കോട്ടയം: നാവിലും അരിയിലും ആദ്യാക്ഷരമെഴുതി കുരുന്നുകൾ അറിവിന്റെ അക്ഷരവെളിച്ചത്തിലേക്ക്. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാലു മുതൽ ആരംഭിച്ച വിദ്യാരംഭത്തിൽ ആയിരത്തിലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. രണ്ട് മുതൽ പൂജയ്ക്കുവച്ച ഗ്രന്ഥങ്ങൾ എടുത്തു. വൈകിട്ടുവരെയാണ് വിദ്യാരംഭ ചടങ്ങുകൾ. മുപ്പത്തി അഞ്ച് ആചാര്യന്മാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട് സരസ്വതി ദേവീക്ഷേത്രം. ക്ഷേത്രത്തിലെ പൂജവയ്പ്പ് ചടങ്ങുകൾ കഴിഞ്ഞ ദിവസം സരസ്വതി നടയിൽ നടന്നു. ഇതിനു മുന്നോടിയായി വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള ഗ്രന്ഥമെഴുന്നള്ളിപ്പ് ഘോഷയാത്രയും നടന്നു. സരസ്വതിസന്നിധിയിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജ വച്ചു. സരസ്വതിനടയിൽ വെള്ളി അങ്കി സമർപ്പണവും നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും എഴുത്തിനിരുത്തു നടന്നു. കോട്ടയം രഞ്ജിനി സംഗീതസഭ, കുട്ടികളുടെ ലൈബ്രറി, കുമരകം കലാഭവൻ, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്…
Read MoreCategory: Loud Speaker
ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി
ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. നേരത്തെ നാൽപത് വയസായിരുന്നു പ്രായപരിധി.അതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. 40 വയസ്സ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി പരാതി ഉയർന്നിരുന്നു. ഒബിസി വിഭാഗത്തിന് 43 എസ്സി, എസ്.ടി വിഭാഗങ്ങൾക്ക് 45 വയസ് എന്നിങ്ങനെ ആയിരുന്നു പ്രായപരിധി. നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ വരുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനർനിശ്ചയിച്ചതെന്നും ഉത്തരവിൽ പറയുന്നു.
Read Moreപൊതുജനം തീരുമാനിക്കട്ടെ മാപ്പ് പറയണോ വേണ്ടയോ എന്ന്; ഇന്ന് ഉച്ചക്ക് 12ന് വാർത്താസമ്മേളനം; മാത്യു കുഴൽനാടൻ
മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കൾക്കുള്ള മറുപടിയുമായി മാത്യു കുഴൽനാടൻ ഇന്ന് രാവിലെ 11.30ന് മാധ്യമങ്ങളെ കാണും. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… മാസപ്പടി/ ജി എസ് ടി വിഷയത്തിൽ ഞാൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ല.. ധനവകുപ്പിന്റെ കത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലെ വസ്തുതകളും എന്റെ ബോധ്യവും ഞാൻ നാളെ കേരളത്തിന്റെ പൊതുസമൂഹത്തിന് മുമ്പിൽ വിശദീകരിക്കും. വിശദമായി തന്നെ നമുക്ക് പരിശോധിക്കാം. എന്നിട്ട് പൊതുജനം തീരുമാനിക്കട്ടെ ഞാൻ മാപ്പ് പറയണോ വേണ്ടയോ എന്ന്. എന്റെ ഭാഗം ബോധ്യപ്പെടുത്താൻ ആയില്ലെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല. ജിഎസ്ടിയുടെ പേരിൽ മാസപ്പടി അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ബോധപൂർവ്വമായ ശ്രമമാണ്…
Read Moreസഹോദരന്മാരെ ഒന്ന് നിർത്തൂ’; ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന നിർദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്. 20 മിനിറ്റോളം നീണ്ട ചർച്ചയിൽ ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ആവശ്യപ്പെട്ടു. റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം എല്ലായ്പ്പോഴും നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂ, സഹോദരന്മാരെ നിർത്തൂ, നിർത്തൂ… മാർപ്പാപ്പ പറഞ്ഞു. യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉന്നത ലോകനേതാക്കൾ വിവിധ ചർച്ചകൾക്കായി ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയും ഇസ്രയേലിലേക്ക് യാത്ര തിരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ ഇസ്രയേലിൽ ഇന്നെത്തുമെന്നാണ് റിപ്പോർട്ട്.
