ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക് താന്ത്രിക് ജനതാദളും (എൽജെഡി) ജനതാദള്‍ എസും (ജെഡിഎസ്) തമ്മില്‍ ലയിക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദേശം ഉടന്‍ നടക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇതു സംബന്ധിച്ചു എല്‍ജെഡി തീരുമാനിക്കുകയുള്ളൂ. ജെഡിഎസുമായി ലയിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് അത്ര താല്പര്യമില്ലാത്തതാണ് കാരണം. ജനതാദള്‍ എസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ബിജെപി അനുകൂലനിലപാടാണ് എല്‍ജെഡിയെ പിന്നോട്ട് നയിക്കുന്നത്. ഏതായാലും നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വടകര, കൂത്തുപ്പറമ്പ്, കല്‍പ്പറ്റ സീറ്റുകളും കോഴിക്കോട് രണ്ട് സീറ്റുകളും തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ചോദിക്കുന്നത്. എന്നാല്‍ ശ്രേയംസ്കുമാര്‍ നേതൃത്വം നല്കുന്ന എല്‍ജെഡിക്ക് അഞ്ചു സീറ്റുകള്‍ നല്‍കുമെന്നാണ് അറിയുന്നത്. വടകരയ്ക്കു വേണ്ടി ജനതാദള്‍ എസ് അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും ഇതു വിട്ടുനല്‍കാന്‍ സിപിഎം തയാറാകില്ലെന്നാണ് അറിയുന്നത്. വടകര സീറ്റ് ഒരുതരത്തിലും വിട്ടുനല്‍കില്ലെന്നും വേണമെങ്കില്‍ ജനതദാളില് ലയിക്കാനുമാണ് പാര്‍ട്ടി മുന്‍ പ്രസിഡന്റ് മാത്യു…
Read MoreCategory: Loud Speaker
അദ്ദേഹം പാറപോലെ എൽഡിഎഫിൽ ഉറച്ചുനിൽക്കട്ടെ..! ചെന്നിത്തല പാലായിൽ എത്തുന്നതിന് മുൻപ് തീരുമാനം; നിലപാട് പരസ്യമാക്കി മാണി സി. കാപ്പൻ
ന്യൂഡൽഹി: മുന്നണി മാറ്റത്തിൽ നിലപാട് പരസ്യമാക്കി മാണി സി. കാപ്പൻ. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതിന് മുൻപ് മുന്നണി മാറ്റത്തിൽ തീരുമാനം പ്രഖ്യാപിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിനൊപ്പം തുടരുമെന്ന എ.കെ.ശശീന്ദ്രൻ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം പാറപോലെ എൽഡിഎഫിൽ ഉറച്ചുനിൽക്കട്ടെ എന്നാണ് കാപ്പൻ പറഞ്ഞത്. മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനമെടുക്കാൻ ശശീന്ദ്രന്റെ നിലപാട് കൂടി തേടണമെന്ന് നേരത്തെ ശരത് പവാർ ആവശ്യപ്പെട്ടിരുന്നു. പ്രഫുൽ പട്ടേൽ വിഷയത്തിൽ കാപ്പനും ശശീന്ദ്രനുമായി വീണ്ടും സംസാരിച്ച ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിലപാട് പരസ്യമാക്കി കാപ്പൻ തിരിച്ചടിച്ചത്.
