കോട്ടയം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നിട്ടും പ്രതീക്ഷ വെച്ചിരുന്ന ഏറ്റുമാനൂരിൽ സാധ്യത മങ്ങിയതോടെ ലതികാ സുഭാഷിനു സീറ്റ് എവിടെ എന്ന ചോദ്യം ശക്തമാകുന്നു. വീതംവെപ്പും വെട്ടിനിരത്തലും കഴിഞ്ഞപ്പോൾ ലതികാ സുഭാഷിന്റെ കാര്യം കോണ്‍ഗ്രസ് നേതൃത്വം തിരസ്കരിച്ചതിൽ പ്രതിഷേധം. ഏറ്റുമാനൂർ നഷ്ടപ്പെട്ടെങ്കിലും കാഞ്ഞിരപ്പള്ളിയിലോ ചെങ്ങന്നൂരിലോ പരിഗണിച്ചേക്കുമെന്നു ചർച്ചയുണ്ടായെങ്കിലും സ്ഥിരീകരണമില്ല. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയിൽ വിജയസാധ്യതയുള്ള സീറ്റ് ലതികയ്ക്ക് നൽകണമെന്ന് പൊതുതാൽപര്യം മുൻനിറുത്തി നേതൃത്വം പുതിയ സാധ്യതകൾ തേടുന്നുണ്ട്. ഏറ്റുമാനൂർ നൽകണമെന്ന താൽപര്യവുമായി ഇന്നലെ ലതിക കെപിസിസി നേതൃത്വത്തെ സമീപിച്ചു. സംസ്ഥാനത്ത് 20 ശതമാനം സീറ്റുകളാണ് വനിതകൾക്കുവേണ്ടി മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി.കെ. ജയലക്ഷ്മി, ഡോ. പി.ആർ. സോന ഉൾപ്പെടെ 21 പേരുകൾക്ക് പുറമേ വ്യത്യസ്ത മേഖലയിലുള്ള 27 പേരടങ്ങുന്ന രണ്ടാം പട്ടികയും മഹിളാ കോണ്‍ഗ്രസ് കെപിസിസിക്കു നൽകിയിരുന്നു. വിജയ സാധ്യതയുള്ള…
Read MoreCategory: Loud Speaker
പഴം തിന്നവർ ഏറെ; ജയിച്ചത് എതിരാളി! ജസ്റ്റീസ് കെ.ടി. തോമസ് കഞ്ഞിക്കുഴിയിലെ കല്ലുപുരയ്ക്കൽ പറയുന്നു…
ആനപ്പെട്ടി, കാളപ്പെട്ടി, അരിവാൾപെട്ടി, തുലാശ് പെട്ടി… എന്നിങ്ങനെ സ്ഥാനാർഥികളുടെ ചിഹ്നങ്ങളുള്ള പെട്ടികളായിരുന്നു ആദ്യം തെരഞ്ഞെടുപ്പുകളിലുണ്ടായിരുന്നത്. ചിഹ്നങ്ങളിൽ വോട്ട് രേഖപ്പെടുത്തി പെട്ടികളിലിടുകയായിരുന്നു പതിവ്. 1952ലെ തെരഞ്ഞെടുപ്പിൽ കാളപ്പെട്ടി നിറഞ്ഞെന്നു ആളുകൾ പറഞ്ഞെങ്കിലും പെട്ടി പൊട്ടിച്ചപ്പോൾ അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ മത്സരിച്ച കോട്ടയം ഭാസിക്കായിരുന്നു വിജയം. പിന്നീട് ബാലറ്റ് പേപ്പറിലൂടെ യന്ത്രത്തിലെത്തി നിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ വൈകാതെ ഓണ്‍ലൈൻ സംവിധാനത്തിലേക്കും മാറും. മലയാളിയുടെ നീതി ബോധത്തിന്റെ സോളമനായ ജസ്റ്റീസ് കെ.ടി. തോമസ് കഞ്ഞിക്കുഴിയിലെ കല്ലുപുരയ്ക്കൽ വീട്ടിൽ ദീപിക വോട്ട്ബുക്കിനോടു വാചാലനാകുകയാണ്. പഴയകാല തെരഞ്ഞെടുപ്പു പ്രചാരണ രീതികളിൽ കൊട്ടിക്കലാശമില്ല, പകരം സമാപന പൊതുയോഗങ്ങളായിരുന്നു. സ്ഥാനാർഥിയുടെ വോട്ടഭ്യർഥനയുമായി വീടുകയറ്റവും രാത്രികാലങ്ങളിൽ കുടുംബയോഗങ്ങളും നടന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണം ചാനലുകളിലും സമൂഹ മാധ്യമങ്ങളിലുമാണ്. വോട്ടെണ്ണൽ സമയത്തും രസകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാർഥി വോട്ടിംഗ് ദിവസം വോട്ടർമാർക്ക് ഏത്തപ്പഴവും ബണ്ണും നൽകി. അവസാനം…
