കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തം. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ കോളജിൽ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനർ തൂക്കി. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് എൻഐടിയിൽ ബാനർ സ്ഥാപിച്ചത്. കഴിഞ്ഞദിവസമായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം. ഗോഡ്സെ ഒരുപാട് പേരുടെ ഹീറോ ആണെന്ന കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക്ക് പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന് കമന്റിട്ടത്. സംഭവത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് അധ്യാപികയ്ക്കെതിരേ കേസെടുത്തിരുന്നു. അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടെതാണ്’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.
Read MoreCategory: Loud Speaker
വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടാകും; ഉപഭോക്താക്കൾ സ്വയം നിയന്ത്രിക്കണം; കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ. ഇതിന് പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും ഉപഭോക്താക്കൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. മഴക്കുറവും ജലലഭ്യതക്കുറവും വൈദ്യുതി മേഖലയിൽ നിലവിൽത്തന്നെ പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ മുന്നറിയിപ്പ്. വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്നു വാങ്ങുകയാണ്. സംസ്ഥാനത്ത് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ ആരംഭിക്കാൻ താല്പര്യം ഉണ്ടെങ്കിലും എതിർപ്പുകളാണ് വിലങ്ങുതടിയാകുന്നത് എന്നും മന്ത്രി പറഞ്ഞു.
Read Moreമെഡിസെപ്: ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ ജീവനക്കാർക്കു പ്രതിഷേധം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ് പരിരക്ഷയുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ. പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പദ്ധതി നടപ്പിലാക്കിയ 2022 മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും വിശദമായ ചർച്ച നടത്തണമെന്നുമാണ് സർവീസ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ പുനപരിശോധന നടത്താൻ സർക്കാർ തയാറാകാത്തത് ജീവനക്കാരുടെ രോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. 2022 ജൂലൈയിലാണ് പദ്ധതി നിലവിൽ വന്നത്. മൂന്ന് വർഷക്കാലത്തേക്ക് മാസം തോറും ജീവനക്കാരുടെ ശന്പളത്തിൽ നിന്നും 500 രൂപ വീതം 18000 രൂപയാണ് സർക്കാർ പ്രീമിയമായി പിടിയ്ക്കുന്നത്. അടുത്ത വർഷം മെഡിസെപ്പ് കരാർ അവസാനിക്കും. പ്രതിവർഷം 550 കോടി രൂപയാണ് ഇൻഷുറൻസ് കന്പനിയ്ക്ക് സർക്കാർ നൽകുന്നത്. പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാരും 2022 മുതലുള്ള പ്രീമിയം അടയ്ക്കണമെന്നാണ് ധനകാര്യവകുപ്പ് കഴിഞ്ഞ മാസം ഉത്തരവിറക്കിയത്. ഈ ഉത്തരവ്…
Read Moreഎന്നെ ഒന്നും ചെയ്യല്ലേ… അയാൾ ഞാനല്ല; പിഎസ്സി പരീക്ഷയ്ക്ക് ആള്‍മാറാട്ട ശ്രമം; പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങി ഓടി
തിരുവനന്തപുരം: പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളില്‍ പിഎസ്സി പരീക്ഷയ്ക്ക് ആള്‍മാറാട്ട ശ്രമം. ഇന്വിജിലേറ്ററെത്തി ഹാള്‍ടിക്കറ്റ് പരിശോധിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങിയോടി. ഇന്ന് രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്മാട്ടത്തിന് ശ്രമമുണ്ടായത്. പരീക്ഷാഹാളില്‍ എല്ലാവരുടേയും തിരിച്ചറിയല്‍ കാര്‍ഡും ഹാൾടിക്കറ്റും തമ്മിൽ ഒത്തുനോക്കിയുള്ള വേരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് അതികൃധർ ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നതായി പൂജപ്പുര പോലീസില്‍ പരാതി നല്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് സുഹൃത്തിന്റെ ഭീഷണി: ഒടുവിൽ സൗഹൃദം കൊലയിൽ അവസാനിച്ചു; യുവതിയും കാമുകനും പിടിയിൽ
