കാസർഗോഡ്: കേരളത്തില്‍ പൗരത്വഭേദഗതിനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വാക്സിനേഷനു ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനു മറുപടിയെന്നോണമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കേരളത്തില്‍ പൗരത്വഭേദഗതിനിയമം ഒരുകാരണവശാലും നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളെ വര്‍ഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. വര്‍ഗീയത നാടിനാപത്താണ്. അതിനെ പൂര്‍ണമായി തൂത്തുമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സർക്കാർ കൂടെയുണ്ടായിരുന്നു. അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങൾ കേരളത്തിൽ യാഥാർഥ്യമായി. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശയ്ക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറി. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫ് ഭരണം തുടരണമെന്ന് ആഗ്രഹിക്കുകയാണ്. യുഡിഎഫിനെ ജനം ശാപം വാക്കുകളോടെയാണ് ഇറക്കി വിട്ടത്. ജനങ്ങളുടെ നിരാശയ്ക്ക്…
Read MoreCategory: Loud Speaker
എല്ലാം യൂണിയനുകളുടെ താല്പര്യപ്രകാരം ! കെഎസ്ആർടിസി എംഡിയുടെ ഉത്തരവും പൂഴ്ത്തി വച്ചു
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ഹൈക്കോടതി വിധിയെ തുടർന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജുപ്രഭാകരൻ ഇറക്കിയ ഉത്തരവും പൂഴ്ത്തി വച്ചു. ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് എട്ടംഗ പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. കമ്മിറ്റിയിൽ മാനേജ്മെന്റിൽ നിന്നും മൂന്നു പേരും തൊഴിലാളികളുടെ പ്രതിനിധികളായി മൂന്നു പേരും ഒരു വനിതയും മറ്റ് ഒരംഗവുമുണ്ടായിരിക്കണമെന്നും നിർദേശിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 20-നായിരുന്നു കോടതി വിധി. ജനുവരി 19 – ന് മാനേജിംഗ് ഡയറക്ടർ ഇത് സംബന്ധിച്ചിറക്കിയ ഉത്തരവ് യൂണിറ്റ് ഓഫീസുകളിൽ ഇന്നലെയാണ് എത്തിയത്. യൂണിയനുകളുടെ താല്പര്യപ്രകാരം ഇത് പൂഴ്ത്തിവയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. യൂണിറ്റ് തലത്തിൽ രേഖാമൂലം കിട്ടുന്ന പരാതികൾക്ക് 30 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് നിർദേശം. ഇത്തരം കമ്മിറ്റികൾ യൂണിറ്റ് തലത്തിൽ നിലവിൽ വന്നാൽ യൂണിയനുകളുടെ അധികാരവും പ്രസക്തിയും നഷ്ടപ്പെടുമെന്നതാണ് കാരണം. ഉത്തരവ് യൂണിറ്റുകളിൽ എത്താൻ ഒരു മാസത്തോളം…
Read Moreകാപ്പന് ക്ഷമകാണിച്ചില്ല! എംഎല്‍എയാക്കാന്‍ അഹോരാത്രം പണിയെടുത്ത ഇടതുമുന്നണിപ്രവര്ത്തകരെ വഞ്ചിച്ചു; എ.കെ.ശശീന്ദ്രന്
കോഴിക്കോട്: എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നെന്ന് പ്രഖ്യാപിച്ച മാണി സി കാപ്പനെതിരേ പൊട്ടിത്തെറിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്.കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് ശശീന്ദ്രന് പ്രതികരിച്ചു. എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന് എടുത്ത നിലപാട് അനുചിതമാണെന്നും എംഎല്‍എയാക്കാന്‍ അഹോരാത്രം പണിയെടുത്ത ഇടതുമുന്നണി പ്രവര്‍ത്തകരോടുള്ള വഞ്ചനായാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി. മാണി സി കാപ്പന്റെ നിലപാട് പാര്‍ട്ടിയിലുള്ളവരെ അദ്ഭുതപ്പെടുത്തുന്നു. എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന് എടുത്ത നിലപാട് അനുചിതമാണ്. പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് തന്നെ അവകാശപ്പെടുകയും ആ ചര്‍ച്ചയ്ക്ക് കാത്തിരിക്കാതെ സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്ന് വ്യക്തമാക്കണമെന്നും ശശീന്ദ്രന് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തന്റെ കൂടെ ആളുണ്ടെന്ന കാപ്പന്റെ…
Read Moreആയിരം വോട്ടിനു മറിഞ്ഞ ആറു മണ്ഡലങ്ങൾ! നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരികെപ്പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി മുന്നണികൾ
കെ. മിഥുൻ കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം ശേഷിക്കെ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരികെപ്പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി മുന്നണികൾ. സ്ഥാനാർഥികളാകുമെന്നു കരുതുന്ന നേതാക്കൾ മണ്ഡലങ്ങളിൽ സജീവമായിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു മത്സരം നടന്ന 15 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽത്തന്നെ 100 വോട്ടിന് താഴെ വിധി നിർണയിച്ച രണ്ടു മണ്ഡലങ്ങളും 1000 വോട്ടിനു താഴെ വിജയിച്ച നാലു മണ്ഡലങ്ങളുമുണ്ട്. വടക്കാഞ്ചേരി, മഞ്ചേശ്വരം, പീരുമേട്, കൊടുവള്ളി, പെരിന്തൽമണ്ണ, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലാണ് കഴിഞ്ഞതവണ തീപാറും പോരാട്ടം നടന്നത്. തൃശൂരിലെ വടക്കാഞ്ചേരിയിൽ വെറും 43 വോട്ടിനാണ് സിപിഎം പരാജയപ്പെട്ടത്. മേരി തോമസിനെ കോൺഗ്രസിലെ അനിൽ അക്കരയാണു പരാജയപ്പെടുത്തിയത്. അനിൽ അക്കരയ്ക്ക് 65,535 വോട്ട് ലഭിച്ചപ്പോൾ മേരി തോമസിന് 65,492 വോട്ട് ലഭിച്ചു. ബിജെപിയിലെ ടി.എസ്. ഉല്ലാസ് ബാബു 26,652 വോട്ട് നേടി. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ എല്ലാ അടവുകളും പയറ്റുകയാണ്…
Read Moreകോൺഗ്രസിലെ തല്ലുതീർത്തു ഭരണത്തിനു കോണി ചാരാന്‍ ലീഗ്; പാർട്ടി അണികളിൽ ആവശേം നിറയ്ക്കാൻ അകന്ന് നിൽക്കുന്ന മുരളീധരനെ പ്രചാരണത്തിന് ഇറക്കാൻ ലീഗ് ശ്രമം
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഐക്യം ഉറപ്പാക്കാന്‍ പാലമിട്ടു മിസ്ലിം ലീഗ്. നിലവില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നവരെ മുന്‍ നിരയിലെത്തിക്കാനും തെരഞ്ഞെടുപ്പില്‍ സജീവമാക്കാനും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. ഇതിന്റെ തുടക്കമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന കെ.മുരളീധരന് എംപിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി രംഗത്തിറക്കാന്‍ ലീഗ് ഇതിനകം ഇടപെട്ടുകഴിഞ്ഞു.മലബാറില്‍ ക്രൗഡ് പുള്ളറുമായ മുരളീധരന് ഇപ്പോഴും നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. മുരളീധരന് മലബാറില്‍ പ്രചാരണ രംഗത്ത് സജീവമാകാതെ യുഡിഎഫിനു ജയിക്കാനാവില്ലെന്ന നിലപാടിലാണ് ഘടക കക്ഷികള്‍. പ്രത്യേകിച്ചും തുടര്‍ഭരണം ഉറപ്പാക്കാന്‍ എംപി സ്ഥാനം രാജിവച്ച് പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ ഇത് ചുമതലയായി ലീഗ് കാണുന്നു. പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുള്ള മുരളീധരന് നിലവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ എവിടെയും പങ്കെടുക്കുന്നില്ല. ലീഗ് ഇടപെടും ഈ സാഹചര്യത്തിലാണ് ഘടകക്ഷികളെ തന്നെ…
