മുംബൈ: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 31 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. മുംബൈ സ്വദേശി ദീപക് ഭിസ(62)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 1989 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രാജു ചിക്ന എന്നയാളെ കൊലപ്പെടുത്തിയതിലും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമുള്ള കേസിലെ പ്രതിയാണ് ഇയാൾ . പോലീസ് ദീപകിനെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ച് പോലീസ് ഇയാളുടെ നാടായ സർബൻ കാണ്ടിവാലിൽ പലവട്ടം എത്തിയിരുന്നു. ദീപക് മരിച്ച്പോയെന്നാണ് അപ്പോഴൊക്കെ നാട്ടുകാർ പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് പ്രതിക്കായുള്ള അന്വേഷണം തുടർന്നുകൊണ്ടെയിരുന്നു. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിൽ പോലീസിന് ദീപകിന്റെ ഭാര്യയുടെ മൊബൈൽ നമ്പർ ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാൽഘർ ജില്ലയിലെ നലസോപാര മേഖലയിലുണ്ടെന്ന് പോലീസ് അറിയുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി…
Read MoreCategory: Loud Speaker
സുരേഷ് ഗോപിയെ സർക്കാർ വേട്ടയാടുന്നു: കെ സുരേന്ദ്രൻ
സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ്ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പോലീസിന് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുരേഷ് ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാൻ പോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക്, തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പുകളിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന പോലീസാണ് സുരേഷ് ഗോപിയെ കുടുക്കാൻ നടക്കുന്നത്. ഇതൊന്നും തൃശൂരിൽ വിലപ്പോവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreഡല്‍ഹിയിൽ മൂടൽമഞ്ഞ്; 80 വിമാനങ്ങൾ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അഞ്ചാംദിവസവും മൂടൽമഞ്ഞ് തുടരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളെയടക്കം ഇത് ബാധിച്ചു. 80 വിമാനസർവീസുകൾ റദ്ദാക്കി. വിമാനസർവീസുകളുടെ സമയത്തിൽ മാറ്റമുള്ളതിനാൽ യാത്രക്കാർ വിമാനക്കന്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ദൃശ്യപരിധി കുറഞ്ഞത് റെയിൽ ഗാതാഗത്തെയും പ്രതിസന്ധിയിലാക്കി. ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിച്ചേരേണ്ട പല ട്രെയിനുകളും ഇതുവരെ എത്തിയിട്ടില്ല. റോഡ് ഗതാഗതത്തിനും തടസം നേരിടുന്നുണ്ട്. ദൃശ്യപരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡൽഹിയിക്ക് പുറമേ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ശനിയാഴ്ച വരെ മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Read Moreസമാധാനത്തിന്റെ വഴിയേ… ഉൾഫയുമായി സമാധാനക്കരാർ
ന്യൂഡൽഹി: വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തി വിതച്ചിരുന്ന വിഘടനവാദ സംഘടനയായ ഉൾഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം ) യുമായി സമാധാന കരാറിൽ ഒപ്പുവച്ച് ആസാം, കേന്ദ്ര സർക്കാരുകൾ. അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങൾക്കുള്ള ഭൂമി അവകാശം, ആസാമിന്റെ വികസനം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണു നിലവിൽ കരാറിൽ ഇരുവിഭാഗവും ഒപ്പുവച്ചിരിക്കുന്നത്. 1990 മുതൽ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയാണ് ഉൾഫ. 2011ലും കേന്ദ്രവും ആസാമുമായി ഇവർ ത്രികക്ഷി കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ ഇത് ഉദ്ദേശിച്ച ഫലത്തിലെത്തിയില്ല. ഉൾഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും കേന്ദ്രം പരിഗണിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പ്രദേശത്തു സമാധാനം ഉറപ്പാക്കുമെന്ന അവരുടെ വിശ്വാസം മാനിക്കപ്പെടുമെന്ന് അവർക്ക് ഉറപ്പു നൽകുന്നുവെന്നും ഷാ പറഞ്ഞു.
