ഉച്ചഭക്ഷണ പദ്ധതിക്കായി ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുനനച്ച് വിളയിച്ച പച്ചക്കകറികൾ കഴിഞ്ഞ ദിവസം കള്ളൻമാർ കൊണ്ടു പോയി. മോഷ്ടാക്കളെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമായില്ലകുഞ്ഞുങ്ങളുടെ മാസങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഒറ്റദിവസം കൊണ്ട് മോഷ്ടാക്കൾ ചാക്കിലാക്കിയത്. വാർത്ത അറിഞ്ഞ കളക്ടർ കൃഷ്ണ തേജ കുട്ടികളെ സ്കൂളിലേക്ക് വിളിപ്പിച്ചു. കുട്ടികൾക്ക് സമ്മാനം നൽകിയാണ് കളക്ടർ തിരിച്ചയച്ചത്. സമ്മാനം കണ്ട് കുഞ്ഞു മുഖങ്ങൾ വിടർന്നു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുണ്ടാകും. അത്തരത്തിലൊരു ബന്ധത്തിന്റെ നേർക്കാഴ്ച്ചയാണ് ഇന്നവരെ കണ്ടപ്പോൾ എനിക്ക് മനസിലായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്…ഒത്തിരി സന്തോഷത്തോടു കൂടിയാണ് ഞാനീ കുറിപ്പ് എഴുതുന്നത്. ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികൾ ആരോ മോഷ്ടിച്ചു എന്ന വാർത്ത കഴിഞ്ഞ ആഴ്ച വളരെ സങ്കടത്തോടെയാണ് ഞാൻ…
Read MoreCategory: Loud Speaker
അപകടത്തിൽ ഇരട്ട സഹോദരിമാർ കൊല്ലപ്പെട്ടു, മാതാപിതാക്കൾക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പെട്രോൾ ടാങ്കർ ഇരുചക്ര വാഹനത്തിൽ ഇടിച്ച് മൂന്ന് വയസ്സുള്ള ഇരട്ട സഹോദരിമാർ മരിച്ചു. അപകടത്തിൽ മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പൂനെയിലെ വിശ്രാന്തിവാഡി ചൗക്കിലാണ് സംഭവം. സതീഷ് കുമാർ ഝാ (40) തന്റെ 3 വയസ്സുള്ള ഇരട്ട പെൺമക്കൾക്കും ഭാര്യക്കുമൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ വിശ്രാന്തിവാഡി ചൗക്കിലെ ട്രാഫിക് ലൈറ്റിന് സമീപം നിർത്തി. സിഗ്നൽ മാറി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ പിന്നിൽ നിന്ന് വന്ന പെട്രോൾ ടാങ്കർ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. നിലത്ത് വീണ രണ്ട് കുട്ടികൾ തൽക്ഷണം മരിക്കുകയും മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് സസൂൺ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന് നിസാര പരിക്കേറ്റു. സംഭവത്തിൽ പെട്രോൾ ടാങ്കർ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreകോട്ടയത്തിനു പുറമേ ഒരു സീറ്റുകൂടി വേണം; നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം; ലക്ഷ്യം പത്തനംതിട്ട, ഇടുക്കി, ചാലക്കുടി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഒരു സീറ്റുകൂടി ലഭിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ്-എം ശക്തമാക്കി. അടുത്ത മാസം ചേരുന്ന നേതൃയോഗം ആവശ്യം ഇടതുമുന്നണിയെ ഔദ്യോഗികമായി അറിയിക്കും. കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നീ സീറ്റുകളില്‍ ഒരെണ്ണമെങ്കിലും ലഭിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍ അര്‍ഹമായ നിയമസഭാ സീറ്റ് ലഭിച്ചില്ലെന്നും ലോക് സഭയില്‍ ആ പരിഗണന ലഭിക്കണമെന്നും താത്പര്യപ്പെട്ടിരുന്നു. കോട്ടയത്ത് നിലവിലെ എംപി തോമസ് ചാഴികാടന് തന്നെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു സീറ്റു ലഭിച്ചാല്‍ പി.ജെ. ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫിനെ നേരിടാന്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയോട് മത്സരിക്കാന്‍ സിപിഎമ്മിലെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ മത്സരിക്കാനില്ലെന്ന് ജോസ് കെ. മാണി വ്യക്തിമാക്കിയിരുന്നു. ഇടുക്കി സീറ്റ് ലഭിച്ചാല്‍…
Read Moreയുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവുൾപ്പെടെ രണ്ട് പ്രതികൾ പിടിയിൽ
