ചെന്നൈ: അണികളിൽ ആവേശം വിതറി ശശികല ചെന്നൈയിൽ. ജയിൽവാസത്തിനും കോവിഡ് ചികിത്സയ്ക്കും ശേഷം തമിഴ്നാട്ടിൽ എത്തിയ ശശികല ഇന്നലെ അർധരാത്രിയോടെ ചെന്നൈയിൽ എം.ജി.ആറിന്റെ വസതിയിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അണികളുടെ ചിന്നമ്മ അവരെ അഭിസംബോധനയും ചെയ്തു. മറീന ബീച്ചിലെ ജയലളിത സമാധിയിൽ പരിപാടി നടത്താൻ അനുവാദം നൽകാത്തതിന് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചായിരുന്നു ശശികലയുടെ പ്രസംഗം. നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെയാണ് ശശികല തമിഴ്നാട്ടിലെത്തിയത്. ജയിലിൽനിന്ന് ഇറങ്ങിയശേഷമുള്ള ആദ്യ പ്രസ്താവനയിൽ അണികൾക്കും എതിരാളികൾക്കും ഒരേപോലെയുള്ള വ്യക്തമായ സന്ദേശമുണ്ടായിരുന്നു- ഞാൻ സജീവ രാഷ്ട്രീയത്തിലുണ്ടാവും. വ്യക്തിതാത്പര്യങ്ങൾ മാറ്റിവച്ച് ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചു നിൽക്കണം. ജ്യോത്സ്യന്മാർ നിശ്ചയിച്ച ശുഭ മുഹൂർത്തത്തിൽ ഇന്നലെ രാവിലെ ഏഴരയ്ക്കാണ് ശശികല ബംഗളുരുവിലെ റിസോർട്ടിൽനിന്ന് യാത്ര തുടങ്ങിയത്. ഇരുപതു മണിക്കൂറോളം എടുത്ത് ഒട്ടേറെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ചെന്നൈയിൽ യാത്ര അവസാനിപ്പിച്ചത്. ജയലളിത ഉപയോഗിച്ചിരുന്ന ലാൻഡ് ക്രൂസർ കാറിലായിരുന്നു യാത്ര. സർക്കാരിന്റെ…
Read MoreCategory: Loud Speaker
റാങ്ക് ലിസ്റ്റിലുള്ളവര്‍ തെരുവില്‍, ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ നെട്ടോട്ടം! പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സ്ഥിതിയും തുടരുന്നു…
ജോണ്സണ് വേങ്ങത്തടം കൊച്ചി: സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പു ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു. മുന്നണികളുടെയോ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള യുവാക്കളാണ് സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധിക്കുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പാര്‍ട്ടികള്‍ ആളുകളെ തിരുകി കയറ്റുകയാണ്. സര്‍ക്കാര്‍ മാറിയാലും പ്രശ്നമില്ലാത്ത നിലയില്‍ സ്ഥിരപ്പെടുത്തിയാണ് നിയമനം. പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സ്ഥിതിയും കേരളത്തില്‍ തുടരുകയാണ്. കില, മത്സ്യഫെഡ്, സിഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മത്സ്യഫെഡില്‍ കരാറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഡി സര്‍ക്കാരിനു ഫയല്‍ നല്കി. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ ഇടം പിടിച്ചാല്‍ ജീവിതാവസാനം വരെ പെന്ഷന് ലഭിക്കും. കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. ഇതിലുമുണ്ട് ചെപ്പടിവിദ്യ.…
Read Moreസ്വര്‍ണക്കടത്ത്! അറ്റാഷെ നൈസായി ഊരി; ചോദ്യാവലിക്കുപോലും മറുപടിയില്ല
