ന്യൂഡൽഹി: യുവതി നൽകിയ പീഡന പരാതി നിഷേധിച്ച് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ. കുറ്റാരോപണം അടിസ്ഥാനരഹിതവുമാണെന്നു ജിൻഡാൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിലുടനീളം പൂർണ സഹകരണം നൽകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. 2021ൽ ദുബായിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിൽ വച്ചാണ് താൻ ജിൻഡാലിനെ കണ്ടുമുട്ടിയതെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. ജിൻഡാൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ചൂഷണം ചെയ്തതായും യുവതി പരാതിയിൽ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ജിൻഡാലിനെതിരേ ബോന്ദ്ര-കുർള കോംപ്ലക്സ് പോലീസ് കേസെടുത്തിരുന്നു.
Read MoreCategory: Loud Speaker
കോവളം ബീച്ചിൽ പടക്കം പൊട്ടിച്ചു; പരിഭ്രാന്തിയിലായി വിനോദസഞ്ചാരികൾ
തിരുവനന്തപുരം: കോവളം ബീച്ചിൽ വിനോദസഞ്ചാരികൾ പടക്കം പൊട്ടിച്ചു. വിനോദ സഞ്ചാരികൾ ബീച്ചും പരിസരവും കണ്ട് മടങ്ങുന്നതിനിടയിലായിരുന്നു പടക്കം പൊട്ടിച്ചത്. സംഭവം ബീച്ചിൽ എത്തിയ മറ്റ് വിനോദസഞ്ചാരികളെ പരിഭ്രാന്തിയിലാക്കി. കോവളം ഹൗവ്വാ ബീച്ചിലാണ് പടക്കം പൊട്ടിച്ചത്. സംഭവസമയത്ത് സീറോക്ക് ബീച്ചിലും അടുത്തുള്ള റെസ്റ്റോന്റിലും ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരാണ് പരിഭ്രാന്തിയിലായത്. ഉല്ലാസബോട്ട് സർവ്വീസുകാരാണ് കൂടുതൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ച സംഘത്തെ പിന്തിരിപ്പിച്ചത്. പകൽ സമയത്ത് കോവളം ബീച്ചിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. സംഭവത്തെക്കുറിച്ച് കോവളം പൊലീസ് അന്വേഷണം നടത്തിവരികയാണ് സംശയം തോന്നിയ രണ്ടു പേരെ ടൂറിസം പൊലീസ് കസ്റ്റഡിയിടുത്തെങ്കിലും തങ്ങളല്ലാ പടക്കം പൊട്ടിച്ചതല്ലന്ന് അവർ ഉറപ്പിച്ച് പറഞ്ഞതോടെ അവരെ പറഞ്ഞയയ്ക്കുകയായിരുന്നു. പകൽ സമയത്ത് ഇവിടെ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.
Read Moreസ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; യുവാവിന് 20 വർഷം തടവ്
ഫുൽബാനി: സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്. ഒഡീഷയിലെ കന്ധമാൽ ജില്ലയിലെ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ബിസിപദ ഗ്രാമത്തിലെ നാഗാർജുൻ ബിസോയിയെ (27) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അനിത സാഹു, 13 സാക്ഷികളെയും വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ റിപ്പോർട്ടുകളും വിസ്തരിച്ചതിന് ശേഷം 20 വർഷം കഠിന തടവ് വിധിക്കുകയായിരുന്നു. ബിസോയിക്ക് 25,000 രൂപ പിഴയും കോടതി ചുമത്തിയതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബനമാലി ബെഹ്റ പറഞ്ഞു. 2022 മെയ് 19 ന് സ്കൂളിലേക്ക് പോകുമ്പോൾ 14 കാരിയായ പെൺകുട്ടിയെ ബിസോയ് പ്രലോഭിപ്പിച്ച് തന്റെ ബൈക്കിൽ ഫുൽബാനി ടൗണിലേക്ക് കൊണ്ടുപോയി എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. അവളുടെ ഗ്രാമത്തിലേക്ക് മടങ്ങുമ്പോൾ, ബിസോയ് അവളെ ബലമായി ഒരു മലയിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ അമ്മ 2022 മെയ്…
Read More‘സഹായിക്കാൻ ആരുമില്ല, വിധവയാണ്’: ഹോട്ടലിൽ വ്യവസായിയെ വിളിച്ച് വരുത്തി ഭാര്യ, ഭീഷണിയുമായി ഭർത്താവും കൂട്ടാളികളും; ഹണിട്രാപ് സംഘം പിടിയിൽ
