സ്വന്തം ലേഖകന്‍കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍നിന്നായി 60 ലക്ഷം വോട്ടുകള്‍ നേടണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. 40 സീറ്റുകള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാക്കളോടു പ്രധാനമന്ത്രി വോട്ടുകള്‍ സംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കിയത്. തദ്ദേശതെരഞ്ഞെടുപ്പില്‍ 35,50,000 വോട്ടുകള്‍ നേടാന്‍ ബിജെപിക്കു സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടിയോളം വോട്ടുകള്‍ നേടാനാവണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ വരെ ഒരേ മനസോടെ രംഗത്തിറങ്ങിയാല്‍ മാത്രമേ ദൗത്യം നിറവേറ്റാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രഭരണത്തിന്റെ നേട്ടങ്ങളിലൂന്നിയാവണം പ്രചാരണം നടത്തേണ്ടത്. ഇതിനു പുറമേ ഇടതു വലത് മുന്നണികള്‍ ഭരിച്ചതിലുണ്ടായ വീഴ്ചകളേയും ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കണം.ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാ ജനങ്ങളുടെയും വോട്ടുറപ്പിക്കും വിധത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. അമിത്ഷാ…
Read MoreCategory: Loud Speaker
മെക്കാനിക്കുകൾ ഇല്ലാത്തതിനാൽ സർവീസ് മുടങ്ങരുത്; കെഎസ്ആർടിസിയിൽ മെക്കാനിക്കുകളെയും പുനർവിന്യസിക്കാൻ നടപടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയതിന് പിന്നാലെ മെക്കാനിക്കുകളെയും പുനർവിന്യസിക്കുന്നു.കൂട്ടസ്ഥലം മാറ്റം അശാസ്ത്രീയമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായി തുടരുമ്പോഴാണ് മെക്കാനിക്കുകളെയും സ്ഥലം മാറ്റുന്നത്. പക്ഷേ മെക്കാനിക്കുകളുടെ സ്ഥലംമാറ്റം കരുതലോടെയാണെന്ന പ്രത്യേക ത യുണ്ട്. ബസ് – മെക്കാനിക്ക് അനുപാതം 0.4 എന്നതാണ് നിലവിലുള്ളത്. എന്നാൽ പല ഡിപ്പോകളിലും ഓപ്പറേറ്റ് ചെയ്യുന്ന ബസുകളുടെ അനുപാതത്തിൽ കൂടുതൽ മെക്കാനിക്കുകളുണ്ടെന്നും മറ്റ് പല ഡിപ്പോകളിലും അനുപാതത്തിനനുസരിച്ച് മെക്കാനിക്കുകൾ ഇല്ലാത്തതിനാൽ സർവീസ് മുടങ്ങുന്നുവെന്നും മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന്റെ ഉത്തരവിൽ പറയുന്നു. ശാസ്ത്രീയമായി മെക്കാനിക്കുകളെ വിന്യസിക്കേണ്ടത് ആവശ്യമാണെന്നും മെക്കാനിക്കുകളുടെ കുറവ് കൊണ്ട് ഷെഡ്യൂളുകൾ മുടങ്ങാൻ പാടില്ലെന്നും ഉത്തരവിലുണ്ട്.സ്ഥലം മാറ്റത്തിന്റെ അപേക്ഷ ചീഫ് ഓഫീസിൽ സ്വീകരിക്കില്ല. അതാത് യൂണിറ്റുകളിൽ മേധാവികൾക്ക് നല്‍കണം. യൂണിറ്റ് ഓഫീസർ, അഡ്മിനിസ്ട്രീവ് ഓഫീസർ, സീനിയർ സൂപ്രണ്ട്., അസിസ്റ്റന്റ് എഞ്ചിനിയർ എന്നിവരടങ്ങുന്ന സമിതി അപേക്ഷകൾ പരിശോധിച്ച് പരാതിക്ക്…
Read Moreഇന്ധന വില മേലോട്ട് തന്നെ; പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു; ഈ വർഷം വിലവർധനവ് രേഖപ്പെടുത്തിയത് 19 തവണ
കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുടേയും വര്‍ധനയാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 89.34 രൂപയും ഡീസലിന് 83.86 രൂപയുമായി. ഗ്രാമപ്രദേശങ്ങളില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് ഉള്‍പ്പെടെ വില 90ന് മുകളിലാണ്. ഈ വര്‍ഷം ഇതുവരെ 19 ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 10 ദിവസവും ഈ മാസം ഇതുവരെ ഒമ്പത് ദിവസവും വില വർധിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില 90 രൂപ പിന്നിട്ടത്. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കാന്‍ വിമുഖത കാട്ടിയ എണ്ണ കമ്പനികള്‍ നിലവിലെ ഇന്ധനവില വര്‍ധനവിനു കാരണമായി പറയുന്നതു ക്രൂഡ് ഓയില്‍ വില വര്‍ധനവ് തന്നെയാണ്.ഇന്ധനവിലയ്ക്ക് ആനുപാതികമായി കോടിക്കണക്കിനു രൂപ…
Read Moreരാജു എബ്രഹാമിന് ആറാമതും ഒരവസരം; ജില്ലയിലെ അഞ്ച് സിറ്റിംഗ് എംഎൽഎമാരും മത്സരിക്കണം; റാന്നി സീറ്റിന്റെ കാര്യമുൾപ്പെടെ സിപിഎം നിലപാടിങ്ങനെയൊക്കെ..
