പരിയാരം: യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വന്ന വ്യാജ മെസേജിന് മറുപടി നൽകിയതോടെ പിലാത്തറ സ്വദേശിക്ക് 24,999 രൂപ നഷ്ടപ്പെട്ടു. യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ എന്ന് പറഞ്ഞ് വന്ന മെസേജ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാര്‍കാര്‍ഡ് നമ്പര്‍ അടിച്ച് നൽകിയതോടെയാണ് പണം നഷ്ടപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. പിലാത്തറയിലെ വണ്ടര്‍കുന്നേല്‍ മാത്യുവിനാണ് പണം നഷ്ടമായത്. എസ്ബിഐ ഇടപാടുകള്‍ നടത്താനായി ഡൗണ്‍ലോഡ് ചെയ്ത യോനോ അപ്പ് നിഷ്ക്രിയമാണെന്നും ഇത് പുതുക്കാന്‍ കെവൈസി നല്‍കണമെന്നും പറഞ്ഞാണ് മെസേജ് വന്നത്. ലിങ്ക് ഓപ്പണ്‍ ചെയ്ത് ആധാര്‍നമ്പര്‍ നല്‍കിയതോടെയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. ഒരു ദിവസം പരമാവധി എടുക്കാവുന്ന തുക 24,999 രൂപയായി മാത്യു നിജപ്പെടുത്തി വെച്ചതിനാലാണ് നഷ്ടപ്പെട്ട തുക അതില്‍ ഒതുങ്ങിയത്. അല്ലായിരുന്നുവെങ്കില്‍ നഷ്ടപ്പെടുമായിരുന്ന തുക കൂടിയേനെയെന്ന് പരാതിയിൽ പറയുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
മുട്ടിൽ മരംമുറി;35 പേർക്കു പിഴ എട്ടു കോടി; നിരപരാധികളായ കർഷകർക്കും നോട്ടീസ്
കൽപ്പറ്റ: ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ എട്ടുകോടിയോളം രൂപ പിഴ ഈടാക്കാനുള്ള നടപടികളുമായി സർക്കാർ. സർക്കാരിൽ നിക്ഷിപ്തമായ വീട്ടി മരങ്ങൾ മുറിച്ച വകയിലുണ്ടായ നഷ്ടം നികത്താനാണ് പിഴ ഈടാക്കുന്നത്. കേരള ലാൻഡ് കണ്‍സർവൻസി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35 കേസുകളിലായാണ് എട്ടുകോടിയോളം രൂപ പിഴ ചുമത്തിയിരിക്കുന്നത്. മുഖ്യ പ്രതികളിലൊരാളായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടിവരെയാണ് പിഴ കണക്കാക്കിയിരിക്കുന്നത്. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദേശം. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നു മുന്നറിയിപ്പുമുണ്ട്. നിരവധി കർഷകരുടെ ഭൂമിയിൽനിന്നു മുഖ്യ പ്രതികൾ ഇടപെട്ട് വീട്ടിമരം മുറിച്ചിരുന്നു. ഈ കർഷകർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിസാര വിലയ്ക്കാണ് മുഖ്യപ്രതികൾ മരം മുറിച്ചതെന്ന് പല കർഷകരും ആരോപിച്ചിരുന്നു. കേസിൽ കുടുങ്ങിയതിനു പിന്നാലെ ലക്ഷങ്ങൾ…
Read Moreപുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് ; കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾ കുടുങ്ങും? ഇടനിലക്കാരനെ ഇഡി ചോദ്യം ചെയ്യുന്നു
കൽപ്പറ്റ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സിപിഎമ്മിനെ മുൾമുനയിൽ നിറുത്തിയിരിക്കെ പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രാദേശിക കോണ്‍ഗ്രസ് നേതാവും വായ്പാ തട്ടിപ്പ് കേസിലെ ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളി ഇഡിയുടെ പിടിയിലാണുള്ളത്. ഈ കേസിൽ മുന്‍പ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെപിസിസി ഭാരവാഹിയും മുൻ ബാങ്ക് പ്രസിഡന്റുമായ കെ.കെ. എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവൻ കൊല്ലപ്പള്ളി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സജീവൻ ഇഡിയുടെ പിടിയിലായത്. സജീവനിൽ നിന്നു ലഭിക്കുന്ന മൊഴികൾ പ്രകാരം വയനാട്ടിലെ കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ഇഡിയുടെ പിടി വീഴുമെന്നാണ് സൂചന. കഴിഞ്ഞദിവസം അറസ്റ്റിലായ സജീവനെ ഇഡി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ…
