തമിഴ്നാട് വിജിലന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഭരണം മാറുന്നതിന് അനുസരിച്ച് അന്വേഷണ ഏജന്‍സി നിറം മാറുകയാണെന്നും വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണെന്നും കോടതി കുറ്റപ്പെടുത്തി. ഡിഎംകെ മന്ത്രിമാരുള്‍പ്പെട്ട കേസുകളില്‍ സ്പെഷ്യല്‍ കോടതികളും വിജിലന്‍സ് പറയുന്ന വാദങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരം അട്ടിമറി ശ്രമങ്ങളുടെ തുടക്കമാണ് ഒപിഎസ് കേസില്‍ കണ്ടതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. തമിഴ്നാട്ടിലെ എംപിമാരേയും എംഎല്‍എമാരേയും കുറ്റവിമുക്തരാക്കിയ കൂടുതല്‍ കേസുകള്‍ പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിക്കുന്നുണ്ടെന്നാണ് സൂചന. ”മന്ത്രിമാരെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ വിജിലന്‍സിന് പ്രത്യേക പദ്ധതിയുണ്ട്. വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണ്. ഭരണം മാറുന്നതിന് അനുസരിച്ച് അവര്‍ നിറം മാറുകയാണ്. പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യത്യസ്ഥ നിയമം എന്നത് അനുവദിക്കാനാകില്ല. ഇത് തൊലിപ്പുറത്തെ ചെറിയ കുരുവാണോ അതോ അര്‍ബുദമായി പടര്‍ന്നിട്ടുണ്ടോയെന്നത് കോടതി കണ്ടെത്തും. നീതിന്യായ…
Read MoreCategory: Loud Speaker
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സഹോദരി യുവാവിനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ
സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കോരുത്ല ടൗണിലാണ് സംഭവം. ഹൈദരാബാദിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഇവരുടെ ഇളയ സഹോദരി ഒരു പുരുഷനോടൊപ്പം വീട് വിട്ടുപോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഹൈദരാബാദിൽ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾ തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച യുവതിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പരിശോധിക്കാൻ അയൽവാസികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മുറിയിലെ സോഫയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിത്. തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും യുവതിയുടെ…
Read Moreകേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതായി സൂചന;മംഗലാപുരം-എറണാകുളം റൂട്ടിനായിരിക്കും പ്രഥമ പരിഗണന
എസ്.ആർ.സുധീർ കുമാർകൊല്ലം: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച എട്ട് റേക്കുകളുള്ള വന്ദേ ഭാരത് കേരളത്തിനെന്ന് സൂചന. ദക്ഷിണ റെയിൽവേയ്ക്ക് പുറമേ ഈസ്റ്റ് കോസ്റ്റ് റെയിൽവേ, വെസ്റ്റേൺ റെയിൽവേ എന്നിവയ്ക്കും പുതിയ ഡിസൈനിലും നിറത്തിലുമുള്ള എട്ട് വന്ദേ ഭാരത് റേക്കുകൾ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കോച്ച് ഫാക്ടറി ജനറൽ മാനേജരുടെ അറിയിപ്പ് ബന്ധപ്പെട്ട സോൺ ജനറൽ മാനേജർമാർക്ക് ലഭിച്ച് കഴിഞ്ഞു. ബന്ധപ്പെട്ട കോച്ചിംഗ് മൂവ്മെന്റ് സെല്ലുകൾക്കും വിവരം കൈമാറിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച റേക്കുകൾ പാലക്കാട് ഡിവിഷനാണ് എന്നാണ് വിവരം. റേക്കുകൾ ഉടൻ മംഗലാപുരത്ത് എത്തിക്കുമെന്നാണ് റെയിൽവേ ഉന്നതർ നൽകുന്ന വിവരം. റൂട്ടുകൾ സംബന്ധിച്ച് അന്തിമ തീരുമാനം റെയിൽവേ ബോർഡ് എടുത്തിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. സെപ്റ്റംബറിൽ തന്നെ സർവീസ് ആരംഭിക്കാനാണ് സാധ്യത. നിലവിലെ തിരുവനന്തപുരം – കാസറഗോഡ് വന്ദേ ഭാരതിന്റെ എതിർ…
Read Moreപൊട്ടിപ്പോയത് കൃഷിമന്ത്രിയുടെ സിനിമ ! ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് ജയസൂര്യ പറഞ്ഞതെന്ന് കെ.മുരളീധരന്
മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച നടന് ജയസൂര്യയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി ജയസൂര്യ പറഞ്ഞത് ഈ നാട്ടിലെ കര്‍ഷകരുടെ വികാരമാണെന്ന് പറഞ്ഞ കെ മുരളീധരന്, പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ഇന്നത്തെ കര്‍ഷകന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഏറ്റവും അധികം പട്ടിണി സമരങ്ങള്‍ ഇത്തവണ നടത്തിയത് കര്‍ഷകരാണ്. അവര്‍ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് അത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട് നടന് ജയസൂര്യ കഴിഞ്ഞ ദിവസം…
Read Moreസച്ചിന് സാവന്ത് സുഹൃത്ത് ! കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് നവ്യ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി
കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന് സച്ചിന് സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ സമ്മാനങ്ങള്‍ സ്വീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. ആഭരണങ്ങളാണ് നടി സ്വീകരിച്ചതെന്നാണ് വിവരം. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും സമ്മാനങ്ങള്‍ സ്വീകരിക്കുകയല്ലാതെ മറ്റൊരു തരത്തിലും ഇയാളുമായി ബന്ധമില്ലെന്നുമാണ് നവ്യ ഇഡിയ്ക്ക് നല്കിയ മൊഴി. നവ്യയെ കൊച്ചിയില്‍ സച്ചിന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ലക്നൗവില്‍ കസ്റ്റംസ് അഡീഷനല്‍ കമ്മിഷണര്‍ ആയിരിക്കെ കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുന്‍പ് മുംബൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഡപ്യുട്ടി ഡയറക്ടര്‍ ആയിരിക്കെ സച്ചിന് സാവന്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം.…
Read Moreചോദ്യത്തിന് ഉത്തരംപറയാത്ത മുഖ്യമന്ത്രിയുടെ മൗനം ചിരി പടര്‍ത്തുന്നെന്ന് പ്രതിപക്ഷനേതാവ്; കിറ്റിനെ ഭയക്കുന്നതെന്തിനെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരിഹസിച്ചത്. മുഖ്യമന്ത്രി ഒരു കാര്യത്തിനും മറുപടി പറയാത്തത് ആള്‍ക്കൂട്ടത്തിനിടയില്‍ ചിരി പടര്‍ത്തുകയാണ്. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ പറ്റില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. മറുപടി പറയാന്‍ സാധിക്കാത്ത അത്രയും പ്രതിരോധത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നതെന്നും സതീശന് പറഞ്ഞു. എന്നാല്‍ സതീശനും പ്രതിപക്ഷത്തിനുമുള്ള മറുപടിയായിരുന്നു ഇന്നലെ പുതുപ്പള്ളി മണ്ഡലത്തില്‍ നടത്തിയ പ്രസംഗം. കൂരോപ്പടയിലും മീനടത്തും മണര്കാട്ടുമാണ് ഇന്നലെ മുഖ്യമന്ത്രി പ്രസംഗിച്ചത്. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ടെന്നും പുതുപ്പള്ളിയില്‍ കിറ്റ് വിതരണം തടയാന്‍ എന്തൊക്കെ കളികള്‍ നടന്നിട്ടുണ്ടെന്ന് പിന്നീട് തെളിയുമെന്നുംമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. കിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക്…
Read Moreപോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞണ്ടായ അപകടം; എസ്ഐയുടെ കുടുംബത്തിന് വധഭീഷണി; പരാതിയുമായി പോലീസുകാരന്റെ അച്ഛൻ
കാസര്‍ഗോഡ്: പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞണ്ടായ അപകടത്തിൽ കുമ്പളയിലെ ഫര്‍ഹാസ് (17) മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ്ഐ രജിത്തിന്റെ കുടുംബത്തിന് വധഭീഷണി. ഇന്നലെ വൈകുന്നേരം 6.15ഓടെയാണ് എസ്ഐയുടെ കുടുംബം താമസിക്കുന്ന മൊഗ്രാല്‍ മാലിയങ്കരയിലെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നിലേക്ക് നീല സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ച രണ്ടു ചെറുപ്പക്കാരെത്തിയത്. ഈസമയം