ഇന്ത്യൻ ഭരണകൂടത്തിന്‍റെ നിലപാട് നിരാശാജനകമെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: ഇസ്രയേൽ-പാലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി. നിത്യേനയെന്നോണം നൂറുകണക്കിനു പേർ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാടെന്നോണം അനുശോചിച്ചു കൈ കഴുകുകയാണു കേന്ദ്ര സർക്കാർ. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടു മുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇസ്രയേലോ, പലസ്തീനോ ഏതു ഭാഗത്തു നിന്നു ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായ അപലപിച്ചിരുന്നു- കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നിൽക്കാൻ കഴിയുമെന്ന് ചോദിക്കുന്ന വേണുഗോപാൽ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ അന്തർദേശീയ തലത്തിൽ നടത്തുന്നതിന് ഇന്ത്യ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യാന്തര മാനുഷിക നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത…

Read More

വിവാഹിതരായിട്ട് എട്ടുമാസം;  ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ് ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി

ശ്രീനഗര്‍: ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ബിഎസ്എഫ് ജവാന്‍ ജീവനൊടുക്കി. ജമ്മു കാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിയായ രാജേന്ദ്ര യാദവ്(28) ആണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ച് ജീവനൊടുക്കിയത്. രാജേന്ദ്ര യാദവും ഭാര്യയായ അൻഷു യാദവും(24) തമ്മിൽ മുന്പ് ഫോണിലൂടെ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെ ഭർതൃഗൃഹത്തിൽനിന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയ യുവതി അവിടെവച്ച് ആത്മഹത്യചെയ്യുകയായിരുന്നു. കോട്ട്പുത്‌ലി-ബെഹ്‌റോര്‍ ജില്ലയിലെ ധീര്‍പുര്‍ ഗ്രാമത്തിലെ വീട്ടിൽ മടങ്ങിയെത്തിയ ശേഷം ചൊവ്വാഴ്ച ഫാനിൽ തൂങ്ങിയാണു യുവതി ജീവനൊടുക്കിയത്. എട്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.

Read More

ആലുവയിലെ ബാലികയുടെ കൊലപാതകം;43 സാക്ഷികള്‍, 95 രേഖകള്‍, 10 തൊണ്ടിമുതല്‍

കൊച്ചി: ആലുവയില്‍ ബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ റിക്കാര്‍ഡ് വേഗത്തില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായതിനു പിന്നാലെ ഇന്ന് പ്രതിയെ കോടതി നേരിട്ട് ചോദ്യം ചെയ്യും. സിആര്‍പിസി 313 പ്രകാരം വിധിക്കു മുന്നോടിയായിട്ടാണ് പ്രതി അസ്ഫാക് ആലത്തിനെ കോടതി നേരിട്ട് ചോദ്യം ചെയ്യുന്നത്. പോക്‌സോ നിയമപ്രകാരം വിചാരണക്കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളിലും പീഡനക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. എന്നാല്‍ ഇത് കൃത്യമായി നടപ്പാക്കിക്കൊണ്ടാണ് ഈ കേസ് മുന്നോട്ടു പോകുന്നത്. കുറ്റകൃത്യം നടന്ന് മുപ്പത്തിയഞ്ച് ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റകൃത്യം നടന്ന് 83 ദിവസത്തിനകം പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിവിസ്താരം എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.സോമന്‍ മുമ്പാകെയാണ് പൂര്‍ത്തിയായത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ഹാജരായി.…

Read More

ഒളിച്ചോടാൻ വിസമ്മതിച്ച യുവതിയെ കഴുത്തറുത്തു; അപകടനില തരണം ചെയ്ത് യുവതി;ഗുരുതരാവസ്ഥയിൽ യുവാവ്

