കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ട് പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി നടപടിയും കോടതി റദ്ദാക്കി. കെ.കെ.കൃഷ്ണന്, ജ്യോതിബാബു എന്നിവരെ വെറുതേ വിട്ട വിധിയാണ് റദ്ദാക്കിയത്. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്ന് പ്രഖ്യാപിച്ചേക്കും. എന്നാല്‍ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വെറുതേ വിട്ട വിധി കോടതി ശരിവച്ചു. ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി അടക്കമാണ് കോടതി പരിഗണിച്ചത്. സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ അറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ കൊലപാതകമാണിതെന്നും പി.മോഹനൻ അടക്കമുള്ളവരെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടി.പിയുടെ ഭാര്യ കൂടിയായ കെ.കെ.രമ എംഎൽഎ നൽകിയ ഹർജിയിലും കോടതി ഇന്ന്…
Read MoreCategory: Loud Speaker
ജലീലിന് ‘ശബരിമലയിൽ’ എന്തുകാര്യം എന്ന് ചോദിച്ച മുരളീധരനോട് ‘താങ്കൾക്കെന്താ മദീനത്ത് കാര്യം’ എന്ന് ആരും ചോദിച്ചില്ല, അതാണ് സംഘികളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം: കെ. ടി. ജലീൽ
മലപ്പുറം:“ബാപ്സ്” ഹിന്ദു ക്ഷേത്രത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കെ. ടി. ജലീൽ എംഎൽഎ. “ബാപ്സ്” ഹിന്ദു ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങളും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു. താൻ തദ്ദേശവകുപ്പിന്റെ മന്ത്രിയായിരിക്കെ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ സന്നിധാനം സന്ദർശിച്ചു. അതിനെ വർഗീയവത്ക്കരിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ കേന്ദ്രമന്ത്രി മുരളീധരൻ അന്ന് നടത്തിയ പ്രസ്താവന കേരളം മറന്നിട്ടുണ്ടാവില്ലെന്നും ജലീൽ കുറിപ്പിലൂടെ ഓർമിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… 2024 ഫെബ്രുവരി 14-നാണ് അബുദാബിയിൽ പണി പൂർത്തിയായ “ബാപ്സ്” ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഉൽഘാടനം ചെയ്തത്. മധ്യപൗരസ്ത്യ അറേബ്യൻ രാജ്യത്ത് ആദ്യമായാണ് ഒരു ലോകോത്തര ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ചെറിയ ക്ഷേത്രങ്ങൾ സ്വകാര്യ ഉടമസ്ഥതയിൽ പലയിടങ്ങളിലുമുണ്ടെങ്കിലും, ഒരു പൊതുഹൈന്ദവ ആരാധനാലയം എവിടെയും ഉണ്ടായിരുന്നില്ല. 1997 ഏപ്രിൽ അഞ്ചിന് ഷാർജ സന്ദർശിച്ച സ്വാമി മഹാരാജാണ് മധ്യപൗരസ്ത്യ ദേശത്ത് ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനെ സംബന്ധിച്ച് ചിന്തിച്ചതും…
Read Moreവെളുത്തുള്ളി വില കുതിച്ചുയരുന്നു; മോഷണം തടയാൻ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ച് കർഷകർ
ചിന്ദ്വാര: വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാരയിലെ കർഷകർ തങ്ങളുടെ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. വെളുത്തുള്ളിയുടെ വില വിപണിയിൽ കുതിച്ചുയർന്ന് ഒരു കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെയായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത് കർഷകരെ ഒരേ സമയം സന്തോഷത്തിലും ദുരിതത്തിലുമാക്കിയിരിക്കുകയാണ്. വെളുത്തുള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ബദ്നൂരിലെ കർഷകർ തങ്ങളുടെ ലാഭകരമായ വിളകൾ സംരക്ഷിക്കാൻ പാരമ്പര്യേതര മാർഗങ്ങൾ അവലംബിച്ചിരുന്നു. എന്നാൽ മോഷണ സംഭവങ്ങൾ ഈ കർഷകരെ അവരുടെ വയലുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. “നേരത്തെ, ഒരു കള്ളൻ പറമ്പിൽ നിന്ന് 8 മുതൽ 10 കിലോഗ്രാം വരെ വെളുത്തുള്ളി മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ഞാൻ സിസിടിവി കാമറകൾ സ്ഥാപിച്ച് എന്റെ വയലിനെ സംരക്ഷിക്കുന്നു’. വെളുത്തുള്ളി കൃഷിക്കാരനും മൊഹ്ഖേദിലെ ബദ്നൂർ ഗ്രാമത്തിലെ താമസക്കാരനുമായ രാഹുൽ ദേശ്മുഖ്…
