പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ഞായറാഴ്ച രാവിലെ 11 നാണ് യോഗം വിളിച്ചിരിക്കുന്നത്. ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജനറൽ സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകും. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
Read MoreCategory: Loud Speaker
സ്വര്‍ണ്ണപ്പാളി വിവാദം; ദേവസ്വംമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണം; സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് മന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുന്‍ ദേവസ്വം മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരേയും സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരും ദേവസ്വവും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് മറുപടി പറയണം. ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ സംഭവം പുറത്തുവന്നിട്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. കപട ഭക്തി കാണിച്ചയാളാണ് മുഖ്യമന്ത്രി. നിലവിലെ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകും. ഏത് കാലത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനും തങ്ങള്‍ക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ മനസില്‍ മുറിവേല്‍പ്പിച്ച സംഭവങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നത്. ഉണ്ണിക്കൃഷ്ണന് പോറ്റി ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
Read More‘കോൾഡ്രിഫ്’ കഫ് സിറപ്പ് നിരോധിച്ച് തമിഴ്നാട്: മധ്യപ്രദേശിലും രാജസ്ഥാനിലും ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി
ചെന്നൈ: മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദ കഫ് സിറപ്പ് “കോൾഡ്രിഫ്’ നിരോധിച്ച് തമിഴ്നാട്. ചുമ ശമിക്കാൻ കുട്ടികൾക്കായി നൽകുന്ന സിറപ്പ് അപകടകാരിയാണെന്ന സംശയത്തെത്തുടർന്നാണ് തമിഴ്നാട് സർക്കാർ മരുന്നിന്റെ വിൽപ്പന നിരോധിക്കുകയും വിപണിയിൽനിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തത്. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ, കഫ് സിറപ്പിന്റെ വിൽപ്പന തമിഴ്നാട്ടിലുടനീളം നിരോധിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർച്ചത്രത്തിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ നിർമാണകേന്ദ്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധനകൾ നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കമ്പനി മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. “ഡൈത്തിലീൻ ഗ്ലൈക്കോൾ’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകൾ സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറികളിലേക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ശിശുമരണങ്ങൾ ശ്രദ്ധയിൽപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രണ്ട് വയസിനു…
Read Moreശബരിമല സ്വർണപ്പാളി വിവാദം; പോരു മുറുകുന്നു; സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല, പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണന് പോറ്റി
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന് പോറ്റി. ദേവസ്വം ബോര്‍ഡ് തന്നെ ഏല്‍പ്പിച്ചതു ചെമ്പ് പാളികള്‍ തന്നെയാണ്. ദേവസ്വം രേഖകളിലും ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാളിയില്‍ മുന്‍പ് സ്വര്‍ണം പൂശിയിരുന്നുവോയെന്ന് അറിയില്ല. സ്വര്‍ണ്ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പീഠം കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടില്ല. അന്വേഷണവുമായി സഹകരിക്കും. താന്‍ ബംളൂരുവിലാണ് താമസിക്കുന്നത്. പാളി കമ്പനിയിലെത്തിക്കാന്‍ ഒരാഴ്ചത്തെ കാലതാമസം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെല്ലാവരും കൂടി തന്നെ കള്ളനാക്കാന്‍ ശ്രമിക്കുന്നു. കുടുംബത്തിന്റെ ഉള്‍പ്പെടെ സ്വകാര്യത മാധ്യമങ്ങള്‍ നശിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ ശരിയും കുടി മനസിലാക്കണം. താനൊരു സാധാരണക്കാരനാണ്. ഹൈക്കോടതിയില്‍ തന്റെ ഭാഗം ബോധ്യപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല; ഉണ്ണികൃഷ്ണന്പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി ദേവസ്വം ബോര്‍ഡ് ഇത്തവണ നേരിട്ടാണ് എത്തിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊണ്ട് പോയത്. തിരുവാഭരണം കമ്മീഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് സുരക്ഷയോടെയാണ് സ്വര്‍ണം ചെന്നൈയില്‍ എത്തിച്ചത്. ഉണ്ണിക്കൃഷ്ണന് പോറ്റിയോട് ചെന്നൈയില്‍ വരാനാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. കമ്പനിയുടെ വാറന്റി ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ പേരില്‍ ആയതിനാലാണ് അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഹൈക്കോടതിയില്‍ ആവശ്യപ്പെടും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണന്പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ദേവസ്വം ബോര്ഡ്തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ്.സ്വന്തം നിലയില്‍ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയിലെ കമ്പനി 40 വര്‍ഷത്തേക്ക് വാറന്റി…