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലം ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജില്ലയിലെ സിപിഎം നേതൃത്വം. തന്നെയുമല്ല ജില്ലയില്‍ എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എമാരായ വീണാ ജോര്‍ജും (ആറന്മുള), കെ.യു. ജനീഷ് കുമാറും (കോന്നി) വീണ്ടും സീറ്റ് ഉറപ്പിച്ചിരുന്നു. അഞ്ചു തവണ മത്സരിച്ച രാജു ഏബ്രഹാമിന് അടുത്ത ഒരു ഊഴം കൂടി നല്‍കണമോയെന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം വന്നിട്ടില്ലെങ്കിലും ജയസാധ്യത അടിസ്ഥാന ഘടകമാക്കി രാജുവിനു തന്നെ സീറ്റു കൊടുക്കണമെന്നാവശ്യവും ജില്ലാ നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്. അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാറിന് മൂന്നാം ഊഴത്തിന് പാര്‍ട്ടി പച്ചക്കൊടി നല്‍കിയിട്ടുണ്ട്. തിരുവല്ലയില്‍ ജനതാദള്‍ എസിലെ മാത്യു ടി. തോമസ് നാലാം ഊഴത്തിനാണ് വീണ്ടും കളത്തിലിറങ്ങുന്നത്. ജനതാദള്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ മാത്യു ടി. തോമസിനു മത്സരിക്കുന്നതു സംബന്ധിച്ച…
Read Moreപടയൊരുക്കത്തിൽ ബിജെപി; കൂടുതല്‍ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്ക്; പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ അവസാനിപ്പിക്കാൻ പ്രഹ്ളാദ് ജോഷിയെത്തുന്നു
ജോണ്സണ് വേങ്ങത്തടംകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ശക്തമാക്കി ബിജെപി നേതൃത്വം. അഖിലേന്ത്യ അധ്യക്ഷന്‍ ജെപി. നഡ്ഡ കേരളത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയതോടെ പാർട്ടി ക്യാന്പുകൾ ആവേശത്തിലായി. ഇന്നു രാത്രിയോടെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എത്തും. നാളെ കൊച്ചിയില്‍ നടക്കുന്ന ബിജെപിയോഗത്തില് അദ്ദേഹം പങ്കെടുക്കും. കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താനും പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ അവസാനിപ്പിക്കാനും പ്രഹ്ളാദ ജോഷിയെയാണ് അഖിലേന്ത്യ അധ്യക്ഷന്‍ ചുമതലപ്പെടു ത്തിയിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ 21ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തും. കൂടുതൽ അഖിലേന്ത്യാ നേതാക്കളും കേന്ദ്ര മന്ത്രിമാരും വരുംദിവസങ്ങളില്‍ കേരളത്തിലേക്കു വരുന്നുണ്ട്. വിജയ് യാത്രയുടെ സമാപനത്തില്‍ അമിത്ഷായും എത്തിയേക്കും. ശോഭാ സുരേന്ദ്രന് പാര്‍ട്ടിപരിപാടികളില്‍ സജീവമല്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിട്ടും ശോഭാ സുരേന്ദ്രന്റെ പ്രശ്നത്തിനു പരിഹാരമായിട്ടില്ല. ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇതുസംബന്ധിച്ച്…
Read Moreയുഡിഎഫ് അധികാരത്തിൽ വന്നാൽ സിഎഎ നടപ്പാക്കില്ല; നാമജപ സമരത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് ചെന്നിത്തല
കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സിഎഎ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകളും നാമജപ സമരത്തിന് എതിരെ എടുത്ത കേസുകളും പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കും. പാചക വാതക വില വർധന പിൻവലിക്കണം. സർക്കാർ ജനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റ് മുൻപിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും നിയമനങ്ങൾ നടത്താൻ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ മന്ത്രിസഭാ യോഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണ്. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വികസന മുന്നേറ്റ ജാഥ…
Read Moreഎന്നാലും എന്റെ സാറേ..! അധ്യാപികയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചു; അധ്യാപകന് മുട്ടന്‍പണി
ലക്നോ: സഹപ്രവര്‍ത്തകയായ അധ്യാപികയ്ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെതിരെയാണ് നടപടി. കര്ഹാര പ്രൈമറി സ്കൂള്‍ അധ്യാപകനായ ബബ്ബാന്‍ യാദവിനെതിരെയാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. സംഭവത്തെ കുറിച്ച് അധ്യാപിക സ്കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Read Moreഇന്ത്യയുടെ അന്തകൻ! അമ്മയും മകനും പാർട്ടി നടത്തുന്പോൾ മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുന്നു; ആഞ്ഞടിച്ച് നിർമല സീതാരാമൻ