ഗുവാഹത്തി: പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കൊലപാതകത്തിൽ യുവതിയും കാമുകനും പിടിയിൽ. കൃത്യം നടത്തിയ ശേഷം കൊൽക്കത്തയിലേക്ക് വിമാനത്തിൽ പോകുന്നതിന് മുൻപാണ് പോലീസ് ഇവരെ പിടികൂടിയത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് സന്ദീപ് കുമാർ കാംബ്ലെ(44) എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. കൊൽക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൊൽക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്തിരുന്ന അഞ്ജലിയും പൂനെ സ്വദേശിയായ കാംബ്ലെയും കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ വച്ചാണ് സൗഹൃദത്തിലാകുന്നത്. എന്നാൽ അഞ്ജലിക്ക് ബികാഷുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ബികാഷ് അഞ്ജലിയെ വിവാഹത്തിനായി നിർബന്ധിച്ചിരുന്നു. എന്നാൽ, അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ കാംബ്ലെയുടെ കൈയിൽ ഉണ്ടായിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് കാംബ്ലെ ബ്ലാക്ക് മെയിൽ ചെയ്യുമോ എന്ന ഭയമാണ് കൊലക്ക് കാരണം.…
Read Moreകലാഭവൻ മണി സ്മാരകത്തിനായി ബജറ്റിൽ 3 കോടി; ഇടത് സര്‍ക്കാരിന് മണിയോട് അവഗണന, സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് കുടുംബം
തൃശൂർ: കലാഭവൻ മണിയുടെ സ്മാരകത്തിനായി രണ്ട് ബജറ്റുകളിലായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് മണിയുടെ കുടുംബം. മണിയോട് ഇടത്പക്ഷ സര്‍ക്കാരിന് അവഗണനയാണെന്ന് സഹോദരന് ഡോ.ആര്‍എൽവി രാമകൃഷ്ണന് പ്രതികരിച്ചു. നിരന്തരമായി പ്രതിഷേധിക്കുന്ന കുടുംബം എന്ന ചീത്തപേര് ഇനിയുണ്ടാക്കാൻ ആഗ്രഹമില്ല. സ്മാരകത്തിനായി പ്രതിഷേധ സമരം വീണ്ടും നടത്തും. ചലചിത്ര മേളകളിലും കലാഭവൻ മണിയെയും അദ്ദേഹത്തിന്റെ സിനിമകളേയും അവഗണിക്കുന്നുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. മണി മരിച്ചിട്ട് വരുന്ന മാർച്ച് മാസം എട്ട് വർഷമാവുകയാണ്. എന്നിട്ടും സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതിൽ ആശങ്കയുണ്ടെന്നും രാമകൃഷ്ണൻ അറിയിച്ചു. സ്മാരകം പെട്ടെന്ന് നിര്‍മിക്കുമെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നത്. ഇത്തരം ഒരു അവഗണന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെതിരേ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഒരു പൊതു സ്വത്താണ് കലാഭവൻ മണി, അദ്ദേഹം പോയപ്പോഴുണ്ടായിരുന്ന എല്ലാവരുടെയും വികാരം നമ്മൾ കണ്ടതാണ്. ആ…
Read Moreശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകി: അശ്ലീല ദൃശ്യങ്ങൾ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചു; ഫാം ഉടമ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ പോലീസ് പിടിയിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. ഇയാൾ രണ്ട് വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ്. ഫാമിൽ ജോലി ചെയ്യാനെന്ന പേരിൽ പരിസരത്തുള്ള കുട്ടികളെ ഇയാൾ വിളിച്ചു വരുത്തും. തുടർന്ന് ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകും. രാത്രിയിലും ഫാമിൽ തങ്ങാൻ നിർബന്ധിച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. തുടർന്ന് പീഡന ദൃശ്യങ്ങൾ ബൈജു ഫോണിൽ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിനെ തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ സമീപിക്കുകയായിരുന്നു. പിന്നാലെ കൗൺസിലിംഗിൽ പീഡന വിവരം…