സ്വന്തം ലേഖകന്‍ കൊച്ചി: നയതന്ത്ര പ്രതിനിധികളെയും ഫൈസല്‍ ഫരീദിനെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയാത്തത് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന് വലിയ തിരിച്ചടിയാകും. കേസിലുള്‍പ്പെട്ട കോണ്‍സുലേറ്റ് അറ്റാഷെക്ക് എംബസി വഴി ചോദ്യാവലി അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ആദ്യ കുറ്റപത്രത്തില്‍ ഇവരെ പ്രതിചേര്‍ത്ത ശേഷം തുടര്‍ അന്വേഷണത്തിന് സാധ്യത തേടാനാണ് കസ്റ്റംസിന്റെ തീരുമാനം. നയതന്ത്രകള്ളക്കടത്തില്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവര്‍ക്ക് സജീവ പങ്കാളിത്തം ഉണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കം തന്നെ കസ്റ്റംസിന് ബോധ്യപ്പെട്ടതാണ്. പക്ഷെ കള്ളക്കടത്ത് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ജമാല്‍ അല്‍സാബിക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അറ്റാഷെയാകട്ടെ, കേസ് എടുത്തതിന് തൊട്ടുപിന്നാലെ രാജ്യം വിട്ടു. രണ്ട് പേരും നയതന്ത്ര പരിരക്ഷയുള്ളവരാണ്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിക്കുന്ന വിഷയം കൂടിയായതിനാല്‍ ഇന്ത്യന്‍ നിയമസംവിധാനത്തിന് വിട്ടുകൊടുക്കാനും സാധ്യതയില്ല. ഒടുവില്‍…
Read Moreലഹരിയുമായി ബൈക്കിൽ കറങ്ങുന്ന സുന്ദരി ആര് ? തലശേരിയിലെ ലഹരി മാഫിയയ്ക്ക് അഫ്ഗാൻ ബന്ധം; രാപകൽ ഭേദമന്യ യുവതിയെ തേടിയെത്തുന്നത് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേര്
തലശേരി: മലബാറിന്റെ ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയ തലശേരി നഗരത്തിൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള അന്താഷ്ട്ര ലഹരി മാഫിയയുടെ കണ്ണികൾ സജീവമെന്ന് റിപ്പോർട്ട്. തലശേരി മുകുന്ദ മല്ലർ ജംഗ്ഷൻ കേന്ദ്രീകരിച്ച് യുവതിയുടെ നേതൃത്വത്തിൽ കഞ്ചാവ്, കറുപ്പ് തുടങ്ങിയ ലഹരി വസ്തുക്കൾ വില്പന നടക്കുന്നതായി നാട്ടുകാർ രാഷ്ട്രദീപികയെ അറിയിച്ചു. സാരിയുടുത്ത് ഇരുചക്ര വാഹനത്തിലെത്തുന്ന സുന്ദരിയായ യുവതിയുടെ മയക്കു മരുന്ന് വിപണനം പരിസര വാസികൾക്ക് സുപരിചിതമാണ്. വർഷങ്ങളായി ഈ യുവതി ഇവിടെ ലഹരി വിൽപന നടത്തുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് രാപകൽ ഭേദമന്യ യുവതിയെ തേടിയെത്തുന്നത്. തന്റെ ഇരുചക്ര വാഹനം റോഡരികിൽ ഒതുക്കി നിർത്തി സ്ഥിരമായി മയക്കു മരുന്ന് വിൽക്കുന്ന വെളുത്ത ഈ സുന്ദരിയെ തൊടാൻ അധികൃതർക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഇതിൽ ദുരൂഹതയുള്ളതായും ദേശവാസിയ ഒരു ഗൃഹനാഥൻ രോഷാകുലനായി രാഷ്ട്രദീപികയോട് പറഞ്ഞു. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്ത് ലഹരി മാഫിയയെ…
Read Moreഅതു കണ്ണീർ നാടകമായിരുന്നില്ല..! ലയയ്ക്ക് നേരിടേണ്ടി വന്നത് സൈബർ ആക്രമണം; ലയ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിനിടയിൽ ലയ എന്ന ഉദ്യോഗാർഥി പൊട്ടിക്കരയുന്ന ദൃശ്യം വാർത്താ പ്രാധാന്യം നേടിയിരുന്നു. സമരം നടത്തുന്ന ഉദ്യോഗാർഥികളിൽ ചിലർ ശരീരത്തെ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് ലയ കൂട്ടുകാരിയുടെ തോളിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ലയയ്ക്ക് നേരിടേണ്ടി വന്നത്. ലയ നാടകം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു കൂടുതൽ സൈബർ ആക്രമണങ്ങളും നടന്നത്. എന്നാൽ തന്റെ കണ്ണീർ നാടകമായിരുന്നില്ലെന്ന് ലയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ കണ്ണീർ നാടകമോ തട്ടിപ്പോ ആയിരുന്നില്ല. ഒരു ജോലിയില്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയാണുള്ളത്. തന്റെ കഷ്ടപ്പാടിനെക്കുറിച്ച് നാട്ടിലുള്ള സിപിഎമ്മുകാർക്ക് അറിയാം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തു വന്ന് എന്തിന്…