Read Moreചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച സൈനികന്എച്ച്ഐവി;1.54 കോടിനഷ്ടപരിഹാരം
ന്യൂഡൽഹി: പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത് വഴി എച്ച്ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന് 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. സൈനികനീക്കത്തിനിടെ പരിക്കേറ്റ സൈനികൻ ചികിത്സയുടെ ഭാഗമായി ഒരു യൂണിറ്റ് രക്തമാണ് സ്വീകരിച്ചത്.വീണ്ടും അസുഖബാധിതനായതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്തം സ്വീകരിച്ചതിനെ തുടർന്നാണ് എച്ച്ഐവി ബാധിതനായതെന്നു വ്യക്തമാകുകയായിരുന്നു. ചികിത്സാപിഴവ് കാരണമാണ് തനിക്ക് രോഗമുണ്ടായതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥൻ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Read Moreമണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; പ്രതിഷേധം കനക്കുന്നു, ഇംഫാലിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി
മണിപ്പൂരിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇംഫാലിൽ പോലീസ് ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ജൂലൈയിൽ കാണാതായ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും രണ്ട് ഫോട്ടോകൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ആദ്യത്തെ ഫോട്ടോ രണ്ട് പേരെയും കാണിക്കുന്നു.തോക്കുകളുമായി രണ്ടുപേർ അവരുടെ പിന്നിൽ നിൽക്കുന്നത് കാണാം. അടുത്ത ഫോട്ടോയിൽ രണ്ടുപേരും മരിച്ചതായാണ് കാണിക്കുന്നത്. അവരുടെ ശരീരം നിലത്ത് കിടക്കുന്നു. കൊലപാതകങ്ങൾക്കെതിരെ പ്രധാനമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ചൊവ്വാഴ്ച രാത്രി പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും തടഞ്ഞു. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള കംഗ്ല കോട്ടയ്ക്ക് സമീപം പ്രതിഷേധം തുടർന്നു. സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, പോലീസ് ഉദ്യോഗസ്ഥർ സമരക്കാർക്ക്…
Read Moreവീട്ടിൽ നിന്ന് തുടങ്ങാം…! സ്റ്റേഷനിലെത്തി പോലീസുകാരുടെ യൂണിഫോം ധരിക്കല്‍ ഇനി വേണ്ട
സീമ മോഹന്‍ലാല്‍കൊച്ചി: ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിൽനിന്നു തന്നെ യൂണിഫോം ധരിച്ചെത്തണമെന്ന് എറണാകുളം റേഞ്ച് ഡിഐജിയുടെ സര്‍ക്കുലര്‍. പോലീസ് സ്റ്റേഷനുകളിലെ വിശ്രമമുറികളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകള്‍ തൂക്കിയിടാനോ ഷൂ, തൊപ്പി എന്നിവ സൂക്ഷിക്കാനോ പാടില്ലെന്നും എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ സര്ക്കുലറിലുറിൽ പറയുന്നു. സ്റ്റേഷനുകളിലെ താല്‍ക്കാലിക വിശ്രമമുറികളില്‍ ചിട്ടയില്ലാതെയും അലങ്കോലമായും ഇട്ടിരിക്കുന്ന യൂണിഫോമുകള്‍, തൊപ്പികള്‍, ഷൂകള്‍ എന്നിവ അതാത് ഉദ്യോഗസ്ഥകര്‍ 28-ന് മുമ്പായി നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. വിശ്രമമുറികളില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കായി മൂന്നു കട്ടിലുകളും വനിതാ ഉദ്യോഗസ്ഥര്‍ക്കായി രണ്ടുകട്ടിലുകളും മാത്രമേ പാടുള്ളൂ. അധികമുള്ള കട്ടിലുകള്‍ 28 ന് മുമ്പായി സ്റ്റേഷന് റൈറ്റര്‍ നീക്കം ചെയ്യണമെന്നും സര്‍ക്കുലറിലുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ സര്‍ക്കുലര്‍ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ നിരന്തര സാന്നിധ്യം ഉറപ്പാക്കാനാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട…
