തിരുവനന്തപുരം: വിദേശ സർവകലാശാലകളുടെ കാമ്പസ് കേരളത്തിൽ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിവാദപ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ബജറ്റ് പ്രഖ്യാപനത്തിനെതിരേ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഡോ. രാജൻ ഗുരുക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് പരസ്യ പ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. വിദേശ സർവകലാശാലകാമ്പസുകൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന ബജറ്റ് നിർദേശം ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ശിപാർശയല്ലെന്ന് മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായുള്ള വിദേശ സർവകലാശാല കാമ്പസ് പ്രഖ്യാപനം സിപിഎമ്മിലും എൽഡിഎഫിലും ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനത്തെ തള്ളിപ്പറയുന്ന തരത്തിലുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനയെത്തിയത്. ഇന്നലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ കൂടി പരസ്യ പ്രസ്താവനയുമായി എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നാണ്…
Read MoreCategory: Loud Speaker
കൊടകരയിൽ ലോറിയിലിടിച്ച കെഎസ്ആർടിസിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ചു; അപകടത്തിൽപ്പെട്ടത് വേളാങ്കണ്ണി- ചങ്ങനാശേരി ബസ്
കൊടകര: കൊടകര ദേശീയപാതയിൽ കെഎസ്ആർടിസി എക്പ്രസ് ബസ് ലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്കു പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബസ് കണ്ടക്ടർ കോട്ടയം സ്വദേശി പ്രതാപന്റെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ കോട്ടയം സ്വദേശി മനോജ്, യാത്രക്കാരായ പെരുമ്പാവൂർ സ്വദേശി വർക്കി, ആലുവ സ്വദേശി ജോയി, വയനാട് സ്വദേശിനി സജീഷ, തമിഴ്നാട് സ്വദേശികളായ പെരുമാൾ, മാരിമുത്തു, രത്നം എന്നിവരെ കൊടകരയിലും കറുകുറ്റിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നുപുലർച്ചെ നാലിന് കൊടകര ഉളുമ്പത്തുകുന്നിനു സമീപമാണ് അപകടം നടന്നത്. വേളാങ്കണ്ണിയിൽനിന്നു ചങ്ങനാശേരിയിലേക്കുപോകുകയായിരുന്ന കെഎസ്ആർടിസി ബസ്, മുന്നിൽപോയ ചരക്കുലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിക്കു പിന്നിലിടിക്കുകയായിരുന്നു. ഈ സമയം പിന്നിൽനിന്നുവന്ന മറ്റൊര ചരക്കുലോറി ബസിനു പിന്നിലിടിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നു. മുൻ സീറ്റിലും പിൻസീറ്റിലും ഇരുന്നവർക്കാണു പരിക്ക്. ബസിൽ യാത്രക്കാർ കുറവായിരുന്നു.അരി കയറ്റിപ്പോയ ചരക്കുലോറിക്കു പിന്നിലാണു ബസിടിച്ചത്. കോയമ്പത്തൂരിൽന്നു ഭക്ഷ്യവസ്തുക്കളുമായി എറണാകുളത്തേക്കു…
Read Moreപെന്ഷന് ലഭിക്കാത്തതില്‍ പ്രതിഷേധം: ദയാവധത്തിനു തയാര്‍; ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍
അടിമാലി: പെന്ഷന് മുടങ്ങി ജീവിതം വഴി മുട്ടിയ വയോധിക ദമ്പതികള്‍ ദയാവധത്തിന് തയാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധത്തില്‍. അടിമാലി അമ്പലപ്പടിയില്‍ പെട്ടിക്കട നടത്തുന്ന വികലാംഗയായ ഓമന(73)യും ഭര്‍ത്താവ് ശിവദാസു(82)മാണ് പെട്ടിക്കടയ്ക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. അഞ്ചു മാസമായി ക്ഷേമ പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിത പൂര്‍ണമായെന്ന് ഇവര്‍ പറഞ്ഞു. ഇതോടെയാണ് പെട്ടിക്കടയ്ക്കു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഇവര്‍ പ്രതിഷേധമാരംഭിച്ചത്. അടിമാലി പഞ്ചായത്തിലെ കുളമാംകുഴിക്കുടിയില് താമസിച്ചിരുന്ന ശിവദാസനും ഭാര്യ ഓമനയ്ക്കും പട്ടികവര്‍ഗ വകുപ്പില്‍ നിന്നാണ് കാട്ടു വിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന പെട്ടിക്കട നല്‍കിയത്. എന്നാല്‍ വനത്തില്‍ പോയി വിഭവങ്ങള്‍ ശേഖരിക്കുന്നതിന് വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യമൂലം സാധിക്കാത്ത അവസ്ഥയാണ്. കൃഷിസ്ഥലം ഉണ്ടെങ്കിലും വിലയിടവും വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും കാരണം ഇതില്‍ നിന്നുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പെന്ഷന് മാത്രമായിരുന്നു അടുത്ത കാലത്തെ ഏക ആശ്രയം.…