Read Moreകാറിൽ ദമ്പതികളുടെ പൊരിഞ്ഞ അടി: നിയന്ത്രണം തെറ്റിയ വാഹനം മരണപ്പാച്ചിൽ തുടർന്നു; ഒടുവിൽ ക്രെയിൻ കുറുകെയിട്ട് പിടികൂടി പോലീസ്
കോട്ടയം: കഞ്ചാവ് ലഹരിയിൽ കാർ ഓടിച്ച് അപകമുണ്ടാക്കിയ ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ ഭാര്യ ധനുഷ എന്നിവരാണ് പോലീസ് പിടിയിലായത്. നിരവധി വാഹനങ്ങളിലിടിച്ചശേഷം നിർത്താതെ പോയ കാർ ക്രെയിൻ കുറുകെ നിർത്തി പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്ത് അപകടകരമായ രീതിയിൽ ദമ്പതികൾ വാഹനമോടിച്ചത്. അലക്ഷ്യമായി വന്ന വാഹനം റോഡിലെ മറ്റ് പല വാഹനങ്ങളിലും ഇടിച്ചു. നാട്ടുകാർ ഇവരുടെ വാഹനം തടയാൻ ശ്രമിച്ചെങ്കിലും ദമ്പതികൾ വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ചിങ്ങവനം എസ്എച്ച്ഒയുടെ നേത്യത്വത്തിലുള്ള സംഘം ചിങ്ങവനം സെമിനാരിപടിക്ക് സമീപം ക്രെയിൻ റോഡിന് കുറുകെ നിർത്തി ദമ്പതികളുടെ വാഹനം പിടികൂടുകയായിരുന്നു. എന്നാൽ കാറിൽ നിന്ന് ഇറങ്ങാൻ ദമ്പതികൾ തയാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് ഇവരെ…
Read Moreചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; ക്രമക്കേടുമായി ബന്ധപ്പെട്ട പുതിയ വീഡിയോ പുറത്ത്
ന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച വിവാദത്തിന് പിന്നാലെ റിട്ടേണിംഗ് ഓഫീസറുടെ പുതിയ വീഡിയോ പുറത്ത്. പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ ഒപ്പിടുന്നത് കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം ബാലറ്റ് പേപ്പറുകൾ ടിക്ക് ചെയ്യുന്നത് വീഡിയോയിൽ കാണാം. ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്ന് എഎപി-കോൺഗ്രസ് സഖ്യം ആരോപിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയും രംഗത്തെത്തി. വോട്ടെടുപ്പിനുശേഷം പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് പേപ്പറുകളിൽ ക്രമക്കേട് നടത്തിയെന്നും ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതും കൊലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണു ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്. ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുൻസിപ്പൽ കോർപറേഷന്റെ ആദ്യയോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. रंगे…
Read Moreസോണിയയെ തെലങ്കാനയിൽ മത്സരിക്കാൻ ക്ഷണിച്ച് രേവന്ത് റെഡ്ഢി
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽനിന്നു മത്സരിക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ക്ഷണിച്ചു. സോണിയ ഗാന്ധിയെ ഡൽഹിയിൽ നേരിട്ടു കണ്ടാണ് രേവന്ത് ആവശ്യമുന്നയിച്ചത്. ഡെപ്യൂട്ടി മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഢി എന്നിവരും രേവന്തിനോടൊപ്പമുണ്ടായിരുന്നു. തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഭ്യർഥിച്ചിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന ഘടകം ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ സോണിയാ ഗാന്ധിയോട് പറഞ്ഞു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതിനാലാണ് അഭ്യർഥന നടത്തിയതെന്നും രേവന്ത് പറഞ്ഞു. ആകെയുള്ള 17 സീറ്റുകളിൽ പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് തെലങ്കാന കോൺഗ്രസ്. അതേസമയം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നു സോണിയ പ്രതികരിച്ചു. 2004 മുതൽ റായ്ബറേലി മണ്ഡലത്തിലാണ് സോണിയാ മത്സരിക്കുന്നത്.
Read More