തുന്ന പത്രസമ്മേളനങ്ങളിൽ ഇതിനു മറുപടി നൽകും. മുഖ്യമന്ത്രിയുടെ മറുപടി വഴി കെ. സുധാകരനു കൂടുതൽ മൈലേജ് ലഭിക്കുമെന്നും അദ്ദേഹം ഉന്നയിക്കുന്ന അക്രമ സംഭവങ്ങളും കൊലപാതകങ്ങളും വഴി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഇമേജിനു കോട്ടം തട്ടുമെന്നുമാണു വിലയിരുത്തൽ. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്നലെ പത്രസമ്മേളനം ഒഴിവാക്കിയത്. സാധാരണ ശനിയും ഞായറും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറില്ലെന്നാണ് ഇതിനു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന മറുപടി.
Read Moreപലതവണ അവസരം നല്‍കിയിട്ടും…! അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ പിരിച്ചുവിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് ഇവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിതെന്നും വീണ ജോർജ് പറഞ്ഞു.
Read Moreപിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല! സുധാകരനെ അര്‍ദ്ധനഗ്നനാക്കി നടത്തിച്ചു, എം.എൻ. വിജയൻ സാക്ഷി; ആരോപണം ശരിവച്ച് ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വെല്ലുവിളിച്ചുമുള്ള കെ. സുധാകരന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന് രംഗത്ത്. ബ്രണ്ണൻ കോളജില്‍ പിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം.എന്‍. വിജയന് സാക്ഷിയാണെന്നും ബാലന് പറഞ്ഞു. പിണറായി വിജയന്റെ മക്കളെ സുധാകരൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നകാര്യം യാഥാർഥ്യമാണ്. സുധാകരന് മറുപടി പറയാൻ പിണറായി നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും ബാലൻ വ്യക്തമാക്കി.
Read More