കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി എത്തുന്നത് 20 വർഷത്തിനു ശേഷം. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനും ഡാമിലെ ഗാലറിയിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളിൽനിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിനും മുല്ലപ്പെരിയാർ ഡാമിലുള്ള കോളനി വൈദ്യുതി സ്വീകരിക്കുന്നതിനുമായി 1980-ൽ കെ എസ്ഇ ബോർഡ് ഈ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയിരുന്നു. എന്നാൽ അന്ന് സ്ഥാപിച്ച ലൈനിന്റെ കാലപ്പഴക്കം മൂലവും വന്യജീവികൾക്ക് ഭീഷണി ഉണ്ടാകുന്നതായി കണ്ടതിനാലും വനംവകുപ്പിന്റെയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ 2000-ത്തിൽ കണക്ഷൻ താൽക്കാലികമായി വിച്ഛേദിക്കുകയായിരുന്നു. 2003-ൽ നടത്തിയ മന്ത്രിതല ചർച്ചയിൽ ഓവർ ഹെഡ് ലൈനിനു പകരം വള്ളക്കടവിൽനിന്ന് മുല്ലപ്പെരിയാർ ഡാം സൈറ്റിലേക്ക് 11 കെവി ഭൂഗർഭ കേബിൾ സ്ഥാപിച്ച് വന്യജീവികൾക്ക് ഭീഷണിയാകാത്ത രീതിയിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള മുഴുവൻ തുകയും തമിഴ്നാട് സർക്കാർ നൽകും. 5.125 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുകയും തുടർന്ന് 2005-ൽ തമിഴ്നാട്…
Read MoreCategory: Loud Speaker
കേരളത്തിന് ദേശീയപാത വികസനം, കൊച്ചി മെട്രോ രണ്ടാംഘട്ട വിപുലീകരണം! കേരളത്തിന് വൻ പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വന്പൻ പ്രഖ്യാപനങ്ങൾ. കേരളത്തിന് ദേശീയപാത വികസനം, കൊച്ചി മെട്രോ രണ്ടാംഘട്ട വിപുലീകരണം ഉൾപ്പെടെ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സ്വകാര്യ, വാണിജ്യവാഹനങ്ങളുടെ ഉപയോഗത്തിന് പരിധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവും ഉപയോഗിക്കാം. പ്രധാന പ്രഖ്യാപനങ്ങൾ: * കേരളത്തിന്റെ ദേശീയപാതയ്ക്ക് 65,000കോടി* 1,100 കിലോമീറ്റർ ദേശീയ പാത വികസനം* തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വന്പൻ പ്രഖ്യാപനങ്ങൾ* കേരളത്തിനു പുറമേ, ആസാമിനും പശ്ചിമ ബംഗാളിനും തമിഴ്നാടിനും സഹായം * 95,000കോടി ബംഗാളിന്* 1.03ലക്ഷം കോടി തമിഴ്നാടിന്* 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത* ചെന്നൈ മെട്രോയ്ക്ക് 65,000കോടി* കൊച്ചി മെട്രോയ്ക്ക് 1967 കോടി * കൊച്ചി മെട്രോ 11.5 കിലോമീറ്റർ നീട്ടും* കൂടുതൽ വാക്സീനുകൾ…
Read Moreഇനി ഇങ്ങനെ പറയരുത്..! കുട്ടികളുണ്ടാകാത്തതിന് പരിഹസിച്ചു; യുവതി ഭര്‍തൃമാതാവിനെ കൊന്ന് കണ്ണ് ചൂഴ്ന്നെടുത്തു
പട്ന: കുഞ്ഞുണ്ടാകാത്തതിന് സ്ഥിരമായി കുറ്റപ്പെടുത്തിയ അമ്മായിഅമ്മയെ മരുമകള്‍ കുത്തിക്കൊലപ്പെടുത്തി. തലയ്ക്ക് കുത്തിയ ശേഷം യുവതി അമ്മായിഅമ്മയുടെ കണ്ണും ചൂഴ്ന്നെടുത്തു. ഇതിന് ശേഷം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത്തിമൂന്നുകാരിയായ ലളിത ദേവിയാണ് അമ്മായിഅമ്മ ധര്മശിലാ ദേവിയെ കുത്തിക്കൊലപ്പെടുത്തിയത്. ഒന്നിലധികം തവണയാണ് ലളിതാ ദേവി അമ്മയെ കുത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ശരീരത്തില്‍ തീപടര്‍ന്ന നിലയില്‍ കണ്ട ലളിതാ ദേവിയെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ ലളിതാ ദേവി പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ നിന്ന് പുക വരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലളിതാദേവിയേയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ധര്മശിലാ ദേവിയേയും കണ്ടത്. അക്രമിക്കാനുപയോഗിച്ച ആയുധവും സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ സാരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി…
Read Moreപാർട്ടി കൊടി ഉപയോഗിക്കാൻ ശശികല അർഹയെന്ന് ടി.ടി.വി. ദിനകരൻ! തമിഴ്നാട്ടിൽ കൊടിയെച്ചൊല്ലി വിവാദം; അണ്ണാ ഡിഎംകെയുടെ കൊടിവച്ച കാറിൽ ശശികല സഞ്ചരിച്ചതിൽ എതിർപ്പുമായി പാർട്ടി
