ലൈഫ് മിഷൻ കോഴക്കേസ്; 10മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ  സന്തോഷ് ഈപ്പൻ അറസ്റ്റിൽ;  ഇ.ഡിയുടെ ആരോപണം ഇങ്ങനെ…

 കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാടിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇഡി ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്നലെ ഇയാളെ പത്തു മണിക്കൂറോളം കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. അതിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യുഎഇ കോണ്‍സുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ്…

Read More

നടന്നുപോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചു; പരാതി കിട്ടിയ ഉടൻ ഒമാന്‍ പൗരനെ അകത്താക്കി പോലീസ്

കൊയിലാണ്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് ടൗണിൽ രാത്രി എട്ടോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ചികിത്സാർഥം ഒരു സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായിരുന്നു മുബാറക് മുഹമ്മദ്. യുവതിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

പത്ത് കോടിയുടെ സമ്മർ ബംപർ അടിച്ച ഭാഗ്യവാൻ കാണാമറയത്ത് തുടരുന്നു;  ചൂണ്ടിലെ കോടിപതി ഇതരസംസ്ഥാനക്കാരനോ? കടയുടമ പറഞ്ഞത് ഇങ്ങനെ

ആലുവ: കേരള സർക്കാരിന്‍റെ പത്ത് കോടിയുടെ സമ്മർ ബംപർ ടിക്കറ്റ് വിറ്റത്ത് ആലുവയിലാണെങ്കിലും ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്. മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയുടെ ചൂണ്ടി ശാഖയിൽ വിറ്റ എസ് ഇ 222282 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന മാഞ്ഞൂരാൻ കുടുംബത്തിൽപ്പെട്ട ജോൺ, ജോസഫ്, സുധീഷ്, ലിജു എന്നിവർ ചേർന്ന് രണ്ടുവർഷം മുമ്പ് ആരംഭിച്ച സ്ഥാപനമാണിത്. ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചൂണ്ടിയിലെ കടയിൽനിന്ന് ലോട്ടറികൾ വാങ്ങിയ സബ് ഏജന്‍റായിരിക്കണം ടിക്കറ്റ് വിറ്റതെന്നാണ് കരുതുന്നത്. ചൂണ്ടി ഭാഗത്ത് ഇതരസംസ്ഥാനക്കാർ ധാരാളം ഉള്ളതിനാൽ സമ്മാനാർഹൻ ഇതരസംസ്ഥാനക്കാരനാകാനും സാധ്യതയുണ്ടെന്ന് ഉടമകൾ പറയുന്നു. കോവിഡിന് ശേഷം ആരംഭിച്ച പുതിയ സംരംഭമാണ് ചൂണ്ടിയിലെ ഏജൻസി. ആദ്യമായാണ് ഒന്നാം സമ്മാനം ഇവിടെ ലഭിക്കുന്നത്.

Read More

ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടുത്തം; 100 കോടി പിഴയ്ക്കെതിരെ നിയമസാധ്യതകൾ തേടി കൊച്ചി കോർപറേഷൻ

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപറേഷൻ. വിധിക്കെതിരേ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് കോർപറേഷന്‍റെ നീക്കം. ഇക്കാര്യത്തിൽ കോർപറേഷൻ നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കോർപറേഷന്‍റെയോ സർക്കാരിന്‍റെയോ ഭാഗം കേൾക്കാതെയാണ് നടപടിയെന്ന് കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. വിധി പ്രസ്താവിക്കുന്നതിന് മുൻപ് കോർപറേഷൻ കൈമാറിയ സത്യവാങ്മൂലം വേണ്ടവിധം പരിഗണിച്ചോയെന്ന് സംശയമുണ്ട്. അർദ്ധരാത്രിക്കാണ് ഉത്തരവ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ നഷ്ടം നിർണയിക്കാതെയാണ് പിഴയടക്കാൻ പറഞ്ഞിരിക്കുന്നത്. നഷ്ടങ്ങൾ എന്തൊക്കെയാണെന്നും ഓരോന്നിനും പിഴ എത്ര വീതമാണെന്നുമുള്ള വിവരങ്ങൾ ഉത്തരവിലില്ല. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് കണ്ട് സന്തോഷിക്കുന്ന ആളുകൾ ഇക്കാര്യങ്ങളൊക്കെ മനസിലാക്കാൻ തയാറാകണമെന്നും മേയർ പറഞ്ഞു. 2012 മുതൽ ബ്രഹ്മപുരം പ്ലാന്‍റുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പിഴവുകളാണ് ഭീമമായ പിഴ ഇടാക്കുന്ന നിലയിലേക്ക് ഇപ്പോൾ എത്തിച്ചത്. പ്ലാന്‍റിന്‍റെ പ്രവൃത്തനം തൃപ്തികരമല്ലെന്ന് അന്ന്…

