ലൈഫ് മിഷന് കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിനെതിരെ ഇഡിയുടെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവി ജോസിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ജോസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി. ഇന്നലെയും ജോസിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയാകും ജോസിനെ ചോദ്യം ചെയ്യുക. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന് പറയുന്നു. ചൊവ്വാഴ്ച ഒമ്പത് മണിക്കൂറിലധികം ചോദ്യംചെയ്താണു ജോസിനെ വിട്ടയച്ചത്. സന്തോഷ് ഈപ്പന് വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി ഒമ്പത് കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട്…
Read MoreCategory: Loud Speaker
ചിറ്റാറിലെ സോമരാജന്റെ വീട്ടുമുറ്റത്തു കണ്ടത് കടുവതന്നെ; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്കി വനപാലകര്‍; തെരച്ചിൽ ഊർജിതം
പത്തനംതിട്ട: ചിറ്റാറിലെ ജനവാസ മേഖലകളിൽ കണ്ടതു കടുവയെന്നു സ്ഥിരീകരണം. പ്രദേശവാസികൾ ഭീതിയിൽ. കാരിക്കയം പാലയ്ക്കൽ സോമരാജന്റെ വീടിന്റെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. കടുവയുടെ മുമ്പില്‍ ചെന്നുപെട്ട സോമരാജൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ പോയി മടങ്ങി വരുമ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടന്ന കടുവയുടെ മുന്പില് ഇദ്ദേഹം ചെന്നുപെടുന്നത്. ഭയന്നുവിറച്ച് ഇദ്ദേഹം അലറിവിളിച്ചതോടെ കടുവ ഓടിപ്പോയി. കാരിക്കയം, മുതലവാരം, പടയനിപ്പാറ മേഖലകളെല്ലാം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. കര്‍ഷകരും സാധാരണ ജനങ്ങളുമാണധികവും. പ്രദേശത്ത് ഇതാദ്യമായാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തിയ വനപാലകരും വന്നതു കടുവയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. കടുവയുടെ സഞ്ചാരപഥവും തിരിച്ചറിഞ്ഞിട്ടുണ്ട്. കാരിക്കയം ഭാഗത്തു കടുവയുടെ സാന്നിധ്യം ആദ്യമാണെന്നു പറയുന്നു. കടുവയെ കണ്ട വീടിനു സമീപം ഒരു കേഴമാനിനെയും കണ്ടിരുന്നു. ഇതിനെ ഓടിച്ചുകൊണ്ടാണ് കടുവ ഇവിടെവരെ എത്തിയതെന്നു…
Read Moreപാക്കിസ്ഥാനില്‍നിന്നുള്ള “നുഴഞ്ഞുകയറ്റക്കാരനെ’ വെറുതെവിട്ട് സൈന്യം..! അതിർത്തി കടന്നെത്തിയത്….
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ അതിര്‍ത്തികളിലൂടെ പാക്കിസ്ഥാനില്‍നിന്നുള്ള തീവ്രവാദികളുടെയും അവരുമായി ബന്ധമുള്ളവരുടെയും നുഴഞ്ഞുകയറ്റം ഇടയ്ക്കിടെ പുറത്തുവരുന്ന വാര്‍ത്തയാണ്. സൈന്യം ഇവരുമായി ഏറ്റുമുട്ടുന്നതും പിടികൂടുന്നതും ചിലപ്പോള്‍ അവരെ വധിക്കുന്നതും വാർത്തകളായി വരുന്നു. കഴിഞ്ഞദിവസം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍മണ്ണിലേക്കൊരു നുഴഞ്ഞുകയറ്റം നടന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നുഴഞ്ഞുകയറ്റമായിരുന്നു അത്. നുഴഞ്ഞുകയറ്റക്കാരനെ പോലീസും പട്ടാളവുമൊന്നും പിടികൂടിയില്ല. അവനുമായി ഏറ്റുമുട്ടാനും പോയില്ല. നുഴഞ്ഞുകയറ്റക്കാരന് കൂളായി അതിര്‍ത്തിമേഖലകളില്‍ സ്വതന്ത്രവിഹാരം നടത്തുകയും ചെയ്തു. മാര്‍ച്ച് 18 വൈകിട്ട് ഏഴു മണിക്കാണ് ഈ നുഴഞ്ഞുകയറ്റം നടന്നത്. അതിര്‍ത്തി രക്ഷാസേനയുടെ കാമറയില്‍ നുഴഞ്ഞുകയറ്റം കൃത്യമായി പതിയുകയും ചെയ്തു. അവര്‍ കൗതുകപൂര്‍വം നുഴഞ്ഞുകയറ്റുകാരന്റെ നീക്കങ്ങൾ വീക്ഷിച്ചതല്ലാതെ നടപടിയെന്നുമുണ്ടായില്ല. നടപടിയെടുക്കാത്തതിൽ ആരും പ്രതിഷേധിച്ചുമില്ല. ഇന്ത്യൻ സൈനികർക്കു മുന്നിൽ അലസഗമനം നടത്തിയ ആ നുഴഞ്ഞുകയറ്റക്കാരന് മറ്റാരുമല്ല, ഒരു പുള്ളിപ്പുലി..! അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു പുള്ളിപ്പുലി പ്രവേശിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. നാല്‍പ്പത്…
