എൽപിജി ലഭ്യത: പരിഭ്രാന്തി ഒഴിവാക്കാൻ ബോധവത്ക്കരണം നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

പരവൂർ: രാജ്യത്ത് എൽപിജി ലഭ്യതയെക്കുറിച്ച് പടരുന്ന തെറ്റായ പ്രചാരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. പാചകവാതക ക്ഷാമമുണ്ടെന്ന കിംവദന്തികൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും ഇത് അനാവശ്യമായ വാങ്ങലുകളിലേക്കും പൂഴ്ത്തിവെയ്പ്പുകളിലേക്കും നയിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റായ വിവരങ്ങൾ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശയവിനിമയ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി.നിലവിൽ കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങൾ മാത്രമാണ് എൽപിജി ലഭ്യതയെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ ഇല്ലാത്തത് കിംവദന്തികൾ പടരാൻ കാരണമാകുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്‍റെ കത്തിൽ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദിവസേന പത്രസമ്മേളനങ്ങൾ നടത്തണമെന്നും സോഷ്യൽ മീഡിയ വഴിയും ഇലക്‌‌ട്രോണിക് മാധ്യമങ്ങൾ വഴിയും…

Read More

അമ്പലപ്പുഴയില്‍ ആശങ്ക; കുട്ടനാട് കൈവിട്ടേക്കും; വോട്ട് ചോർന്നെന്ന് സിപിഎം വിലയിരുത്തൽ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടായേക്കുമെന്ന് സിപിഎം വിലയിരുത്തൽ. അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ സീറ്റുകളിൽ കടുത്ത മത്സരമാണ് നടന്നതെന്നും പാർട്ടി വിലയിരുത്തുന്നു. ജി.സുധാകരൻ സ്ഥാനാർഥിയായതോടെ അമ്പലപ്പുഴയിൽ പതിവായി എൽഡിഎഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ചിലയിടങ്ങളിൽ പ്രതീക്ഷിച്ച വോട്ട് പാർട്ടിക്ക് ലഭിച്ചില്ല. ബിജെപി വോട്ടുകൾ കുറച്ച് ജി.സുധാകരന് ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ല. പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും രണ്ടായിരം വോട്ടിനെങ്കിലും വിജയിച്ച് കയറാമെന്നും വിലയിരുത്തുന്നു. ഹരിപ്പാടും കുട്ടനാടും നഷ്ടമാകും. അരൂരിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. ഇതും ആശങ്ക ഉളവാക്കുന്നതാണ്. ബൂത്ത് തല കണക്കുകൾ പ്രകാരം ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ച സംഭവിച്ചതായി പാർട്ടി കണക്കുകൂട്ടുന്നു. ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ വിജയം ഉറപ്പാണ്. വരും ദിവസങ്ങളിൽ പഞ്ചായത്തുതല കണക്കുകൾ എടുത്ത് വിലയിരുത്താണ് പാർട്ടി തീരുമാനം.

Read More

തലയ്ക്കേറ്റ ആഘാതം, അസ്ഥികൾ ഒടിഞ്ഞു നുറുങ്ങിയ നിലയിൽ; മരണകാരണം വീഴ്ചയിലേറ്റ പരിക്കുകൾ; ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇങ്ങനെ

മംഗളൂരു: ചിക്കമഗളൂരു ബാബാ ബുധൻഗിരി മലയിൽ വിനോദസഞ്ചാരത്തിനെത്തി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണകാരണം വീഴ്ചയിലേറ്റ പരിക്കുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ വലതുഭാഗത്തേറ്റ ശക്തമായ ആഘാതമാണ് മരണകാരണമായത്. പെൺകുട്ടിയുടെ ശരീരമാസകലം പരിക്കുകളുണ്ട്. അസ്ഥികൾ മിക്കതും ഒടിഞ്ഞുനുറുങ്ങിയ നിലയിലാണ്. അതേസമയം പെൺകുട്ടി ധരിച്ചിരുന്ന ജീൻസും ടോപ്പും അതേപടിയുണ്ടായിരുന്നു. വീഴ്ചയ്ക്കിടെ സംഭവിച്ച ചെറിയ കീറലുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മലമുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ശ്രീനന്ദ അവസാനമായി ഉണ്ടായിരുന്ന സ്ഥലവും മലയിടുക്കിൽ മൃതദേഹം കണ്ടെത്തിയ സ്ഥലവും പെൺകുട്ടിയുടെ അച്ഛന്‍റെ സാന്നിധ്യത്തിൽ ഇന്നലെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അവസാനം കണ്ട സ്ഥലത്തുനിന്ന് ശ്രീനന്ദ നടന്നുകയറിയത് മൃതദേഹം കണ്ട സ്ഥലത്തിനു മുകളിലേക്കായിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇതിൽനിന്നു സൂചന ലഭിച്ചത്. ശ്രീനന്ദയെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാകാമെന്നതിന്‍റെ ഒരു ലക്ഷണവും കണ്ടെത്താനായില്ല. അബദ്ധത്തിലോ കാഴ്ചകൾ കാണുന്നതിനു വേണ്ടിയോ പെൺകുട്ടി ഈ ഭാഗത്തേക്കു നടന്നുനീങ്ങി കാൽതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. മലമുകളിലെ…