Read Moreമാസപ്പടി വിവാദം; കുഴല്നാടന് മാപ്പ് പറയണം; എ.കെ ബാലന്
മുഖ്യമന്ത്രിയോടും കുടുംബത്തോടും കോൺഗ്രസ് എംഎൽഎ മാത്യു കുഴല്നാടന് മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് ആരോപണം. എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന് കുഴല്‍നാടനോട് താൻ ആദ്യമേ പറഞ്ഞതാണെന്നും എ.കെ.ബാലൻ പറഞ്ഞു. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും എ.കെ. ബാലൻ ആരാഞ്ഞു. പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണി.രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ പച്ചക്കളളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ‘കുഴല്നാടന് പൊതുപ്രവര്‍ത്തനത്തില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ആദ്യം പറഞ്ഞതുപോലെ മാപ്പ് പറയണം. മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അത് അദ്ദേഹം ചെയ്യുമെന്നാണ് താൻ കരുതുന്നത് വീണയോടും മുഖ്യമന്ത്രിയുടെ കുടുംബത്തോടും ഒരു വട്ടമെങ്കിലും മാപ്പ് പറയണം. ഈ…
Read Moreനവകേരള സദസ്; നവംബർ 18ന് മഞ്ചേശ്വരത്ത് തുടക്കം
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനാണ് പര്യടനമെന്നു മുഖ്യമന്തി പറഞ്ഞു. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനു ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് കാണാം…നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ്. സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ…
Read Moreസംഘപരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്റെ റോളിലേക്ക് കേരള മുഖ്യമന്ത്രി അധഃപതിച്ചു;വി.ഡി. സതീശൻ
കേരള മുഖ്യമന്ത്രി സംഘപരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്റെ റോളിലേക്ക് അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്‍ഡിഎയുടെ ഘടകകക്ഷിയായ ജെഡിഎസിനോട് മാറി നില്‍ക്കണമെന്ന് പറയാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം പിണറായി വിജയനും സിപിഎമ്മിനുമില്ലന്നും അദ്ദേഹം കൂട്ടി ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ജെ.ഡി.എസിനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചതും എല്‍.എഡിഫിന്റെ ഘടകകക്ഷിയായി നിലനിര്‍ത്തിയിരിക്കുന്നതും പിണറായി വിജയന്റെ മഹാമനസ്കതയെന്നാണ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞത്. അതുതന്നെയാണ് ദേവഗൗഡ ഇന്നലെ പറഞ്ഞതും. എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതുള്‍പ്പെടെ എല്ലാം പിണറായിയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അടിവരയിടുന്നതാണ് കുമാരസ്വാമിയുടെ പ്രസ്താവന. കേരള മുഖ്യമന്ത്രി സംഘപരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്റെ റോളിലേക്ക് അധഃപതിച്ചെന്നാണ് ഈ രണ്ട് പ്രസ്താവനയും വ്യക്തമാക്കുന്നത്. ദേശീയതലത്തില്‍ സംഘപരിവാറിനൊപ്പം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ജെ.ഡി.എസ്. സംഘപരിവാറില്‍ ചേര്‍ന്ന് ഒന്നരമാസമായിട്ടും സംസ്ഥാനത്ത് ജെ.ഡി.എസ് സി.പി.എം നേതൃത്വം നല്കുന്ന…
Read Moreഗർബ കളിക്കുന്നതിനിടെ 17കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
നവരാത്രി ആഘോഷങ്ങൾക്കിടയിൽ ഗർബ കളിക്കുന്നതിനിടെ പതിനേഴ് വയസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം. വീർ ഷാ കപദ്വഞ്ചിലെ ഗാർബ ഗ്രൗണ്ടിൽ ഗർബ കളിക്കുകയായിരുന്നു. തലകറക്കമുണ്ടായതിനെ തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരുടെ സംഘം ഉടൻ തന്നെ സിപിആർ നൽകി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ വച്ച് കുട്ടി മരിക്കുകയായിരുന്നു.
Read More“അവസരം ലഭിച്ചാൽ ബിജെപി സർക്കാർ തന്നെയും അറസ്റ്റ് ചെയ്യും’; ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ
റായ്പുർ: അവസരം ലഭിച്ചാൽ കേന്ദ്ര സർക്കാർ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന ആരോപണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെയും അധികാരവും ദുരൂപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റായ്പുരിൽ എഎൻഐയോട് സംസാരിക്കവെയാണ് ബാഗൽ ഇക്കാര്യം പറഞ്ഞത്. എന്നെ അറസ്റ്റ് ചെയ്യാൻ അവർക്ക് അവസരമൊന്നും ലഭിക്കുന്നില്ല. അതിനാൽ അവർ അധികാരം ദുരുപയോഗം ചെയ്യുകയാണ്- ഭൂപേഷ് ബാഗൽ പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ അടുത്ത കാലത്ത് നടത്തിയ നടപടിയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, ബിജെപിക്ക് പൊതുജനങ്ങളെ ആകർഷിക്കാനുള്ള പരിപാടികളോ പദ്ധതികളോ ഇല്ലെന്നും അതിനാൽ അവർ സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും പറഞ്ഞു.
Read Moreഗഗൻയാൻ ദൗത്യം ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് അഭിമാനകരം;മുഖ്യമന്ത്രി പിണറായി വിജയൻ
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യരെ 400 കിലോമീറ്റര്‍ ഉയരെ ഭ്രമണപഥത്തില്‍ എത്തിച്ച് താഴെ ഇറക്കുകയാണ് ഗഗന്‍യാന്റെ ദൗത്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതൽ സമഗ്രമായ വളർച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരും. ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊർജ്ജമാവും. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ…
Read More