എന്‍റെ സാമൂഹിക നേതാവേ..! എകെജി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാർഥി കെ. രഞ്ജിത്ത്

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി. ധർമടം മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. രഞ്ജിത്താണ് പെരളശേരിയിലെ എകെജി സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയത്. ഇന്നലെ നടത്തിയ ജനസന്പർക്ക വാഹന യാത്രയ്ക്കിടെയായിരുന്നു എകെജിക്ക് ആദരം അർപ്പിച്ചത്. പാവങ്ങളുടെ പടത്തലവൻ എന്ന അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിനോടുള്ള ആദര സൂചകമായും സാമൂഹിക നേതാവെന്ന നിലയിലുമാണ് എകെജിക്ക് ആദരവ് അർപ്പിച്ചതെന്ന് കെ. രഞ്ജിത്ത് പറഞ്ഞു. അതേസമയം എകെജിക്ക് ആദരവ് അർപ്പിച്ച സ്ഥാനാർഥിയുടെ നിലപാട് ബിജെപിക്കുള്ളിലും പുറത്തും ചർച്ചയായിട്ടുണ്ട്.

Read More

മതിയാകുന്നില്ല വൈദ്യുതി … വൈദ്യുതി ഉപയോഗം കുതിക്കുന്നു: പീക്ക് ലോഡ് സര്‍വകാല റിക്കോർഡില്‍

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോർഡിലെത്തി. ബുധനാഴ്ച രാത്രി 10.30നും 11നും ഇടയില്‍ രേഖപ്പെടുത്തിയ 5,820 മെഗാവാട്ട് ഉപയോഗമാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. എന്നാല്‍ വ്യാഴാഴ്ച ഈ റെക്കോർഡ് വീണ്ടും തിരുത്തി പീക്ക് ലോഡ് സമയത്ത് 5,836 മെഗാവാട്ട് ഉപയോഗമാണ് രേഖപ്പെടുത്തിയത്. 2024 മേയ് രണ്ടിനു രേഖപ്പെടുത്തിയ 5,797 മെഗാവാട്ടായിരുന്നു സമീപനാളിലെ പീക്ക് ലോഡ് സമയത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം. മറ്റുസമയത്തെ വൈദ്യുതി ഉപയോഗവും അനുദിനം വര്‍ധിച്ചുവരികയാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 109.103 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ഉപയോഗം. ഇതില്‍ 80.237 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോള്‍ 28.868 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ആറുജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് 12.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. സംസ്ഥാനത്ത് ചൂട്…

Read More

രൂപയ്ക്ക് റിക്കാർഡ് തകർച്ച: ഡോളറിനെതിരെ മൂല്യം 94.56 ലേക്ക് താഴ്ന്നു

ന്യൂഡൽഹി: ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയായ 94.56 എന്ന നിലയിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതാവസ്ഥയും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വ്യാപകമായി പണം പിൻവലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവും ആഗോള സാമ്പത്തിക മേഖലയിലെ ആശങ്കകളും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു. ഇറക്കുമതി ചെലവ് വർധിക്കുന്നതിനും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതിനും ഈ സാഹചര്യം കാരണമായേക്കാം. വിദേശ നാണയ വിപണിയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ഡോളർ കരുത്താർജിക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്. മറ്റ് ഏഷ്യൻ കറൻസികളും സമാനമായ സമ്മർദ്ദം നേരിടുന്നുണ്ടെങ്കിലും രൂപയുടെ മൂല്യം ഇത്രയധികം താഴുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. വരും ദിവസങ്ങളിലും ആഗോള വിപണിയിലെ ചലനങ്ങൾ രൂപയുടെ…

Read More

കെട്ടുകഥകൾ വിശ്വസിക്കരുത്, ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചാരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള വിശദീകരണം. രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് പാർലമെന്‍റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി ഇരുസഭകളിലും നടത്തുമ്പോൾ ലോക് ഡൗൺ കാലത്ത് എന്ന പോലെ രാജ്യം സംസ്ഥാനത്തും അതുപോലെ തന്നെ കേന്ദ്രത്തിന്‍റെയും അധികൃതർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യണം. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ അത് വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു.

