ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് അവസാനമാകുന്നതായി സൂചന. വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) വിജയ്ക്കു പിന്തുണയുമായി രംഗത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ വിജയ്ക്ക് 118 അംഗങ്ങളുടെ പിന്തുണയാകും. 1967-ന് ശേഷം ആദ്യമായാണ് ദ്രാവിഡേതര പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. നിലവിൽ കോൺഗ്രസ് (5 സീറ്റ്), സിപിഎ (2), സിപിഎം (2) എന്നീ പാർട്ടികൾ വിജയ്യ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) ടി.ടി.വി. ദിനകരന്റെ എഎംഎംകെയും തമ്മിലുള്ള പോര് ലോക്ഭവനിലെത്തിയിരിക്കുകയാണ്. എഎംഎംകെയുടെ ഏക എംഎൽഎ വിജയ്യുടെ പാർട്ടിക്ക് നൽകിയ പിന്തുണക്കത്ത് വ്യാജമാണെന്നും ഇതിനു പിന്നിൽ കുതിരക്കച്ചവടമാണെന്നുമാണ് ദിനകരന്റെ ആരോപണം. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. 108 സീറ്റുകൾ നേടിയ വിജയ്യുടെ പാർട്ടി, സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെയാണ് എഎംഎംകെ…
Read MoreCategory: Loud Speaker
സൈനികതലപ്പത്ത് വൻ അഴിച്ചുപണി: എൻ.എസ്. രാജ സുബ്രഹ്മണി സിഡിഎസ്; കൃഷ്ണ സ്വാമിനാഥൻ നാവികസേനാ മേധാവി
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനികതലപ്പത്ത് നിർണായക നിയമനങ്ങളുമായി കേന്ദ്രസർക്കാർ. പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെയും നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. ഇന്നു രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവുകൾ പുറത്തിറങ്ങിയത്. നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ വിരമിക്കുന്ന ഒഴിവിലേക്ക് 30-ന് ആണ് രാജ സുബ്രഹ്മണി ചുമതലയേൽക്കുക. കരസേനാ വൈസ് ചീഫ് പദവിയിൽനിന്നു വിരമിച്ച അദ്ദേഹം നിലവിൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു വരികയാണ്. 39 വർഷംനീണ്ട സൈനികജീവിത പരിചയമുള്ള രാജ സുബ്രഹ്മണി 1985-ലാണ് ഗർവാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്തത്. ലഖ്നൗ ആസ്ഥാനമായുള്ള സെൻട്രൽ ആർമി കമാൻഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ സൈനിക വിന്യാസത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിനുള്ള അഗാധമായ അറിവ് പ്രതിരോധ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ നിർണായകമാകും. കിംഗ്സ് കോളജ്…
Read Moreമുഖ്യമന്ത്രി പദം; ഫ്ലക്സ് യുദ്ധം തുടരുന്നു; സതീശൻ അനുകൂലികളുടെ ഫ്ളക്സിൽ പോസ്റ്റർ ഒട്ടിച്ച് കെ.സി. വിഭാഗം
തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിലെ അവകാശവാദങ്ങളെ ചൊല്ലിയുള്ള ഫ്ലക്സ് യുദ്ധം തുടരുന്നു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വി.ഡി. സതീശനെതിരേ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ച് കെ.സി. വേണുഗോപാലിന്റെ അനുയായികള്‍. ഇന്നലെ വി.ഡി. സതീശന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കെ.സി. വേണുഗോപാലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്ലക്സ് ബോര്‍ഡുകള്‍ കീറിയിരുന്നു. ഇതിന് മറുപടിയായാണ് കെ.സി. വിഭാഗം സതീശനെതിരേ പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും പതിച്ചത്. കൂലിക്ക് ഇറക്കിയ ആളിനെ കണ്ട് ഞങ്ങള്‍ പേടിച്ച് പോയെന്ന് പറഞ്ഞേക്കെന്നാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍. സതീശന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡുകളിലാണ് കെ.സി. അനുകൂലികള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മാപ്പില്ലെന്ന തലക്കെട്ടോടെയാണ് മറ്റൊരു ഫ്ലക്സ് ബോര്‍ഡ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ ജനകീയ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ തീവെട്ടിക്കൊള്ള സംഘമെന്ന് വിശേഷിപ്പിച്ചതാര് , 2021 ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ പ്രവര്‍ത്തകര്‍ക്ക് ആവേശം…
Read Moreമോദി ഭരണത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു, രാജ്യത്തെ ക്രമസമാധാന നില തകർന്നു: കണക്കുകളുമായി കോൺഗ്രസ്
ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ കാലത്ത് രാജ്യത്തെ ക്രമസമാധാന നില തകർന്നുവെന്നും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ വെറും പാഴ്വാക്കായെന്നും കോൺഗ്രസ് ആരോപിച്ചു. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ സ്ത്രീകൾക്കെതിരേ 42 ലക്ഷത്തിലധികം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായി പാർട്ടി ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2013-ന് ശേഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 42.6 ശതമാനത്തിന്റെ വർധന. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 204.6 ശതമാനത്തിന്റെ വർധനയും ചൂണ്ടിക്കാണിക്കുന്നു. ദളിതർക്കെതിരായ അതിക്രമങ്ങളിൽ 41.3 ശതമാനത്തിന്റെ വർധനവ്, ഗോത്രവർഗക്കാർക്കെതിരായ അതിക്രമങ്ങളിൽ 46.7 ശതമാനത്തിന്റെ വർധനവ്, സൈബർ കുറ്റകൃത്യങ്ങളിൽ 1,689 ശതമാനത്തിന്റെ വർധനവ് എന്നിങ്ങനെയാണ് ഈ കാലയളവിൽ ഉണ്ടായതെന്ന് ഖർഗെ പറഞ്ഞു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെടുമ്പോൾ തന്നെ ബിജെപി ‘ബേട്ടി ബച്ചാവോ’, ‘നാരി വന്ദൻ’ എന്നിവ കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങളായി ഉപയോഗിക്കുകയാണെന്ന് അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ…
Read Moreമഴ കനക്കും: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ചയോടെ മഴ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കുമെന്നും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read Moreസുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രി: തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ; സത്യപ്രതിജ്ഞ ശനിയാഴ്ച
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ചരിത്ര വിജയം നേടിയ ബിജെപി സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു ഭവാനിപുർ, നന്ദിഗ്രാം എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഭവാനിപുരിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആണ് സുവേന്ദു പരാജയപ്പെടുത്തിയത്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സുവേന്ദു മമതാ മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി സുവേന്ദു സത്യപ്രതിജ്ഞ ചെയ്യും.