Read More

സൈബർ അവഹേളനത്തിൽ നടപടിയില്ല; പോലീസ് കാണിക്കുന്ന അലംഭാവം ചോദ്യം ചെയ്യപ്പെടേണ്ടത്; കോടതിയെ സമീപിക്കുമെന്ന് കെ.കെ. രമ എംഎൽഎ

തിരുവനന്തപുരം: നിയസഭ അക്രമത്തിൽ പരിക്കേറ്റ തന്‍റെ പരാതിയിൽ ഇതുവരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നും ഈ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും കെ.കെ. രമ എംഎൽഎ. നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനു പിന്നാലെയുണ്ടായ അക്രമത്തിൽ കെ.കെ. രമയ്ക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ കെ.കെ. രമ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതിയിൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ല. മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് തയാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും മ്യൂസിയം സ്റ്റേഷനിലും പോലീസ് കമ്മീഷണർക്കും തുടർ പരാതി നൽകിയെങ്കിലും ആ പരാതികളിലും നടപടിയുണ്ടയില്ലെന്നും രമ അറിയിച്ചു. നിയമസഭാ അക്രമണത്തിനു പിന്നാലെ കെ.കെ . രമയുടെ കൈയ്ക്ക് ഏറ്റ പരിക്ക് വ്യാജമാണോ എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ കെ.എം. സച്ചിൻദേവ് എംഎൽഎ രമയുടെ ചിത്രമടക്കം ചേർത്തു കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി…

Read More

ദേവികുളം മണ്ഡലം  തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി; ദേവികുളത്തുനിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ. രാജയ്ക്ക് അവകാശമില്ല

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ദേവികുളത്തെ സിപിഎം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി. കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തുനിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ. രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി. കുമാർ ഹർജി നൽകിയത്. ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ. രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമായിരുന്നു ഡി. കുമാറിന്‍റെ വാദം. പട്ടിക ജാതി സംവരണത്തിന് എ. രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.    

Read More

തൃശൂർ മാർക്കറ്റിലെ ഒരു കോടി വികസനം ഇനി ചീഞ്ഞുനാറും! തുക വാഗ്ദാനം ചെയ്തത് സുരേഷ് ഗോപി; പക്ഷേ…

തൃശൂർ: വൃത്തിഹീനമായി കിടക്കുന്ന തൃശൂർ മത്സ്യ-മാംസ മാർക്കറ്റ് ഉന്നത നിലവാരത്തിൽ നിർമാണം നടത്തുന്നതിന് ഒരു കോടി രൂപയുടെ വാഗ്ദാനം ഇനി ചീഞ്ഞുനാറും. കാരണം മറ്റൊന്നുമല്ല, സുരേഷ് ഗോപിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാർക്കറ്റിൽ വോട്ടു ചോദിക്കാൻ വന്നപ്പോഴാണ് ഇവിടത്തെ മലീമസമായ മാർക്കറ്റിനെ ഉന്നതനിലവാരത്തിലാക്കാൻ ഒരു കോടി രൂപ രാജ്യസഭ എംപി എന്ന നിലയിൽ ഫണ്ടിൽ നിന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തിൽ തോറ്റെങ്കിലും താൻ പറഞ്ഞ വാഗ്ദാനം നിറവേറ്റുമെന്ന് മേയറെ അറിയിക്കുകയും ചെയ്തു. മേയർ തുടക്കത്തിൽ സഹകരിക്കാമെന്ന് വാഗ്ദാനവും നൽകി. പിന്നീടാണ് വീണ്ടും മത്സരത്തിനെത്തിയാൽ ഇതൊക്കെ തന്‍റെ നേട്ടമായി കണക്കാക്കുമെന്ന ഭയമുള്ളതിനാൽ തൽക്കാലം പദ്ധതി മരവിപ്പിക്കാൻ മേയർക്ക് സിപിഎം പാർട്ടി നേതൃത്വം നിർദേശം കൊടുത്തത്. ഇപ്പോൾ സുരേഷ്ഗോപി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മത്സ്യ മാർക്കറ്റിലെ ഒരു കോടി വാഗ്ദാനം ചെയ്തത് നടപ്പാക്കില്ലെന്നു…