Read Moreകേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും; രാജ്യത്തിന് പുറത്തുള്ളവര്‍ കേരളത്തിന്റെ മികവ് അറിയണം; വിദേശത്ത് നിന്ന് വിദ്യാർഥികളെ തിരിച്ചെത്തിക്കാന്‍ ആലോചന; മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന് പുറത്തുള്ളവര്‍ കേരളത്തിന്റെ മികവ് അറിയണം. അതിന് ആവശ്യമായ പരിഷ്കാരം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ കേവല പരിഷ്കരണമല്ല, കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പിണറായി വിജയന് വ്യക്തമാക്കി. നവകേരളാ സദസിന്റെ തുടര്‍ച്ചയായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കോഴിക്കോട് വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനൂതനമായ മേഖലകളില്‍കൂടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാവീണ്യം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അത് ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചത്. ആ മേഖലയിലെ രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് കേരളത്തില്‍ വന്നത്. നിര്‍മിതബുദ്ധി, മെഷീന് പഠനം തുടങ്ങിയ വിഷയങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി എഡിന്ബറാ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്രത്യേക പദ്ധതികള്‍ തയാറാക്കിവരികയാണ്. തിരുവനന്തപുരത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും രാജ്യത്തെ തന്നെ…
Read Moreസ്ഥാനാർഥിയാകാൻ മോഹിച്ച് ബിജെപിയിലെത്തിയ പിസിക്ക് തിരിച്ചടി; പത്തനംതിട്ടയിൽ സുരേന്ദ്രന് മുൻതൂക്കം; എൻഡിഎയിൽ ആശയക്കുഴപ്പം
പത്തനംതിട്ട: ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച് എൻഡിഎയിൽ ആശയക്കുഴപ്പം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ബിജെപി നടത്തിയ അഭിപ്രായ സർവേയിൽ ഭൂരിഭാഗം ഭാരവാഹികളും കെ. സുരേന്ദ്രൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. പി. സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിനെ ബിഡിജെഎസ് എതിർത്തു. മറ്റ് രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപിയിൽ ഇതുവരെ സ്ഥാനാർഥി നിർണയത്തിന് തീരുമാനമായില്ല. പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി. സി. ബിജെപിയിലേക്കെത്തിയത്. എന്നാൽ വിപരീത ഫലമാണ് പിസിയെ കാത്ത് അവിടെ ഉണ്ടായത്. അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജിന് തടസം നിൽക്കുന്നു. കോട്ടയം സീറ്റിലേക്ക് പിസിയെ പരിഗണിക്കാമെന്ന് കരുതിയാൽ അവിടെയും തടസം ബിഡിജെഎസ് ആണ്. കോട്ടയത്ത് മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി കച്ചകെട്ടി ഇറങ്ങുന്പോൾ പിസിയെ കളത്തിലിറക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇനി പുതിയ വഴികൾ തേടേണ്ടിവരും.
Read Moreമകൾ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മാതാപിതാക്കൾ ജീവിനൊടുക്കി
കൊല്ലം: ആൺസുഹൃത്തിനൊപ്പം മകൾ പോയതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. മകളെ മൃതദേഹം കാണിക്കെതുതെന്ന് ആത്മഹത്യാ കുറിപ്പിൽ ഇവർ എഴുതിയിരുന്നു. കഴിഞ്ഞ ദിവസമാണ് മകൾ വീടുവിട്ട് പോയത്. സംഭവത്തിൽ മാതാപിതാക്കൾ കടുത്ത മനോവിഷമത്തിലായിരുന്നു. തുടർന്ന് ഇരുവരും ഉറക്കഗുളിക കഴിച്ച് ആത്യമഹത്യയ്ക്ക് ശ്രമിച്ചു. ബിന്ദു ഉടൻ തന്നെ മരിച്ചു. ഉണ്ണിക്കൃഷ്ണപിള്ളയെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള നാട്ടിൽ അവധിക്ക് എത്തിയതായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോകുന്നത്. മകളുടെ ഈ ബന്ധത്തെ ഇവർ എതിർത്തിരുന്നു.
Read More‘വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്, ഇപ്പോൾ വയനാട്ടിലേക്ക് പോകേണ്ടതില്ല, പ്രശ്നം സങ്കീർണമാക്കുന്നത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ’: വനംമന്ത്രി
തിരുവനന്തപുരം: വനംവാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്. വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ വയനാട്ടിലേക്ക് പോകില്ലെന്നും മന്ത്രി. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കും. വയനാട്ടിൽ പോയില്ലെന്നത് ആരോപണമല്ല വസ്തുതയാണ്. കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ഉത്തരവാദിത്വപ്പെട്ടവരുമായി താന്‍ സംസാരിക്കുന്നുണ്ട്. താനടക്കമുള്ള മൂന്ന് മന്ത്രിമാര്‍ ചൊവ്വാഴ്ച വയനാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണം. വയനാട്ടിലെ കാര്യങ്ങൾ ഓരോ മണിക്കൂറിലും വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു.
