തൃശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വളരെ രഹസ്യമായി കൂടിയ യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ആരാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അധ്യാപകരെ വെറുതെ വിടില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതും ഉത്തരസൂചിക തയ്യാറാക്കുന്നതുമെല്ലാം ഈ അധ്യാപകരാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ്…
Read MoreCategory: Loud Speaker
തമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലാണ് കേരളത്തിന്റെ പിന്തുണ; എം. കെ സ്റ്റാലിൻ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിൽ തമിഴ്നാട് സംസ്ഥാനം വലയുകയാണ്. തോരാതെ പെയ്യുന്ന മഴയിലും വെള്ളപൊക്കത്തിലും ദുരിതത്തിലായ തമിഴ്നാടിന് സഹായവുമായി എത്തിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. മഴക്കെടുതിയിൽ വലയുന്ന തമിഴ്നാടിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കേരളത്തിന്റെ പിന്തുണയെ തമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്. ‘അതിരൂക്ഷമായ പ്രകൃതി ക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള് ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്കാന് എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്നാടിനൊപ്പം നില്ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത…
Read Moreആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഫ്രം ഓയൂർ ടു തെങ്കാശി; ചോദ്യാവലി റെഡി
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുമ്പ് അവർക്കായി ചോദ്യാവലി തയാറാക്കി ക്രൈംബ്രാഞ്ച്. ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത് മുതൽ പ്രതികൾ തെങ്കാശിയിൽ പിടിയിലായത് വരെയുള്ള സംഭവവികാസങ്ങൾ കോർത്തിണക്കിയാണ് ചോദ്യാവലി തയാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യൽ പൂർണമായും റെക്കോർഡ് ചെയ്യും. റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെയായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഒപ്പം വിശദമായ തെളിവെടുപ്പുകളും നടത്തേണ്ടതുണ്ട്. പ്രതികളായ കുടുംബം താമസിക്കുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിലെ തെളിവെടുപ്പ് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ നിർണായകമായിരിക്കും. കുട്ടിയെ താമസിപ്പിച്ചത് ഈ വീട്ടിലാണെന്നാണ് പ്രതികളുടെ മൊഴി. ഈ വീട്ടിൽ ഇവരെ കൂടാതെ വേറെയും ചിലർ കൂടി ഉണ്ടായിരുന്നതായി കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. കുട്ടിക്ക് ഉറങ്ങാൻ ഗുളിക നൽകിയത് ആര്? കുട്ടിയുടെ സ്കൂൾ ബാഗിന് എന്ത് സംഭവിച്ചു, കുട്ടിയുടെ സഹോദരന് കൈമാറാൻ സംഘം…
Read Moreവാരിക്കോരി എല്ലാവർക്കും എ പ്ലസ്; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മറുപടി ഇന്ന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള തന്റെ ശബ്ദരേഖ പുറത്തുവന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കു പോലും എ പ്ലസ് ലഭിക്കുന്നുണ്ടെന്നു എസ്. ഷാനവാസ് വിമർശിച്ചിരുന്നു. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ശിൽപശാലയ്ക്കിടെയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിരുന്നു. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. അതേസമയം എസ്. ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിൽ അദ്ദേഹത്തോട് തന്നെ റിപ്പോർട്ട് തേടിയതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുണ്ട്. ഭരണപക്ഷാനുകൂല അധ്യാപകരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ ഡിജിഇ നടത്തിയ സംഭാഷണം പുറത്താക്കിയത് ആരാണെന്ന് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്…
Read Moreസപ്ലൈകോ സമ്പൂർണ കാലി; ക്രിസ്മസിന് പ്രതീക്ഷ വേണ്ട
കോട്ടയം: നവകേരള സദസ് കെങ്കേമമായി മുന്നേറുമ്പോഴും ക്രിസ്മസിന് കിറ്റും കേക്കുമൊന്നും സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കേണ്ട. സാധാരണക്കാര്‍ക്കു നേരിയ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സപ്ലൈകോയില്‍ ക്രിസ്മസിന് ഒരു വകയുമുണ്ടാകില്ല. ഇനിയും കടംതരാന്‍ തയാറല്ലെന്ന് നിത്യോപയോഗസാധനങ്ങൾ എത്തിക്കുന്ന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ത്തന്നെ കാലിയാണ് സപ്ലൈകോ ഔട്ട്ലറ്റുകള്. സാധനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ട് സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഒരു കമ്പനി പോലും തയാറല്ല. സാധനങ്ങള്‍ വാങ്ങാന്‍ പത്തു ദിവസം മുന്‍പ് നോട്ടിസ് നല്‍കുകയും ടെന്‍ഡറിനു ശേഷം ആദ്യഗഡു വിതരണത്തിന് 15 ദിവസം സമയം നല്‍കുകയും വേണം. ഈ നിലയ്ക്ക് ക്രിസ്മസിനു മുന്‍പ് സപ്ലൈകോയില്‍ സാധനങ്ങൾ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട. അരി, പഞ്ചസാര, വറ്റല്‍മുളക് എന്നിവയ്ക്കാണ് സബ്സിഡിയുള്ള 13 ഇനങ്ങളില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. വിപണിവില അധികമായതിനാല്‍ മുളക് കഴിഞ്ഞ മൂന്നു മാസവും സപ്ലൈകോ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയില്ല. വെള്ളക്കടല, ഗ്രീന്‍പീസ് തുടങ്ങിയ സബ്സിഡി ഇതര സാധനങ്ങള്‍…
Read More‘ഡൽഹി ഖാലിസ്ഥാൻ ആകും’; ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ നേതാവ്
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂ. ഡിസംബർ 13നോ അതിനുമുന്‍പോ പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോയിലൂടെയാണ് പന്നൂൻ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഡൽഹി ഖാലിസ്ഥാൻ ആകും എന്ന പേരിലാണ് വീഡിയോ സന്ദേശം. നേരത്തെയും ഇത്തരത്തിലുള്ള ഭീഷണികൾ പന്നൂൻ നടത്തിയിട്ടുണ്ട്. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന്. ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ “ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററോടു കൂടിയ വീഡിയോയിൽ തന്നെ വധിക്കാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നൂൻ പറയുന്നുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി. ഡിസംബർ 22 വരെയാണു സമ്മേളനം. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്.
