ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി മിയ ഖലീഫയും. “എന്ത് തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്..? ഡൽഹിക്ക് ചുറ്റും ഇന്റർനെറ്റ് വിച്ഛേദിച്ചു’- മിയ ട്വിറ്ററിൽ കുറിച്ചു. കർഷക സമരത്തിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ കർഷക സമരത്തിന് അന്താരാഷ്ട്ര സമൂഹത്തിൽ തന്നെ പിന്തുണയേറുകയാണ്. പോപ് ഗായിക റിഹാന, അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് എന്നിവർ സമരത്തിന് പിന്തുണയുമായി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Read MoreCategory: Loud Speaker
അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ! ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇവരെ കാണാതായിരുന്നു
പാലക്കാട്: തൃത്താലയിൽ അമ്മയേയും രണ്ടു മക്കളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്തറ സ്വദേശി ശ്രീജ (28), അഭിഷേക് (ആറ്), അഭിനവ് (നാല്) എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Read Moreദേ പോയി, ദാ പിടിവീണു..! കുട്ടി ഡ്രൈവർമാർ ജാഗ്രതൈ; സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍ഗോഡ്: സ്കൂളുകളുടെ പ്രവര്‍ത്തനം ഏറെക്കുറെ പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാഹനപരിശോധന ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. കഴിഞ്ഞ ദിവസം കാടങ്കോട് ഗവ. സ്കൂള്‍ പരിസരത്തുവച്ച് നടന്ന പരിശോധനയ്ക്കിടെ വിദ്യാര്‍ഥികള്‍ വാഹനം നിര്ത്താതെപോയതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയും കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് പിഴയീടാക്കുകയും ചെയ്തു. ലൈസന്‍സോ ഹെല്‍മെറ്റോ ഇല്ലാതെയും ഒന്നില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയും സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കി. വിവിധ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ നിന്ന് 15 ഓളം കേസുകള്‍ ഇതിനകം ഇ-ചലാന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് എംവിഐ സാജു ഫ്രാന്‍സിസ്, എഎംവിഐമാരായ കെ.വി. ഗണേശന്, പി.വി. വിജേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍ടിഒ അറിയിച്ചു.
Read Moreബാലഭാസ്കറിന്റേത് അപകടമരണം! ദുരൂഹതയില്ലെന്നു സിബിഐ കുറ്റപത്രം; ബാലഭാസ്കറിന്റെ കാർ ഡ്രൈവർ അർജുനെ കേസിലെ പ്രതിയാക്കി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെത് അപകടമരണമാണെന്നും അപകടത്തിൽ ദുരൂഹതയില്ലെന്നും വ്യക്തമാക്കി സിബിഐ കുറ്റപത്രം. ബാലഭാസ്കറിന്റെ കാർ ഡ്രൈവർ അർജുനെ കേസിലെ പ്രതിയാക്കി. മനഃപൂർവമല്ലാത്ത നരഹത്യ, മോട്ടോർ വാഹന നിയമന ലംഘനം എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കലാഭവൻ സോബിക്കെതിരേ കേസെടുക്കുമെന്നും സിബിഐ വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ, കൊല്ലം സ്വദേശികളായ അഖിൽ, വിനുക്കുട്ടൻ എന്നിവരടക്കം 132 സാക്ഷികൾ, 100 രേഖകൾ, 100 തൊണ്ടിമുതലുകൾ എന്നിവയാണ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാന്പിനു സമീപത്തുവച്ചായിരുന്നു അപകടം. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു.2018 സെപ്റ്റംബർ 25ന് മംഗലാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.…
Read Moreഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍..! ശിവശങ്കറിന് പുറത്തിറങ്ങാനാകുമോ? നാളെ നിര്‍ണായകദിനം
കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് നാളെ നിര്‍ണായകദിനം. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. ഇന്നലെ ഹര്‍ജി പരിഹണിച്ച എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഇരുഭാഗം വാദവും കേട്ടശേഷമാണ് വിധി പറയാന്‍ മാറ്റിയിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസിലും കള്ളപണ കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിനു ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍ നാളെ പുറത്തിറങ്ങാനാകും. ഇത്തരം കേസുകളില്‍ പ്രതിക്കു ജാമ്യം നല്കുന്നതു സംബന്ധിച്ച് ഹൈകോടതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ശിവശങ്കറിന് എതിരാണെന്നാണു കസ്റ്റംസ് ബോധിപ്പിച്ചിട്ടുള്ളത്. മറ്റൊരു അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ പ്രതികളുടെ…
Read Moreപാണക്കാട് പരാമര്‍ശം! കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി ‘ബോധിച്ചു’; സീറ്റ് ചര്‍ച്ചകളില്‍ മലബാറില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങി ലീഗ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സാഹചര്യം മുറുകിയതോടെ സീറ്റ് ചര്‍ച്ചകളില്‍ പ്രത്യേകിച്ചും മലബാറില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങി ലീഗ്. മലബാറില്‍ ഏതുവിധേനയും കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന തന്ത്രവുമായി അധികം സീറ്റുകളില്‍ മല്‍സരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന് ഹൈക്കമാന്‍ഡ് പച്ചക്കൊടികാട്ടികഴിഞ്ഞു. ഈ സാഹചര്യത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ അധികം ബലം പിടിക്കേണ്ട എന്നാണ് ലീഗ് തീരുമാനം. കല്‍പ്പറ്റ, തിരുവമ്പാടി സീറ്റുകള്‍ ലീഗില്‍നിന്ന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞതായാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ പെട്ടെന്ന് അയഞ്ഞു എന്ന സമീപനം ലീഗ് എടുക്കില്ല. ഏറ്റവും അവസാനം വരെ ചര്‍ച്ച നടത്തിയശേഷം അടവു നയങ്ങളുടെ ഭാഗമായി സീറ്റ് വീട്ടുനല്‍കി എന്ന പ്രതീതിയുണ്ടാക്കും. പ്രവര്‍ത്തകരുടെ കൂടി വികാരം പരിഗണിച്ചാകും ഇത്. തർക്കം വേണ്ട നിലവിലെ സാഹചര്യത്തില്‍ ലീഗ് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു എന്ന പരാതി സിപിഎം അതിശക്തമായി ഉന്നയിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്…
Read Moreപാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും മത്സരിക്കുന്ന സാഹചര്യമുണ്ടാകുമോ ? തീരുമാനം ഉടന്‍ അറിയാം
കോട്ടയം: പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി. കാപ്പന്റെ നിർണായക തീരുമാനം ഇന്നോ നാളയോ അറിയാം. ഇന്നലെ ഉച്ചയോടെ ഡൽഹിയിലെത്തിയ മാണി സി. കാപ്പൻ ഇന്ന് എൻസിപി നേതാക്കളായ ശരത് പവാറിനെയും പ്രഫുൽ പട്ടേലിനെയും കാണും. തുടർന്നു നടക്കുന്ന ചർച്ചകൾക്കുശേഷമായിരിക്കും കാപ്പൻ നിർണായകമായ നിലപാട് പ്രഖ്യാപിക്കുന്നത്. മന്ത്രി എ.കെ. ശശ്രീന്ദ്രനും പി.പി. പീതാംബരൻ മാസ്റ്ററുമായും എൻസിപി കേന്ദ്ര നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. പാലാ സീറ്റിന്റെ പേരിൽ ഇടതുമുന്നണി വിടേണ്ടതില്ലെന്ന നിലപാടാണ് ശരത് പവാർ സ്വീകരിക്കുന്നതെങ്കിൽ മാണി സി. കാപ്പൻ സ്വന്തം നിലപാട് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പാലാ വിട്ടുകൊടുത്തു കൊണ്ടുള്ള ഒരു സമവായത്തിനും കാപ്പനു താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും മത്സരിക്കുന്ന സാഹചര്യമുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കൗതുകം.