Read More‘അന്നു നിതീഷ് കുമാർ ലാലു പ്രസാദിനോടും റാബ്റി ദേവിയോടും മുൻകാല വഞ്ചനകൾക്ക് മാപ്പ് ചോദിച്ചു’; വെളിപ്പെടുത്തലുമായി തേജസ്വി യാദവ്
പാറ്റ്ന: 2022ൽ എൻഡിഎ വിടാൻ ശ്രമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി പാർട്ടി നേതാക്കളായ ലാലു പ്രസാദിനോടും റാബ്റി ദേവിയോടും മുൻകാല വഞ്ചനകൾക്ക് മാപ്പ് ചോദിച്ചിരുന്നതായി ആർജെഡി നേതാവും ലാലു- റാബ്റി ദമ്പതികളുടെ മകനുമായ തേജസ്വി യാദവ്. തന്റെ പാർട്ടിയെ പിളർത്താൻ ബിജെപി ശ്രമിക്കുകയാണെന്നും അന്നു നിതീഷ് പറഞ്ഞിരുന്നു. വീണ്ടും എൻഡിഎയിലേക്കു പോയ നിതീഷ് കുമാർ ഇനിയും കൂറുമാറില്ലെന്ന് ഉറപ്പില്ലെന്നും തേജസി യാദവ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ മൊഹാനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് തേജസ്വി യാദവ് ഇക്കാര്യം പറഞ്ഞത്. നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് 2022 ഓഗസ്റ്റിലാണ്. തുടർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ആർജെഡിയുമായി സഖ്യമുണ്ടാക്കി. തേജസ്വി യാദവ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നു.…
Read Moreഭർത്താവിന്റെ പീഡനക്കേസിൽ ഇടനിലയ്ക്കായെത്തി ഗർഭിണിയായ ഭാര്യ; ഇരയുടെ ബന്ധുക്കൾ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കത്തിച്ചു
ഭോപ്പാൽ: ഗർഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. മധ്യപ്രദേശിലെ മൊറാന ജില്ലയിലെ ചാന്ദ് കാ പുര ഗ്രാമത്തിലാണ് സംഭവം. ശരീരത്തിന്റെ എൺപത് ശതമാനവും പൊള്ളലേറ്റ യുവതി ഗ്വാളിയാറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തന്റെ ഭർത്താവ് പ്രതിയായ ബലാത്സംഗ കേസിന്റെ ഒത്തുതീർപ്പിനാണ് ഇവർ അതിജീവതയുടെ ഗ്രാമത്തിലെത്തിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഭർത്താവ് ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേരാണ് പ്രതികൾ. കൂട്ട ബലാത്സംഗത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയും പുരുഷന്മാരും ചേർന്ന് തന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്ന് യുവതി പറയുന്ന വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവർ സംസാരിച്ചത്. ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന യുവതിയുടെ ഭർത്താവാണ് പോലീസിന് ഈ വീഡിയോ കൈമാറിയത്. യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും…
Read Moreപ്രതിരോധമേഖല കൂടുതൽ കരുത്തിലേക്ക്; 84,560 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. എയർ ഡിഫൻസ് ടാക്റ്റിക്കൽ കൺട്രോൾ റഡാർ, ഹെവി വെയ്റ്റ് ടോർപ്പിഡോകൾ, മീഡിയം റേഞ്ച് മാരിടൈം റെക്കണൈസൻസ് ആൻഡ് മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റ്, ഫ്ലൈറ്റ് റീഫ്യൂല്ലർ എയർക്രാഫ്റ്റ് ആൻഡ് സോഫ്റ്റ്വെയർ റേഡിയോകൾ എന്നിവ ഡിഎസി അംഗീകരിച്ചവയിൽ ഉൾപ്പെടുന്നു. ഭൂകമ്പ സെൻസറുകളുള്ള പുതുതലമുറ ആൻഡി ടാങ്ക് മൈനുകൾ വാങ്ങുന്നതിനും കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള റിമോട്ട് നിർജീവമാക്കുന്നതിനും വേണ്ടി ഇന്ത്യൻ നിർമിത ഐഡിഡിഎം വാങ്ങാനും കൗൺസിൽ അനുവാദം നൽകി. യന്ത്രവൽകൃത സേനയുടെ ദൃശ്യരേഖയ്ക്കപ്പുറമുള്ള ലക്ഷ്യങ്ങൾ താണ്ടുന്നതിനും തന്ത്രപരമായ യുദ്ധമേഖലയിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും ആധിപത്യമുറപ്പിക്കാനും ആവശ്യമായ ഉപകരണങ്ങളും വാങ്ങും. 2025 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ, പ്രതിരോധ മേഖലയ്ക്കായി കേന്ദ്ര സർക്കാർ 6.21 ലക്ഷം കോടി…
Read More