Read More

മുംബൈ വിമാനത്താവളത്തിൽ തീപിടിത്തം

മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരമാണു സംഭവം. ഇലക്ട്രിക് പവർ ഹൗസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായത്. ഏകദേശം മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എമർജനസി റെസ്പോൺസ് ടീമും മുംബൈ ഫയർ ബ്രിഗേഡും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ മാത്രമായി തീ നിയന്ത്രിക്കാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വിമാനങ്ങൾ വൈകിയതായി ചില യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടുവെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടില്ല: മന്ത്രിസ്ഥാനത്തിന്‍റെ പേരില്‍ ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: യുഡിഎഫിന് നൂറിനു മുകളില്‍ സീറ്റ് ഉറപ്പായും ലഭിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. മന്ത്രിസ്ഥാനത്തിന്‍റെ പേരില്‍ ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് എല്ലാ പിന്തുണയും ലീഗ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ആരാണെന്ന കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് നേതൃത്വം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസില്‍ നിന്ന് ആര് മുഖ്യമന്ത്രിയായാലും ലീഗ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്-മുനവറലി തങ്ങള്‍മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് മുനവറലി തങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും പിന്നീട് സ്ഥാനം ആവശ്യപ്പെടുമൊയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന് നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

കേരളത്തില്‍ ഇനി ത്രികോണ മത്സരമില്ല: കേരളത്തിൽ പ്രബലശക്തിയായി എൻഡിഎ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇനി ത്രികോണ മത്സരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. എന്‍ഡിഎ പ്രബല ശക്തിയായി ഒരു വശത്തുണ്ടാകും. കേരളത്തില്‍ വലിയ മാറ്റം വരികയാണ്. മൂന്ന് മുന്നണികള്‍ മത്സരിച്ച അവസാന തെരഞ്ഞെടുപ്പാണ് ഇന്നലെ കഴിഞ്ഞത്. ഇനി ഇടതും വലതും ഒന്നിച്ച് സഖ്യമായി മത്സരിക്കും. മറു വശത്ത് എന്‍ഡിഎ പ്രബലശക്തിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണിയെയും പൂട്ടും താക്കോലും എടുത്ത് പൂട്ടുമെന്നുള്ള അഹങ്കാരം പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വികസിത കേരളത്തിനും അഴിമതിക്കുമെതിരെയുള്ള മാറ്റത്തിന് വേണ്ടി വോട്ട് ചെയ്‌തെന്നാണ് തന്‍റെ വിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖര്‍. നേമത്തെ ജനങ്ങള്‍ ബിജെപിയുടെ വിജയത്തിനുവേണ്ടി വോട്ട് ചെയ്‌തെന്നാണ് വിശ്വസിക്കുന്നത്. ജനവിധി എന്താണെന്ന് മെയ് നാലിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വി.ശിവന്‍കുട്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല. നേമത്തിന്‍റെ വികസനത്തിനു വേണ്ടി പോസീറ്റീവായ പ്രചാരണങ്ങളാണ് നടത്തിയത്. ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം…

