സിഡ്‌നി: തൊഴിൽ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ കൊറിയൻ യുവതികളെ മയക്കുമരുന്ന് നൽകി മയക്കിക്കിടത്തി ബലാത്സംഗ പരമ്പര. പ്രതി ഉന്നത ബി.ജെ.പി നേതാവ്. ആസ്‌ത്രേലിയ കേന്ദ്രമായുള്ള ബി.ജെ.പി പ്രവാസി സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബാലേഷ് ധൻക്കർ ആണ് പ്രതി. വ്യാജ ജോലി വാഗ്ദാനം നൽകി നിരവധി കൊറിയൻ യുവതികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ വിചാരണ നേരിടുകയാണ് ബാലേഷ്. ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി)യുടെ സ്ഥാപക പ്രസിഡന്റാണ് ബാലേഷ്. ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയ മുൻ നേതാവുകൂടിയാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയൻ സന്ദർശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്‌നി ട്രെയിൻസിൽ ഡാറ്റ വിഷ്വലൈസേഷൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇയാൾ എ.ബി.സി, ഫൈസർ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. വ്യാജജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുക, അഭിമുഖത്തിനെത്തുന്ന സ്ത്രീകളെ ലഹരി കലർന്ന വസ്തുക്കളോ ഉറക്കുഗുളികയോ നൽകി…
Read MoreCategory: Loud Speaker
രണ്ടു വയസുകാരനെതിരെ എഫ്ഐആർ! ജാമ്യം തേടിയലഞ്ഞ് ഒരമ്മ; കേസിനെക്കുറിച്ച് പറയുന്നത്….
ബീഹാർ: നാലു വയസുള്ള മകനുമായി ജാമ്യം തേടി ബീഹാറിലെ കോടതിയിലൂടെ അലഞ്ഞ് ഒരമ്മ. 2021 ൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് 2 വയസുണ്ടായിരുന്ന കുട്ടിക്കടക്കം കേസെടുത്തത്. ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം. എന്നാൽ കുട്ടിക്കെതിരെയും കേസുണ്ടായിരുന്നതായി കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ടവിവരം അമ്മ അറിയുന്നത്. 2021 ഏപ്രിൽ 10നാണ് കുഞ്ഞ് അടക്കം 8 പേർക്കെതിരെ മുഫസിൽ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തിയത്. കൊവിഡ് വ്യപിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതി അഭിഭാഷകനായ സിംഗ് വിശദീകരിക്കുന്നു. എഫ്‌ഐആർ എടുക്കുമ്പോൾ കുട്ടിക്ക് 2 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
Read Moreകഷ്ടം തന്നെ..! ബിജെപി കൺവൻഷനിൽ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി
ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
Read Moreഒരു മണിക്കൂറിന് 25,000 രൂപ, സ്ലോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ ഡിസ്‌കൗണ്ടും! തൊടുപുഴയിലെ അനധികൃത മസാജിംഗ് പാര്‍ലറില്‍ നടന്നത്…
തൊടുപുഴയില്‍ അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ നടന്നത് വലിയ രീതിയിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളെന്ന് വിവരങ്ങള്‍. കഴിഞ്ഞ ദിവസം ബ്യുട്ടിപാര്‍ലറിന്റെ പേരില്‍ മസാജിംഗ് സ്ഥാപനം നടത്തി വന്ന കേസില്‍ സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മസാജിങ് പാര്‍ലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണന്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്. സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള…
Read Moreപരീക്ഷ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് 12 കിലോമീറ്റര്‍ അപ്പുറത്തെ ഹോട്ടലില്‍ ! ഒടുവില്‍ സംഭവിച്ചത്…
ചില സിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഒരു പരീക്ഷാ കേന്ദ്രം സാക്ഷ്യം വഹിച്ചത്. വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്നുവച്ച ഹാള്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പറന്നെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നിട്ടത് 12 കിലോമീറ്റര്‍. പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവര്‍ എസ്എസ്എല്‍സി രസതന്ത്രം പരീക്ഷ എഴുതാന്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് സ്കൂളില്‍ എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് കൈയ്യിലില്ലെന്ന വിവരം അറിയുന്നത്. മാവേലി എക്സ്പ്രസിന് കാസര്‍കോട് ഇറങ്ങിയ വിദ്യാര്‍ഥികള്‍ പുതിയ ബസ് സ്റ്റാന്‍ഡിലെത്തി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തില്‍ ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാല്‍ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള അഞ്ചു…
