എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് വി.ശിവന്‍കുട്ടി; പരാജയഭീതി കൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍; ഡീലുണ്ടെന്നു ശബരിനാഥന്‍

തിരുവനന്തപുരം: എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ളാമിയുടെയും ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് സ്വീകരിക്കും. വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണ്. മണ്ഡലത്തില്‍ ആയിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ കക്ഷികളല്ലെയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. എസ്ഡിപിഐയെ ശിവന്‍കുട്ടി കെട്ടിപ്പിടിക്കുന്നത് പരാജയഭീതി കൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍എസ്ഡിപിഐയെ വി.ശിവന്‍കുട്ടി കെട്ടിപ്പിടിക്കുന്നത് പരാജയഭീതി കൊണ്ടാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ . എഫ്‌സിആര്‍എ നിയമഭേദഗതിയിൽ സഭകള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുതാര്യതയ്ക്ക് വേണ്ടിയാണ് ഭേദഗതി. തെറ്റ് ചെയ്താല്‍ മാത്രമാണ് നടപടി ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലായില്‍ ജോസ് കെ മാണി തോല്‍ക്കുമെന്നുള്ളത് കൊണ്ടാണ് പള്ളികള്‍ ഏറ്റെടുക്കുമെന്ന് തെറ്റായ പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം; കെ. മുരളീധരനും വി.കെ. പ്രശാന്തും തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൂലിക്ക് ആളിനെ ആവശ്യമുണ്ടെന്ന പരസ്യത്തെ ചൊല്ലി കെ. മുരളീധരനും വി.കെ. പ്രശാന്തും തമ്മില്‍ വാക്‌പോര്.കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് ആളിനെ ആവശ്യമുണ്ടെന്ന് പരസ്യത്തിന് പിന്നില്‍ വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്താണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ആരോപിച്ചു. പരാജയഭീതി കാരണമാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂലിക്ക് ആളിനെ തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത്. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആളിനെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയത് എല്‍ഡിഎഫിന്‍റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും ബിജെപി രണ്ടാം സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ ഫീല്‍ഡില്‍ കാണാനില്ലെന്നും…

Read More

യുഡിഎഫിന്‍റെ അഞ്ച് ഗാരന്‍റി; ഭാവി തുലാസിലുള്ള കോൺഗ്രസിന് എങ്ങനെ ഗാരന്‍റി നൽകാനാകുമെന്ന് ബൃന്ദാ കാരാട്ട്

ഹരിപ്പാട്: സ്വന്തം ഭാവി എന്താകുമെന്ന് ഒരു ഗാരന്‍റിയുമില്ലാത്ത കോൺഗ്രസിന് എങ്ങനെയാണ് കേരളത്തിന് അഞ്ച് ഗാരന്‍റികൾ നൽകാൻ കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഹരിപ്പാട് എസ് ആൻഡ് എസ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കേരളത്തിലെത്തിയാൽ നുണ നിർമാണ ഫാക്‌ടറികളായി മാറുകയാണ്. സാമ്പത്തിക നയങ്ങളിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. ഇവർ കേരളത്തിൽ അധികാരത്തിലേറിയാൽ അത് കുരങ്ങന്‍റെ കൈയിൽ പൂമാല കിട്ടിയതുപോലെയാകും. വിദ്യാഭ്യാസത്തിലെയും ആരോഗ്യത്തിലെയും മറ്റ് വികസനക്ഷേമ പ്രവർത്തനങ്ങളിലെയും കേരളത്തിന്റെ നേട്ടങ്ങൾ തകരും. വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസർ രാഷ്ട്രീയം നടപ്പിലാക്കി പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും തെരുവിലേക്ക് എറിയുന്ന ഇവർക്ക്, കേരളത്തിലെ ഇടതുപക്ഷം പടുത്തുയർത്തിയ മതേതരത്വത്തിന്റെ മതിലുകൾ തകർക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം…

Read More

‘വീട് എവിടെ കോൺഗ്രസേ’: വയനാട്ടില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ കുടില്‍ കെട്ടി ഡിവൈഎഫ്‌ഐ

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽക്കെട്ടി സമരവുമായി ഡിവൈഎഫ്ഐ. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് ഡിവൈഎഫ്‌ഐ ആരോപണം. കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. നമുക്ക് കോണ്‍ഗ്രസിനെ അറിയാം. ഇവര്‍ എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ്. ഉഡായിപ്പാണ്. പണം പിരിച്ച് മുക്കുക എന്നത് ഇവരുടെ ഹോബിയാണ്. അങ്ങനെയുള്ളവര്‍ ദുരന്തത്തെ പോലും ഒരു സുവര്‍ണാവസരമായി കണ്ട് പണം പരിച്ച് മുക്കി എന്നത് ജനത്തിന് മുന്നില്‍ അവതരിപ്പിക്ക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും വസീഫ് പറഞ്ഞു. തങ്ങള്‍ അധ്വാനിച്ചാണ് പണം പിരിച്ചത്. 20 കോടി രൂപ ഈ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്ക് കൈമാറിയവരാണ് ഞങ്ങള്‍. ആ ഞങ്ങളാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ഞങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും വസീഫ് വ്യക്തമാക്കി.

