ചാത്തന്നൂർ: കെ എസ് ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിന്റെ കടം തീരാൻ 2038 വരെ കാത്തിരിക്കണം. കടമെടുത്ത തുകയുടെ എട്ട് ഇരട്ടിയിലധികം ഇതുവരെ പലിശയായി അടച്ചു കഴിഞ്ഞു. ഇനിയും ബാക്കി കടം അവസാനത്തെ ആഡിറ്റ് അനുസരിച്ച് 2787.58 കോടിയാണ്. കടം തീരും വരെ ജീവനക്കാരുടെ ഡി എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ. 2008 -ലാണ് കെഎസ്ആർടിസി ബാങ്കുകളിൽ നിന്നും 300 കോടി കടമെടുത്തത്. എന്നാൽ 20 17- 18 വരെ ഒരു ചില്ലിക്കാശും അടച്ചില്ല. ഒടുവിൽ ബാങ്ക് കൺസോർഷ്യം കടവും പലിശയും ഉൾപ്പെടെ 3600 കോടിയായി നിജപ്പെടുത്തി. 2018 – 19 മുതൽ കെഎസ്ആർടി സി ദിവസം 1. 19 കോടി വീതം എസ്ബിഐയിൽ അടച്ചു കൊണ്ടിരിക്കയാണ്. മാസം 36 കോടിയോളം ബാങ്ക് കൺസോർഷ്യത്തിന് അടച്ചു കൊണ്ടിരിക്കയാണെന്ന് ഫിനാൻഷ്യൻ കൺട്രോളറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ.…
Read MoreCategory: Loud Speaker
ഷൂട്ടിംഗ് താരത്തെ പീഡിപ്പിച്ചു; ദേശീയ ഷൂട്ടിംഗ് കോച്ചിനെതിരേ പോക്സോ കേസ്
ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള പിസ്റ്റള്‍ ഷൂട്ടിംഗ് കോച്ച് അങ്കുഷ് ഭരദ്വാജിനെതിരേ 17 വയസുകാരി ഷൂട്ടര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) കോച്ചിനെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തു.ഡല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയ മത്സരത്തിനുശേഷം ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ലോബിയില്‍ വിളിച്ചുവരുത്തിയ ശേഷം മുറിയിലേക്ക് നിര്‍ബന്ധിച്ച് കയറ്റി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുകയും കുടുംബത്തിന് ദ്രോഹം ചെയ്യുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ഫരീദാബാദ് വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.പോക്സോ നിയമത്തിലെ സെക്ഷന്‍ 6, ഭാരതീയ ന്യായ സംഹിതയിലെ 351(2) എന്നീ വകുപ്പുകള്‍…
Read Moreഊട്ടിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർക്ക് പരിക്ക്: ഒരാൾ ഗുരുതരാസ്ഥയിൽ
ചെന്നൈ: ഊട്ടിയിൽ സ്വകാര്യ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിലെ യാത്രക്കാരായ 36 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഊട്ടിയിൽ നിന്ന് തങ്കാടിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. മണലാട് എന്ന സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കൃഷിയിടത്തിലേക്ക് തലകുത്തനെ മറിയുകയുമായിരുന്നു. അഗ്നിശമന സേന എത്തിയാണ് ബസിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റ യാത്രക്കാർ ഊട്ടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ബസ് ഭാഗികമായി തകർന്നു.