Read Moreഗർബ കളിക്കുന്നതിനിടെ 19കാരൻ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം നവരാത്രിയ്ക്കായുള്ള പരിശീലനത്തിനിടെ
നൃത്ത പരിശീലനത്തിടെ 19കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗർബ കളിക്കുന്നതിനിടെയാണ് വിനിത് മെഹുൽഭായ് വീണത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നൃത്ത പ്രേമിയായ വിനീത് വരുന്ന നവരാത്രി ഉത്സവത്തിനുള്ള തയാറെടുപ്പിലാരുന്നു. ഉത്സവത്തിന് അവതരിപ്പിക്കാൻ പട്ടേൽ പാർക്ക് പ്രദേശത്തുള്ള ഗർബ ക്ലാസിൽ പരിശീലനം ചെയ്യുന്നതിനിടെയാണ് സംഭവം. ആദ്യ റൗണ്ട് പരിശീലനം പൂർത്തിയാക്കിയ ശേഷം അപ്രതീക്ഷിതമായി വിനിത് നിലത്ത് വീണു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചെങ്കിലും പിന്നീട് ജിജി ഹോസ്പിറ്റലിലേക്ക് വിനിതിനെ കൊണ്ടുപോയി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. എന്നാൽ കുട്ടിയ്ക്ക് മറ്റ് രോഗങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗം പറഞ്ഞു.
Read More‘മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശമായ കമന്റ് ഇട്ടു; സൈബർ ബുള്ളിയിങ് നടത്തുന്ന ആളെ കണ്ടുപിടിച്ച് സുപ്രിയ മേനോൻ
സോഷ്യൽ മീഡിയ വഴി നിരന്തരം തന്നെ അപമാനിച്ചിരുന്ന സ്ത്രീയെ കണ്ടു പിടിച്ചെന്ന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും വളരെ മോശമായ രീതിയിലാണ് അപമാനിച്ചിരുന്നത്. മരിച്ചു പോയ അച്ഛനെ കുറിച്ച് പോലും മോശമായി കമന്റിട്ടതോടെയാണ് സെെബർ ബുള്ളിങ് ചെയ്തയാളെ കണ്ടെത്തണമെന്ന് തീരുമാനിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടതിനു പിന്നാലെ അവര്‍ ഇട്ടിരുന്ന കമന്റുകള്‍ നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇനി എത്ര ചെയ്താലും കാര്യമില്ല, കാരണം തന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നു സുപ്രിയ കുറിച്ചു. ‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ…
Read Moreമൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിടെ പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിച്ച ഫോണിന്റെ തൊട്ടടുത്ത് ഒരു ഡിയോഡറന്റ് കുപ്പി ഉണ്ടായിരുന്നു. തുടർന്ന് കുപ്പിയിലേക്ക് തീ ആളിപ്പിടിക്കുകയും വലിയ സ്പോടനം ഉണ്ടാവുകയും ചെയ്തു. നാസിക്കിലെ സിഡ്കോ ഉത്തം നഗർ പ്രദേശത്താണ് സംഭവം. സ്ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും തകർന്നു. സ്ഫോടനം വളരെ രൂക്ഷമായതിനാൽ സമീപത്തെ കാറുകളുടെ ചില്ലുകളും തകർന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ
കേരളത്തെ സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് എല്ലാവരും ചൂണ്ടി കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. നിക്ഷേപങ്ങൾ പിൻവലിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ തകർച്ചയുടെ വക്കിലേക്കെത്തി നിൽക്കുന്നു. സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സിപിഎം നേതാക്കൾ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച. മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയുമുൾപ്പെടെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്. തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു.…
Read More