Read Moreപരീക്ഷയിൽ അവ്യക്തത! വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ; പരീക്ഷകൾ മാറ്റിവച്ചാൽ…
തിരുവനന്തപുരം: അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ വാർഷിക പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാർഥികളെ ആശങ്കയിലാക്കി അവ്യക്തത തുടരുന്നു. മോഡൽ പരീക്ഷ എഴുതി വിദ്യാർഥികൾ നിലവിലെ പരീക്ഷാ കലണ്ടർ പ്രകാരം ഈ മാസം 17 മുതൽ നടക്കേണ്ട വാർഷിക പരീക്ഷയ്ക്കായി തയാറെടുപ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, പരീക്ഷ മാറ്റാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കയാണ് സംസ്ഥാന സർക്കാർ. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ഉള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് സിപിഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്. മാർച്ച് ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള നിവേദനം അധ്യാപക സംഘടന സർക്കാരിന് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനായി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ അഞ്ചിന്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനും. സർക്കാർ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ…
Read Moreസൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നോ ? കിടിലന്‍ മറുപടിയുമായി ബംഗാള്‍ കടുവ
കോൽക്കത്ത: ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. താൻ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. ഇങ്ങനെ ശ്രദ്ധ കിട്ടുന്നതിൽ താൻ ഭാഗ്യവാനാണ്. എന്റെ ജോലിയുമായി താൻ മുന്നോട്ടുപോകുന്നു. കോൽക്കത്തയിൽ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാൻ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് തന്റെ പ്രകൃതമെന്നും ഗാംഗുലി പറഞ്ഞു.
Read Moreതമ്പ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം..! വിവാദമായി ‘ചെത്തുകാരന്റെ മകൻ’; തേച്ചുമായ്ച്ചു പാർട്ടി
തൃശൂർ: ‘തമ്പ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം.’ എൽഡിഎഫ് പ്രവർത്തകർ തൃശൂർ എംജി റോഡിനു സമീപം നടത്തിയ ചുമരെഴുത്ത് വിവാദമായി. ഫേസ്ബുക്കിൽ വൈറലായതോടെ എതിരഭിപ്രായങ്ങളും ഉയർന്നു. ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങൾ സിപിഎം പ്രവർത്തകർ തന്നെ മായ്ച്ചുകളഞ്ഞു. ഇപ്പോൾ മതിലിൽ പിണറായി വിജയന്റെ ചിത്രം ബാക്കിയുണ്ട്. വിവാദ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിലർ രണ്ടു ചിത്രങ്ങളും ചേർത്ത് ട്രോളുണ്ടാക്കി. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ എംപിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്നു വിശേഷിപ്പിച്ചു വിവാദത്തിനു തുടക്കം കുറിച്ചത്.