നേമം: യുവാവ് യുവതിയുടെ വീട്ടില്‍ കയറി കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതി അപകടനില തരണം ചെയ്തു. ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ അറസ്റ്റും മറ്റു നടപടികളും പിന്നാലെ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. നേമം വെള്ളായണി പഴയകാരയ്ക്കാമണ്ഡപം പത്തുമുറി ലൈനില്‍ സൗഹൃദ റസിഡന്‍റ്സ് അസോസിയേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന രമ്യ രാജേന്ദ്രനും (20) മുട്ടത്തറ സ്വദേശി ദീപക്കു (23) മാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. രമ്യയുടെ വീട്ടിലെത്തിയ ദീപക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടിട്ടും രമ്യ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതനായ ദീപക്ക് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വീടിനുള്ളിൽ സോഫയിലിരിക്കുകയായിരുന്ന രമ്യയുടെ കഴുത്തറുത്തശേഷം സ്വന്തം കഴുത്തും അതേ കത്തിയുപയോഗിച്ചു മുറിവേൽപ്പിക്കുകയായിരുന്നു. രമ്യയുടെ കഴുത്ത് മുറിവേൽപ്പിക്കുന്നതുകണ്ട് അമ്മ ലത ദീപക്കിനെ പിടിച്ചുതള്ളിയ ശേഷം പുറത്തേയ്ക്കിറങ്ങി ഓടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വീടിന്‍റെ മതില്‍…

Read More

ഇന്ത്യയുടെ നയത്തെ എതിർക്കുന്നവർക്ക് ദുഷിച്ച മനസ്; പ്രധാനമന്ത്രിയുടെ നിലപാടിനെ ന്യായീകരിച്ച്ബിജെപി

ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കൾ. ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെയാണെന്നു ബിജെപി നേതാക്കൾ വ്യക്തമാക്കി.ഇന്ത്യയുടെ നയത്തെ എതിർക്കുന്നവർക്ക് ദുഷിച്ച മനസാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഭീകരവാദികളെ ശരദ്പവാറും ഇടതുപാർട്ടികളും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ലോകത്തിന്‍റെ ഏത് ഭാഗത്തും എല്ലാ രൂപത്തിലുമുള്ള ഭീകരതയുടെ വിപത്ത് അപലപിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുള്ള ഒരാൾക്ക് ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്തരമൊരു വീക്ഷണം ഉണ്ടായിരിക്കുന്നത് ഖേദകരമാണെന്നും ഗോയൽ പറഞ്ഞു. മോദിയുടെ നയത്തെ ന്യായീകരിച്ച് നിതിൻ ഗഡ്കരിയും രംഗത്തെത്തി.

Read More

നെഹ്‌റു-ഗാന്ധി കുടുംബം കോൺഗ്രസിന്‍റെ ശക്തിയെന്നു ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിൽ നെഹ്‌റു-ഗാന്ധി കുടുംബത്തിന്‍റെ പങ്കിനെ പ്രശംസിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗം ശശി തരൂർ എംപി. അവർ പാർട്ടിയുടെ ശക്തിയാണെന്ന് തരൂർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെയാണ് കോൺഗ്രസും നെഹ്‌റു-ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം ശശി തരൂർ ചൂണ്ടിക്കാട്ടിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള സ്ഥാനാർഥികൾ ആരൊക്കെയാവാമെന്ന പരാമർശങ്ങളുടെ തുടർച്ചയായാണ് തരൂരിന്‍റെ ഈ പ്രസ്‌താവന. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഇതൊരു സ്വകാര്യ പരിപാടിക്കിടെ നടത്തിയ പ്രസ്‌താവനയാണിതെന്ന് വ്യക്തമാക്കിയ തരൂർ, അവ ഔദ്യോഗിക പരസ്യ പ്രസ്‌താവനയല്ലെന്ന് ഊന്നിപ്പറഞ്ഞിരുന്നു.