Read Moreമുസ്ലിം പെൺകുട്ടികളെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു; നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: സിപിഐയും ഡിവൈഎഫ്ഐയും കേരളത്തിൽ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിം പെൺകുട്ടികളെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഒരു ഹിന്ദു ഒരു മുസ്ലിം സമുദായക്കാരനെയോ സമുദായക്കാരിയെയോ വിവാഹം ചെയ്താൽ മതേതരത്വമായെന്നാണ് ചിലർ ധരിക്കുന്നത്. എന്നാൽ ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കൂടത്തായിയുടെ പരാമർശം. എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസർഫൈസി ഉയർത്തിയത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് ജില്ലാ സാരഥി സംഗമം നടന്നത്. പരിപാടിയിൽ പങ്കെടുത്ത മഹല്ല് കമ്മിറ്റി ഭാരവാഹികളെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസർഫൈസിയുടെ…
Read Moreകാഷ്മീരിലെ വാഹനാപകടം; മരിച്ച പാലക്കാട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം ഇന്ന്
പാലക്കാട്: ജമ്മു കാഷ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് പാലക്കാട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം ഇന്ന് ശ്രീനഗറിൽ നടക്കും. മൃതദേഹങ്ങൾ സോനാമാർഗയിലെ ആശുപത്രിയിൽനിന്ന് ശ്രീനഗറിൽ എത്തിക്കും. വിമാനമാർഗം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. തുടർനടപടികൾ ഏകോപിപ്പിക്കാൻ നോർക്ക ഓഫീസറും കേരള ഹൗസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശ്രീനഗറിലേക്ക് തിരിച്ചു. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെ സോജില ചുരത്തിലായിരുന്നു അപകടം. സുഹൃത്തുക്കളും അയൽക്കാരുമായ ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. പരിക്കേറ്റ മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. വിനോദയാത്രയ്ക്കുപോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സോനാമാർഗിൽനിന്ന് മൈനസ്…
Read Moreതമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്; തമിഴ്നാടിന് കേരളത്തിന്റെ സഹായ സഹകരണം അറിയിച്ച് മുഖ്യമന്ത്രി
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട് അതീവ ദുരിതത്തിലാണ്. പ്രളയത്തെ നേരിടുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അവസരത്തിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഇതിനകം 5000-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാൻ തമിഴ്നാടിനൊപ്പം നിൽക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പോസ്റ്റ് കാണാൻ…
Read Moreബിജെപിയുടെ മുഖ്യമന്ത്രിമാർ ആയില്ല; അപ്രതീക്ഷിത നീക്കവുമായി വസുന്ധര
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ ബിജെപിയിൽ തുടരുന്നു. ഒരിടത്തും മുഖ്യമന്ത്രിമാരെ ഉയർത്തിക്കാട്ടാതെയായിരുന്നു ബിജെപി പ്രചാരണം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിമാരെ ഇനി കണ്ടെത്തേണ്ടതുണ്ട്. മൂന്നിടത്തും മുഖ്യമന്ത്രിമാരാകാൻ പലരുള്ളതിനാൽ അത് വെല്ലുവിളിയുമാണ്. രാജസ്ഥാനിലാണു വലിയ വെല്ലുവിളി. അവിടെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിരവധി പേരുകൾ ഉയർന്നുവന്നു കഴിഞ്ഞു. ബിജെപി നേതൃത്വം ബാലക്നാഥിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെ അപ്രതീക്ഷിതമായ ചില നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്തെത്തി. വിജയിച്ച ബിജെപി എംഎൽഎമാരെ ക്ഷണിച്ചുവരുത്തി വിരുന്നു നൽകിയിരിക്കുകയാണ് അവർ. പാർട്ടി നേതൃത്വത്തിനുള്ള സന്ദേശമാണ് അതെന്നാണു സൂചന. ബാബ ബാലക്നാഥ് ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയിരുന്നു. ഈ സമയത്താണ് ജയ്പുരിൽ വസുന്ധര രാജെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയത്.
Read More