Read Moreനദി നിറയെ ചത്തമീനുകൾ!! സംഭവിച്ചത് എന്ത് ? ശരിക്കും ഭയാനകമായ കാഴ്ച…
ന്യൂ സൗത്ത് വെയിൽസ്: ശരിക്കും ഭയാനകമായ കാഴ്ചയായിരുന്നു അത്. ഓസ്ട്രേലിയയിലെ ഒരു നദിയിൽ കണ്ണെത്താ ദൂരത്തോളം മത്സ്യങ്ങൾ ചത്തുപൊങ്ങിക്കിടക്കുന്നു. വെള്ളംപോലും കാണാത്തത്ര രീതിയിലായിരുന്നു ചത്ത മീനുകൾ അടിഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചത്തടിഞ്ഞ മത്സ്യങ്ങളുടെ മുകളിൽ കൂടി ബോട്ട് നീങ്ങുന്നതും കാണാമായിരുന്നു. ഓസ്ട്രേലിയയിലെ മെനിൻഡീ എന്ന ചെറുപട്ടണത്തിനടുത്തുള്ള ഡാർലിംഗ് നദിയിലാണ് മീനുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. ഈ പ്രദേശത്തു കൂടി ചൂടുതരംഗം കടന്നുപോയതിനാലാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം. ന്യൂ സൗത്ത് വെയിൽസ് സർക്കാർ മീനുകളുടെ കൂട്ടമരണം ഒദ്യോഗികമായിത്തന്നെ വെളിപ്പെടുത്തി. ഡാർലിംഗ് നദിയിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ മത്സ്യങ്ങളുടെ എണ്ണം കുതിച്ചുയർന്നിരുന്നു. വെള്ളം കുറയുകയും ചൂട് കൂടുകയും ചെയ്തതോടെ ഓക്സിജന്റെ അളവ് കുറഞ്ഞു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതാകാമെന്നു സർക്കാരിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പാരിസ്ഥിതികമായി സംഭവിച്ച ആഘാതം അളക്കാനാവാത്തതാണെന്നും പറയുന്നു. 2018 -ലും 2019 -ലും സമാനമായ…
Read Moreനിധി ലഭിക്കുന്നതിനായി ബലി! പാതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം…
ബംഗളൂരു: കർണാടകയിൽ പകുതിവെന്ത നിലയിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ബലി നൽകിയാതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊപ്പൽ ജില്ലയിൽ ഗബ്ബൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. 26 കാരിയും ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ നേത്രാവതിയെയാണ് വീടിന് സമീപത്തായി പകുതിവെന്ത നിലയിൽ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്കുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിനായി ഉപയോഗിച്ച് സാധനങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പൗർണമി നാളിൽ യുവതിയെ നിധി ലഭിക്കുന്നതിനായി ബലി നൽകിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. യുവതിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്ത കൊപ്പൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read Moreകീറിയ നോട്ട് നല്കി ! 13കാരനെ വനിതാ കണ്ടക്ടര്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നട്ടുച്ചയ്ക്ക് പെരുവഴിയില്‍ ഇറക്കിവിട്ടു…
കീറിയ നോട്ട് നല്‍കിയതിന്റെ പേരില്‍ 13കാരനെ ബസില്‍ നിന്നിറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് കുട്ടിയ്ക്ക് ദുരനുഭവം ഉണ്ടായത്. പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്കിയപ്പോള് അത് കീറിയതാണെന്ന് കണ്ടക്ടര്‍ പറയുകയായിരുന്നു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറഞ്ഞു. അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ വെയിലത്ത് കുട്ടിയെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തുകയായിരുന്നെന്ന് കുട്ടി പറയുന്നു. അവിടെ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നെന്നും കുട്ടി വ്യക്തമാക്കി.