Read More

കര്‍ണാടകയില്‍ താമസിക്കുന്നവർ കന്നഡ സംസാരിക്കാന്‍ പഠിക്കണമെന്നു സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാന്‍ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് കന്നഡ ഒഴിച്ചുകൂടാനാവാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മള്‍ മറ്റ് ഭാഷകളെ സ്‌നേഹിക്കണം. പക്ഷേ സ്വന്തം ഭാഷ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മൈസൂരു സംസ്ഥാനം കര്‍ണാടക എന്ന് പുനര്‍നാമകരണം ചെയ്തതിന്‍റെ 50-ാം വര്‍ഷത്തോടനുബന്ധിച്ച് കന്നഡ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. കര്‍ണാടകയില്‍ താമസിക്കുന്ന കന്നട സംസാരിക്കാത്തവരെ ഭാഷ പഠിക്കാന്‍ സഹായിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. “നമ്മളെല്ലാം കന്നഡക്കാരാണ്. കര്‍ണാടകയുടെ ഏകീകരണത്തിനുശേഷം വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കന്നഡക്കാര്‍ നമ്മുടെ ഭാഷ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പകരം അവരുടെ ഭാഷയാണ് നമ്മള്‍ ആദ്യം പഠിക്കുന്നത്. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ കന്നഡ സംസാരിക്കാറില്ല. ഇത് സംഭവിക്കുന്നത് കന്നഡക്കാരുടെ ഔദാര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Read More

പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തുജീവിക്കുന്നവനോടുചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്; എം.സി. ദത്തനെതിരെ കെ.സുരേന്ദ്രന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മോശം പരാമർശം നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ്  കെ.സുരേന്ദ്രന്‍. പണിയുണ്ടായിരുന്ന കാലത്തൊരുപണിയുമെടുക്കാതെ  കൊടിയുമെടുത്തുനടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്‍റെ  പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ ,പണിയെടുത്തുജീവിക്കുന്നവനോടുചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേയെന്ന്. സെക്രട്ടറിയേറ്റു നടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പെന്ന് അദ്ദേഹം ഫേസ്ബുക്കില്‍  കുറിച്ചു. യുഡിഎഫിന്‍റെ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിനിടെ സെക്രട്ടേറിയേറ്റിൽ എത്തിയ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെ പോലീസ് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.  മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണെന്ന് മനസിലാകാതെയാണ് എം.സി ദത്തനെ പോലീസ് തടഞ്ഞത്. എന്നാൽ പിന്നീട് മനസിലായതോടെ അകത്തേക്ക് കടത്തി വിടുകയായിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് അദ്ദേഹം മോശമായി സംസാരിച്ചു. ഇതിനെതിരെയാണ് കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.  

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചക്രവാതചുഴികൾ ഇന്ന് ന്യൂനമർദമായി ശക്തി പ്രാപിക്കും; മലയോര മേഖലയിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴികൾ ഇന്ന് ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. അതേ സമയം ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മലയോര മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദ പരിപാടികളും ബീച്ചിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള-കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.

Read More

 ‘സർക്കാരല്ലിത് കൊള്ളക്കാർ’..! എൽഡിഎഫ് സർക്കാരിനെതിരേ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരേ ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തി യുഡിഎഫിന്‍റെ ആഭിമുഖ്യത്തിലുള്ള സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവർത്തകർ രാവിലെ ആറരയോടെ തന്നെ ഉപരോധിച്ചിരുന്നു. പ്രവർത്തകർ ഏജീസ്‌ ഓഫീസ്‌ മുതൽ സെക്രട്ടേറിയറ്റിന്‍റെ ആസാദ്‌ ഗേറ്റ് വരെ അണിനിരന്നിരിക്കുകയാണ്. മന്ത്രിമാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അകത്തേക്ക് കടക്കുന്നത് കന്‍റോണ്‍മെന്‍റ് ഗേറ്റിലൂടെയാണ്. സർക്കാരിന്‍റെ അഴിമതി, സഹകരണ ബാങ്ക് തട്ടിപ്പ്, വിലക്കയറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്‍റെ സമരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാവിലെ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ സെക്രട്ടേറിയറ്റ് ഉപരോധമാണ് ഇന്ന് നടക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ, രമേശ് ചെന്നിത്തല, അഡ്വ. ബിന്ദു കൃഷ്ണ, യുഡിഎഫ് ഘടക കക്ഷി…

Read More