Read Moreകൈയടിക്കൂ, സെഞ്ചുറി കുതിപ്പ്! ഇന്ധനവില ഇന്നും കൂട്ടി യാതൊരു ഉളുപ്പുമില്ലാതെ; തുടർച്ചയായ അഞ്ചാം ദിനവും വർധന
കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പെട്രോള്‍ വില 90 രൂപ പിന്നിട്ട് സെഞ്ച്വറിയിലേക്ക് കുതിക്കുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ് രൂപയിലേക്ക് പെട്രോൾ വില എത്തിയേക്കും. തിരുവനന്തപുരം ജില്ലയിലാണ് പെട്രോള്‍ വില 90 രൂപ മറികടന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 90.02 രൂപയായപ്പോള്‍ ഡീസല്‍ വില 84.31 രൂപയുമായി വര്‍ധിച്ചു. ഇന്നു പെട്രോളിന് 29 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചതോടെയാണു ഇന്ധനവില പുതിയ ഉയരം തേടിയത്. തിരുവനന്തപുരത്തെ ഏതാനും ഗ്രാമീണ മേഖലകളില്‍ ഇതിലും മുകളിലാണ് ഇന്ധനവില. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിന് ആനുപാതികമായാണു വിലവര്‍ധനയെന്ന് എണ്ണ കമ്പനികള്‍ അവകാശപ്പെടുമ്പോള്‍ നികുതികള്‍ വെട്ടികുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതും വന്‍ വിലവര്‍ധനവിനു കാരണമാകുന്നുണ്ട്. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് വിവിധ സമരങ്ങള്‍ അരങ്ങേറുന്നതിനിടെയാണു ഇതൊന്നും ഗൗനിക്കാതെ ദിനംപ്രതി എണ്ണകമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതും. സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില…
Read Moreസടകുടഞ്ഞ് വിജിലന്‍സ്! രമേശ് ചെന്നിത്തലയും കെ.എം.ഷാജിയും എം.കെ.രാഘവനും ഹിറ്റ് ലിസ്റ്റില്‍; ഒളികാമറയിലും ഉത്തരം തേടുന്നു
കെ. ഷിന്റുലാൽ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജിലന്‍സില്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം. അഴിമതി, കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി വിവിധ പരാതികളിലായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നിരവധി കേസുകളാണ് വിജിലന്‍സിന് മുന്നിലുള്ളത്. ഇത്തരം കേസുകളില്‍ വീണ്ടും അന്വേഷണം ആരംഭിക്കാനാണ് വിജിലന്‍സ് തീരുമാനിച്ചത്. കോഴിക്കോട് വിജിലന്‍സില്‍ മാത്രം സുപ്രധാനമായ രണ്ട് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം.ഷാജിക്കെതിരേയും ഒളികാമറ വിവാദത്തില്‍ എം.കെ.രാഘവന് എംപിക്കെതിരേയുമാണ് കേസുകള്‍. ഇതിന് പുറമേ യൂത്ത്ലീഗ് നേതാക്കള്‍ക്കെതിരേയുള്ള പരാതിയും വിജിലന്‍സ് മുമ്പാകെയുണ്ട്. സമാനമായി മലബാറിലുള്‍പ്പെടെ വിവിധ വിജിലന്‍സ് ഓഫീസുകളിലും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും മുന്‍ മന്ത്രിമാര്‍ക്കെതിരേയും കേസുകളുണ്ട്. ഇതോടെ പ്രതിപക്ഷവും ആശങ്കയിലാണ്. ചില കേസുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ആ കേസുകളില്‍ അന്വേഷണം ഉടന്‍ തീര്‍ക്കണം. അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങളും…
Read Moreഅഴീക്കോട്ട് മൂന്നാമങ്കത്തിന് കെ.എം. ഷാജി; പണം സന്പാദിച്ചത് ഇഞ്ചികൃഷിയിലൂടെ; കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസം ആശയപരം