Read Moreസ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധം പ്രമുഖരുമായി; 3 വർഷംകൊണ്ട് 30 കോടികളുടെ സാമ്പത്തിക ഇടപാടുകൾ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ ഉണ്ണകൃഷ്ണൻ പോറ്റി പ്രമുഖരുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി എസ്. ശ്രീജിത്ത്, ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളെടുക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റി പ്രത്യേക സന്ദര്‍ഭങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് നിഗമനം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഭാവന നല്കുന്ന ചിത്രവും പോലീസ് ആസ്ഥാനത്തു വച്ച് എഡിജിപി എസ്. ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രവും പുറത്തു വന്നവയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിക്കും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ക്കൊപ്പവുമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ പാര്‍ട്ണറായ രമേഷ് റാവുവും ചിത്രങ്ങളിലുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്കി…
Read Moreകെ-ടിക് പദ്ധതി; ഗുണഭോക്താക്കളായത് 201 വനിതകള്‍; കൂടുതല്‍ ഗുണഭോക്താക്കളുള്ളത് തിരുവനന്തപുരത്ത്, കുറവ് കാസര്‍ഗോഡ് ജില്ലയില്‍
കൊച്ചി: കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ (കെ- ടിക്) പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളായത് 201 വനിതകള്‍. ഇവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കുക വഴി 11 പേരാണ് സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിച്ചത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ തദ്ദേശീയരായ പട്ടികവര്‍ഗ മേഖലയിലെ യുവതി യുവാക്കള്‍ക്ക് ഉപജീവന വികസനം സാധ്യമാക്കി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീ ട്രൈബല്‍ എന്റർപ്രൈസസ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍( കെ – ടിക്) വഴി ലക്ഷ്യമിടുന്നത്. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സ്ഥായിഭാവത്തോടെ അവ കൊണ്ടുപോകുന്നതിന് വൈദഗ്ധ്യ പരിശീലനം നല്‍കുക വഴി യുവതി യുവാക്കളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകര്‍ക്ക് ആവശ്യമായ ബിസിനസ് പരിജ്ഞാനം, സമാന സ്വഭാവമുള്ള സംരംഭങ്ങളെയോ സംരംഭകരെയോ നേരില്‍ കണ്ട് അനുഭവമാര്ജ്ജിക്കാനുള്ള അവസരം ഒരുക്കല്‍, സാമ്പത്തികസഹായം ലഭ്യമാക്കല്‍, വിദഗ്ധരുടെ മെന്ററിംഗ് പിന്തുണ ഉറപ്പാക്കല്‍ എന്നിവയും…
Read Moreശബരിമല സ്വര്‍ണപ്പാളികളിലെ കുറവ്; നടന്നതു ഗുരുതര ക്രമക്കേടുകൾ; സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം വിജിലന്‍സാണ് നിലവില്‍ അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു കൈമാറും. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നാണു സൂചന.ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കീറാമുട്ടിയായി മാറിയിരിക്കുകയാണ്.മാറിമാറിവന്ന ദേവസ്വം ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന തരത്തിലും തെളിവുകള്‍ പുറത്തുവരികയും ചെയ്തു. യുബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്ല്യ 1998 ല്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലക ശില്പവും സ്വര്‍ണം പൊതിഞ്ഞു നല്‍കിയിരുന്നു. 2019ല്‍ 14 ചെമ്പു പാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന് കരാറുകാരനായി അറിയപ്പെട്ട ഉണ്ണിക്കൃഷ്ണന് പോറ്റി വിജിലന്‍സിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൈമാറ്റത്തിനു മുമ്പ് ശില്പങ്ങളുടെ മൂല്യനിര്‍ണയം ദേവസ്വം ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. 2019ല്‍ ദാരുശില്പത്തില് നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍…
Read Moreപെരിങ്ങത്തൂരിൽ എംഎൽഎയെ കൈയേറ്റം ചെയ്ത സംഭവം:10 പ്രതികൾക്കു നോട്ടീസ്; 31പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു
തലശേരി: അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്ത സംഭവത്തിൽ പത്ത് പ്രതികൾക്ക് ചൊക്ലി പോലീസ് നോട്ടീസ് നൽകി. ഏഴ് വർഷത്തിൽ താഴെയുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് നടപടി ഒഴിവാക്കി നൽകുന്ന നോട്ടീസാണ് പ്രതികൾക്ക് പോലീസ് നൽകിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ പങ്കെടുത്ത വിവരവും ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 31 പേർക്കെതിരെയാണ് ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തിരുന്നത്. ഇന്നലെ രാവിലെ 11.15 ന് പാനൂർ കരിയാട് വച്ചാണ് എംഎൽഎയെ തടഞ്ഞ് കൈയേറ്റം ചെയ്ത സംഭവം അരങ്ങേറിയത്. മാലിന്യപ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധ സമരത്തിനിടയിലാണ് അക്രമം നടന്നത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ പിടിച്ചു തള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. കരിയാട് അഭയ ഡയാലിസിസ് സെന്ററിൽ നിന്നും മാലിന്യം പുറത്തേക്ക് വിടുന്നുവെന്നാരോപിച്ച് സമരം ചെയ്തുവന്ന നാട്ടുകാരാണ് സ്ഥലത്തെത്തിയ എംഎൽഎയെ തടഞ്ഞ് കൈയേറ്റം ചെയ്തത്. കെഎൻ യുപിക്ക്…
Read Moreസ്വർണപ്പാളി ഉപയോഗിച്ച് ചെന്നൈയിൽ പ്രദർശനം; പൂജനടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വീഡിയോ ദൃശ്യം പുറത്ത്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു. ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.
Read More