ചെന്നൈ: ശശികലയുടെ ജയിൽമോചനത്തോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലതന്നെയാണെന്നും പാർട്ടി യോഗം വിളിക്കാനുള്ള അധികാരം അവർക്കുണ്ടെന്നും വ്യക്തമാക്കി ടി.ടി.വി. ദിനകരൻ രംഗത്തെത്തി. അണ്ണാ ഡിഎംകെയുടെ കൊടിവച്ച കാറിൽ ശശികല സഞ്ചരിച്ചതിൽ എതിർപ്പുമായി പാർട്ടിതന്നെ രംഗത്തുവന്നിരുന്ന സാഹചര്യത്തിലാണ് ദിനകരന്റെ പ്രതികരണം. ജയലളിതയുടെ ട്രേഡ്മാർക്ക് കാറായ ടൊയോട്ട പ്രാഡോയിൽ പാർട്ടി കൊടി നാട്ടി ശശികല സഞ്ചരിച്ചത് പാർട്ടി താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ ഡി. ജയകുമാർ പ്രസ്താവിച്ചിരുന്നു. വാഹനത്തിൽ കൊടി ഉപയോഗിക്കാൻ ശശികലയ്ക്ക് അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കൊടിവച്ച കാറിൽ സഞ്ചരിച്ച് തന്റെ അണികൾക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ശശികല നൽകിയതെന്ന് വിലയിരുത്തപ്പെടുന്നു. അതിനു പിന്നാലെയാണ് പ്രസ്താവനയുമായി ദിനകരൻ രംഗത്തുവന്നത്. അണ്ണാ ഡിഎംകെ എക്സിക്യുട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കുമെന്നും അതിനുള്ള അധികാരം ശശികലയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നേതാക്കൾ…
Read Moreപെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതിനു പുറമേ…! പീഡനക്കേസിൽ ഫുട്ബോൾ താരത്തിന് ശിക്ഷ
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത കേസിൽ ആഴ്സണൽ ക്ലബിന്റെ ഫുട്ബോൾ താരം ടെയ്ലർ റോബിൻസണിനു തടവ് ശിക്ഷ. 2018 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു പൊതുചടങ്ങിൽ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടികളെ സ്നാപ്ചാറ്റ് വഴി മെസേജ് അയച്ചു തന്റെ ബ്രാഡ്ഫോഡിലെ ഫ്ളാറ്റിലേക്ക് എത്തിച്ചാണ് ദുരുപയോഗം ചെയ്തത്. ദുരുപയോഗം ചെയ്തതിനു പുറമേ കുട്ടികളുടെ ചിത്രങ്ങൾ അശ്ലീല തമാശകളായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളുമായി കിടക്ക പങ്കിട്ട റോബിൻസണിന്റെ ഫ്ളാറ്റിലെ സഹതാമസക്കാരൻ കോറി ബെർമാന്റെ ഫോട്ടോയും പ്രചരിപ്പിച്ചിരുന്നു. രണ്ടു പേർക്കും ശിക്ഷ കിട്ടി. മൂന്നര വർഷമാണ് ജയിൽ ശിക്ഷ.
Read Moreബിജെപി മത്സരിക്കുന്നത് സംസ്ഥാന ഭരണം പിടിക്കാൻ തന്നെ! ക്രൈസ്തവ വോട്ടുകൾ ടേണിംഗ് പോയിന്റ്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്നും അതാണ് ഇത്തവണ ടേണിംഗ് പോയിന്റ് ആവുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഭരണം പിടിക്കാൻ തന്നെയാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ല. ഉടൻതന്നെ ശോഭ സുരേന്ദ്രൻ സജീവമാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും ഇടതു ഭരണം ബിജെപി ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇടതു ഭരണം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് മുക്ത കേരളം ബിജെപി ലക്ഷ്യമിടുന്നില്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ട്. ഇരുമുന്നണികളും ബിജെപിക്ക് എതിരാളികളാണ്. താൻ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Read More200 ലധികം മത്സരാര്‍ഥികള്‍! കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായി നടന്ന മത്സരത്തില്‍ എറിന് ലിസ് ജോണ്‍ മിസ് കേരള 2020
കൊച്ചി: എറിന് ലിസ് ജോണ്‍ 2020 ലെ മിസ് കേരള. കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായി നടന്ന മത്സരത്തില്‍ 200 ലധികം മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് എറിന്റെ സൗന്ദര്യപട്ട നേട്ടം. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് എറിന്. നടിയും മോഡലുമായ ആതിര രാജീവാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. കേരളത്തിന് പുറമെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ അടക്കം 200 ലധികം മത്സരാര്‍ഥികളാണ് ഇത്തവണ മാറ്റുരച്ചത്. ചലച്ചിത്ര താരങ്ങളായ സുജോയ് വര്‍ഗീസ്, രാജീവ് പിള്ള, സിജ റോസ്, പ്രശസ്ത ഗ്രൂമര്‍ നഥാന്‍ മനോഹര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇംപ്രസാരിയോ ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.