Read Moreഞാനാണ് വലിയവനെന്ന ഭാവം പാടില്ല; അനൈക്യമാണ് എല്ലാത്തിനും കാരണം; സംസ്ഥാന നേതൃത്വത്തെ ലക്ഷ്യം വച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ലക്ഷ്യംവച്ച് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഞാനാണ് വലിയവന്‍ എന്ന ഭാവം ഉപേക്ഷിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എങ്ങനെ 19 സീറ്റുകൾ ലഭിച്ചു, നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയപ്പെട്ടു, അനൈക്യമാണ് എല്ലാത്തിനും കാരണം. ഞാനാണ് വലിയവൻ എന്ന സമീപനം സ്വീകരിച്ചാൽ വിജയിക്കാൻ സാധ്യമല്ല. ആ സമീപനത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണെന്ന് മനസിലാക്കണം. ഈ യാഥാർഥ്യം മനസിലാക്കാതെ പോകുന്നത് ചരിത്രത്തോടു ചെയ്യുന്ന അനീതിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്നു പുത്തിരിക്കണ്ടം മൈതാനത്ത് സമാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വൈകീട്ട് അഞ്ചിന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാറശാല, നെയ്യാറ്റിന്‍കര, കോവളം, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനിയിൽ ജനകീയ പ്രതിരോധ യാത്ര അവസാനിക്കുക. ഫെബ്രുവരി 20ന് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ 135 കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്. ഇതുവരെ 15 ലക്ഷം പേരുടെ പങ്കാളിത്തം ജാഥയിലുണ്ടായെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. പി.കെ ബിജു, എം. സ്വരാജ്, സി.എസ് സുജാത, കെ.ടി ജലീൽ, ജെയ്ക്ക് സി. തോമസ് എന്നിവരായിരുന്നു മറ്റു ജാഥാംഗങ്ങൾ. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ…
Read Moreസ്വർണവിലയിൽ വൻകുതിപ്പ്; പവന് 1200 രൂപ വര്‍ധന; ചരിത്രത്തിലെ ഏറ്റവും ഉയർന്നവില ഞെട്ടിക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡിൽ. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായി. ഒരു ദിവസം ഒറ്റ തവണ പവന് 1200 രൂപ വര്‍ധിക്കുന്നത് ആദ്യമായാണ്. മുമ്പ് രണ്ടു തവണകളിലായാണ് സ്വര്‍ണവില പവന് 1200 രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഡോളറിന് 1,986 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാര്‍ത്തകള്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 2008ലുണ്ടായ സാമ്പത്തിക തകര്‍ച്ച സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.
Read Moreപ്രണയം അവസാനിപ്പിച്ചതിന്റെ ദേഷ്യത്തില്‍ നഴ്സിങ് വിദ്യാര്‍ഥിയെ യുവാവ് കഴുത്തറുത്ത് കൊന്നു !
പ്രണയം അവസാനിപ്പിച്ചതിന്റെ പകയില്‍ തമിഴ്നാട്ടില്‍ നഴ്സിംഗ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തി യുവാവ്. രാധാപുരം ജില്ലയിലെ വില്ലുപുരത്താണ് സംഭവം. ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ധരണിയും മധുപാക്കം സ്വദേശിയായ ഗണേഷും തമ്മില്‍ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷമാണ് ധരണി അവസാനിപ്പിച്ചത്. തുടര്‍ന്ന് നഴ്സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ധരണിക്ക് അമ്മ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ ലീവിനെത്തിയ ധരണിയെ കാണാന്‍ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനെ അറിയിച്ചു. എന്നാലിത് കള്ളമാണെന്ന് ഗണേഷ് അറിഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരില്‍വച്ച് പോലീസ്…
Read Moreരണ്ട് ഭാര്യമാര്‍, എവിടെ കിടക്കും ? ഇരുവരെയും ഉപേക്ഷിക്കാന്‍ വയ്യ ! ഒടുവില്‍ അവര്‍ തീരുമാനത്തില്‍ എത്തി; തര്‍ക്കത്തിന് പരിഹാരം
ഗ്വാളിയോർ: രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത യുവാവും ഭാര്യമാരും ആഴ്ചയിൽ മൂന്ന് ദിവസം ഓരോ ഭാര്യമാരോടൊപ്പം താമസിക്കാമെന്ന് കരാർ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഏഴാം ദിവസം ഭർത്താവിന് ഇഷ്ടമുള്ള ഭാര്യയോടൊപ്പവും താമസിക്കാമെന്നും കരാറിൽ പറയുന്നു. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ കേസാണ് മൂവരും പുറത്തുവെച്ച് ധാരണയിലായത്. എന്നാൽ ഹിന്ദുനിയമപ്രകാരം സംഭവം നിയമവിരുദ്ധമാണെന്ന് കൗൺസിലറും അഭിഭാഷകനുമായ ഹരീഷ് ദിവാൻ പറഞ്ഞു. 2018ലാണ് എൻജിനീയറായ യുവാവ് ആദ്യം വിവാഹിതനാകുന്നത്. കൊവിഡ് കാലത്ത് ജോലി ചെയ്യുന്ന ഗുരുഗ്രാമിലെ ഓഫിസിലെ സഹപ്രവർത്തകയുമായി അടുക്കുകയും അവരോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. കൊവിഡ് സമയത്ത് ആദ്യഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് യുവാവ് ഗുരുഗ്രാമിൽ തങ്ങിയത്. ആദ്യ ഭാര്യയെ കൂടെക്കൂട്ടാൻ 2020 വരെ യുവാവ് മടങ്ങിവരാതിരുന്നപ്പോൾ യുവതി ഭർത്താവിനെ തേടി ഗുരുഗ്രാമിലെത്തി. അവിടെ എത്തിയപ്പോഴാണ് ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിക്കുന്നതന്നും ബന്ധത്തിൽ ഒരുകുട്ടിയുണ്ടന്നും മനസ്സിലാക്കുന്നത്. യുവാവിന്റെ രണ്ടാം വിവാഹത്തിന്റെ…
Read More