Read Moreപരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു: വിട പറഞ്ഞത് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ശബ്ധം
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പുനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്നു വൈകുന്നേരം നാലിനാണ് സംസ്കാരം. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു ശാസ്ത്രീയവും പ്രായോഗികവുമായ അടിത്തറ പാകിയ വ്യക്തിത്വമാണ് മാധവ് ഗാഡ്ഗിൽ. 2011ലാണ് പശ്ചിമഘട്ട മലനിരകളെക്കുറിച്ച് വിദഗ്ധ പഠനം നടത്തി ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ട മേഖലയിലെ അനിയന്ത്രിതമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വലിയ വിനാശങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. വ്യവസായവത്കരണവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന വെല്ലുവിളികൾക്കിടയിൽ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകത ലോകശ്രദ്ധയിൽ കൊണ്ടുവന്നത് ഗാഡ്ഗിലായിരുന്നു. 1942 മേയ് 24നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് യോഗ്യതകൾ. അപ്ലൈഡ്…
Read Moreമകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി കളക്ടർ; ശബരിമലയിൽ തിരക്ക് വർധിച്ചു; 12 മുതൽ 22 മദ്യനിരോധനം
പത്തനംതിട്ട: ശബരിമലയ്ക്കു പുറത്ത് മകരജ്യോതി ദർശനം സാധ്യമായ ഇടങ്ങളിലെ സുരക്ഷ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ വിലയിരുത്തി. ളാഹ വനം വകുപ്പ് ഓഫീസ് പരിസരത്തുള്ള തിരുവാഭരണഘോഷയാത്ര ഇടത്താവളം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മകരജ്യോതി ദർശനത്തിനായി ആളുകൾ തന്പടിക്കുന്ന ആങ്ങമൂഴി – പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് ഉന്നതി, അട്ടത്തോട് എന്നിവിടങ്ങളിലെ സുരക്ഷയാണ് സംഘം പരിശോധിച്ചത്. പഞ്ഞിപ്പാറയില്‍ സുരക്ഷാവേലി ഉള്‍പ്പെടെയുള്ള നിര്‍മാണം പുരോഗമിക്കുകയാണ്. അയ്യപ്പഭക്തര്‍ക്കായി അന്നദാനം ഒരുക്കും. ആരോഗ്യവകുപ്പിന്റെ കീഴില്‍ ആംബുലന്‍സ് സൗകര്യം ദര്‍ശന ഇടങ്ങളില്‍ ഉറപ്പാക്കും. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് വിരിവയ്ക്കാനും ടോയ്ലറ്റ് സൗകര്യവും പഞ്ഞിപ്പാറയില്‍ തയാറായി. ദ ര്‍ശന ഇടങ്ങളിലെല്ലാം കുടിവെള്ളം ഉറപ്പാക്കും. ഇലവുങ്കൽ, അട്ടത്തോട്, നെല്ലിമല ദര്‍ശന ഇടങ്ങളില്‍ സുരക്ഷാവേലി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. നെല്ലിമലയില്‍ അടക്കം ഫയര്‍ഫോഴ്സിന്റെ സേവനം ലഭ്യമാക്കും. പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ദര്‍ശന ഇടങ്ങളില്‍ നിയോഗിക്കുമെന്നും…
Read Moreഇത്തിരിയെങ്കിലും അയഞ്ഞല്ലോ പൊന്നേ… സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ വർദ്ധിച്ച സ്വർണവില വൈകുന്നേരം കുറഞ്ഞു. രാവിലെ പവന് 480 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ വൈകുന്നേരം 880 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,400 രൂപയാണ്. തിങ്കളാഴ്ച രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. ഇന്നലെ പവന്റെ വില 440 രൂപ വർദ്ധിച്ചിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
Read Moreസ്പാം കോളുകൾ തടയുന്നതിൽ വീഴ്ച; ഓപ്പറേറ്റർമാർക്ക് ട്രായ് 150 കോടി രൂപ പിഴയിട്ടു
പരവൂർ: സ്പാം കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കൾക്ക് അയയ്ക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന് ടെലികോം ഓപ്പറേറ്റർമാർക്ക് 150 കോടി രൂപ പിഴ ചുമത്തി ട്രായ്.2020 മുതൽ കഴിഞ്ഞ വർഷം വരെയുള്ള കാലയളവിലാണ് ഇത്രയും തുക ഫൈൻ ആയി ചുമത്തിയിട്ടുള്ളത്. ഉപഭോക്തൃ പരാതികളിൽ തെറ്റായ പരിഹാര നടപടികൾ എടുത്തതിനും ചട്ടങ്ങൾക്ക് അനുസൃത പരി സ്പാമർമാരുടെ നടപടി എടുക്കാത്തതിനുമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ കർശന നടപടികൾക്ക് മുതിർന്നത്. ഉപഭോക്തൃ പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുക എന്നതാണ് സ്പാം നിയന്ത്രിക്കുന്ന കാര്യത്തിൽ പ്രഥമ പരിഗണന നൽകേണ്ടതെന്ന് ട്രായ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ലഭിച്ച പരാതികളിൽ ട്രായ് കൃത്യമായ ഓഡിറ്റ് നടത്തുകയുണ്ടായി. ഇതിൽ നിന്നും നിരവധി പരാതികൾ തെറ്റായ രീതിയിലാണ് തീർപ്പാക്കിയതെന്നും ട്രായ് അധികൃതർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 21 ലക്ഷത്തിലധികം സ്പാമർമാരെ ട്രായ് തന്നെ വിഛേദിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങളെ…