Read More

ബിജെപി – സിപിഎം ഡീൽ; കോൺഗ്രസ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; സദസിൽ നിന്ന് ചോദ്യം വന്നാൽ സാഹചര്യം പോലെ മറുപടിയെന്ന് എം.എ. ബേബി

പത്തനംതിട്ട: ബിജെപി – സിപിഎം ഡീൽ എന്ന പേരിൽ ഉന്നതരായ കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തി സിപിഎമ്മിനെതിരേ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്‍റെ ‘ജനമനസ്’ സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ഇത്തരം ആരോപണം ഉന്നയിച്ചത് ബിജെപിക്കെതിരേ രൂപപ്പെട്ടിട്ടുള്ള ഇന്ത്യാ സഖ്യത്തിന്‍റെ പൊതു കാഴ്ചപ്പാടിനെതിരാണ്. രാജ്യത്തു ബിജെപിയെ നേരിടാൻ രൂപീകരിച്ച ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ അതു ബിജെപിക്കു ഗുണകരമാകുന്ന സാഹചര്യത്തിലാകരുതെന്നത് പൊതുധാരണയാണ്. ഇതിനു വിരുദ്ധമായാണ് ഖാർഗെയും രാഹുലും പറയുന്നത്. ഇന്ത്യാ ബ്ലോക്ക് ശക്തിപ്പെടണമെന്നതാണ് സിപിഎം താത്പര്യം. സിപിഎം – ബിജെപി ഡീൽ എന്നത് വ്യാജ ആരോപണമാണ്. ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കു വളരാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണെന്നു കാണാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിൽ സിപിഎമ്മിനെ അധികാരത്തിൽ…

Read More

സിപിഎം മുക്ത കേരളം ബിജെപി പറയാത്തതെന്ത്‍: സച്ചിൻ പൈലറ്റ്

കൊച്ചി: കോൺഗ്രസ് മുക്തഭാരതം എന്നു പരസ്യമായി പ്രഖ്യാപിച്ച ബിജെപിക്ക് എന്തുകൊണ്ടാണ് സിപിഎം മുക്തകേരളം എന്നു പറയാനാവാത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റിന്‍റെ ചോദ്യം. ഇരുപാർട്ടികളും തമ്മിൽ ഡീൽ ഉണ്ടെന്നതിന്‍റെ വ്യക്തമായ തെളിവാണിത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കാലതാസമുണ്ടാവില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി കൊച്ചിയിലെത്തിയ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റ് കോൺഗ്രസിലെ പ്രതീക്ഷകളും സിപിഎം-ബിജെപി ഡീൽ വിവാദവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ നിലപാടുകൾ‌ വ്യക്തമാക്കി: സിഎം-പിഎം സെയിം!മോദിയും പിണറായിയും ഒരേ വഴിയിലാണ്. പല കാര്യങ്ങളിലും ഇരുവരും രണ്ടല്ല, ഒന്നാണ്. ഇടതുപക്ഷത്തിന്‍റെ പ്രചാരണ പോസ്റ്ററുകളിൽ പിണറായിയുടെ ചിത്രം മാത്രമാണ് അവതരിപ്പിക്കുന്നത്. ഇതുപോലെ ബിജെപി മോദിയുടെയും. ഇരു പാർട്ടികൾക്കും മറ്റു നേതാക്കളെ ഉയർത്തിക്കാട്ടാൻ ഭയമാണ്.ബിജെപിയുമായി ധാരണയുള്ളതുകൊണ്ടാണ് സിപിഎം അവർക്കെതിരേ തെരഞ്ഞെടുപ്പിൽ ഒന്നും മിണ്ടാത്തത്. എല്ലാറ്റിനും സമരം ചെയ്യുന്ന സിപിഎമ്മിന് പാചകവാതക ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രത്തിനെതിരേ സമരത്തിനോ…

Read More

‘ചില്ലറ വോട്ടിനായി രാഷ്ട്രീ ചെറ്റത്തരം കാട്ടില്ല’; ആര്‍എസ്എസുമായി കൈകോര്‍ത്ത് മത്സരിച്ചെന്ന വി.ഡി. സതീശന്‍റെ ആരോപണത്തിന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: ആര്‍എസ്എസുമായി കൈകോര്‍ത്ത് പിണറായി വിജയന്‍ മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി . പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില്ലറ വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം എല്‍ഡിഎഫ് കാട്ടില്ല. ആര്‍എസ്എസിന്റെ പ്രധാന ടാര്‍ഗറ്റ് താനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസിനെ എതിര്‍ത്തത് ആരാണെന്ന് ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണ്. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ പ്രസ്താവന ജനങ്ങളെ വിഭജിക്കാനും അപരമത വിദ്വേഷം വളര്‍ത്താനുമാണ്. വിഘടനവാദശ്രമമാണ് നടത്തുന്നതെന്നും കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് പണം നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അവസാനം പിന്‍മാറി. വയനാടിന് വേണ്ടി എത്ര വീട് നിര്‍മ്മിച്ച് നല്‍കിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. വയനാടിന്റെ പേരില്‍ കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് വ്യക്തമാക്കണമെന്നും…

