തിരുവനന്തപുരം: നവകേരള സദസ് സർക്കാർ പരിപാടിയാണെന്നും അതിന് പാർട്ടി പ്രവർത്തകർ സംരക്ഷണം നൽകേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയപ്പോൾ ഗവർണർ വാഹനം നിർത്തി ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. നവകേരള സദസിന് സംരക്ഷണം നൽകാൻ പോലീസ് തന്നെ ധാരാളമാണ്. പാർട്ടി പരിപാടിയാണെങ്കിൽ മാത്രമേ പാർട്ടി പ്രവർത്തകരുടെ സംരക്ഷണം ആവശ്യമുള്ളൂ. ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയും സിപിഎം പ്രവര്‍ത്തകര്‍ അതിന് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പരിപാടിക്ക് കായികമായി പ്രതിരോധം തീര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ബംഗാളിലെയും ത്രിപുരയിലെയും ആന്ധ്രയിലെയും അനുഭവങ്ങൾ പാർട്ടിക്ക് പാഠമാണ്. പാര്‍ട്ടിയിലെ സീനിയര്‍ കേഡറും പിബി അംഗവുമാണ് പിണറായി വിജയൻ. പാര്‍ട്ടിക്കകത്ത് വിഷയങ്ങൾ ചര്‍ച്ച ചെയ്ത് ഉണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചാണ്…
Read MoreCategory: Loud Speaker
കംപ്യൂട്ടർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; സുപ്രധാന വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചേക്കാം
ന്യൂഡൽഹി: പ്രമുഖ വെബ് ബ്രൗസറുകളായ ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കപ്പെടാന്‍ ഇടയാക്കുന്ന സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു മുന്നറിയിപ്പു നൽകി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഉപയോക്താവിന്റെ കംപ്യൂട്ടറിലേക്കു കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്കു വഴിയൊരുക്കുന്ന പ്രശ്നങ്ങളാണിവയെന്ന് ഏജന്‍സിയുടെ മുന്നറിയിപ്പിൽ പറയുന്നു. സിഐവിഎന്‍ 2023 0361 വള്‍നറബിലിറ്റി നോട്ടിലാണ് ഗൂഗിള്‍ ക്രോമിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎന്‍ 20230362ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്. അടിയന്തരമായി സുരക്ഷാ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സേര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ വി120.0.6099.62 ലിനക്സ്, മാക്ക് വേര്‍ഷനുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേര്‍ഷനു മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു. കഴിഞ്ഞ ദിവസം വിവിധ സാംസംഗ് സ്മാര്‍ട്ട് ഫോണുകളുമായി ബന്ധപ്പെട്ടും…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോകൽ; തെളിവുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളും സാമ്പിളുകളും പരിശോധനയ്ക്ക് അയയ്ക്കാൻ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. ലഭ്യമായ തെളിവുകൾ എല്ലാം ഹാജരാക്കി അവ കോടതി മുഖാന്തിരമാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കേണ്ടത്. ഇതിനായി കോടതിയിൽ അപേക്ഷ നൽകുന്നതിന് റിപ്പോർട്ട് തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എം.എം. തോമസ് പറഞ്ഞു. കോടതിയിൽനിന്നായിരിക്കും തെളിവുകൾ പരിശോധനയ്ക്ക് അയയ്ക്കുക. ലാബിൽ നിന്ന് പരിശോധനാ ഫലം കൈമാറുന്നതും കോടതിയ്ക്ക് നേരിട്ടായിരിക്കും. രണ്ടിനും കൂടി ഒരാഴ്ചയിലധികം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. രണ്ടാം പ്രതി അനിത കുമാരിയുടെ ടെലിഫോൺ സംഭാഷണം, മകൾ അനുപമയുടെ കൈയക്ഷരം, തട്ടിക്കൊണ്ട് പോയ കാറിൽനിന്ന് ലഭിച്ച നിർണായക തെളിവുകൾ, ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ അടക്കമുള്ള തെളിവുകൾ, പോളച്ചിറയിലെ ഫാം ഹൗസിൽ നിന്ന് തീവച്ച് നശിച്ച…
Read Moreപാര്‍ലമെന്റ് അതിക്രമം; പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് പോലീസ്
ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്നു ഡൽഹി പോലീസ്. കഴിഞ്ഞവർഷം ജൂലൈയിൽ സംഘം മൈസൂരുവിൽ ഒത്തുകൂടിയിരുന്നുവെന്നും കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പ്രതികളിലൊരാളായ അമോൾ ഷിൻഡേ മുംബൈയിൽനിന്നാണ് 1200 രൂപ നൽകി സ്മോക്ക് ഗൺ വാങ്ങിയത്. ഇത് ഷൂവിൽ അറയുണ്ടാക്കി ഒളിപ്പിച്ചാൽ കണ്ടെത്തില്ലെന്ന പദ്ധതി മറ്റൊരു പ്രതി മനോരഞ്ജന്റേതായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ട്. മഹേഷ് പ്രതിയായ നീലവുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. അതിക്രമത്തിനുശേഷം പ്രതി ലളിത് ഫോണുകൾ ഉപേക്ഷിച്ചത് ഹരിയാന-രാജസ്ഥാൻ അതിർത്തിയിലാണെന്നാണ് സംശയം. ഡൽഹിയിലെ ഒരു ഹോട്ടലിൽ പ്രതികൾ താമസിച്ചുവെന്നും കണ്ടെത്തി. പാർലമെന്റിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനുള്ള അനുമതിക്കായി ലോക്സഭാ അധികൃതരെ സമീപിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreമുഖ്യമന്ത്രി മഹാരാജാവാണ് കരിങ്കൊടി കാണിക്കാൻ പാടില്ല; കമ്യൂണിസത്തെ കുഴിച്ചു മൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള സദസ്; വി. ഡി സതീശൻ
കോഴിക്കോട്: കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വീടും നാടും ഞങ്ങൾക്കറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ ഇത്തരക്കാർ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗൺമാൻ മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറഞ്ഞു. ജനജീവിതെ ദുരിതത്തിലാഴ്ത്തി നാട്ടുകാരുടെ പൈസ പിരിച്ച് നവകേരളസദസ് നടത്തുന്ന മുഖ്യമന്ത്രിയെ ജനങ്ങൾ വെറുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള സദസെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. ശബരിമല ഡ്യൂട്ടിക്ക് വിടാൻ മാത്രമാണ് പോലീസില്ലാത്തത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുകയാണ്.പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മർദിക്കുന്നത്. മുഖ്യമന്തിയുടെ ധാരണ…
Read Moreപാര്‍ലമെന്റ് അതിക്രമക്കേസ്: പ്രതികളെല്ലാം പിടിയിൽ; സുരക്ഷാവീഴ്ച അതീവഗുരുതരമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് ഇന്നു തെളിവെടുപ്പു നടത്തും. ഗൂഢാലോചന നടത്തിയ ഗുരുഗ്രാമിലെ വീട്ടില്‍ പ്രതികളെ എത്തിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയ മുഖ്യപ്രതി ലളിത് ഝായുടെ ചോദ്യം ചെയ്യല്‍ ഇന്നു നടക്കുമെന്നും എംപിമാരുടെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു. കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനിലെത്തി ഝാ സ്വയം കീഴടങ്ങുകയായിരുന്നു. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി. ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പാര്‍ലമെന്റിന് പുറത്തു പുകക്കുറ്റി (സ്മോക്ക് ക്യാൻ) തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്. കോല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. അക്രമത്തിനു മുമ്പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 1.02ന് ലോക്സഭയിലെ…
Read Moreതടയുമെന്ന് എസ്എഫ്ഐ; വെല്ലുവിളിച്ച് ഗവര്‍ണര്‍ നാളെ കോഴിക്കോട്ട്
