പരവൂർ: ഇന്ത്യൻ റെയിൽവേയുടെ മുഖഛായ മാറ്റുന്ന വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തിൽ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ 100 വൻകിട പദ്ധതികളാണ് നടപ്പിലാക്കുന്നത്. റെയിൽവേ ശൃംഖലയിൽ 6,000 കിലോമീറ്ററിലധികം പുതിയ പാതകൾ കൂട്ടിച്ചേർക്കുന്ന ഈ സംരംഭം റെയിൽവേ വികസനത്തിലെ ചരിത്ര നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് റെയിൽവേയുടെ വികസന പ്രവർത്തനങ്ങളിൽ ഇത്തവണ ഇരട്ടിയിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതികൾക്ക് നൽകിയ അംഗീകാരത്തിൽ 56 ശതമാനവും, പുതിയ പാതകളുടെ ദൈർഘ്യത്തിൽ 114 ശതമാനവും വർധനയുണ്ടായി. സാമ്പത്തിക നിക്ഷേപത്തിന്റെ കാര്യത്തിൽ 110 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പ്രധാന റൂട്ടുകളിലെ തിരക്ക് ലഘൂകരിക്കുന്നതിനും ട്രെയിനുകളുടെ സമയനിഷ്ഠ ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. പുതിയ റെയിൽവേ ലൈനുകൾക്ക് പുറമെ നിലവിലുള്ള…
Read MoreCategory: Loud Speaker
രാജ്യത്ത് ഇന്ധന വിതരണം സുഗമം; അഞ്ചു കിലോ സിലിണ്ടറുകളുടെ വിൽപന ഇരട്ടിയാക്കാൻ കേന്ദ്ര നിർദേശം
പരവൂർ: പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വിതരണം തടസമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ. പാചക വാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിൽപന ഇരട്ടിയാക്കാൻ സർക്കാർ ഉത്തരവിട്ടു. ന്യൂഡൽഹിയിൽ നടന്ന അന്തർ മന്ത്രാലയ സമ്മേളനത്തിലാണ് പെട്രോളിയം മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഏറെ ആശ്വാസകരമായ അഞ്ച് കിലോ സിലിണ്ടറുകളുടെ വിതരണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ പ്രതിദിനം 77,000 സിലിണ്ടറുകൾ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് ഒരു ലക്ഷമായി ഉയർന്നു. മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 7.8 ലക്ഷം സിലിണ്ടറുകൾ വിറ്റഴിച്ചു കഴിഞ്ഞു. ഇവയുടെ ലഭ്യത ഇനിയും വർധിപ്പിക്കാനാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. കൂടാതെ, രാജ്യത്തെ ഓൺലൈൻ ഗ്യാസ് ബുക്കിംഗ് 96 ശതമാനമായി ഉയർന്നതായും പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത…
Read Moreഅഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണം; അധ്യാപകന്റെ പീഡനത്തിനു പുറമെ ലോൺ കുരുക്കും
തലശേരി: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര നടത്തരികത്തു വീട്ടിൽ ആർ.എൽ. നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച സംഭവത്തിനു പിന്നിൽ അധ്യാപകരുടെ പീഡനത്തിനു പുറമെ ലോൺ ആപ്പ് കുരുക്കും. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിൽ പ്രതിസ്ഥാനത്ത് എത്തിയിട്ടുള്ള അധ്യാപകൻ ഡോ. എം.കെ. റാം കോളജിലെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയതായും പരാതി. നിതിനോട് സീനിയർ വിദ്യാർഥികളിൽ ചിലർ അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ടും പുറത്തുവന്നു. നിതിൻ ഓൺലൈൻ ലോൺ ആപ്പിലൂടെ വായ്പ എടുത്ത തുകയുടെ ഒരു ഗഡുവായ 18,000 രൂപ അടയ്ക്കാത്തതിനെത്തുടർന്ന് ലോൺ നൽകിയവരുമായി നിതിൻ നടത്തിയ ചാറ്റുകൾ രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. താൻ പാവപ്പെട്ടവനാണെന്നും വായ്പ ഗഡു തിരിച്ചടക്കാനാകുന്നില്ലെന്നും ഉൾപ്പെടെ നിതിൻ ഫിനാൻസ് കമ്പനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. നിതിൻ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ഫിനാൻസ് കമ്പനിയിൽ…
Read Moreനിധിൻ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് റാപ്പർ വേടൻ
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. നിധിൻ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് വേടൻ പറഞ്ഞു. പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത് കേരളത്തിലെ പൊതു ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണെന്നും വേടന് അഭിപ്രായപ്പെട്ടു. നിധിനും അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയിട്ടില്ല എന്നാണ് അർഥമെന്നും വേടൻ കൂട്ടിച്ചേർത്തു. അതേസമയം നിധിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
Read Moreപ്രണയം നിരസിച്ചു, യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി: രണ്ട് പേർ പിടിയിൽ
ലക്നോ: യുപിയിൽ അമ്മയ്ക്കും മകൾക്കും നേരേ ആസിഡ് ആക്രമണം. മകൾ കൊല്ലപ്പെട്ടു. രാംകൊല പോലീസ് സ്റ്റേഷന് പരിധിയില്‍ മൊര്‍വാന്‍ എന്ന സ്ഥലത്താണ് സംഭവം. കാജൾ(23), അമ്മ ലീലാവതി ദേവി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജൾ മരിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.
