തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്; ഫാത്തിമ തഹ്ലിയ

തട്ടം വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ് എന്നാണ് ഫാത്തിമ ഫേസ്ബുക്കിൽ കു‌റിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം… ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവർ. തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസിന്‍റെ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്‍റെ ബി ടീം മാത്രമാണ്.

Read More

സിപിഎം സ്വന്തം ആത്മഹത്യാകുറിപ്പ് രചിക്കുന്നു; കരുവന്നൂർ മുതൽ തൃശൂർ വരെ നടത്തിയ പദയാത്ര പാവപ്പെട്ടവന് വേണ്ടിയെന്ന് സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലേക്ക് ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരേ ആഞ്ഞടിച്ച് സുരേഷ് ഗോപി. കരുവന്നൂർ മുതൽ തൃശൂർ വരെ നടത്തിയ പദയാത്ര പാവപ്പെട്ടവന് വേണ്ടി നടത്തിയതാണ്, അതിൽ രാഷ്‌ട്രീയമില്ല. സഹകരണ മേഖലയിൽനിന്ന് ദുരിതങ്ങളേറ്റ് വാങ്ങിയവരും പദയാത്രയുടെ ഭാഗമായി. ഇവരുടെ കണ്ണീരിന് സർക്കാർ മറുപടി പറഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടി വരുമെന്നും തൃശൂർ നഗരത്തിലെ സമാപന സമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരിലെ പദയാത്ര ഒരു കനൽത്തരി മാത്രമാണെന്നും കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും മാവേലിക്കരയിലേക്കും ഈ കനൽത്തരി തീപ്പന്തമായി ജ്വലിച്ച് പടരുമെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നൽകി. ഇതിൽ രാഷ്‌ട്രീയമില്ല. തീർത്തും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നത്. ക്രൂരന്മാരുടെ ചതിയിൽ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടന്നത്. അതിനാൽതന്നെ ഇത് സഹകാരികൾക്കു വേണ്ടിയുള്ള യാത്രയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതത്തിന് അനുസരിച്ച് ഒരു ഭരണം…

Read More

ന്യൂസ് ക്ലിക്ക് വെബ്പോർട്ടലിന് ചൈനീസ് ഫണ്ട്;സീതാറാം യെച്ചൂരിയുടെ വസതിയിൽ‌ റെയ്ഡ്; രണ്ടു പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ ഡൽഹി പോലീസ് റെയ്ഡ്. യച്ചൂരിക്കു സർക്കാർ അനുവദിച്ച വസതിയിലാണ് റെയ്ഡ്. നിലവിൽ യെച്ചൂരി ഇവിടെ താമിസിക്കുന്നില്ല. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരിൽ ചിലർ ഇവിടെ താമസിക്കുന്നതുകൊണ്ടാണ് പരിശോധന നടത്തിയത്. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സയൻസ് ഫോറം മേധാവി ഡി. രഘുനന്ദൻ, സഞ്ജയ് രജൗര എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ന്യൂസ് ക്ലിക്കിന്‍റെ ഡൽഹി ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും എഴുത്തുകാരുടെ വീടുകളിലും റെയ്ഡ് നടന്നു. ന്യൂസ് ക്ലിക്കിനെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരിൽ നിന്നു മൊബൈൽഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. മുപ്പതിലധികം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും ടീസ്ത സെതൽവാദിന്‍റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു.…

Read More

ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയില്‍; മുറിയെടുത്തത് കോടിയേരിയുടെ അളിയൻ

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയില്‍. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാസഹോദരൻ അടക്കം സംഘത്തിലുണ്ടായിരുന്ന ഒന്പതു പേരെ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. കോടിയേരിയുടെ ഭാര്യാസഹോദരനും യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയുമായ എസ്.ആര്‍.വിനയകുമാറിന്‍റെ പേരിലാണ് ചീട്ടുകളി സംഘം ക്ലബില്‍ മുറിയെടുത്തത്. ഈ മുറിയിലിരുന്നായിരുന്നു ചീട്ടുകളി.