Read More

കണ്ണീരിലാഴ്ത്തി വിനോദയാത്ര: ചിരിച്ചുല്ലസിച്ച് വെള്ളച്ചാട്ടം കാണാനെത്തി, സോഷ്യൽ മീഡിയ‍യിൽ പോസ്റ്റ് ചെയ്യാൻ ഫോട്ടോ എടുത്തു തീരും മുൻപ് വെള്ളച്ചാട്ടം കവർന്നെടുത്തു; കാൽ വഴുതി വെള്ളത്തിൽ വീണു മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

അമരാവതി: വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മുളഗമ്മി വെള്ളച്ചാട്ടമാണ് മൂന്ന് പെൺകുട്ടികളുടെ ജീവനെടുത്തത്. ഹുക്കുംപേട്ട മണ്ഡലിലെ ജംബുലവലസ ഗ്രാമത്തിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയതായിരുന്നു നാൽവർ സംഘം. വെള്ളച്ചാട്ടത്തിന് സമീപത്തെ വഴുക്കുള്ള പാറകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെറ്റി നാലുപേരും വെള്ളത്തിൽ വീഴുകയായിരുന്നു. ആർക്കും നീന്തൽ അറിയില്ലാതിരുന്നതും ശക്തമായ അടിയൊഴുക്കും സ്ഥിതി കൂടുതൽ വഷളാക്കി. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഒരു പെൺകുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ തൃഷ (17), രത്‌നകുമാരി (16), പവിത്ര (16) എന്നിവർ കുത്തൊഴുക്കിൽപ്പെട്ട് മരിച്ചു. പിന്നീട് പോലീസ് സംഘമെത്തിയാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ അപകടകാരിയല്ലെന്ന് തോന്നുമെങ്കിലും, മുളഗമ്മി വെള്ളച്ചാട്ടത്തിലെ പാറകൾ അതിഭയങ്കരമായ വഴുക്കുള്ളതാണെന്നും അടിയൊഴുക്ക് പ്രവചനാതീതമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികൾ…

Read More

ചൂടിനൽപം ആശ്വാസം… സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരുംമണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

Read More

‘കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹം, രാഷ്‌ട്രീയത്തിൽ ശോഭിക്കുന്നത് പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ്’: ടൊവിനോ തോമസ്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ 113 ബൂത്തിലാണ് താരം വോട്ട് ചെയ്തത്. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രീയത്തിൽ ശോഭിക്കുന്നത് പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാകുമെന്നും നടൻ ടൊവിനോ തോമസ് പറഞ്ഞു. സിനിമാക്കാരുടെ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്നും ഇറങ്ങിയേ പറ്റൂവെന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലതു ചെയ്യാൻ കഴിയണം. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്നും ടോവിനോ പറഞ്ഞു. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ കുടുംബത്തോടൊപ്പമാണ് വോട്ടുചെയ്യാൻ ടൊവിനോ എത്തിയത്.

Read More

‘എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കില്ല, അല്ലെങ്കിൽ ഈ നാട് പല ആളുകളും ചേർന്ന് കത്തിച്ചു കളയും’: വിനായകൻ

കൊച്ചി: വോട്ട് രേഖപ്പെടുത്തി നടൻ വിനായകൻ. എറണാകുളം ഗാന്ധിനഗർ മാതാനഗർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവുകയില്ലെന്നും നാട് നശിച്ചു പോകുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം വിനായകൻ പറഞ്ഞു. ‘ദൈവത്തെ ഓർത്ത് എന്നെ നശിപ്പിക്കല്ലേ’ എന്ന് പറഞ്ഞു കൊണ്ടാണ് വിനായകൻ തന്റെ പ്രതികരണം അറിയിച്ചത്. “ഇതാണ് ഏറ്റവും നിർണായകമായ ദിനം. സംസ്ഥാനത്തെ സിറ്റുവേഷൻ ഭയങ്കര പ്രശ്നമാണ്. എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കൂല്ല. അല്ലെങ്കിൽ നാട് നശിച്ചു പോകും. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവൂല്ല. ഈ നാട് ഉണ്ടാവൂല്ല. ഞാൻ ഉറപ്പിച്ച് പറയുന്നു. എൽഡിഎഫ് ഇല്ലാതെ കേരളത്തിന് പറ്റില്ല. അല്ലെങ്കിൽ ഈ നാട് പല ആൾക്കാരും ചേർന്ന് കത്തിച്ച് കളയും. അത്രയേ പറയാനുള്ളൂ”.- വിനായകൻ പറഞ്ഞു.

Read More