Read More

‘കെ. സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അതിന്‍റെ ഹൃദയത്തോട് എക്കാലവും ചേർത്തുപിടിക്കുന്ന പേരുകളിൽ ഒന്ന് കൂടിയാണ് സുധാകരൻ’: കെ. സി വേണുഗോപാൽ

ന്യൂഡൽഹി: കെ. സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. എല്ലാ കാലത്തും അങ്ങനെ തന്നായായിരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരന്‍റെ പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും വേണുഗോപാൽ പറഞ്ഞു. കെ. സുധാകരൻ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് വേണുഗോപാലിന്‍റെ പ്രതികരണം. കെ. സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നാണ് വേണുഗോപാൽ പ്രതികരിച്ചത്. പലവിധ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ചകൾ ഇനി പ്രസക്തിയില്ല. എല്ലാ കാലവും പാർട്ടി അദ്ദേഹത്തിന്‍റെ സേവനങ്ങളെ വിലമതിക്കുന്നുണ്ട്. മരണം വരെ കെ. സുധാകരൻ അടിമുടി കോൺഗ്രസുകാരനായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്‍റെ ഹൃദയത്തോട്…

Read More

‘ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല പാർട്ടി നടപടി എടുത്തിട്ടുണ്ട്, പാലക്കാട്‌‌‌ രമേഷ് പിഷാരടി ജയിക്കും: പ്രശോഭ് സി. വത്സനെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് ഷാഫി പറന്പിൽ

പാലക്കാട്: കോൺഗ്രസ് വാർഡ് കൗൺസിലർ പ്രശോഭ് .സി വത്സനെതിരായ ലൈംഗിക പീഡന പരാതി ഉയർന്നതിൽ പ്രതികരിച്ച് എംപി ഷാഫി പറമ്പിൽ. എല്ലാ നിയമനടപടികളൂം പോലീസ് സ്വീകരിക്കട്ടെയെന്നും ഒരു തരത്തിലുള്ള സംരക്ഷണവും പാർട്ടി ഒരുക്കില്ല, നിയമ നടപടിക്ക് ഒരു തടസവും സൃഷ്ടിക്കില്ലെന്നു ഷാഫി വ്യക്തമാക്കി. ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല. പാർട്ടി നടപടി എടുത്തിട്ടുണ്ട്. തെരെഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച്‌ നിയമസഭയിൽ എത്തുമെന്നും ഷാഫി കൂട്ടിച്ചേർത്തു. അതേസമയം, എല്ലാവരുമായി സിപിഎമ്മിന് ഡീൽ നടത്തേണ്ടി വരുന്നത് ജനങ്ങളുമായി ഡീൽ ഇല്ലാത്തത് കൊണ്ടെന്നും ഷാഫി വിമര്‍ശിച്ചു. . ജനങ്ങൾ യുഡിഎഫിന് ഒപ്പം ഉള്ളതു കൊണ്ടാണ് ബിജെപിയുമായും എസ്‍ഡിപിഐയും ആയി സിപിഎം ഡീൽ നടത്തുന്നതെന്നും ഷാഫി ആരോപിച്ചു.

Read More

‘കിറ്റ്കാറ്റ് കഴിക്കണമെങ്കിൽ ഇനി ഒരു ബ്രേക്ക് എടുക്കണം’: 4,13,793 കിറ്റ്കാറ്റ് ബാറുകള്‍ മോഷ്ടിക്കപ്പെട്ടെന്ന് നെസ്‌ലെ; കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയെന്ന് കമ്പനി

ലണ്ടൻ: കിറ്റ്കാറ്റ് ചോക്ലേറ്റ് ശേഖരവുമായി പോയ ട്രക്ക് മോഷണം പോയെന്ന് കമ്പനി. മധ്യ ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോയ ട്രക്കാണ് മോഷണം പോയത്. വരാനിരിക്കുന്ന ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്. 12 ടൺ ഭാരമുള്ള ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്ക് മോഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ യൂറോപ്പിലെ വിപണികളിൽ കിറ്റ്കാറ്റിന് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് നെസ്‌ലേ മുന്നറിയിപ്പ് നൽകി. മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി സംശയിക്കുന്നു. എന്നാൽ ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച് കോഡുകൾ ഉള്ളതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. സംശയാസ്പദമായ രീതിയിൽ ചോക്ലേറ്റ് ലഭിക്കുന്നവർ ബാർകോഡ് സ്കാൻ ചെയ്ത് വിവരമറിയിക്കണമെന്ന് കമ്പനി നിർദേശിച്ചു.