Read Moreവി.കെ. പ്രശാന്ത് കോര്പ്പറേഷന് കെട്ടിടത്തില്‍നിന്ന് എംഎല്‍എ ഓഫീസ് ഒഴിയുന്നു; മാറ്റം തർക്കങ്ങൾ ഒഴിവാക്കാനെന്ന് എംഎൽഎ
തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തില്‍ നിന്ന് എംഎല്‍എ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലേക്കാണ് പുതിയ ഓഫീസ് മാറുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ മാറ്റിത്തുടങ്ങി. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റിയുടെ ഓഫീസിലേക്കാണ് പ്രശാന്ത് ഓഫീസ് മാറ്റുന്നത്. തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഓഫീസ് മാറുന്നതെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ കരാര്‍ പ്രകാരം പ്രശാന്തിന് കാലാവധിയുണ്ടായിരുന്നു. കൗണ്‍സിലര്‍ ഓഫീസും എംഎല്‍എ ഓഫീസും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായി ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്. ശ്രീലേഖ വിജയിച്ചുവന്നതിനെത്തുടര്ന്ന് കോര്പറേഷന് കെട്ടിടത്തില്‍നിന്ന് ഓഫീസ് ഒഴിയണമെന്ന് പ്രശാന്തിനോട് ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. തന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് ഉപയോഗിക്കുന്ന മുറി കൂടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. ഇത് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. വാടക കാലാവധി കഴിയാതെ താന്‍ ഓഫീസ്…
Read Moreറേഷൻ കടയിൽ ‘പോറ്റിയെ കേറ്റിയെ’ പാട്ട്വച്ചു: പൊതുസ്ഥലത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് സിപിഎം നേതാവ്; നാട്ടുകാർ ചേർന്ന് തല്ലിച്ചതച്ചു
കണ്ണൂർ: യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ പുറത്തിറക്കിയ വിവാദമായ “പോറ്റിയെ കേറ്റിയെ’ എന്ന പാട്ടു വച്ചത് ചോദ്യം ചെയ്ത സിപിഎം നേതാവിന് മർദനം. സിപിഎം ലോക്കൽ സെക്രട്ടറി മുല്ലക്കൊടി സ്വദേശി ടി.പി. മനോഹരനാണ് മർദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽ ഭാസ്കരൻ എന്നയാൾ “പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വച്ചിരുന്നു. ഇത് കേട്ട മനോഹരൻ പൊതുസ്ഥലത്ത് ഇത്തരം രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ തയാറാകാതെ ഭാസ്കരൻ ശബ്ദം കൂട്ടി. മനോഹരൻ ഇതും ചോദ്യം ചെയ്തതോടെ ഭാസ്കരൻ പ്രകോപിതനായി വാക്കേറ്റമുണ്ടാകുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. ഭാസ്കരൻ കഴുത്തിന് പിടിച്ച് മർദിച്ചെന്നാണ് മനോഹരൻ മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Read Moreഡൽഹി മസ്ജിദ് ഒഴിപ്പിക്കലിനിടെ സംഘർഷം: പോലീസുകാർക്കു നേരേ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പോലീസ്; സ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു
ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനത്തിന് സമീപമുള്ള മസ്ജിദിനോടുചേർന്നുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ വ്യാപക സംഘർഷം. ഇന്നു പുലർച്ചെ നടന്ന ഒഴിപ്പിക്കൽ നടപടിക്കിടെയുണ്ടായ കല്ലേറിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തുർക്ക്മാൻ ഗേറ്റിലെ സയിദ് ഫൈസ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാനാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. ഏകദേശം 300 ഓളം ഉദ്യോഗസ്ഥരും 30 ബുൾഡോസറുകളും സഹിതം പുലർച്ചെയായിരുന്നു നടപടി തുടങ്ങിയത്. ഒഴിപ്പിക്കൽ നടപടി തടയാൻ ശ്രമിച്ച 25-30 ഓളം വരുന്ന സംഘം പോലീസിനും ഉദ്യോഗസ്ഥർക്കുമെതിരേ കല്ലെറിയുകയായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. നിരവധി നിർമാണങ്ങൾ നടപടിയിലൂടെ പോലീസ് തകർത്തു. കല്ലേറിൽ ഏർപ്പെട്ടവരെ തിരിച്ചറിയാൻ നൂറിലധികം വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ…
Read More