Read Moreഇരുചക്രവാഹനം അപകടത്തിൽപെട്ടു! ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു
മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. മലപ്പുറം എംസിടി കോളജിലെ നിയമ വിദ്യാഥിനിയായിരുന്നു അനുഷ. കോളജിന് സമീപത്ത് വച്ച് അനുഷ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
Read Moreഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ? ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലെന്ന് ശിവൻകുട്ടി; രാഹുലിന്റെ പരിഹാസം ഇങ്ങനെ…
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു. ശിവൻകുട്ടിയുടെ ഈ പരാമർശം കേട്ട് പ്രതിപക്ഷം ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിലിരിക്കെ ബജറ്റ് അവതരണത്തിനിടെ ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സഭയിൽ വലിയതോതിൽ കൈയാങ്കളി ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. ‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’ തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമസഭാ പ്രതിഷേധത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് രാഹുലിന്റെ പരിഹാസം. ‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്ന്, ശിവൻകുട്ടി നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടക്കുന്ന…
Read Moreമുഖ്യമന്ത്രിയെ വിമാനത്തിനുളളിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസ്; കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിന്റെ അനുമതിക്കായി പോലീസ്
തിരുവനന്തപുരം: കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുളളിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന്റെ അനുമതി തേടാൻ പൊലീസ്. പ്രതികൾക്കെതിരെ വ്യോമയാന നിയമപ്രകാരമുള്ള വകുപ്പ് ചുമത്തിയത് കൊണ്ട് കുറ്റപത്രത്തിന് കേന്ദ്ര അനുമതി വേണമെന്നുള്ളതിനാലാണ് ഈ നീക്കം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉയർന്ന അവസരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം. വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനേയും പ്രതി ചേർത്തിരുന്നു. ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന ലഭിച്ചതിനുശേഷം പോലീസ് പ്രോസിക്യൂഷൻ…
Read Moreഒരുമിച്ചിരുന്ന് ചായ കുടിച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ പറ്റില്ല; രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ വിമർശിച്ച് പ്രശാന്ത് കിഷോർ
പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചതുകൊണ്ടോ ഭക്ഷണം കഴിച്ചതുകൊണ്ടോ ബിജെപിയെ തോൽപ്പിക്കാനാകില്ലെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങൾ ഒന്നിക്കണമെന്നും രാഷ്ട്രീയ തന്ത്രജ്ഞനും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ പ്രശാന്ത് കിഷോർ. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷം ഈ രീതിയിൽ പോയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് പ്രശാന്ത് കിഷോർ സൂചന നൽകിയത്. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ബിജെപിയുടെ ശക്തി മനസിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഇവ മൂന്നുമാണ് ബിജെപിയെ താങ്ങി നിർത്തുന്ന തൂണുകൾ. ഇതിൽ രണ്ടെണ്ണെങ്കിലും തകർക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പ്രതിപക്ഷത്തിന് ബിജെപിയെ തോൽപ്പിക്കാൻ കഴിയുകയുള്ളൂവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയ ശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെ പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷേ പ്രത്യയശാസ്ത്രത്തെ അന്ധമായി വിശ്വസിക്കരുത്. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒരുമിച്ച്…
Read More