കണ്ണൂർ: സിപിഎമ്മിൽ നിന്നും പിടിച്ചെടുത്ത അഴീക്കോട് മണ്ഡലത്തിൽ മൂന്നാമങ്കത്തിനിറങ്ങാൻ കെ.എം. ഷാജി ഒരുങ്ങുന്നു. നേരത്തെ അഴീക്കോട് മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ച കെ.എം. ഷാജി പ്രവർത്തകരുടെ അഭ്യർഥനയെ തുടർന്നാണ് ഒരിക്കൽ കൂടി അഴീക്കോട്ടെ അങ്കത്തട്ടിലിറങ്ങാൻ കച്ച കെട്ടുന്നത്. ഇന്നലെ അഴീക്കോട് നിയസഭാ മണ്ഡലം ലീഗ് കൺവൻഷനിൽ അഴീക്കോട് സ്ഥാനാർഥി നിർണയം സംബന്ധിച്ച വിഷയം ചർച്ചയായപ്പോഴാണ് ഐക്യകണ്ഠേന ഷാജിയുടെ പേര് നിർദേശിച്ചത്. ഷാജിക്കു പകരം മറ്റൊരു പേരും നിർദേശിക്കപ്പെട്ടില്ല. കൺവൻഷൻ തീരുമാനം പാർട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. ഷാജിയല്ലാതെ വേറെ ആരു മത്സരിച്ചാലും മണ്ഡല കൈവിട്ടു പോകുമെന്നാണ് കൺവെൻഷൻ അഭിപ്രായപ്പെട്ടത്. ഇതോടെ കെ.എം. ഷാജിയും മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. മത്സരിക്കാതെ മാറിനിന്നാൽഅഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് കെ.എം ഷാജിക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം കഴിയുന്നതുവരെ മാറി നിൽക്കാനുള്ള സന്നദ്ധത ഷാജി നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ…
Read Moreഇന്ത്യൻ നിയമങ്ങൾ പാലിക്കണം..! സാമൂഹിക മാധ്യമങ്ങൾക്ക് കർശന മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കർഷകസമരത്തിന്റെ ആഗോള പിന്തുണയു ടെയും റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ട്വിറ്ററുമായുള്ള വാക്കു തർക്കത്തിനിടെ സാമൂഹിക മാധ്യമങ്ങൾക്ക് കർശന മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ നിയമങ്ങൾ സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ കർശനമായി പാലിക്കണമെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ രാജ്യസഭയിൽ പറഞ്ഞത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം പരമമല്ലെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ട്വിറ്റർ, ഫെയ്സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇൻ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയിൽ കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ക്യാപിറ്റോൾ അക്രമം നടന്നപ്പോൾ സാമൂഹിക മാധ്യമങ്ങൾ പോലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയിൽ അക്രമം നടന്നപ്പോൾ ഇന്ത്യൻ സർക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളെ ഒരുപാട്…
Read More25ന് സ്വമേധയാ കോടതിയിൽ ഹാജരായില്ലെങ്കിൽ..! സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി; സരിതയ്ക്ക് കീമോ തെറാപ്പി നടക്കുന്നതിനാൽ ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ
കോഴിക്കോട്: സോളർ തട്ടിപ്പു കേസിൽ സരിതയുടെതടക്കം മൂന്നു പ്രതികളുടെ ജാമ്യം കോഴിക്കോട് കോടതി റദ്ദാക്കി. സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇവരുടെ ഡ്രൈവർ മണിലാൽ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇവർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 25ന് ഇവർ സ്വമേധയാ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്തു ഹാജരാക്കാനും കോടതി നിർദേശിച്ചു. കേസ് വിധി പറയാൻ മാറ്റുകയും ചെയ്തു. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് കോഴിക്കോട് ജെഎഫ്സിഎം കോടതി വിധി പറയാൻ മാറ്റിയത്. സരിതയ്ക്ക് കീമോ തെറാപ്പി നടക്കുന്നതിനാൽ ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സരിതയ്ക്ക് നാഡീക്ഷതത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് കീമോ തെറാപ്പി. ബിജു രാധാകൃഷ്ണൻ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരും കോടതിയിൽ ഹാജരായില്ല.
Read Moreഇത്തവണയും മാണി സി. കാപ്പനെ പിന്തുണയ്ക്കും! മാണി സി. കാപ്പന്റെ വിജയത്തിനു പിന്നിൽ തന്റെ കരവുമെന്നു പി.സി. ജോർജ്