ബംഗുളൂരു: വിധവയാണെന്ന് പറഞ്ഞ് ഭാര്യയെ വ്യവസായിക്ക് പരിചയപ്പെടുത്തി ഹണിട്രാപ്പ് നടത്തിയ യുവാവും സംഘവും അറസ്റ്റിൽ. സംഭവത്തിൽ ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷൽ വിങ് ആണ് ഹണിട്രാപ് സംഘത്തെ പൊക്കിയത്. വ്യവസായിയായ അദിയുല്ലയെയാണ് ഹണിട്രാപ്പിൽ കുടുക്കാൻ സംഘം ശ്രമിച്ചത്. ഹണിട്രാപ്പ് ഒരുക്കിയത് ദമ്പതികളായ ഖലീമും സബയും ചേർന്നാണെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യവസായിയായ അദിയുല്ലയെക്കുറിച്ച് ഖലീം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് അദിയുല്ലയുടെ അടുത്ത് ഭാര്യ സബയുമായെത്തി. വിധവയായ സ്ത്രീയാണെന്നു പറഞ്ഞാണ് പ്രതി വ്യവാസിയിക്ക് മുന്നിൽ സബയെ പരിചയപ്പെടുത്തിയത്. വ്യവസായിയോട് സബയെ സഹായിക്കാൻ ആരുമില്ലെന്നും വിധവയായ സ്ത്രീയാണെന്നും കൂടെ നിർത്തി സംരക്ഷിക്കണമെന്നും ഖലീം പറഞ്ഞു. തന്ത്രപൂർവം ഫോൺ നമ്പർ വാങ്ങിയ സബ അദിയുല്ലയുമായി അടുത്തു. മൊബൈലിൽ പതിവായി സന്ദേശങ്ങൾ കൈമാറാൻ തുടങ്ങി. തുടർന്ന് സബ…
Read Moreനമോ പൂജ്യ നിവാരണ പദ്ധതിയിലൂടെയാണ് വി. മുരളീധരൻ മന്ത്രിയായത്; പരിഹാസവുമായി മുഹമ്മദ് റിയാസ്
കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ വിമർശനവുമായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചതിനാലാണ് മുഹമ്മദ് റിയാസിന് മന്ത്രി പദം കിട്ടിയതെന്ന് വിമർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് പി. എ മുഹമ്മദ് റിയാസ്. അമ്മായി അച്ഛൻ മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം മന്ത്രി ആയ ആളല്ലേ താനെന്ന മുരളീധരന്റെ പരിഹാസത്തിനാണ് മുഹമ്മദ് റിയാസിന്റെ മറുപടി. നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെയാണ് വി. മുരളീധരൻ മന്ത്രിയായത്, ഭരണഘടന പദവിയിലിരിക്കുന്ന ഗവർണറെ പോലും നിയന്ത്രിക്കുന്നത് ഇത്തരം മുരളീധരന്മാരാണെന്ന് മുഹമ്മദ് റിയാസ് തിരിച്ചും പരിഹസിച്ചു. ജനാധിപത്യപരമായി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇത്തരം സൗകര്യങ്ങളും ഭരണഘടന പദവികളും ഉപയോഗപ്പെടുത്തുന്നു. തറവാട് സ്വത്തല്ല കേരളത്തിന് അർഹതപ്പെട്ട വിഹിതമാണ് ചോദിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
Read Moreഎസ്എഫ്ഐ പ്രവർത്തകരെ ഗവർണർ ക്രിമിനലുകൾ എന്നു വിളിച്ചത് വിവേകം ഇല്ലാത്ത നടപടി; പിണറായി വിജയൻ
ഗവർണറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിർദേശം അനുസരിച്ചാണ് ഗവർണർ പെരുമാറുന്നത്. പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് ഗവർണറുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം പദവി മറന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നു. പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്നു വിളിച്ചത് വിവേകം ഇല്ലാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പദ പ്രയോഗങ്ങൾ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് പറയാൻ സാധിക്കുന്ന വാക്കുകൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ നവകേരള സദസിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയപ്പോഴാണ് ഗവർണറിനെ രൂക്ഷമായി വിമർശിച്ചത്. എന്നാൽ ഗണമാനെകുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
Read Moreരാമക്ഷേത്ര നിർമാണം; ചിത്രങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്
അയോധ്യ: രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണം പുരോഗമിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്. നിർമാണ പ്രവർത്തനങ്ങൾ കാണിക്കുന്ന നാല് ചിത്രങ്ങളാണ് ട്രസ്റ്റ് പങ്കിട്ടത്. രാമക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി 22 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് എല്ലാ കണ്ണുകളുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് ട്രസ്റ്റ് പ്രസ്താവിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ ഒഴിവുകൾ രാം മന്ദിർ തീർഥക്ഷേത്ര ട്രസ്റ്റ് പരസ്യപ്പെടുത്തിയതിന് ശേഷം കുറഞ്ഞത് 3,000 ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു. ഇവരിൽ നിന്ന് 200 പേരെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രസ്റ്റ് 20 പേരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുകയും ആറ് മാസത്തെ റെസിഡൻഷ്യൽ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കുകയും ചെയ്യും. അതിനിടെ, ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള 10 കോടിയിലധികം കുടുംബങ്ങളെ ക്ഷണിക്കുമെന്ന്…