Read More

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന് ! മദ്യവിൽപനയിൽ ‘പശു സെസ്’ ഏർപ്പെടുത്തി; ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം

ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്.  മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി  ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്‌. ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും തുക മാറ്റിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്.   മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു.  രാജസ്ഥാന്‍…

Read More

രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു, പക്ഷേ..! വിവാഹത്തിനെത്തിയില്ല; യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന്‍ കുടുങ്ങി

കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിര്‍ത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.  തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24 ന് വിവാഹമുറപ്പിച്ചു. കല്ല്യാണ ദിവസം പെണ്‍കുട്ടി…

Read More

അത്ഭുതകരമായ അവധി! പണിയെടുക്കേണ്ട, പോയിക്കിടന്ന് ഉറങ്ങൂ; ജീവനക്കാരോട് കമ്പനി…

ബംഗളൂരു: എല്ലുമുറിയെ പണിയെടുപ്പിച്ച് ജീവനക്കാരെ പരമാവധി പിഴിയുന്ന കമ്പനികളുള്ള നാടാണിത്. അപ്പോഴാണ് ഒരു കമ്പനി സ്വന്തം ജീവനക്കാരോട് പറയുന്നത്,  ‘പണിയെടുക്കേണ്ട, പോയിക്കിടന്ന് ഉറങ്ങിക്കോളാൻ’. ഹോം ഫർണിഷിങ് മേഖലയിൽ പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ കമ്പനിയായ ‘വേക്ഫിറ്റ് സൊലൂഷൻസ്’ ആണ് ഉറങ്ങാനായി ജീവനക്കാർക്ക് വെള്ളിയാഴ്ച പ്രത്യേകഅവധി തന്നെ അനുവദിച്ചത്. മാർച്ച് 17ന് ലോക ഉറക്കദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ജീവനക്കാരുടെ ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമെന്നും വിശ്രമിക്കാനും വെറുതെ ഇരിക്കാനും അവധി ഉപയോഗിക്കണമെന്നും ജീവനക്കാർക്ക് അയച്ച മെയിലിൽ കമ്പനി പറയുന്നു. ‘അത്ഭുതകരമായ അവധി: ഉറക്കത്തിന്‍റെ സമ്മാനപ്രഖ്യാപനം’ എന്നാണ് അവധി അറിയിപ്പിന്‍റെ തലക്കെട്ട്. ഇന്ത്യയിലെ ജീവനക്കാരുടെ ഉറക്കമില്ലായ്മയുടെയും വിശ്രമമില്ലായ്മയുടെയും കണക്കും കമ്പനി വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ 21 ശതമാനം ജീവനക്കാരും ഉറക്കം തൂങ്ങിയാണ് തൊഴിലിടങ്ങളിൽ ഇരിക്കുന്നത്. 11ശതമാനം പേരും മതിയായ ഉറക്കം കിട്ടാതെയാണ് എഴുന്നേൽക്കുന്നത്. ഇതിനാൽ ലോക ഉറക്കദിനത്തിൽ മതിയായ ഉറക്കം അനുവദിക്കുക തന്നെയാണ് ജീവനക്കാർക്ക് കൊടുക്കാനാകുന്ന…

Read More