Read Moreസമരപാരമ്പര്യം ബിജെപിക്കോ മുൻഗാമികൾക്കോ ഇല്ല; പ്രധാനമന്ത്രിയുടെ ആരോപണം തള്ളി, ബിജെപിക്ക് സമരങ്ങളെ ഭയമെന്ന് കർഷകർ
ന്യൂഡൽഹി: സമരജീവികൾ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിനു മറുപടിയുമായി സംയുക്ത കിസാൻ മോർച്ച. കർഷകരെ അപമാനിക്കുന്ന പരാമർശമാണ് മോദി നടത്തിയതെന്ന് കിസാൻ മോർച്ച പറഞ്ഞു. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെയാണ്. അതിനാൽത്തന്നെ സമരജീവികൾ എന്നു വിളിക്കപ്പെടുന്നതിൽ അഭിമാനമേയുള്ളൂ. ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാത്ത ബിജെപിക്കാർക്കും അവരുടെ മുൻഗാമികൾക്കും സമരങ്ങളോട് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ബിജെപി എല്ലാ സമരങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും ഭയപ്പെടുന്നത്. താങ്ങുവില സംബന്ധിച്ച കാര്യത്തിൽ വെറും പ്രസ്താവനകളല്ല, നിയമപരമായ ഉറപ്പാണ് വേണ്ടതെന്നും കിസാൻ മോർച്ച പറഞ്ഞു. താങ്ങുവില ഇവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടാകും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സമരത്തിനു രാജ്യാന്തര പിന്തുണ ലഭിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെയും കിസാൻ മോർച്ച തള്ളി.
Read Moreചെങ്കോട്ട അക്രമത്തിലെ ഒളിവിലായിരുന്ന മുഖ്യ പ്രതി ദീപ് സിദ്ധു അറസ്റ്റിൽ; പിടിലായതിനെക്കുറിച്ച് പുറത്ത് വരുന്ന സൂചന ഇങ്ങനെ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിലെ മുഖ്യ പ്രതിയായ പഞ്ചാബി നടൻ ദീപ് സിദ്ധു അറസ്റ്റിൽ. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസങ്ങളായി അജ്ഞാത കേന്ദ്രത്തിലായിരുന്ന ഇയാളെ എവിടെനിന്നാണ് പിടികൂടിയതെന്ന് വ്യക്തമല്ല. അതേസമയം ഇയാളെ മുന്‍പേ കസ്റ്റഡിയിലെടുത്തിരുന്നതായി സൂചനയുണ്ട്. ഇന്നു രാവിലെയാണ് അറസ്റ്റ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട നിർണായക വഴിത്തിരിവാണ് ഇത്. ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങളുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്ന് പോലീസ് കരുതുന്നു. ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിൽ ദേശിയ പതാക ഉയർത്തുന്നയിടത്ത് സിഖ് പതാക ഉയർത്തുകയും പരക്കേ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. പോലീസുകാർ അടക്കം ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാധാനപരമായി ട്രാക്ടർ റാലി നടത്താൻ ഉദ്ദേശിച്ചിരുന്ന കർഷകരെ പ്രകോപിപ്പിച്ച് റാലിയുടെ ദിശമാറ്റി ചെങ്കോട്ടയിൽ എത്തിച്ചത് ദീപ് സിദ്ധുവാണെന്നാണ് പോലീസ് കരുതുന്നത്.ഖാലിസ്ഥാൻ ഭീകരസംഘങ്ങൾ അടക്കമുള്ളവയുമായി ദീപ് സിദ്ധുവിന് അടുപ്പമുണ്ടെന്ന്…
Read Moreഅരുണിനെ കണ്ടിട്ടില്ല,ആ ശബ്ദരേഖ തന്റേതല്ല; പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണത്തെക്കുറിച്ച് സരിത ആണയിട്ടു പറയുന്നതിങ്ങനെ…