Read More

ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു

ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടയിൽ ട്രെയിൻ ഇടിച്ച് പതിനാറുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ ഫർഹാന്‍റെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. അതിവേഗ ട്രെയിനിനെ പിടിക്കുന്നതായിരുന്നു റീൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഞെട്ടിക്കുന്ന വീഡിയോയിൽ, ട്രെയിൻ കുട്ടിയെ ഇടിക്കുകയും എറിയുകയും ചെയ്യുന്നത് കാണാം.  ജഹാംഗിരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിലാണ് അപകടം. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചു. ഈ വർഷമാദ്യം ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഒരു കോളേജിൽ സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റാഗ്രാം റീലിനായി ചിത്രീകരിക്കുന്നതിനിടെ 20 വയസുകാരൻ വീണു മരിച്ചിരുന്നു.  

Read More

ടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. രാത്രി 10 മണിയോടെ നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ 6E 6803 വിമാനത്തിന്‍റെ എമർജൻസി വാതിലാണ് സ്വപ്നിൽ ഹോളി എന്നയാൾ തുറക്കാൻ ശ്രമിച്ചത്. വിമാനത്തിന്‍റെ എമർജൻസി എക്‌സിറ്റ് വാതിലിനോട് ചേർന്നാണ് യാത്രക്കാരൻ ഇരുന്നത്. ടേക്ക് ഓഫിന് മുമ്പ് ക്രൂ അംഗങ്ങൾ യാത്രക്കാരെ വിവരമറിയിക്കുന്നതിനിടെ ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. രാത്രി 11.55ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഹോളിയെ എയർലൈൻ ജീവനക്കാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.  

Read More

കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ ട്രങ്കിനുള്ളിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

കാണാതായ സഹോദരിമാരുടെ മൃതദേഹം വീടിനുള്ളിലെ ട്രങ്ക് പെട്ടിയ്ക്കുള്ളിൽ നിന്ന് കണ്ടെത്തി. പഞ്ചാബിലെ ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്.  പെൺകുട്ടികളെ ഞായറാഴ്ച രാത്രി മുതൽ കാണാതായതായി മാതാപിതാക്കൾ പറഞ്ഞു.  കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിൽ അഞ്ച് കുട്ടികളാണ് ഉള്ളത്. ഇതിൽ സഹോദരിമാരായ കാഞ്ചൻ (4), ശക്തി (7), അമൃത (9) എന്നിവരാണ് മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിനായി മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളുടെ പിതാവ് തിങ്കളാഴ്ച വീട്ടുപകരണങ്ങൾ മാറ്റുന്നതിനിടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നതെന്ന് പോലീസ് വ്യക്തമാക്കി.  മദ്യപാന ശീലത്തിന്‍റെ പേരിൽ വീടൊഴിയാൻ പെൺകുട്ടികളുടെ പിതാവിന് അടുത്തിടെ വീട്ടുടമയുടെ അന്ത്യശാസനം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

Read More

നയൻതാരയുടെ 9സ്കിൻ ബ്രാൻഡിനെതിരെ രൂക്ഷ വിമർശനം

സെപ്റ്റംബർ 29നാണ് ഔദ്യോഗികമായി നയൻതാരയുടെ സൗന്ദര്യ സംരക്ഷക ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ 9സ്കിൻ  ആരംഭിച്ചത്. എന്നാൽ  9സ്കിൻ പുറത്തിറക്കിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ലക്ഷ്വറി ബ്രാൻഡായതുകൊണ്ട് തന്നെ സാധാരണക്കാർ വഹിക്കാവുന്നതിലും അപ്പുറമാണ് ഇതിന്‍റെ വില. സെലിബ്രിറ്റികളെയും സമ്പന്നരെയും  ലക്ഷ്യം വെച്ചാണ് 9സ്കിൻ പുറത്തിറക്കിയതെന്നാണ് വിമർശനം. ഡേ ക്രീം, നൈറ്റ് ക്രീം, ആന്‍റി-ഏജിങ് സിറം, ഗ്ലോ സിറം, സ്കിന്റില്ലേറ്റ് ബൂസ്റ്റർ ഓയിൽ എന്നിങ്ങനെ അഞ്ച് ഉൽപ്പന്നങ്ങളാണ് 9 സ്കിന്നിന്‍റെ ബ്രാന്‍റിൽ ലോ‍ഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയാണ് വില. 50 ഗ്രാം നൈറ്റ് ക്രീമിന് 1,899 രൂപ, ആന്‍റി-ഏജിങ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപയാണ് വില. പ്രകൃതിയും ആധുനിക ശാസ്ത്രവും പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ച് ആറ് വർഷമെടുത്താണ് പ്രൊഡക്ട് വിപണിയിലെത്തിച്ചിരിക്കുന്നത്.നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിനായി…