Read Moreമാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്: 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഊർജ ഉപഭോക്താക്കളായ ഇന്ത്യയുടെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) ഉപഭോഗം മാർച്ചിൽ ഇടിഞ്ഞു. മാർച്ചിൽ ഏകദേശം 16 ശതമാനം പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവും രേഖപ്പെടുത്തി 2.38 മില്യണ്‍ ടണ്ണിലെത്തി. ഇത് കഴിഞ്ഞ് 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവാണ്. എന്നാൽ, ഇതിനു വിപരീതമായി ഡീസൽ, പെട്രോൾ ഉപഭോഗം യഥാക്രമം 8.73 മില്യണ്‍ ടണ്ണും 3.78 മില്യണ്‍ ടണ്ണുമായി റിക്കാർഡ് തലത്തിൽ ഉയരുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇവയുടെ വിതരണം തടസപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഔട്ട് ലെറ്റുകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഡീസൽ, പെട്രോൾ വാങ്ങൽ ഉയരാൻ കാരണം. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി)യുടെ കണക്കുകൾ പ്രകാരം കഴിഞ്ഞമാസത്തെ എൽപിജി ഉപഭോഗത്തിലുണ്ടായ 15.7 ശതമാനം പ്രതിമാസ റിക്കാർഡ് കുറവാണ്. ഇതിനു മുന്‍പുള്ള കുറഞ്ഞ ഉപഭോഗം 2024…
Read Moreസർവത്ര ചൂട്… പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കുക! അൾട്രാവയലറ്റ് മുന്നറിയിപ്പ്; കൂടുതൽ പതിച്ച ജില്ലകൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്. അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക…
Read Moreപകല്‍ അസഹനീയമായ ചൂട്; വൈകിട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ഇടിമിന്നല്‍ അപകടകാരിയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്. അതിനിടെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ വേനല്‍മഴ ലഭിച്ചു. അതേസമയം പകല്‍ സമയങ്ങളില്‍ കടുത്ത ചൂട് തുടരുകയാണ്. 12 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്.
Read Moreറെയിൽ സുരക്ഷയ്ക്കും നിരീക്ഷണത്തിനുംഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സമ്പൂർണ ഡിജിറ്റൽ വിപ്ലവത്തിനു തുടക്കം
പരവൂർ: റെയിൽവേയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ടെലികോം-ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കി ഇന്ത്യൻ റെയിൽവേ. 2025-26 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ വിപുലമായ ആധുനികവൽക്കരണ പദ്ധതിയിലൂടെ റെയിൽവേ ശൃംഖലയെ പൂർണമായും ഡിജിറ്റലായി സംയോജിപ്പിച്ചിരിക്കുകയാണ്. അത്യാധുനിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളുമാണ് ഇതിന്റെ പ്രധാന ആകർഷണം. രാജ്യത്തെ 1,874 സ്റ്റേഷനുകളിൽ ഇതിനോടകം വീഡിയോ സർവൈലൻസ് സിസ്റ്റം (വിഎസ്എസ്) വിപുലീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വീഡിയോ അനലിറ്റിക്സ് ഉപയോഗിക്കുന്നതിലൂടെ അതിക്രമിച്ചു കയറുന്നവരെയും അനാവശ്യമായി സ്റ്റേഷനിൽ തങ്ങുന്നവരെയും സ്വയമേവ കണ്ടെത്താൻ സാധിക്കും. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാമറകൾ റെയിൽവേയുടെ കണ്ണുകളായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ തലച്ചോറായും പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിനായി സംയോജിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (ഐപിഐഎസ്) 1,405 സ്റ്റേഷനുകളിൽ ഏർപ്പെടുത്തി. ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേറ്റർ…
Read Moreഎൽപിജി ലഭ്യത: പരിഭ്രാന്തി ഒഴിവാക്കാൻ ബോധവത്ക്കരണം നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം
പരവൂർ: രാജ്യത്ത് എൽപിജി ലഭ്യതയെക്കുറിച്ച് പടരുന്ന തെറ്റായ പ്രചാരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. പാചകവാതക ക്ഷാമമുണ്ടെന്ന കിംവദന്തികൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും ഇത് അനാവശ്യമായ വാങ്ങലുകളിലേക്കും പൂഴ്ത്തിവെയ്പ്പുകളിലേക്കും നയിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റായ വിവരങ്ങൾ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശയവിനിമയ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി.നിലവിൽ കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങൾ മാത്രമാണ് എൽപിജി ലഭ്യതയെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ ഇല്ലാത്തത് കിംവദന്തികൾ പടരാൻ കാരണമാകുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കത്തിൽ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദിവസേന പത്രസമ്മേളനങ്ങൾ നടത്തണമെന്നും സോഷ്യൽ മീഡിയ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും…
Read More