Read Moreഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് ക്രൂരമർദനം; വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാപ്പാന്മാർക്ക് സസ്പെൻഷൻ
തൃശൂര്‍: ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനകളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പാപ്പാന്മാര്ക്ക് സസ്പെൻഷൻ. മര്‍ദനമേറ്റ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ. ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായത്. മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലാണ് മര്‍ദനത്തിന്റെ വീഡിയോ പ്രചരിച്ചത്. വീഡിയോയിൽ കൃഷ്ണ, കേശവന് കുട്ടി എന്നീ ആനകളെ ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടുവന്നതിന് പിന്നാലെ അടിക്കുന്നതാണ് കാണിക്കുന്നത്. കുളിക്കാനായി ആന കിടക്കാത്തതിനായിരുന്നു മർദനം. കേശവന് കുട്ടിയെ തല്ലി എഴുനേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെ ദൃശ്യം കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ്. സംഭവത്തിൽ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദേശം നല്കി. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട്…
Read Moreക്രിക്കറ്റ് മത്സരത്തില്‍ തോറ്റതിൽ ദേഷ്യം; ജയിച്ച ടീമിലെ 15കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
കോട്ട: രാജസ്ഥാനിലെ ഝലാവറില്‍ ക്രിക്കറ്റ് മത്സരത്തില്‍ തോറ്റ ദേഷ്യത്തില്‍ 15 വയസുകാരനെ ബാറ്റുകൊണ്ട് എതിര് ടീമിലെ കളിക്കാരന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രകാശ് സാഹു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20 വയസുകാരനും ബിഎ വിദ്യാര്‍ഥിയുമായ മുകേഷ് മീനയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാജസ്ഥാനിലെ ഝലാവറിലുള്ള ഭല്‍വാനി മണ്ഡി ടൗണില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനൊടുവിലാണു ദാരുണസംഭവം നടന്നത്. സഹതാരങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുകയായിരുന്ന പ്രകാശ് സാഹുവിനെ തോറ്റ ടീമിലെ കളിക്കാരനായ മുകേഷ് മീന പിന്നില്‍നിന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുകേഷ് മീനയ്ക്കെതിരേ കൊലപാതക്കുറ്റം ചുമത്തി.
Read Moreമാസപ്പടിക്കേസിൽ വീണയ്ക്ക് നോട്ടീസ് നൽകിയേക്കും; എക്സാലോജികുമായി ബന്ധപ്പെട്ട പരിശോധന ഉടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെയുള്ള മാസപ്പടിക്കേസിൽ കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണസംഘം വീണ വിജയന് രേഖകൾ ഹാജരാക്കാൻ ഉടൻ നോട്ടീസ് നൽകിയേക്കും. രേഖകൾ പരിശോധിച്ചശേഷം വീണയിൽ നിന്നും വിവരശേഖരണം നടത്തും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആസ്ഥാനത്ത് ഇന്നലെ എസ്എഫ്ഐഒ പരിശോധന നടത്തിയിരുന്നു. കരിമണൽ കന്പനിയായ സിഎംആർഎല്ലിന്റെ ആലുവയിലെ ഓഫീസിലും കഴിഞ്ഞ ദിവസം എസ്എഫ്ഐഒ സംഘം പരിശോധന നടത്തുകയും ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. അടുത്തപടിയായി വീണയുടെ കന്പനിയായ എക്സാലോജിക്കിന്റെ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകുമെന്നാണറിയുന്നത്. രാഷ്ട്രീയപാർട്ടി നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കരിമണൽ കന്പനിയിൽനിന്നു മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികയിലുളള മുഴുവൻ പേരെയും എസ്എഫ്ഐഒ സംഘം വിളിച്ച് വരുത്തി മൊഴിയെടുക്കും. അതേ…