തൊടുപുഴ: പാലായിൽ മാണി സി.കാപ്പൻ വിജയിച്ചത് തന്റെ കൂടി ശ്രമഫലമായാണെന്ന് പി.സി. ജോർജ് എംഎൽഎ. ഇത്തവണയും മാണി സി. കാപ്പനെ പിന്തുണയ്ക്കും. അദ്ദേഹം അവിടെ ജയിക്കുമെന്നാണ് പ്രതീക്ഷ. മൽസരിച്ചാൽ വിജയിപ്പിക്കാനുള്ള എല്ലാ ശ്രമവും തുടർന്നും നടത്തും. യുഡിഎഫുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ താൻ മൽസരിക്കും. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. ആരുടെയും വോട്ട് സ്വീകരിക്കും. 35,000 വോട്ടുകളുടെ ഭൂരിപക്ഷം തനിക്ക് ഉറപ്പാണ്. ഷോണ്‍ ജോർജ് ഇത്തവണ മൽസരരംഗത്തുണ്ടാകില്ല. പാർട്ടി എത്രസീറ്റിൽ മൽസരിക്കുമെന്നതു സംബന്ധിച്ച് നേതൃയോഗം ചേർന്ന് തീരുമാനിക്കും. കർഷകരും സാധാരണക്കാരും ദുരിതം അനുഭവിക്കുന്പോൾ ശന്പളപരിഷ്കരണം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅണ്ണാ തിരികെ വീട്ടിലെത്തി, എല്ലാം സുരക്ഷിതമാണ്! സൂര്യയ്ക്ക് കോവിഡ് നെഗറ്റീവ്; അണ്ണാ തിരികെ വീട്ടിലെത്തിയെന്ന് കാർത്തി
ചെന്നൈ: തമിഴ് നടൻ സൂര്യയ്ക്ക് കോവിഡ് നെഗറ്റീവായി. ചെന്നൈയിലെ ആശുപത്രിയിൽ കോവിഡ് ചികിത്സ കഴിഞ്ഞ് സൂര്യ വീട്ടിൽ മടങ്ങിയെന്ന് സഹോദരനും നടനുമായ കാർത്തി ട്വീറ്റ് ചെയ്തു. അണ്ണാ തിരികെ വീട്ടിലെത്തി, എല്ലാം സുരക്ഷിതമാണ്. ഏതാനും ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയണം. നിങ്ങളുടെയെല്ലാം പ്രാർഥനകൾക്ക് നന്ദി പറയാതിരിക്കാൻ കഴിയില്ല,”-ട്വീറ്റിൽ പറയുന്നു. കോവിഡ് പോസിറ്റീവായതിനെത്തുടർന്നു കഴിഞ്ഞാഴ്ചയാണ് സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. “എനിക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലാണ്. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കറിയാം. ഹൃദയം തളർന്നു പോകരുത്. അതേസമയം, സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണെന്നും സൂര്യ പറഞ്ഞിരുന്നു. സംവിധായകൻ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നീട്ടിവച്ചു. സൂരറൈ പോട്ര് ആണ് സൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Read Moreഎന്നു കിട്ടും വീട്ടിലേക്കുള്ള വഴി… സ്വന്തം ചതുപ്പുനിലം വഴിക്കായി നികത്താൻ വിധവക്ക് അനുവാദം നൽകുന്നില്ല; ഒരു റോഡിനായി കയറി ഇറങ്ങാത്ത ഓഫീസുകളില്ല; ഒരുവഴിയുണ്ടായിരുന്നെങ്കിൽ എന്റെ ഭർത്താവ് മരിക്കില്ലായിരുന്നെന്ന് കമലമ്മ
അമ്പലപ്പുഴ: സ്വന്തം ചതുപ്പുനിലം വഴിക്കായി നികത്താൻ വിധവക്ക് അനുവാദം നൽകുന്നില്ല. അമ്മയും മകനും പുറത്തിറങ്ങാൻ കഴിയാതെ ദുരിതത്തിൽ. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് പുത്തൻ നട കിഴക്ക് ചേക്കക്കളത്തിൽ കമലമ്മയും ഏക മകൻ അനീഷുമാണ് കഴിഞ്ഞ 7 വർഷമായി ദുരിതത്തിൽ കഴിയുന്നത്. സ്മൃതി വനത്തിനു പടിഞ്ഞാറ് ഭാഗത്തായാണ് ഈ കുടുംബം കഴിയുന്നത്.വീടിന് തെക്ക് ഭാഗത്തായി പതിനാലര സെന്റ് ചതുപ്പ് സ്ഥലമുണ്ട്. ഈ സ്ഥലത്ത് 50 മീറ്ററോളം വഴിക്കായി നികത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഈ അമ്മയും മകനും കയറാത്ത പടികളില്ല. ജില്ലാ കളക്ടർ, ആർ.ഡി.ഒ, തഹസീൽദാർ, പഞ്ചായത്ത് എന്നിവിടങ്ങളിലായി കഴിഞ്ഞ ഏഴ് വർഷമായി ഇവർ പരാതിയുമായി കയറിയിറങ്ങുകയാണ്. എന്നാൽ ഇതുവരെ ഇതിന് അനുവാദം ലഭിക്കാത്തതു മൂലം അമ്മയും മകനും പുറത്തേക്കിറങ്ങാൻ ആശ്രയിക്കുന്നത് ഒരു കൊച്ചു വള്ളമാണ്.നേരത്തെ അയൽവാസിയുടെ പുരയിടത്തിൽ കയറിയാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ അയൽവാസി ഇതു തടഞ്ഞതോടെയാണ് തകർന്ന…
Read More