Read Moreമുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡുകള്‍ ഗുണ്ടകള്‍; അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരേ തങ്ങള്‍ അതേ ഭാഷയില്‍ പ്രതികരിക്കുമെന്ന് സുധാകരന്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡുകള്‍ ഗുണ്ടകളും ക്രിമിനലുകളും. പിണറായിയുടെ നിര്‍ദേശപ്രകാരമാണ് അവര്‍ ആക്രമണം നടത്തുന്നത്. കടുത്ത ഭാഷയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വാഹനത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നവരുടെ തല അടിച്ചുപൊട്ടിച്ചിട്ടാണോ രക്ഷിക്കുന്നതെന്ന് സുധാകരന് ചോദിച്ചു. ക്രിമിനലുകളെ ഇറക്കി ജനങ്ങളെ അടിച്ചൊതുക്കാമെന്ന് കരുതരുത്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ.ജോബിന്റെ വീട് അടിച്ച് തകര്‍ത്തതിന്റെ വീഡിയോ കണ്ട് ഞെട്ടിയെന്ന് സുധാകരന് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ച് താഴെയിട്ട് മര്‍ദിച്ചു. ഇതെല്ലാം കണ്ടിട്ട് തങ്ങള്‍ ക്ഷമിക്കണമെന്നാണോ പറയുന്നതെന്ന് സുധാകരന് ചോദിച്ചു. വീടുകള്‍ ഇവര്ക്കുമില്ലേയെന്നും അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരേ തങ്ങള്‍ അതേ ഭാഷയില്‍ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു. തങ്ങൾ ഇനിയും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Read Moreഗരുഡൻ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ചെയ്യാത്ത കുറ്റത്തിനു ജയിൽ ശിക്ഷ; നിയമം പഠിച്ച് നിരപരാധിത്വം തെളിയിച്ച് യുവാവ്
ഉത്തര്‍പ്രദേശ്: ബാഗ്പത് ജില്ലയില്‍ കൊലക്കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്ന യുവാവ് ജാമ്യത്തിലിറങ്ങി നിയമം പഠിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചു. 12 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവ് തന്റെ നിരപരാധിത്വം തെളിയിച്ചത്. അമിത്തിന് 18 വയസുള്ളപ്പോൾ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ 17 പ്രതികളില്‍ ഒരാളായിരുന്നു അമിത്. ജയിലില്‍ പോകുന്ന സമയം നിയമ വിദ്യാര്‍ഥിയായിരുന്നു യുവാവ്. അങ്ങനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമിത് ജാമ്യത്തില്‍ ഇറങ്ങുകയും നിയമം പഠിക്കുകയുമായിരുന്നു. എല്‍എല്‍ബിക്ക് ശേഷം എല്‍എല്‍എമ്മും പൂർത്തിയാക്കിയ അമിത് ബാര്‍ കൗണ്‍സില്‍ പരീക്ഷയിലും ഉന്നത വിജയം നേടി. തന്റെ നിയമ പഠനത്തിനു ശേഷം അമിത് താൻ കുറ്റക്കാരനല്ലെന്നു തെളിയിക്കുകയായിരുന്നു. വിശദമായ തുടർ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷം പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ അമിത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. ചെയ്യാത്ത കുറ്റത്തിന് തന്നെപ്പോലെ ശിക്ഷിക്കപ്പെട്ട്…
Read More353 കോടി പിടിച്ചെടുത്ത സംഭവം; “കോൺഗ്രസുമായി ബന്ധമില്ല, എല്ലാറ്റിനും കണക്കുണ്ട്’
ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 353 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ധീരജ് സാഹു. കണ്ടെടുത്ത പണം തന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോൺഗ്രസുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്നും ഝാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമായ ധീരജ് സാഹു പറഞ്ഞു. “കണ്ടെടുത്ത പണം മദ്യവിൽപനയിൽനിന്നുള്ള പണമാണിത്. ഈ പണമെല്ലാം തന്റേതല്ല. തന്റെ കുടുംബത്തിനും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും അവകാശപ്പെട്ടതാണ്. എല്ലാറ്റിനും ഞാൻ കണക്ക് തരാം’ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ എംപി പറഞ്ഞു.
Read More