മയ്യിൽ: വീട്ടിൽ വച്ചു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ അടിച്ചുകൊന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ക്രൈംബാഞ്ച് ഡിവൈഎസ്പി ജോഷി ജോസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയായ എസ്ഐ മയ്യിൽ സ്റ്റേഷനിൽ ആയതിനാൽ കേസിന്റെ അന്വേഷണം പൂർണമായും വളപട്ടണം പോലീസിന് കൈമാറിയിരുന്നു. ഇപ്പോൾ വളപട്ടണം പോലീസിൽനിന്നു കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ സജീവനെ കൊലപ്പെടുത്തിയ കേസിൽ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കൊളച്ചേരിപ്പറമ്പിലെ എ. ദിനേശനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. 23ന് വൈകുന്നേരം അഞ്ചോടെയാണ് സജീവനെ (55) ദിനേശന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ദേഹമാകെ പരിക്കേറ്റ നിലയിലായിരുന്നു. തലയ്ക്കും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. അന്ന് രാത്രിതന്നെ ദിനേശനെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സിറ്റി എസിപി ടി.കെ. രത്നകുമാറിന്റെയും മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെയും നേതൃത്വത്തിൽ വിശദമായ…
Read MoreCategory: Loud Speaker
പേരിലെ വിജയത്തിന്റെ പര്യായം തൂത്തെറിയാൻ മുഖ്യമന്ത്രി വീണ്ടും പുതുപ്പള്ളിയിൽ; വാശീയുമേറിയ പോരാട്ടം അവസാന ലാപ്പിലേക്ക്
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വീറും വാശീയുമേറിയ പോരാട്ടം അവസാന ലാപ്പിലേക്ക്. അടുത്ത ഞായറാഴ്ച പരസ്യ പ്രചാരണം അവസാനിക്കും. അവസാന ലാപ്പില്‍ പ്രചാരണത്തില്‍ മുന്നേറുന്നതിനൊപ്പം എല്ലാ വോട്ടുകളും നേടിയെടുക്കാനുള്ള സകല അടവുകളും തന്ത്രങ്ങളുമായി സ്ഥാനാര്‍ഥികൾ രംഗത്തെത്തിയതോടെ പ്രചാരണം കൊഴുക്കുകയാണ്. ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലായി പ്രചാരണത്തിന്റെ കലാശക്കൊട്ടും നടക്കും. എല്‍ഡിഎഫ് പ്രചാരണത്തെ ആവേശത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു വീണ്ടും മണ്ഡലത്തില്‍ എത്തും. ഇന്നു വൈകുന്നേരം നാലു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിനു മറ്റക്കര, പാമ്പാടി, വാകത്താനം എന്നിവിടങ്ങളിലും പ്രസംഗിക്കും. തിരുവോണ ദിവസമായ ഇന്നലെ പരസ്യ പ്രചാരണത്തിന് ഇടവേളയായിരുന്നു. നാളെ ശ്രീനാരായണ ഗുരജയന്തി പ്രമാണിച്ച് അവധിയാണ് മറ്റന്നാള്‍ മുതല്‍ അവസാനവട്ട പര്യടനം സ്ഥാനാര്‍ഥികള്‍ ആരംഭിക്കും.ആഘോഷദിവസങ്ങളിലും സ്ഥാനാര്‍ഥികള്‍ക്കു വിശ്രമമില്ലായിരുന്നു. സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ വോട്ടുതേടല്‍ തുടര്‍ന്നു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടനകളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുമുണ്ടായി.വോട്ടര്‍പ്പട്ടിക…
Read Moreചന്ദ്രന്റെ മണ്ണിലിറങ്ങി, പണിയും തുടങ്ങി; ചന്ദ്രനിൽ സൾഫർ സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ 3
ബംഗളൂരു: ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 ദൗത്യം. പ്രഗ്യാൻ റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്(എൽഐബിഎസ്) പേലോഡ് ആണ് ഈ കണ്ടെത്തൽ നടത്തിയത്. അലുമിനിയം, കാല്‍ഷ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും എൽഐബിഎസ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ചന്ദ്രനിൽ ഹൈഡ്രജന്‍ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന നടന്നുവരികയാണെന്നും ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