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. യുവതിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ഇരയുടെ ഭർത്താവുൾപ്പെടെ രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞതായും ഇവർക്കെതിരെ വധശ്രമം ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ജിതേന്ദ്ര കുമാറും അമ്മയും സഹോദരിയും തന്നെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചെന്ന് ഇരയായ കിരൺ ദേവി പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തർക്കത്തിൽ രാത്രി കിടപ്പുമുറിയിൽ വച്ച് ജീവനോടെ എന്നെ പെട്രോൾ ഒഴിച്ച് കഴുത്തിൽ പിടിച്ച് കത്തിക്കാൻ ശ്രമിച്ചെന്നും യുവതി കൂട്ടിച്ചേർത്തു. ശബ്ദം കേട്ട് അയൽവാസികൾ ഉടൻ വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തി. തുടർന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടർമാർ ജിഎംസിഎച്ച് ബെട്ടിയയിലേക്ക് റഫർ ചെയ്തു. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read Moreഇസ്രയേൽ – ഹമാസ് യുദ്ധം; ഇന്ത്യൻ വംശജരായ രണ്ട് വനിത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഹമാസ് സംഘർഷം ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് ഓർ മോസസ്, ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഹമാസ് ആക്രമണത്തിൽ ഒക്ടോബർ ഏഴിനാണ് കൊല്ലപ്പെട്ടത്. ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു ലഫ്റ്റനന്റ് ഓർ മോസസ്. പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു ഇൻസ്പെക്ടർ കിം ഡോക്രേക്കർ. ഇസ്രയേൽ പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 286 സൈനിക ഉദ്യോഗസ്ഥരും 51 പൊലീസുകാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേൽ സേനയുടെ ഭാഗമായി ഗുജറാത്ത് വംശജരായ നിഷ, റിയ എന്നീ രണ്ട് ഇന്ത്യൻ യുവതികൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഇവർ ഭാഗമാണെന്ന് റിപ്പോർട്ടുകളില്ല. യുദ്ധ കമ്മ്യൂണിക്കേഷൻ ആൻഡ് സൈബർ സെക്യൂരിറ്റി വകുപ്പ് ഉദ്യോഗസ്ഥയാണ് നിഷ. ഇസ്രയേൽ സൈന്യത്തിൽ സ്ഥിര നിയമനത്തിനായുള്ള പരിശീലനത്തിലാണ് റിയ.
Read Moreകരുവന്നൂര്‍ തട്ടിപ്പ്;കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകർ; നിയമ സഹായം നൽകുമെന്ന് ബിജെപി ലീഗൽ സെൽ
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പണം നഷ്ടമായ നിക്ഷേപകർ പണം ലഭിക്കാന്‍ കോടതിയെ സമീപിക്കും. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം. നിക്ഷേപകര്‍ നിയമനടപടി സ്വീകരിച്ചാല്‍ സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍ സെല്‍ അറിയിച്ചു. നിക്ഷേപകർക്ക് ഇഡി പിടിച്ചെടുത്ത പണത്തിന്മേല് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കും. ഇതിനായി നിക്ഷേപകര്‍ക്ക് അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി എന്ന നിലയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇഡി കണ്ടുകെട്ടിയ പണത്തിൽ ഇഡിയെയോ ബന്ധപ്പെട്ട കോടതിയേയോ സമീപിക്കാൻ സാധിക്കും. അതേസമയം ഇഡി കണ്ടുകെട്ടിയ പണം നിക്ഷേപകന്റേതാണെന്ന് തെളിഞ്ഞാല്‍ ആ തുക തിരികെ ലഭിക്കും. വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ബിജെപി അറിയിച്ചു.
Read Moreവയനാട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു;പിതാവ് ഒളിവിൽ
വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് തലക്ക് മർദനമേറ്റ് മരിച്ച നിലയില്‍. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് 22 വയസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറിനാണ് സംഭവം. കോടാലി കൊണ്ട് തലക്ക് അടിയേറ്റ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിതാവ് ശിവദാസൻ ഒളിവിലാണ്.