Read Moreകോണ്‍ഗ്രസിനെ തിരുത്താന്‍ കഴിയില്ലെങ്കില്‍ കെ. മുരളീധരന് പാര്‍ട്ടിക്ക് പുറത്തുവരണം: പി. മോഹനന്
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന കെ. മുരളീധരന് എംപിയുടെ പ്രസ്താവന ആത്മാര്‍ഥത ഇല്ലാത്തതും അവസരവാദവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്. തനിരപേക്ഷയ്ക്കെതിരായ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ മുരളീധരന് എന്ത് ചെയ്തുവെന്നും മോഹനന് ചോദിച്ചു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് തിരുത്താന്‍ ഒരു നീക്കവും ഉണ്ടായിട്ടില്ല. മത നിരപേക്ഷ ശക്തികളെ മുരളീധരന് കബളിപ്പിക്കുകയാണ്. എഐസിസിയുടെ ഹിന്ദുത്വ ബാന്ധവത്തിനെതിരെ പോരാടാന്‍ മുരളീധരന് തയാറാവണം. കോണ്‍ഗ്രസിനെ തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ മുരളീധരന് പാര്‍ട്ടിക്ക് പുറത്ത് വരണം. മതനിരപേക്ഷ ശക്തികള്‍ക്ക് ഒപ്പം നില്‍ക്കാനാണ് വരേണ്ടതെന്നും പി. മോഹനന് കൂട്ടിച്ചേര്‍ത്തു. പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് കേരളഘടകം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുരളീധരന് പറഞ്ഞിരുന്നു. സിപിഎം എടുക്കുംപോലെ കോണ്‍ഗ്രസിന് നിലപാട് എടുക്കാന്‍ കഴിയില്ല. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാവരുടെയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കൂ…
Read Moreമോദിയുടെ റോഡ് ഷോ ഇന്ന്; അയോധ്യയിൽ കേന്ദ്രീകരിച്ച് ബിജെപി
ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15,700 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണവിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം. ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ തുടങ്ങിയ എല്ലാ ചടങ്ങുകളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യ നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്. റോഡ്ഷോക്കിടെ മോദിയെ ആക്രമിക്കണമെന്നു നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു നേരത്തെ…
Read Moreവിഴിഞ്ഞത്ത് നാലാമത്തെ കപ്പൽ ഇന്നെത്തും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയ്നുകളും വഹിച്ചുകൊണ്ടുള്ള നാലാമത്തെ കപ്പൽ ഇന്നെത്തും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്ത് ആദ്യംഎത്തിയ ഷെൻ ഹുവ 15 എന്ന കപ്പൽ ആണ് ഇന്ന് വീണ്ടുമെത്തുന്നത്. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോർ ക്രെയ്നുകളും 11 യാർഡ് ക്രെയ്നുകളുമാകും. ഈ ക്രെയിനുകൾ പ്രവർത്തനസജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകൾ എത്തിക്കുക. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടേക്കും. ഒക്ടോബർ 12നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്. ഇതിൽ രണ്ട് യാർഡ് ക്രെയിനുകളും ഒരു ഷിഫ്റ്റ് ഷോർ ക്രെയിനുമാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇതിന് ശേഷം നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തി. ഇതിൽ ഒരു ഷിഫ്റ്റ് ടു ഷോർ ക്രെയിനും മൂന്ന് യാർഡ് ക്രെയിനുകളുമാണ് ഉണ്ടായിരുന്നത്. നവംബർ 27നാണ് വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പലെത്തിയത്.…
Read Moreമകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നടതുറക്കും. തുടര്‍ന്ന് മേല്‍ശാന്തി ആഴിയില്‍ അഗ്നി പകരും. അതിനുശേഷം തീര്‍ഥാടകര്‍ക്ക് പതിനെട്ടാംപടി ചവിട്ടി ദര്‍ശനം അനുവദിക്കും. ഇക്കൊല്ലത്തെ മകരവിളക്ക് ജനുവരി 15നാണ്. 12ന് എരുമേലി പേട്ടതുള്ളലും 13നു പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്രയും നടക്കും. മകരവിളക്കു പ്രമാണിച്ച് 13നു വൈകുന്നേരം പ്രാസാദശുദ്ധിക്രിയകള്‍ നടക്കും. 14നു രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. മകരവിളക്കു ദിവസം വെളുപ്പിന് 2.46നു മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്കു ദര്‍ശനം എന്നിവ നടക്കും. 15 മുതല്‍ 19 വരെ എഴുന്നള്ളിപ്പും നടക്കും. 19നു ശരംകുത്തിയിലേക്ക് എഴുന്നള്ളത്തു നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള…
Read Moreസ്വന്തം വീടിനുനേരേ ബോംബെറിഞ്ഞു; ഹിന്ദു മഹാസഭ നേതാവും മകനും അറസ്റ്റില്‍
ചെന്നൈ: പോലീസ് സംരക്ഷണം ലഭിക്കാന്‍ സ്വന്തം വീടിനുനേരേ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്നു പേര് കള്ളക്കുറിച്ചി പോലീസിന്റെ പിടിയിലായി. അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ തമിഴ്നാട് ഘടനം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകന് ചന്ദ്രു, ബോബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 23നാണ് ഉളുന്തൂര്പ്പെട്ട് കേശവന് നഗറിലെ സെന്തിലിന്റെ വീടിനുനേരേ പെട്രോള്‍ ബോംബാക്രമണമുണ്ടായത്. സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരന് രാജീവും ചേര്‍ന്നാണ് ബോംബെറിയാന്‍ പദ്ധതി തയാറാക്കിയത്. സംഭവത്തിനുശേഷം ജീവനു ഭീഷണിയുള്ളതായി കാണിച്ച് സെന്തില്‍ പോലീസിനെ സമീപിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ രാജീവിനായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.
Read Moreമുതിർന്ന കോൺഗ്രസ് നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കെപിസിസിയുടെ വിശാലവയോഗത്തിനു മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചികിത്സാർഥം നാളെ അമേരിക്കയിലേക്കു തിരിക്കാനിരിക്കെയാണ് ഇന്നു കെപിസിസിയുടെ വിശാല യോഗം ചേരുന്നത്. വി.ഡി.സതീശൻ, ബെന്നി ബഹനാൻ, കെ.സി.ജോസഫ് എന്നിവരുമായാണ് ദീപ ദാസ് മുൻഷി രാവിലെ കൂടിക്കാഴ്ച നടത്തിയത്. ജനുവരി 20 നു ശേഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്ന് തിരുവനന്തപുരത്തേക്കുള്ള രാഷ്ട്രീയ പ്രചാരണ യാത്ര ആരംഭിക്കാനാണു തീരുമാനം. യാത്രയ്ക്കു മുന്നോടിയായി നടത്തുന്ന അമേരിക്കയിലെ ചികിത്സ രണ്ടാഴ്ച നീണ്ടു നിൽക്കുമെന്നാണ് അറിയുന്നത്. യാത്രയുടെ വിശദാംശങ്ങൾ സംബന്ധിച്ച ചർച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യാത്രയിൽ ഒപ്പമുണ്ടാകാനാണു തീരുമാനം. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയിൽ കോണ്‍ഗ്രസ് പ്രതിനിധികൾ പങ്കെടുക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കെ…
Read More