Read Moreശശികലയെ പിന്തുണച്ച് പനീർസെൽവം പക്ഷം, എതിർത്ത് പളനിസാമി വിഭാഗം; നേതാക്കളെ കാണാൻ തയാറാകാതെ ശശികല
ചെന്നൈ: ശശികലയ്ക്ക് പിന്തുണയുമായി അണ്ണാ ഡിഎംകെ ഒപിഎസ് പക്ഷത്തെ കൂടുതൽ നേതാക്കൾ രംഗത്ത്. ശശികല തിരികെവരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ വിവിധയിടങ്ങളിൽ ഉയർന്നു. ശശികലയുമായുള്ള അനുനയ ചർച്ചകൾക്കിടെ എതിർപ്പുമായി പളനിസാമി വിഭാഗവും രംഗത്തെത്തി. ഒട്ടേറെ നേതാക്കൾ ബംഗളുരുവിലെ റിസോർട്ടിൽ എത്തി ശശികലയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. എന്നാൽ നേതാക്കളെ കാണാൻ ശശികല തയാറായിട്ടില്ല. ബിജെപി സമ്മർദ്ദങ്ങൾക്കൊടുവിൽ ഇന്നലെ മുതൽതന്നെ അനുനയചർച്ചകൾക്ക് അണ്ണാ ഡിഎംകെ ശ്രമിച്ചിരുന്നു. ഇപ്പോൾ ഇത്തരം ചർച്ചകളിൽ കാര്യമില്ല എന്നാണ് ശശികല ക്യാന്പ് സൂചന നൽകുന്നത്. ചെന്നൈയിൽ എത്തിയശേഷം ശശികല പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗം വിളിക്കുമെന്നാണ് അറിയുന്നത്. യഥാർഥ അണ്ണാ ഡിഎംകെ തങ്ങളാണെന്നാണ് ശശികല ക്യാന്പ് അവകാശപ്പെടുന്നത്. ഒ. പനീർസെൽവത്തിന്റെ തട്ടകമായ തേനിയിൽ അടക്കം ശശികല തിരികെയെത്തണമെന്ന ആവശ്യവുമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ ശശികലയ്ക്കായി രംഗത്തുവരുന്നു. അതേസമയം അനുനയ ചർച്ചകളിൽ താത്പര്യമില്ലെന്ന നിലപാടാണ് എടപ്പാടി പളനിസാമി…
Read Moreഇന്നു മുതൽ കുടിക്കാൻ കൂടുതൽ വില! വൻവിൽപ്പനയുള്ള ജവാൻ ഫുൾ ബോട്ടിൽ റമ്മിന് ഇന്നു മുതൽ 450 രൂപ കൊടുക്കണം
തിരുവനന്തപുരം: വൻവിൽപ്പനയുള്ള ജവാൻ ഫുൾ ബോട്ടിൽ റമ്മിന് ഇന്നു മുതൽ 450 രൂപ കൊടുക്കണം. സംസ്ഥാനത്ത് ഇന്നു മുതൽ പുതുക്കിയ മദ്യവില നിലവിൽ വന്നതോടെ മദ്യത്തിന് ഏഴു ശതമാനം വരെ വർധനയുണ്ടായി. ഇതോടെ 10 രൂപ മുതൽ 90 രൂപവരെയാണ് മദ്യത്തിന് വിലകൂടിയിരിക്കുന്നത്. ഏറ്റവും വിലക്കുറവിൽ ലഭിച്ചിരുന്ന മദ്യമായ ജവാന് നേരത്തെ 420 രൂപയായിരുന്നു വില. ഇന്നലെ മുതലാണ് വില വർധന പ്രാബല്യത്തിൽ വന്നത്. പക്ഷെ ഇന്നലെ ഡ്രൈ ഡേ ആയിരുന്നതിനാൽ ഇന്നു മുതലാണ് വില വർധന നടപ്പിലായത്. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 രൂപയായി. ഓൾഡ് പോർട് റം അഥവാ ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലിറ്റർ മദ്യത്തിന് ഇനി മുതൽ 710 രൂപ നൽകേണ്ടി വരും. എംഎച്ച് ബ്രാൻഡിക്ക് 950 ൽ നിന്നും 1020 ആയും ഓൾഡ് മങ്ക് ലെജൻഡിനു 2020…
Read Moreസ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാനാകാതെ..! ചികിത്സ നിഷേധിച്ചെന്നു പരാതി; മലയാളി യുവാവിന് കപ്പലിൽ ദാരുണാന്ത്യം
ചേർത്തല: സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാനാകാതെ മലയാളി യുവാവിന് കപ്പലിൽ ജോലിക്കിടെ ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം. കപ്പൽ അധികൃതരുടെ മനഃപൂർവമായ അനാസ്ഥയാണ് മരണകാരണമെന്നു കാട്ടി ഇദ്ദേഹത്തിന്റെ കുടുംബം ഇന്ത്യൻ ഷിപ്പിംഗ് ഡയറക്ടർക്കും മറ്റ് അധികൃതർക്കും പരാതി നൽകി. ചേർത്തല തൈക്കൽ പാല്യത്തയ്യിൽ പി.ജെ. വാവച്ചന്റെ മകൻ എബിൻ പി. വാവച്ചൻ (31) ആണ് മരിച്ചത്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ വച്ച് കഴിഞ്ഞ 18നായിരുന്നു സംഭവം. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സിക്യൂട്ടിവ് ഷിപ്പ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മാൾട്ടഫ്ലാഗ് ലേപ്പറൗസ് ഗ്യാസ് ടാങ്കർ കപ്പലിലാണ് മറൈനറായി എബിൻ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. കടുത്ത പനിയെ തുടർന്ന് എബിൻ അവശനായെന്ന വിവരം കഴിഞ്ഞ 12ന് കപ്പലിലുള്ള സുഹൃത്തുക്കൾ എബിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ എബിന് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കന്പനിയുടെ മുംബൈ ഓഫീസ്,…
Read More