Read More

ഷാരൂഖിനെതിരെ വിവേക് അഗ്നിഹോത്രി; ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെ

അടുത്ത കാലത്ത് പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രങ്ങൾക്കെതിരെ വിമർശനവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി.  അടുത്ത കാലത്ത് ഇറങ്ങിയ ഷാരൂഖ് ചിത്രങ്ങൾ അതിഭാവുകത്വം നിറഞ്ഞതാണെന്നും ഇതിലും ഭംഗിയായി അഭിനയിക്കാൻ അദ്ദേഹത്തിന്  കഴിയുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ജവാൻ ഒരു ആക്ഷൻ സിനിമയായി നോക്കുമ്പോൾ കുഴപ്പമില്ല, എന്നാൽ അവയെ ഒരു മികച്ച സിനിമ എന്ന നിലയിൽ അവതരിപ്പിക്കുന്നതിനോടും ഏറ്റവും മികച്ച ബോളിവുഡ് സിനിമകളിലൊന്ന്  എന്നു പറയുന്നതിനോടും ഞാൻ യോജിക്കുന്നില്ല. അക്ഷരാർഥത്തിൽ  സഹതാപത്തിലൂടെ വിജയം നേടിയെടുക്കാൻ ശ്രമിച്ചു എന്നു പറയാം. എന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. എന്നാൽ  ജവാൻ സിനിമ തിയേറ്ററിൽ തുടരുന്നതിനിടെയാണ് വാക്സിൻ വാറും റിലീസിനെത്തുന്നത്.  തന്‍റെ ചിത്രം ഒരിക്കലും ജവാനു മുകളിൽ പോകില്ലെന്നും ഒരു മത്സരത്തിന്  താൻ തയാറല്ലെന്നും വിവേക് തന്നെ നേരത്തെ പറഞ്ഞിരുന്നു.

Read More

മൂന്ന് മണിക്കൂറോളം ബന്ദിയാക്കി, പീഡിപ്പിക്കാൻ ശ്രമം, പണം ആവശ്യപ്പെട്ട് നിരന്തരമായ ഭീഷണി; പോലീസിനെതിരെ പരാതിയുമായ് യുവതി

പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായ് പീഡിപ്പിച്ചെന്ന് പരാതി നൽകി യുവതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള 22 കാരിയായ പെൺകുട്ടിയാണ് ഗാസിയാബാദിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് പരാതി നൽകിയത്.  ബുലന്ദ്ഷഹർ നിവാസിയായ പെൺകുട്ടിയും അവളുടെ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവൻ വനത്തിൽ ഇരിക്കുമ്പോഴാണ് സംഭവം. രാകേഷ് കുമാറും ദിഗംബർ കുമാറും എന്ന് പേരുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ  മറ്റൊരാളുമായി ഇവരുടെ അടുത്തെത്തി.  പ്രതിശ്രുത വരനെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസുകാർ ഇവരോട് 10,000 രൂപ ആവശ്യപ്പെട്ടു. ഇവർ പോലീസുകാരോട് അപേക്ഷിച്ചു. തുടർന്ന് യുവാവിനോട് പേടിഎം വഴി 1000 രൂപ നൽകാൻ അവർ നിർബന്ധിച്ചു. 5.5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസുകാർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.  പോലീസുകാർ തന്നെ തല്ലിയെന്നും യുവതി തന്‍റെ പരാതിയിൽ പറഞ്ഞു. വിട്ടയക്കുന്നതിന്…

Read More