Read Moreമണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സർക്കാരിനോട് അഭ്യർത്ഥിച്ച് മെയ്തെയ് സംഘടന
മണിപ്പൂരിൽ അക്രമികളാൽ കൊലചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് മണിപ്പൂരിൽ നിന്നുള്ള യുഎസ് ആസ്ഥാനമായുള്ള പ്രൊഫഷണലുകളുടെ ഒരു സംഘം. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും സെൻട്രൽ ബ്യൂറോ സിബിഐ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യസൂത്രധാരനെ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അസമിലെ ഗുവാഹത്തിയിൽ എത്തിച്ച ഇയാളെ പ്രാദേശിക കോടതി ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടു. രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ എന്ന് തോന്നിക്കുന്ന ഫോട്ടോകൾ സെപ്റ്റംബർ 26 ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം മണിപ്പൂർ സർക്കാർ വേഗത്തിലുള്ള നടപടി ഉറപ്പ് നൽകി. രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും സിബിഐ കേസ് നേരത്തെ തന്നെ അന്വേഷിച്ചിരുന്നു. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഇരുവരും അജ്ഞാതമാണെന്നും അവരുടെ മൊബൈൽ ഫോണുകൾ…
Read Moreമഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം;കെ.സുധാകരൻ
സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എല്ലാ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു. കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്…ഒരു മഴ കൊണ്ട് തന്നെ തിരുവനന്തപുരത്തിന്റെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ് 2018ലെ പ്രളയ ശേഷവും പിണറായി വിജയന്റെ സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഓരോ മഴയ്ക്ക് ശേഷവും കേരളം കണ്ടു കൊണ്ടിരിക്കുന്നത്. നോക്കുകുത്തിയായി നിൽക്കുന്ന സിപിഎം ഭരണകൂടങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കേണ്ട സമയമല്ലാത്തതിനാൽ എന്റെ പ്രിയപ്പെട്ട പ്രവർത്തകർ ജനങ്ങളെ സഹായിക്കുവാനായി മുന്നിട്ടിറങ്ങുക. ജനങ്ങളുടെ ദുരിതം ലഘൂകരിക്കുവാൻ ആവുന്നതൊക്കെയും ചെയ്യുകയെന്നും അദ്ദേഹം കൂട്ടി ചേർത്തു. പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസഹപാഠിയെ പീഡിപ്പിച്ച 5 വിദ്യാർഥികൾക്കെതിരെ കേസ്; അന്വേഷണം ആരംഭിച്ച് പോലീസ്
സ്കൂളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സഹപാഠികളായ അഞ്ച് വിദ്യാർഥിക്കെതിരെ കേസെടുത്ത് പോലീസ്. നോയിഡയിലാണ് സംഭവം. ഒക്ടോബർ 9 ന് സ്കൂൾ പ്രിൻസിപ്പലിനോട് ആദ്യമായി വിവരം അറിയിച്ചിരുന്നതായ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാൽ ഒക്ടോബർ 13 വീണ്ടും മോശമായ പെരുമാറ്റം പെൺകുട്ടിയ്ക്ക് നേരെ ഉണ്ടായതിനാൽ പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. നോയിഡ സെക്ടർ 100 ൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂൾ വിഷയത്തിൽ അന്വേഷണവും ആരംഭിച്ചതായി പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.” കേസിലെ എല്ലാ ആരോപണങ്ങളും ഉചിതമായ രീതിയിൽ അന്വേഷിക്കുകയും ചെയ്യുന്നതായ് പോലീസ് പറഞ്ഞു. “പരാതിക്കാരിയും പ്രതിയും പ്രായപൂർത്തിയാകാത്തവരാണ്. ‘ഇക്കാര്യം അറിയിച്ചിട്ടും സ്കൂൾ ഒന്നും ചെയ്തില്ല. എന്റെ മകൾ ഉച്ചതിരിഞ്ഞ് ഒരിക്കൽ കൂടി എന്നെ വിളിച്ച് ആവർത്തിച്ചുള്ള പെരുമാറ്റത്തെക്കുറിച്ച് എന്നെ അറിയിച്ചു. ഞാൻ ഉടനെ പ്രിൻസിപ്പലിനെ വിളിച്ച് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു’. അവർ ഇക്കാര്യം അന്വേഷിക്കുമെന്ന് ഉറപ്പുനൽകുക മാത്രമാണ് ചെയ്തതെന്നും…
Read More