Read Moreവൈക്കം കൂടി വിട്ടുകൊടുക്കുക, നമുക്ക് സംപൂജ്യരായി പ്രവര്‍ത്തിക്കാം..! സീറ്റ് വിഭജനം; കോട്ടയത്ത് സിപിഐയെ ഒതുക്കിയെന്ന് ആക്ഷേപം, അമർഷം പുകയുന്നു…
കോട്ടയം: എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു. ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ. എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ…
Read Moreഡൽഹിയിൽ നിർണായക യോഗം തുടങ്ങി; മൂന്നുദിവസത്തിനകംഅന്തിമ പട്ടിക; കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കും
സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുള്ള നിര്‍ണായക യോഗങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിന് ശേഷം അന്തിമ പട്ടികയ്ക്ക് രൂപം നല്‍കും. മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ഥികളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് വിവരം. 92 സീറ്റുകൾസാധ്യത പട്ടികയില്‍ ആളുകളുടെ ബാഹുല്യം കാരണം പരമാവധി വെട്ടിയൊതുക്കി ചുരുക്കപ്പട്ടികയുമായി വന്നാല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് പട്ടികയിലെ സാധ്യതാ സ്ഥാനാര്‍ഥികളുടെ പേരുകള്‍ വെട്ടിച്ചുരുക്കും. തുടര്‍ന്നാണ് പന്ത്രണ്ടംഗ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്കും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കുളം ഇരുന്ന 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. അറുപത് ശതമാനത്തോളം സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് നിര്‍ദേശം ഉള്ളതിനാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ ഉണ്ടായേക്കും. ചില സിറ്റിംഗ് സീറ്റുകളിലും മാറ്റമുണ്ടായേക്കും. മുല്ലപ്പള്ളികെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കും. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു.…
Read Moreപ്രണയനൈരാശ്യം; കാമുകിയെയും അമ്മയെയും യുവാവ് കൊലപ്പെടുത്തി; പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിനെ ച്ചൊല്ലിയുള്ള തർക്കാണ് കൊലയിലേക്ക് നയിച്ചത്
ആഗ്ര: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുപിയില്‍ യുവാവ് കൗമാരക്കാരിയെയും അമ്മയെയും കൊലപ്പെടുത്തി. ആഗ്രയിലാണ് സംഭവം. 19കാരിയും ഇവരുടെ 50 വയസുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തോട് ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. രണ്ടാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. ഇതുമായുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മറ്റൊരു സ്ത്രീക്കും ഗുരുതര പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോവിന്ദ എന്നയാളാണ് കൊല നടത്തിയത്. ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreഇരയെ വിവാഹം ചെയ്യുമോയെന്ന വിവാദ ചോദ്യം; ഇരയെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. കോടതിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുകയാണോയെന്നായിരുന്നു ചോദ്യം. വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല. വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങള്‍ കണ്ടെത്താം. കോടതിക്ക് സ്ത്രീകളോട് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreജോർജ് മുത്തൂറ്റ് മരിച്ചതു നാലാം നിലയിൽ നിന്ന് വീണ്; സംഭവത്തിൽ ദുരൂഹതയൊന്നുമില്ല, അപകട മരണമെന്ന് പോലീസ്
ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) നാലാം നിലയിൽനിന്നു വീണു മരിച്ചതാണെന്നു ഡൽഹി പോലീസ്.അപകട മരണമാണ്, സംഭവത്തിൽ ദുരൂഹതയൊന്നുമില്ല. ഡൽഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയിൽനിന്നു വീണാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ആർ.പി. മീണ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ചു ഡൽഹി അമർ കോളനി പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടൻതന്നെ ജോർജിനെ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ല. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നും തന്നെയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്.നാലാം നിലയിൽ ജോർജ് നിൽക്കുന്നതിന്റെ ദൃശ്യങ്ങളും സിസി ടിവി ഫൂട്ടേജുകളിൽ ഉണ്ട്. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികൾ…
Read More