ക്വാര്‍ട്ടേഴ്സിന് പുറത്തുണ്ടായിരുന്ന എസ്ഐയുടെ അച്ഛനെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഫര്‍ഹാസിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ പോലീസിനെതിരേ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിംലീഗും എംഎസ്എഫും കെഎസ് യുവും. ഫര്‍ഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്കെതിരായ സ്ഥലംമാറ്റം നടപടി മതിയാകില്ലെന്ന നിലപാടിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്. എസ്ഐ രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ…
Read Moreകഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹിയിലെ ജാമിയ നഗറിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ജാമിയ നഗർ സ്വദേശി 27 കാരനായ അൽഫാഫ് വാഷിം ആണ് മരിച്ചത്. ജാമിയ നഗറിലെ ബട്ല ഹൗസിന്റെ രണ്ടാം നിലയിലുള്ള വീട്ടിൽ ഒരാൾ മരിച്ചതായി വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) യിലെ ക്രൈം ടീമുകളും ലോക്കൽ പോലീസും സ്ഥലത്തെത്തുകയായിരുന്നു. പോലീസ് പരിശോധിയിൽ അൽഫാഫിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് സിസിടിവി പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreമുഖംമൂടി ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണം; കുരുമുളക് സ്പ്രേ ചെയ്ത് കടയുടമയെ ആക്രമിച്ചു
ജ്വല്ലറിയിൽ ചുറ്റികയുമായി അതിക്രമിച്ച് കയറി മൂന്നംഗ സംഘം കവർച്ച നടത്തി. കാലിഫോർണിയയിലാണ് സംഭവം. ഏകദേശം 500,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. മോഷണ സംഘം കടയുടമയെ മർദിക്കുകയും ചെയ്തു. കയ്യുറകളും മുഖംമൂടികളും ധരിച്ചെത്തിയ സംഘം ഉച്ചയ്ക്ക് 1:45 ന് കടയിൽ പ്രവേശിച്ചു. തുടർന്ന് കവർച്ചയ്ക്കിടെ കടയുടമയ്ക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്തു. കടയുടെ മുൻവശത്തെ വാതിൽ തുറക്കുന്നതിനിടെയാണ് കവർച്ചക്കാർ തന്നെ ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു. വാതിൽ തുറന്നയുടനെ അയാളുടെ കണ്ണിലും തൊണ്ടയിലും വായിലും കുരുമുളക് സ്പ്രേ ചെയ്തു. പിന്നീട് അയാൾക്ക് കേൾക്കാൻ കഴിഞ്ഞത് അടിച്ചുതകർക്കുന്നതിന്റെ ശബ്ദമാണ്. തുടർന്ന് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന പാനിക് ബട്ടണിലൂടെ സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.
Read Moreഇന്ന് ഈ കേരളം ഭരിച്ചീടും… പത്ത് മിനിറ്റിൽ പതിനായിരം പേർ അണിനിരക്കുന്ന മെഗാ തിരുവാതിര; കാണികളായി മന്ത്രിമാരും…
തൃശൂർ: തൃശൂർ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 10,000 നര്‍ത്തകിമാര്‍ അണിനിരക്കുന്ന മെഗാതിരുവാതിര ഇന്നു വൈകിട്ട് നാലിന് കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടില്‍ അരങ്ങേറും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സിഡിഎസുകളില്നിന്നുമുള്ള 10,000 അംഗങ്ങളാണ് മെഗാ തിരുവാതിരക്കളിയില്‍ അണിനിരക്കുന്നത്. ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി പതിനായിരം നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ അത് പുതിയ ചരിത്രമായി മാറും. 10 മിനുട്ട് നീണ്ടു നില്ക്കുന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ. രാജന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ മെഗാതിരുവാതിര വീക്ഷിക്കാനെത്തും. ഇതാദ്യമായാണ് ഇത്രയും പേര് അണിനിരക്കുന്ന തിരുവാതിര സംഘടിപ്പിക്കപ്പെടുന്നത്. 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരക്കളിയുടെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന നൃത്തപ്രകടനം വിലയിരുത്താന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് വേള്‍ഡ്…
Read More