Read Moreഎപ്പോൾ വേണമെങ്കിലും എല്ലായിടത്തും നടത്താനാവില്ല; പൊതുസ്ഥലങ്ങളില്‍ അനിശ്ചിതകാല സമരങ്ങള്‍ പാടില്ലന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി:പൊതുസ്ഥലങ്ങളില്‍ അനിശ്ചിതമായി സമരം ചെയ്യാനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ഉള്ള അവകാശം ചില കടമകളോടെയാണ്. എപ്പോൾ വേണമെങ്കിലും എല്ലായിടത്തും നടത്താനാവില്ലെന്ന് ജസ്റ്റീസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഷഹീൻബാഗ് സമരവുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു വിധി. സ്വമേധയാ ചില പ്രതിഷേധങ്ങൾ ഉണ്ടാകാം, പക്ഷേ നീണ്ട വിയോജിപ്പോ പ്രതിഷേധമോ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന പൊതു സ്ഥലത്ത് തുടർച്ചയായി നടത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
Read Moreഗുസ്തികേന്ദ്രത്തിൽ കൂട്ടക്കൊല; വെടിവയ്പിൽ സ്ഥാപന ഉടമ അടക്കം അഞ്ച് മരണം; ഒരു കുട്ടിയടക്കം മൂന്നു പേർക്കു പരിക്ക്
റോത്തക്ക്: രാജ്യത്തെ ഞെട്ടിച്ചു ഹരിയാനയിലെ റോത്തക്കിൽ ഗുസ്തി പരിശീലനകേന്ദ്രത്തിൽ കൂട്ടക്കൊല. കേന്ദ്രത്തിലു ണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു വനിതാ താരങ്ങളും കോച്ചും ഉൾപ്പെടുന്നതായിട്ടാണ് സൂചന. ഒരു കുട്ടിയടക്കം മൂന്നു പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.റോത്തക്കിൽ സ്വകാര്യ സ്കൂളിനു സമീപത്തുള്ള പരിശീലന കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണു പോലീസ് കരുതുന്നത്. പരിശീലന കേന്ദ്രത്തിന്റെ ഉടമയായ മനോജ്, ഭാര്യ സാക്ഷി, പ്രദീപ്, സതീഷ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടരവയസുള്ള മകനും പരിക്കേറ്റു.സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. ഇതേ ഗ്രാമത്തിലെ മറ്റൊരു ഗുസ്തി പരിശീലകനായ സുഖ്വിന്ദറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വെടിവച്ചത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം.
Read Moreആദ്യം യോഗ്യത ഇല്ലെന്നുപറഞ്ഞ് തള്ളി; പരാതിയായപ്പോൾ പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് ! അസി. ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടുകളുടെ കൂമ്പാരം
തിരുവനന്തപുരം: അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ഒഎംആർ പരീക്ഷ നടത്തിയതിനു ശേഷം പുറത്തുവന്ന ലിസ്റ്റിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. രണ്ടര വർഷം മുമ്പ് പിഎസ്സി നടത്തിയ ഒഎംആർ പരീക്ഷയിൽ നിന്നുള്ള ഷോർട്ട് ലിസ്റ്റ് ആഴ്ച്ചകൾക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. സാധാരണ പി എസ് സി ഒ എംആർ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കട്ട് ഓഫ് മാർക്ക് നിജപ്പെടുത്തിയാണ്. എന്നാൽ ചരിത്രത്തിൽ ആദ്യമായി പി എസ് സി കട്ട് ഓഫ് മാർക്ക് ഇല്ലാതെ ഒ എം ആർ പരീക്ഷയുടെ നിന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 650 തോളം പേരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത് ഇവർക്കായി ഡിസ്ക്രിപ്റ്റീവ് പരീക്ഷ തിങ്കളാഴ്ച പി എസ് സി നടത്തുകയാണ്. ഒഎംആർ പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾ പത്രപ്രവർത്തന പരിചയം സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ ഉദ്യോഗാർത്ഥികൾ തന്നെ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ്…