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ അന്തകൻ എന്നു വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. അമ്മയും മകനും പാർട്ടി നടത്തുന്പോൾ മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചു. പൊതുബജറ്റിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവേയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കടന്നാക്രമണം. ഇപ്പോൾ നാലുപേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും നാം രണ്ട്, നമുക്ക് രണ്ട് എന്നതാണ് ഇവരുടെ മുദ്രാവാക്യമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി രാഹുലിനെതിരേ ആഞ്ഞടിച്ചത് . നമ്മൾ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അർഥം, രണ്ട് പേർ പാർട്ടി നടത്തുന്നു, മറ്റു രണ്ടുപേർ- മകളും മരുമകനും സ്വത്ത് നോക്കിനടത്തുന്നു- ധനമന്ത്രി പരിഹസിച്ചു. കാർഷിക നിയമം പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് ഇപ്പോൾ ആവശ്യമുന്നയിക്കുന്നത് നേരത്തെ പറഞ്ഞ നിലപാടിൽ മലക്കം മറിഞ്ഞണെന്നും…
Read Moreമൂന്നു ബിജെപി പ്രവർത്തകരെയും പോലീസുകാരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി! കൊടുംഭീകരൻ സഹൂർ അഹമ്മദ് റാവുത്തർ പിടിയിൽ
സാംബ: ലഷ്കർ ഇ തോയിബയുടെ പിന്തുണയോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്രവാദസംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) ന്റെ മുഖ്യആസൂത്രകൻ സഹീൽ എന്ന സഹൂർ അഹമ്മദ് റാവുത്തറിനെ സാംബ ജില്ലയിൽനിന്നു പോലീസ് പിടികൂടി. തെക്കൻ കാഷ്മരിലെ ഫുറായിൽ പോലീസുകാരനെയും കുൽഗാമിൽ മൂന്നു ബിജെപി പ്രവർത്തകരെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. 2004ൽ പാക്കിസ്ഥാനിൽനിന്ന് ആയുധ പരിശീലനം നേടിയ തെക്കൻ കാഷ്മീർ സ്വദേശിയായ സഹീൽ, അഞ്ചു തീവ്രവാദികൾക്കൊപ്പം ഇന്ത്യയിലേക്കു നുഴഞ്ഞുകയറുകയായിരുന്നു. 2006ൽ കീഴടങ്ങിയെങ്കിലും പുറത്തിറങ്ങി കഴിഞ്ഞവർഷം ടിആർഎഫിൽ ചേർന്നു. പാക്കിസ്ഥാനിൽനിന്ന് ആയുധങ്ങളും മറ്റും എത്തിക്കുന്നതിന്റെ ഭാഗമായാണ് സഹീർ കഴിഞ്ഞദിവസം സാംബയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിത്താവളത്തിലെത്തിയാണ് സഹീലിനെ പോലീസ് പിടികൂടിയത്. ലഷ്കർ ഇ മുസ്തഫ എന്ന സ്വയം പ്രഖ്യാപിത തീവ്രവാദസംഘടനയുടെ തലവൻ ഹസ്നയ്ൻ എന്ന ഹിദായത്തുള്ള മാലിക്കിനെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreരോഹ്തക് കൂട്ടക്കൊല! ഗുസ്തി പരിശീലകൻ പിടിയിൽ; കൊലപാതകത്തിലേക്കു നയിച്ചത് ഗുസ്തിപരിശീലകർ തമ്മിലുള്ള കുടിപ്പക
ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തകിൽ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഗുസ്തി പരിശീലകൻ സുഖ്വിന്ദർ(30)ആണ് അറസ്റ്റിലായത്. ഡൽഹി സമയ്പുർ ബദ്ലി മെട്രോ സ്റ്റേഷനിൽനിന്നാണ് ഇയാൾ പിടിയിലായത്. സുഖ്വിന്ദറിനെക്കുറിച്ചു വിവരം നല്‍കുന്നവർക്ക് ഡൽഹി പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ കോളജ് ജീവനക്കാരൻ മനോജ് മാലിക്, ഇയാളുടെ ഭാര്യ സാക്ഷി മാലിക്, ഗുസ്തിപരിശീലകൻ സതീഷ്, പ്രദീപ് ഫൗജി എന്നിവരാണു വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. രോഹ്തകിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മനോജിന്റെ അഞ്ചുവയസുള്ള മകൻ സർതജിന്റെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റ അമർജിത് ഗുർഗാവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുസ്തിപരിശീലകർ തമ്മിലുള്ള കുടിപ്പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. ഒന്നിലധികം പേരുടെ സഹായം ഇതിനു ലഭിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. കോളജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ബറോഡ സ്വദേശിയായ സുഖ്വിന്ദറിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഇല്ലെന്നു പോലീസ് പറഞ്ഞു.
Read More