Read More

അവിഹിതം ചോദ്യം ചെയ്യാനെത്തി: യുവതിയെയും സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു

ബംഗളൂരു: യുവതിക്ക് തന്‍റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. ബുധനാഴ്ച രാവിലെ ബംഗളൂരു പീനിയയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുപ്പത്തിയാറുകാരി യമുന, സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറി‌ഞ്ഞ് യമുനയുടെ മകൾ ആത്മഹത്യക്ക് ശ്രമിച്ചു. പതിനാറുകാരന്‍റെ അമ്മയായ ഛായ എന്ന സ്ത്രീക്ക് തന്‍റെ ഭർത്താവുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചാണ് യമുനയും സഹോദരൻ സുധീപും എത്തിയത്. ഇവർ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഛായയ്ക്ക് നേരെ പാഞ്ഞടുത്തതോടെയാണ് പതിനാറുകാരനായ മകൻ ഇത് തടയാനെത്തിയത്. സംഘർഷത്തിനിടെ കത്തി കൈക്കലാക്കി വിദ്യാർഥി ഇരുവരെയും കുത്തുകയായിരുന്നു. യമുനയും സുധീപും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ മുറിക്കകത്ത് കയറി വാതിലടച്ച പതിനാറുകാരൻ പോലീസ് ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാൻ തയാറായില്ല. ഒടുവിൽ പിതാവ് എത്തി ആവശ്യപ്പെട്ട ശേഷമാണ് വിദ്യാർഥി കത്തിയുമായി പുറത്തെത്തിയത്. ഇതിനിടെ അമ്മ…

Read More

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം; ചില്ലറ വില്പനവിലയിൽ മാറ്റമില്ല

ന്യൂഡല്‍ഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും അധിക എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് 13 രൂപയില്‍ നിന്ന് മൂന്നു രൂപയായാണു കുറച്ചത്. പത്തു രൂപയായിരുന്ന ഡീസലിന്റെ തീരുവ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് പുതുക്കിയ നിരക്കുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നു ധനമന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന്, രാജ്യത്തെ എണ്ണക്കമ്പനികളുടെ ആഘാതം കുറയ്ക്കാനും ആഗോള വിലവര്‍ധന ജനങ്ങളെ ബാധിക്കാതിരിക്കാനുമാണു കേന്ദ്രനടപടി. അതേസമയം, നികുതിയിളവ് ഇന്ധനത്തിന്റെ ചില്ലറ വില്പന വിലയില്‍ ഉടന്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയില്ല. വിമാന ഇന്ധനത്തിന്റെ സ്‌പെഷല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 50 രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രത്യേക ഇളവുകള്‍ വഴി ഇത് ലിറ്ററിന് 29.5 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. യുദ്ധം ഗള്‍ഫ് മേഖലയിലെ എണ്ണവിതരണത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍. ലോകത്തെ എണ്ണ-വാതക ആവശ്യത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍…

Read More

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്: പവൻ വില 1.06 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് വൻവീഴ്ചയ്ക്കും ചാഞ്ചാട്ടത്തിനും ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,265 രൂപയിലും പവന് 1,06,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വൻ വീഴ്ചയ്ക്കും തിരിച്ചുകയറ്റത്തിനും ശേഷം വ്യാഴാഴ്ച സ്വർണവില രണ്ടുതവണയായി താഴേക്കു പോയിരുന്നു. രാവിലെ പവന് 480 രൂപയും വൈകുന്നേരം 1,720 രൂപയുമാണ് കുറഞ്ഞത്.കുറഞ്ഞത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയിരുന്നു. രാവിലെ പവന് 4,360 രൂപയും ഉച്ചയ്ക്ക് 3,200 രൂപയുമാണ് കുറഞ്ഞത്. രാവിലെയും ഉച്ചയ്ക്കുമായി 7,560 രൂപ കുറഞ്ഞ ശേഷം വൈകുന്നേരം അഞ്ചിന് 1,600…

Read More