Read Moreവാക്കേറ്റം…കയ്യാങ്കളി…ഒടുവിൽ കൊലപാതകം; 27കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി, പ്രതികൾ പോലീസ് പിടിയിൽ
ചെറിയ പ്രശ്നത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർ തങ്ങളുടെ 27 കാരനായ സുഹൃത്തിനെ കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ സത്പൂരിലെ ശിവാജിനഗർ ഏരിയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ സംഷർ റഫീഖ് ഷെയ്ഖ്, ദീപക് അശോക് സോനവാനെ എന്നിവരെ തിരിച്ചറിഞ്ഞതായി ഗംഗാപൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വിശ്വകാന്ത് എന്ന ബബ്ലു ഭീംറാവു പാട്ടീലിനെയാണ് ഇവർ കൊലപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പ് തങ്ങൾക്കിടയിലുണ്ടായ വഴക്കിനിടെ തങ്ങളുടെ ഒരു സുഹൃത്തിനെ പിന്തുണച്ചതിനാലാണ് ഇരുവരും പാട്ടീലിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രണ്ട് പ്രതികളും പാട്ടീലും കാർബൺ നകയിൽ മദ്യം കഴിക്കുകയായിരുന്നു, ഇതിനിടെ തർക്കമുണ്ടായി. രോഷാകുലനായ ഷെയ്ഖ് പാട്ടീലിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ പിന്നീട് സോനവാനൊപ്പം പരിക്കേറ്റ പാട്ടീലിനെ ഷെയ്ഖ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ പങ്കിനെക്കുറിച്ച് സംശയം തോന്നി…
Read Moreവ്യാജ ബലാത്സംഗ പരാതി നൽകി പണം തട്ടിയെടുക്കൽ; യുവതികളും കൂട്ടാളിയും പോലീസ് പിടിയിൽ
യുവാവിൽ നിന്ന് പണം തട്ടുന്നതിനായി വ്യാജ ബലാത്സംഗ പരാതി നൽകിയ ഗുജറാത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെയും അവരുടെ ആൺസുഹൃത്തിനെയും ഗോവ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ശേഷം തനിക്കെതിരെ കള്ളക്കേസ് ചുമത്തുക എന്ന ഉദ്ദേശത്തോടെയാണ് രണ്ട് സ്ത്രീകളും താനുമായി സൗഹൃദം സ്ഥാപിച്ചതെന്ന് ഗുജറാത്ത് സ്വദേശിയായ യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ പരാതിയെത്തുടർന്ന് ഗോവയിലെ കലാൻഗുട്ട് പോലീസ് തിങ്കളാഴ്ച ഗുജറാത്തിലെ ഭാവ്നഗറിൽ നിന്ന് രണ്ട് സ്ത്രീകളെയും അവരുടെ പുരുഷ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. വ്യാജ ബലാത്സംഗക്കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പൂനെ ആസ്ഥാനമായുള്ള ഒരു വ്യവസായിയിൽ നിന്ന് മറ്റൊരു പരാതി ലഭിച്ചതായി എസ്പി വൽസൻ പറഞ്ഞു. പ്രതികളുടെ പരാതിയിൽ ഗോവയിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസുകളുടെ വിശദാംശങ്ങൾ…
Read Moreവാടക വീട്ടിൽ യുവാവിന്റെ മൃതദേഹം; പോലീസ് സ്ഥലത്തെത്തിയപ്പോൾ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ
സെൻട്രൽ ഡൽഹിയിലെ ദര്യഗഞ്ച് ഏരിയയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. ദേഹത്ത് കുത്തേറ്റ നിലയിലാണ് മൃതദേഹം. തിങ്കളാഴ്ചയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫുർകാൻ എന്ന ആളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ഇയാൾ. ദര്യഗഞ്ചിലെ മൊഹല്ല ജത്വാരയിലുള്ള ഒരു വീടിന്റെ നാലാം നിലയിലാണ് കുത്തേറ്റ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഫുർകാൻ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു, ഇയാളുടെ കുടുംബം കൊടിയ പുൾ പ്രദേശത്താണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന്, മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം ആക്രമിക്കപ്പെട്ടതായി ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇയാളുമായി രണ്ട്മൂന്ന് പേർ പാർട്ടി നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. നിയമനടപടികൾ ആരംഭിച്ചെന്നും ലോക്കൽ പൊലീസ് സംഘത്തിന് പുറമെ പ്രത്യേക വിഭാഗത്തിനെയും കേസ് പരിഹരിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Read Moreഓണത്തിന് സംസ്ഥാനത്ത് കനത്ത സുരക്ഷ; പട്രോളിംഗ് ശക്തമാക്കാൻ നിർദേശം
തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. നിരവധി സാംസ്കാരിക സംഘടനകളും ക്ലബുകളും ഉൾപ്പെടെ ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്. മദ്യലഹരിയിൽ അക്രമങ്ങൾ നടത്തുന്നവരെ പിടികൂടാൻ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഉന്നതതലത്തിൽ എല്ലാം പോലീസ് സ്റ്റേഷനുകൾക്കും സന്ദേശം നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ഈ അടുത്തകാലത്തായി പോലീസ് പട്രോളിംഗ് സംഘത്തെ അക്രമി സംഘം ആക്രമിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട നഗരങ്ങളിലും മാളുകളുടെ പരിസരങ്ങളിലും തീയേറ്ററുകളുടെ സമീപത്തും ഷോപ്പിംഗ് കോംപ്ലക്സ് പരിസരം, ആരാധനലയങ്ങളുടെ പരിസരത്തും ഉൾപ്പെടെ പോലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും പട്രോളിംഗ് ശക്തമാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിരുന്നു. രാത്രികാല പട്രോളിംഗ് വാഹനങ്ങളിൽ ചെറുപ്പക്കാരായ പോലീസുകാരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. എവിടെയെങ്കിലും അക്രമ സംഭവങ്ങൾ ഉണ്ടായാൽ നിയന്ത്രിക്കുന്നതിന് ക്യാമ്പിൽ നിന്നും കുടുതൽ പോലീസിനെ വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത്…
Read Moreഉറക്കത്തിൽ മയക്കു മരുന്ന് സ്പ്രേ ചെയ്ത് കവർച്ച; മിനിലോറിയിൽ ഉറങ്ങിയ ഡ്രൈവർക്ക് പതിനായിരങ്ങൾ നഷ്ടമായി
ചാത്തന്നൂർ: രാത്രിയിൽ ദേശീയ പാതക്കരുകിൽ നിർത്തിയിട്ടിരുന്ന മിനിലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ മയക്കുമരുന്ന് സ്പ്രേ ചെയ്ത് മയക്കിയ ശേഷം മോഷണം. പതിനായിരത്തിലധികം രൂപയും രേഖകളും നഷ്ടപ്പെട്ടു. ദേശീയ പാതയിൽ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് എതിർവശം വാഹനം നിർത്തിയിട്ട് ഉറങ്ങുമ്പോഴായിരുന്നു മോഷണം. ഇന്നലെ പുലർച്ചേ മൂന്ന് മണിയോടെയായിരുന്നു സംഭവം.ഡ്രൈവർ ചാലക്കുടി സ്വദേശി സുനേഷിന്റെ ലൈസൻസ്, എടിഎം കാർഡ്, ആധാർ കാർഡ്, പതിനായിരത്തി അഞ്ഞൂറു രൂപ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. നിലമ്പൂരിൽ നിന്നും ഫർണിച്ചറുകളുമായി തിരുവനന്തപുരത്ത് പോയ ശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. പുലർച്ചേ 12.45 ന് ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് എതിർവശം വാഹനം നിറുത്തി ഡോർ ലോക്ക് ചെയ്യുകയുംഡോറിൻ്റെ ഗ്ലാസ് ഉയർത്തിവച്ച ശേഷം ഉറങ്ങുകയായിരുന്ന ഡ്രൈവർ 2.30 ന് മൊബൈലിൽ അലാറം കേട്ടതിനെ തുടർന്ന് ഉണരുകയും ഒരു മണിക്കൂർ കഴിഞ്ഞ് പോകാമെന്ന ഉദ്ദേശത്തിൽ അലാറം ഓഫാക്കി വീണ്ടും ഉറങ്ങുകയായിരുന്നു. ഈ സമയത്തെല്ലാം…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ശശി തരൂരിന്റെ റോഡ് ഷോ, ജയ്ക്കിനായി മുഖ്യമന്ത്രി വീണ്ടുമെത്തുന്നു; ലിജിന്റെ അവസാനവട്ട പ്രചാരണത്തിന് മുരളീധരനും പുതുപ്പള്ളിയിലേക്ക്….