Read Moreഫിംഗർ നാലിൽനിന്ന് പിന്മാറുന്നത് എന്തിന്? മോദി ഭീരു, ചൈനയ്ക്കു കീഴടങ്ങി: രാഹുൽ
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും എതിരേ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണ് ചൈനയ്ക്കു വിട്ടുനൽകുകയാണ് നരേന്ദ്ര മോദി ചെയ്തതെന്നും, ഭീരുവായ അദ്ദേഹം ചൈനയ്ക്ക് എതിരേ നിലപാടെടുക്കാൻ തയാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കിഴക്കൻ ലഡാക്കിലെ പാംഗോങ്ങ് തടാകത്തിനു തെക്കും വടക്കുമുള്ള പ്രദേശങ്ങളിൽനിന്ന് ഇരു രാജ്യങ്ങളും സൈനിക പിൻമാറ്റം തുടങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം രാജ്യസഭയിൽ പ്രസ്താവന നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമർശനം. ചൈനീസ് സൈനികർ പാംഗോങ്ങ് തടാകത്തിനു വടക്കുള്ള ഫിംഗർ എട്ട് പ്രദേശത്തേക്കും, ഇന്ത്യ ഫിംഗർ മൂന്നിലെ ധൻസിംഗ് ഥാപ്പ പോസ്റ്റിലേക്കും പിൻമാറുമെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. എന്നാൽ ഫിംഗർ നാല് ഇന്ത്യയുടെ സ്വന്തമാണെന്നും അവിടെനിന്ന് എന്തിനു മാറുന്നുവെന്നുമാണ് രാഹുലിന്റെ ചോദ്യം. ഇതിനു പ്രധാനമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് മോദി പാർലമെന്റിൽ പ്രസ്താവന നടത്താത്തതെന്നും രാഹുൽ ചോദിച്ചു. സൈന്യത്തിന്റെ ധീരതയും…
Read Moreസിപിഎമ്മിന്റെ നിര്‍ദേശം ഉടന്‍ നടക്കില്ല! എല്‍ജെഡി-ജെഡിഎസ് ലയനം പാളി; എല്‍ജെഡി ഏഴു സീറ്റ് ആവശ്യപ്പെടും
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക് താന്ത്രിക് ജനതാദളും (എൽജെഡി) ജനതാദള്‍ എസും (ജെഡിഎസ്) തമ്മില്‍ ലയിക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദേശം ഉടന്‍ നടക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇതു സംബന്ധിച്ചു എല്‍ജെഡി തീരുമാനിക്കുകയുള്ളൂ. ജെഡിഎസുമായി ലയിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് അത്ര താല്പര്യമില്ലാത്തതാണ് കാരണം. ജനതാദള്‍ എസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ബിജെപി അനുകൂലനിലപാടാണ് എല്‍ജെഡിയെ പിന്നോട്ട് നയിക്കുന്നത്. ഏതായാലും നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വടകര, കൂത്തുപ്പറമ്പ്, കല്‍പ്പറ്റ സീറ്റുകളും കോഴിക്കോട് രണ്ട് സീറ്റുകളും തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ചോദിക്കുന്നത്. എന്നാല്‍ ശ്രേയംസ്കുമാര്‍ നേതൃത്വം നല്കുന്ന എല്‍ജെഡിക്ക് അഞ്ചു സീറ്റുകള്‍ നല്‍കുമെന്നാണ് അറിയുന്നത്. വടകരയ്ക്കു വേണ്ടി ജനതാദള്‍ എസ് അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും ഇതു വിട്ടുനല്‍കാന്‍ സിപിഎം തയാറാകില്ലെന്നാണ് അറിയുന്നത്. വടകര സീറ്റ് ഒരുതരത്തിലും വിട്ടുനല്‍കില്ലെന്നും വേണമെങ്കില്‍ ജനതദാളില് ലയിക്കാനുമാണ് പാര്‍ട്ടി മുന്‍ പ്രസിഡന്റ് മാത്യു…
Read More