Read Moreആശംസ ആദരാഞ്ജലിയായി! വിശദീകരണം ലഭിച്ച ശേഷം നടപടിയെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രയോടനുബന്ധിച്ച് പാർട്ടി പത്രത്തിലെ സപ്ലിമെന്റിലെ ആദരാഞ്ജലി പ്രയോഗം വിവാദമായ സാഹചര്യത്തിൽ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവും യുഡിഎഫ് കണ്‍വീനറുമായ എം.എം.ഹസൻ. ഇത് സംബന്ധിച്ച് കെപിസിസി വീക്ഷണം മാനേജ്മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. വീക്ഷണം എംഡി ജെയ്സണ്‍ ജോസഫ് ജീവനക്കാരോടും വിശദീകരണം തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എം.എം ഹസൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഐശ്വര്യ കേരളയാത്രക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് വീക്ഷണം പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സപ്ലിമെന്റിലാണ് ആശംസകൾക്ക് പകരം ആദരാഞ്ജലികൾ എന്ന് പ്രിന്റ് ചെയ്ത് വന്നത്. പത്ര വിതരണം നടത്തിയ ശേഷമാണ് തെറ്റ് പല നേതാക്കളും കണ്ടത്. സംഭവം വിവാദമാകുകയും ഇത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന വിധത്തിൽ പ്രചാരണം ഉണ്ടാവുകയും ചെയ്തു. ഐശ്വര്യ കേരളയാത്രയുടെ ശോഭ കെടുത്തുന്ന നടപടിയായിപ്പോയി വീക്ഷണത്തിന്റെ…
Read Moreമൈനസ് ഡിഗ്രിയിലായ മൂന്നാറും മേഘാവൃതം! കാലാവസ്ഥാ വ്യതിയാനം ടൂറിസത്തിനു തിരിച്ചടി
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം പൊതുവേ തണുപ്പ് അനുഭവപ്പെടുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവ് ഇക്കുറി മഴയിൽ മുങ്ങി. രണ്ടുദിവസംമുന്പ് മൂന്നാറിലെ പ്രധാന സ്ഥലങ്ങളിലെല്ലാം തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്നലെമുതൽ വീണ്ടും മൂടിക്കെട്ടിയ അന്തരീക്ഷം തണുപ്പിനെ അകറ്റുകയാണ്. മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. കോവിഡ് മൂലം വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും സഞ്ചാരികൾ എത്താതാകുകയും ചെയ്തത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇതോടെ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ടാക്സി ഡ്രൈവർമാർ തുടങ്ങി ആയിരക്കണക്കിനാളുകളുടെ ജീവിതമാർഗത്തെ ഇതു പ്രതികൂലമായി ബാധിച്ചു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുകയും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തതോടെ ജില്ലയിലെ പ്രധാന…
Read Moreമോഷണം പോയാൽ ഈ വണ്ടി അനങ്ങില്ല..! വരുന്നു… ഇ-കാര്‍ കാലം; ആപ്പിളും ഹുണ്ടായിയും ഒന്നിക്കുമ്പോള്‍…
ലം മാറുന്നു, പരിസ്ഥിതിചിന്തകളും. ലോകമെന്പാടുമുള്ള ഒാട്ടോമൊബെെൽ വ്യവസായവും ഇതിനു ചുക്കാൻ പിടിക്കുകയാണ്. ഇന്നു നിരത്തിലിറങ്ങുന്ന ഇലക്ട്രിക് കാറുകൾ ഇതിന് ഉദാഹരണം. ഒരു കാലത്ത് റോഡുകളിൽ രാജാവായി വിലസിയിരുന്ന അംബാസിഡറും പ്രീമിയർ പത്മിനിയും ഇന്ന് ഒാർമയിൽ മാത്രം. പെട്രോൾ – ഡീസൽ കാറുകളുടെ എണ്ണവും പതിയെ കുറഞ്ഞു തുടങ്ങി. പകരം സാക്ഷാൽ ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് കാറുകളുമെത്തും. വായു മലിനീകരണം നിയന്ത്രിക്കാനും ഉൗർജ സുരക്ഷ വർധിപ്പിക്കാനും കാലാവസ്ഥ ആഘാതം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങൾക്കു കഴിയുമെന്നതാണ് ഇവയുടെ മേന്മ. 2030 ഓടെ കാർബണ്‍ ഉദ്യമനം 37 ശതമാനം കുറയ്ക്കാനും പെട്രോൾ – ഡീസൽ ചെലവ് 6000 കോടി ഡോളർ വീതം കുറയ്ക്കാനും ഇൗ മാറ്റം ഇടയാക്കും. നമ്മുടെ രാജ്യത്തിന് ഏതാണ്ട് 20 ലക്ഷം കോടി ലാഭം ഇലക്ട്രിക് വാഹനങ്ങൾ നേടിത്തരുമെന്നു നീതി ആയോഗും ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സും സാക്ഷ്യപ്പെടുത്തുന്നു.…
Read More