പുതുപ്പള്ളി: അവധിദിനങ്ങള്‍ തുടങ്ങിയതോടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇനി ഇടവേളകള്‍. യുഡിഎഫിനും എന്‍ഡിഎയ്ക്കും 29, 30, 31നു പരസ്യപ്രചാരണമില്ല. ഇടതുമുന്നണി 28, 29, 31 നാണ് ഒഴിവുനല്കിയത്. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തി എന്നിവ പ്രമാണിച്ചാണു മുന്നണികള്‍ അവധി നല്‍കിയിരിക്കുന്നത്. ഇത്തരമൊരു ഇടവേള തെരഞ്ഞെടുപ്പുകാലത്തു സംസ്ഥാനത്ത് അത്യപൂര്‍വമാണ്. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പുകളില്‍ പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് അവധി നല്‍കാറുണ്ടെങ്കിലും ഓണാവധി നല്‍കുന്നത് ആദ്യമാണ്. അഞ്ചിനാണു വോട്ടെടുപ്പ്. പരസ്യപ്രചാരണമില്ലെങ്കിലും ആഘോഷദിനങ്ങളില്‍ മുന്നണികള്‍ക്കു വിശ്രമമില്ല. സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ വോട്ടുതേടല്‍ തുടരും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടനകളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകും. വോട്ടര്‍പ്പട്ടിക പരിശോധിച്ച് സാധ്യതാവോട്ടുകള്‍ വിലയിരുത്താനുള്ള നീക്കത്തിലാകും പ്രവര്‍ത്തകര്‍. സാധാരണ ഈ ജോലി പരസ്യപ്രചാരണം തീരുന്ന സമയത്താകും നടത്തുക. പുതുപ്പള്ളിയിലെത്തിയ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം ഞായറാഴ്ചയോടെ മടങ്ങി. മന്ത്രിമാരുടെ വികസനസദസ് ശനിയാഴ്ച പൂര്‍ത്തിയായി. യുഡിഎഫിനുവേണ്ടി കെ. മുരളീധരന് ഞായറാഴ്ച പ്രചാരണത്തിന്…
Read Moreകുടിയൻമാർക്ക് ഇടവേള നൽകി സർക്കാർ..! മദ്യവിൽപന ശാലകൾ മൂന്നു ദിവസം അവധി
തിരുവനന്തപുരം: ഓണം വാരത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും ചില്ലറ മദ്യവിൽപന ശാലകൾ മൂന്നു ദിവസം തുറക്കില്ല. തിരുവോണ ദിവസമായ 29, ചതയ ദിനമായ 31 തീയതികളിൽ മദ്യശാലകൾക്ക് അവധിയാണ്. സെപ്റ്റംബർ ഒന്നിനും മദ്യശാലകൾക്ക് അവധിയായതിനാൽ തുറക്കില്ല. തിരുവോണ ദിവസം ബാറുകൾ തുറക്കും.
Read More