Read More‘ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ ജനവികാരം തമാശയല്ല, എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും’: മുന്നറിയിപ്പുമായി സി. ആർ മഹേഷ്
കൊല്ലം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലി ഗ്രൂപ്പ് പോര് നടക്കുന്നതിനിടെ സ്വന്തം പാർട്ടിക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി എംഎൽഎ സി.ആർ മഹേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ, തളിപ്പറമ്പിലും, പയ്യന്നൂരിലും സിപിഎമ്മിനു പോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത് കാണാതിരുന്നുകൂടാ. ഇത് സിപിഎമ്മിന് മാത്രമല്ല ബാധകം 50,000 തിനും ,80,000 വും വോട്ടുകൾക്ക് ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാം അതാണ് ചരിത്രവും കാലവും. പല്ല് കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവർ. നാറുന്നതും, മണക്കുന്നതും അറിയാത്തവർ. ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്.അല്പം എങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും. ഇത് പക്ഷം പറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ, ഈ മഹാ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ…
Read Moreവി.ഡി.സതീശന് അനുകൂലമായി പ്രകടനം നടത്തി: നാല് നേതാക്കളെ പദവിയിൽ നിന്ന് നീക്കി ഇടുക്കി ഡിസിസി
ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുമ്പോൾ വി.ഡി.സതീശന് അനുകൂലമായി പ്രകടനം നടത്തിയ നാല് നേതാക്കൾക്കെതിരെ നടപടിയെടുത്ത് ഇടുക്കി ഡിസിസി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ.താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കി. വ്യാഴാഴ്ചയാണ് സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം ആളുകൾ പ്രകടനം നടത്തിയത്. നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
Read Moreസംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പിടികൂടിയത് 76,000 പാമ്പുകളെ
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനവാസ മേഖലയില്‍ നിന്ന് സര്‍പ്പ വോളന്റിയര്‍മാര്‍ പിടികൂടിയത് 76,000 പാമ്പുകളെ. 2021 ജൂണ്‍ മുതല്‍ 2026 ഏപില്‍ 15 വരെയുള്ള വനംവകുപ്പിന്റെ കണക്കാണിത്. പരിശീലനം സിദ്ധിച്ച അംഗീകൃത സ്നേക്ക് റെസ്ക്യുവര്‍മാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയില്‍ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 ഓഗസ്റ്റിലാണ് നടപ്പിലാക്കിയത്. സര്‍പ്പ (സ്നേക് അവേര്‍നസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്പ്) വഴി പ്രവര്‍ത്തിക്കുന്ന സര്‍പ്പ വോളന്റിയര്‍മാര്‍ പിടികൂടിയ പാമ്പുകളുടെ കണക്കുമാത്രമാണിത്. പിടികൂടിയവയില്‍ 28,116 എണ്ണം മൂര്‍ഖന്‍ പാമ്പുകളാണ്. 18,562 മലമ്പാമ്പുകളെയും 3,507 അണലികളെയും 517 രാജവെമ്പാലകളെയും 729 വെള്ളിക്കെട്ടനേയും ഇക്കാലയളവില്‍ ജനവാസമേഖലയില്‍ നിന്ന് പിടികൂടുകയുണ്ടായി. 11,209 ചേരപ്പാമ്പുകളെയും ഇതിലൊന്നുംപെടാത്ത 12,000 എണ്ണം വിഷമില്ലാത്ത പാമ്പുകളെയും പിടികൂടി. സംസ്ഥാനത്താകെ പരിശീലനം ലഭിച്ച 3,600 സര്‍പ്പ വോളന്റിയര്‍മാരാണുള്ളത്. ഇതില്‍ 400 പേര് വനിതകളാണ്. പാമ്പു…
Read Moreഡിഎംകെ-അണ്ണാ ഡിഎംകെ ഒന്നിക്കുന്നു: ഇപിഎസിനെ മുഖ്യമന്ത്രിയാക്കാൻ നീക്കം?
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ഡിഎംകെ നിർദേശിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണു നീക്കം. അതേസമയം, ഇങ്ങനെയൊരു നീക്കമുണ്ടായാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണു തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ടിവികെയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡിഎംകെ പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റും ഡിഎംകെക്ക് 59 സീറ്റുമാണുള്ളത്. രണ്ടുമുന്നണിയിലെയും ഘടകകക്ഷികൾകൂടി ചേർന്നാലേ ഭൂരിപക്ഷമാകൂ. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ് എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ്…
Read More