Read Moreപിഎസ്സി പരീക്ഷാ കേന്ദ്രത്തിലെ ആൾമാറാട്ടം മുഖ്യ ആസൂത്രകൻ ഒളിവിൽ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: പൂജപ്പുരയിലെ പിഎസ്സി പരീക്ഷാ കേന്ദ്രത്തിലെ ആൾമാറാട്ടത്തിനു പിന്നിലെ മുഖ്യ ആസൂത്രകൻ നേമം സ്വദേശിയായ അമൽജിത്താണെന്ന് പൂജപ്പുര പോലീസ് വ്യക്തമാക്കി. ഇയാൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെയാണ് പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥി ഇറങ്ങിയോടിയത്. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് മെയിൻ പരീക്ഷ കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ ഹാൾടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗാർഥി പരീക്ഷാ കേന്ദ്രത്തിലെ മതിൽ ചാടികടന്ന് രക്ഷപ്പെട്ടത്. അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റോഡിൽ ബൈക്കിൽ കാത്ത് നിന്നത് അമൽജിത്തായിരുന്നുവെന്നും ഇയാളുടെ വാഹനത്തിലാണ് പരീക്ഷ എഴുതാനെത്തിയ യുവാവ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Read Moreയാത്രക്കാർ നോക്കി നിൽക്കെ ട്രെയിനിൽ നിന്ന് ചാടി യുവാവ്; ട്രെയിൻ നിർത്തിക്കാതെ സഹയാത്രക്കാരും പോലീസും
കോട്ടയം: വേണാട് എക്സ്പ്രസിൽ നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ട്രെയിനിൽ നിന്ന് യുവാവ് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗുരുതര പരിക്കുകളോടെ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ട്രെയിനിൽ നിന്ന് ചാടിയത്. ഇന്നലെ രാത്രി 6.30 ഓടെ വേണാട് എക്സ്പ്രസ് പിറവം സ്റ്റേഷൻ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ട്രെയിനിൽ നിന്ന് യുവാവ് ചാടുന്നതിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ ട്രെയിനിന്റെ വാതിലിന് താഴെയുള്ള സ്റ്റെപ്പിൽ നിൽക്കുന്ന യുവാവിനോട് കയറി നിൽക്കാൻ പോലീസ് ഉദ്യോഗസ്ഥനടക്കമുള്ളവർ പറയുന്നത് കേൾക്കാം. എന്നാൽ ഇത് കേൾക്കാതെ യുവാവ് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. എന്നാൽ യുവാവ് ചാടിയതിന് ശേഷം യാത്രക്കാരാരും ട്രെയിൻ നിർത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറായില്ല.…
Read Moreബൈക്ക് യാത്രക്കിടെ ദമ്പതികൾക്ക് മുന്നിൽ പാഞ്ഞെത്തി കാട്ടാന; രക്ഷപ്പെടുന്നതിനിടെ തുമ്പികൈ കൊണ്ട് അടിയേറ്റ് യുവതിക്ക് പരിക്ക്
തൃശൂർ: അതിരപ്പള്ളിയിലേക്ക് തമിഴ്നാട്ടിൽ നിന്ന് വിനോദയാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോയമ്പത്തൂരില്‍ കണ്ണിമാര്‍ നഗര്‍ സ്വദേശിയായ സുരേഷ് (45), ഭാര്യ സെല്‍വി (40)എന്നിവർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അതിരപ്പള്ളിയിൽ നിന്ന് പോകുന്നവഴിയാണ് ഷോളയാർ വ്യൂ പോയിന്റിന് സമീപത്തെ വളവിൽവച്ച് ബൈക്ക് യാത്രികരെ കാട്ടാന ആക്രമിക്കുന്നത്. ഇവർ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞെത്തിയതിനെ തുടർന്ന് ഭയപ്പെട്ട ദമ്പതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സെൽവി നിലത്തുവീണു. പിന്നാലെയെത്തിയ ആന സെൽവിയെ തുമ്പികൈ കൊണ്ട് അടിക്കുകയായിരുന്നു. ഈ സമയത്ത് ട്രാവറിലെത്തിയ വിനോദ സഞ്ചാരികളുടെ സംഘം ഒച്ചവച്ചതിനെ തുടർന്നാണ് ആന കാട്ടിലേക്ക് കയറി പോയത്.
Read Moreഅയോധ്യ, കാശി, മഥുര എന്നീ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് രാജ്യത്തെ ഹിന്ദുസമൂഹം ആവശ്യപ്പെടുന്നത്; യോഗി ആദിത്യ നാഥ്
ലക്നോ: അയോധ്യക്ക് പിന്നാലെ കാശിയും മഥുരയുമാണ് ബിജെപിയുടെ മുൻഗണനാ പട്ടികയിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ, കാശി, മഥുര എന്നിങ്ങനെ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് രാജ്യത്തെ ഹിന്ദുസമൂഹം ആവശ്യപ്പെടുന്നതെന്ന് യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ രാജ്യത്തെ ജനങ്ങളെല്ലാവരും സന്തോഷിച്ചു. വെറും വാഗ്ദാനം മാത്രമായിരുന്നില്ല ബിജെപിയുടേത്. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവർ അയോധ്യയെ നിരോധനങ്ങളുടെയും കർഫ്യൂവിന്റേയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Read More