Read More

നെല്ല് സംഭരണം എങ്ങുമെത്തിയില്ല; ഭീഷണിയായി മഴയും; വോട്ട് ചെയ്യില്ലെന്ന തീരുമാനത്തിൽ കർഷകർ

അമ്പലപ്പുഴ: അധ്വാനിച്ച് കൊയ്തെടുത്ത ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് ഇപ്പോഴും മഴപ്പേടിയിൽ റോഡരികിലും പാടവരമ്പത്തുമായി കിടക്കുന്നതിനാൽ കർഷകർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ്. രണ്ട‌ാഴ്ചയ്ക്കപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടെന്നാണ് കർഷകരുടെ തീരുമാനം. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചയൊന്ന് പിന്നിട്ടിട്ടും സംഭരണം തടസപ്പെട്ടതോടെയാണ് കർഷകർ പോളിംഗ് ബഹിഷ്കരിക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് കിഴക്ക് 92 ഏക്കറുള്ള പാര്യക്കാടൻ പാടശേഖരത്ത് 65 ചെറുകിട കർഷകരാണുള്ളത്. ഏക്കറിന് 35,000 രൂപയോളം ചെലവിട്ട് ഒരാഴ്ച മുൻപാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. എന്നാൽ ഇതുവരെ നെല്ല് നോക്കാൻപോലും മില്ലുകാർ എത്തിയില്ലെന്നാണ് കർഷകർ പറയുന്നത്. 1,350 ക്വിന്‍റൽ നെല്ലാണ് മഴപ്പേടിയിൽ വെറുതെ കിടക്കുന്നത്. ഇടവിട്ട ദിവസങ്ങളിൽ വേനൽ മഴ പെയ്യുന്നത് കർഷകരുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. മഴയിൽ നെല്ലിന് ഈർപ്പമുണ്ടാകുമ്പോൾ അതിന്‍റെ പേരിൽ കൂടുതൽ കിഴിവ് ആവശ്യപ്പെടാനുള്ള മില്ലുടമകളുടെ തന്ത്രമാണ് ഇത്തരത്തിൽ പലയിടത്തും സംഭരണം തടസപ്പെടാൻ കാരണമെന്നും ആരോപണമുണ്ട്.…

Read More

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആർഎസ്എസുമായി സന്ധിചെയ്യുന്ന രാഷ്ട്രീയ ചെറ്റത്തരം തങ്ങൾക്കില്ല: വീണ്ടും ‘രാഷ്ട്രീയ ചെറ്റത്തരം’ പ്രയോഗവുമായി മുഖ്യമന്ത്രി

തൃശൂർ: വീണ്ടും ‘ചെറ്റത്തരം’ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയലാഭത്തിനുവേണ്ടി ആർഎസ്എസുമായി സന്ധിചെയ്യുന്ന രാഷ്ട്രീയ ചെറ്റത്തരം തങ്ങൾക്കില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഇന്നലെ പിണറായി വിജയന്‍റെ മറുപടി. തൃശൂരിൽ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ആർഎസ്എസുമായി ചേർന്നു മത്സരിച്ചെന്ന സതീശന്‍റെ ആരോപണം ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലംമുതൽ ആർഎസ്എസിന്‍റെ പ്രധാന ലക്ഷ്യം താനായിരുന്നുവെന്ന് കണ്ണൂരിലെ എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടിനും സീറ്റിനുംവേണ്ടി എന്തു രാഷ്്ട്രീയനാടകവും കളിക്കുന്ന പാരമ്പര്യം തങ്ങൾക്കില്ല. ഇഎംഎസിനെ തോൽപ്പിക്കാൻ ജനസംഘവുമായി കൈകോർത്തതു കോൺഗ്രസാണ്. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷപരാമർശങ്ങളെയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു.

Read More

അധ്യയനവര്‍ഷം തീരുന്നത് ആഘോഷമാക്കേണ്ട ; ആവശ്യമെങ്കില്‍ സ്‌കൂള്‍ കാമ്പസിനു പുറത്ത് പോലീസ് സഹായം തേടാം; സർക്കുലറുമായി വിദ്യാഭ്യാസ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്ന് അവസാനിക്കാനിരിക്കെ അധ്യയന വര്‍ഷം തീരുന്നത് ആഘോഷമാക്കേണ്ടെന്ന സര്‍ക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ തീരുന്ന ദിവസവും മധ്യവേനലവധിക്ക് സ്‌കൂള്‍ അടക്കുന്ന ദിവസവും ഇത്തരത്തിലുള്ള ആഘോഷങ്ങളൊന്നും പാടില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷാദിനങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ അതിരുകടന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന രീതിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷ ഈ മാസം 30 ന് അവസാനിക്കും. ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ പൂര്‍ത്തിയാക്കി 31 നാണ് മധ്യവേനലവധിക്കായി സ്‌കൂളുകള്‍ അടക്കുന്നത്. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ അച്ചടക്കരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ഈ ദിവസങ്ങളില്‍ കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനു രക്ഷിതാക്കളുടെ സഹകരണം തേടണം. സ്‌കൂള്‍ ക്യാമ്പസിനു പുറത്ത്…

Read More