കോഴിക്കോട്: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊഴുക്കുന്നതിനിടെ എസ്എഫ്ഐയെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എത്തും. ഡല്‍ഹിയില്‍നിന്ന് നാളെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഗവർണർ മൂന്നു ദിവസം യൂണിവേഴ്സിറ്റി കാമ്പസില്‍ തങ്ങും. യൂണിവേഴ്സിറ്റിയിലും കോഴിക്കോട് നഗരത്തിലുമായി വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. ഗവര്‍ണറെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ താമസിക്കാനുള്ള തീരുമാനം മാറ്റിയാണ് ഗവര്‍ണര്‍ യൂണിവേഴ്സിറ്റി ഗസ്റ്റ്ഹൗസില്‍ താമസിക്കാനുള്ള തീരുമാനമെടുത്തത്. ഇരുകൂട്ടരും മുഖാമുഖം ഏറ്റുമുട്ടുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വാഴ്സിറ്റി കാമ്പസില്‍ കനത്ത സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഒരുക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഗവര്‍ണറുടെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് വന്‍ വിവാദമായിരുന്നു. ഞായറാഴ്ച രാവിലെ എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് പാണക്കാട്…
Read Moreതലയ്ക്ക് 14 ലക്ഷം വിലയിട്ട മാവോയിസ്റ്റിനെ വധിച്ചു
ഭോപ്പാൽ: മൂന്നു സംസ്ഥാനങ്ങൾ 14 ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. മധ്യപ്രദേശ് ബാലാഘട്ട് ജില്ലയിലെ ഖംകോദാദർ വനമേഖലയിൽ പോലീസിന്റെ എലൈറ്റ് കോംബാറ്റ് യൂണിറ്റിലെ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ചൈതു എന്ന മഡ്കം ഹിദ്മയാണ് കൊല്ലപ്പെട്ടത്. ചത്തീസ്ഗഡിലെ ബീജാപുർ ജില്ലയിലെ മിർതൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിദ്മ. സുരക്ഷാസേനയ്ക്കെതിരേ നിരവധിത്തവണ ആക്രമണം നടത്തിയതിൽ പങ്കുള്ളയാളാണ് ഇയാൾ. മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് ഹിദ്മയുടെ തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ടത്. ഹിദ്മയുടെ സഹോദരൻ സീതു മഡ്കവും മാവോയിസ്റ്റാണ്. മാവോയിസ്റ്റ് പ്ലാറ്റൂണിന്റെ ഡെപ്യൂട്ടി കമാൻഡറായി പ്രവർത്തിക്കുകയാണ് ഇയാൾ.
Read Moreകുഴൽക്കിണറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷപ്പെടുത്തി
ഭുവനേശ്വർ: ഒഡീഷയിൽ കുഴൽക്കിണറ്റിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ഒരുദിവസം മാത്രം പ്രായമായ നവജാതശിശുവിനെ രക്ഷപ്പെടുത്തി. വീർ സുരേന്ദ്രസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. കിണറ്റിൽനിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണു നാട്ടുകാർ വിവരമറിഞ്ഞത്. അധികാരികൾ എത്തി പരിശോധിച്ചപ്പോൾ 13 അടി താഴ്ചയിൽ പ്ലാസ്റ്റിക് കുപ്പിയിൽ കെട്ടിയിറക്കിയ നിലയിലായിരുന്നു കുട്ടി. മണ്ണുമാന്തിയന്ത്രത്തിന്റെയും ആളുകളുടെയും സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 100 വാട്ട് ബൾബും ഓക്സിജനും കിണറ്റിലെത്തിച്ചിരുന്നു.
Read Moreഒടിപി തട്ടിപ്പ്; യുവാവിൽ നിന്ന് തട്ടിയെടുത്തത് 68 ലക്ഷം
ന്യൂഡൽഹി: ഓൺലൈനിലൂടെ കിടക്ക വിൽക്കാൻ ശ്രമിക്കുന്നതിനിടെ എഞ്ചിനീയർക്ക് നഷ്ടമായത് 68 ലക്ഷം രൂപ. ഒടിപി തട്ടിപ്പിലൂടെയാണ് ബംഗുളൂരു സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തത്. തന്റെ കിടക്ക ഒഎൽഎക്സിൽ വിൽക്കുന്നതിനായി ഇയാൾ ഒരു പരസ്യം പോസ്റ്റ് ചെയ്തു . ഒരു ഫർണിച്ചർ കടയിൽ നിന്ന് കടയുടമയെന്ന് അവകാശപ്പെടുന്ന ഒരാൾ വിളിച്ച് ഉപയോഗിച്ച കിടക്ക 15,000 രൂപയ്ക്ക് വാങ്ങാമെന്ന് സമ്മതിച്ചു. എന്നാൽ യുപിഐ ഇടപാട് നടത്താൻ കഴിയില്ലെന്ന് അയാൾ പറഞ്ഞു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തായത്. വാങ്ങുന്നയാൾ 5 രൂപ അയച്ചുതരാൻ യുവാവിനോട് ആവശ്യപ്പെട്ടു. അതിന് 10 രൂപ അയച്ചു. തുടർന്ന് 5,000 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു, അതിന് ആ വ്യക്തി 10,000 രൂപ തിരികെ നൽകി. തുടർന്ന് 7,500 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു അബദ്ധത്തിൽ 30,000 രൂപ അയച്ചുവെന്ന് ആ വ്യക്തി അവകാശപ്പെട്ടു. ഒരു ലിങ്ക് ഉപയോഗിച്ച് പണം…
Read More