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണം തന്റേതല്ലെന്ന് സരിത എസ്. നായർ. ശബ്ദരേഖ ഫോറൻസിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണം. അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ തിരിച്ചടിച്ചു. സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിൻവാതിൽ വഴി തൊഴിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാർട്ടിക്കും പകുതി ഉദ്യോഗസ്ഥർക്കും നൽകും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയിൽ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള…
Read Moreസമരങ്ങളോട് മന്ത്രിക്ക് ഇപ്പോൾ പുച്ഛം; തോമസ് ഐസക്കിന് അധികാരം തലയ്ക്കു പിടിച്ചതിന്റെ അഹങ്കാരമെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: അധികാരം തലയ്ക്കു പിടിച്ചതിന്റെ അഹങ്കാരമാണ് ധനമന്ത്രി തോമസ് ഐസക്കിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെ യുഡിഎഫാണ് ഇളക്കിവിടുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ഐസക്കിന് ഇപ്പോൾ സമരങ്ങളോട് പുച്ഛമാണ്. ഒരു കമ്യൂണിസ്റ്റ് മന്ത്രിയ്ക്ക് ചേർന്നതല്ല ഇത്. അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ചതിന്റെ ജൽപ്പനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതുതന്നെയാണ് പറയുന്നത്. ബുദ്ധിമുട്ടി പഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റിൽ കയറിയവർക്ക് ജോലിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മുകാരുടെ ഭാര്യമാർക്കും മക്കൾക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നല്കുന്നു. ചട്ടങ്ങളും നിയമങ്ങളുമെല്ലാം മറികടന്നാണ് ഇത്തരം നിയമനം. അതിനെതിരെ ഉദ്യോഗാർഥികൾ സമരം ചെയ്യുന്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ അധിക്ഷേപിക്കുന്നത്. ഇവരുടെ സമരത്തിന് യുഡിഎഫിന്റെ ധാർമ്മിക പിന്തുണ ഉണ്ടാകും. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടികളുടെ അമ്മ പാലക്കാട്ട് നടത്തുന്ന സത്യാഗ്രഹസമര പന്തലിൽ എത്തി…
Read Moreപാലാ സീറ്റിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ
കോട്ടയം: എന്‍സിപിയുടെ പാലാ സീറ്റിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു. തിരുനക്കരയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീല് ഇന്നു രാവിലെയാണ് ജില്ലാ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഇന്നലെ രാത്രി 10.50ന് നാട്ടകം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി എത്തിയിരുന്നു. ഇന്നു എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥി പ്രതിഭകളുമായി സംവദിക്കുന്ന സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. എന്‍സിപിയുടെ പാലാ സിറ്റിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. മുന്നണി വിട്ടു യുഡിഎഫില്‍ മത്സരിക്കാനുള്ള മാണി സി. കാപ്പന്റെ തീരുമാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയതോടെ കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കുന്ന കാര്യവും ചര്‍ച്ചയ്ക്കു വെച്ചു. കാഞ്ഞിരപ്പള്ളി സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ലെന്നു സിപിഐ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നതാണ്. പാലാ സീറ്റിന്റെ കാര്യത്തില്‍ ഉടന്‍…
Read More