പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളികാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലുവര്‍ഷമായി ബൊമ്മനഹള്ളിയിലെ പിജി സ്ഥാപനത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി പ്രതി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിദേശ നമ്പറില്‍ നിന്നാണ് വിളിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ…
Read MoreCategory: Loud Speaker
പതിമൂന്നുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; പോലീസിനെതിരേ കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷന്; പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ്
കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നു നൽകി കാരിയറാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് വിട്ടയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് 27 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പോലീസിനെതിരായ വികാരം ശക്തിപ്പെടുന്നതിനിടെ ലഹരി മാഫിയയുടെ ഇരയായ പെൺകുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചു. കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കിട്ടാൻ കൂടിയാണ് കൗൺസിലിംഗ് നടത്തുന്നത്. ഇതോടൊപ്പം ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി സിസിടി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ലഹരി കൈമാറ്റം നടന്നതായി കുട്ടി പറയുന്ന തലശേരിയിലെ സ്വകാര്യ മാളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും…
Read Moreഅതീവജാഗ്രത..! മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; ചെന്നൈയിൽ കനത്ത മഴ; തീരപ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മാൻഡോസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിൽ ഇന്ന് വടക്കൻ തമിഴ്നാട് തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കുമിടയിൽ കര തൊടുമെന്നാണു മുന്നറിയിപ്പ്. ചെന്നൈയ്ക്കു സമീപം മഹാബലിപുരത്താകും കര തൊടുന്നതിന്റെ തുടക്കം. ചുഴലിക്കാറ്റ് ചെന്നൈയിൽനിന്ന് 400 കിലോമീറ്റർ അകലെയാണു നിലവിൽ സ്ഥിതിചെയ്യുന്നത്.ചെന്നൈ നഗരത്തിൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിന്നടിയിലാണ്. ടുത്ത രണ്ടു ദിവസത്തേക്കു കൂടി തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരമേഖലയിലും ശക്തിയായി മഴ പെയ്യും. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂർ, കടലൂര്‍, റാണിപ്പേട്ട് എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 5000 പുനരധിവാസക്യാന്പുകൾ തുറന്നതായി സർക്കാർ അറിയിച്ചു. ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളെ വിന്യസിച്ചു.
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; പണിമുടക്കു ഭീഷണിക്കു മുന്നിൽ മുട്ടുമടക്കി സർക്കാർ; ആരോപണ വിധേയരായ ഡോക്ടർമാരെ സംരക്ഷിച്ച് ഐഎംഎ
അമ്പലപ്പുഴ: സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന ഐഎംഎയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കി സർക്കാർ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയും നവജാത ശിശുവും മരിക്കാനിടയായ സംഭവത്തിൽ ആരോപിതയായ ഡോ. തങ്കു കോശിയെ സംരക്ഷിച്ച ഐഎംഎയുടെ സമ്മർദത്തിനു മുന്നിൽ മുട്ടുമടക്കിയ സർക്കാർ താത്കാലിക നടപടി സ്വീകരിച്ചു തടിയൂരി. ഡോക്ടറെ സസ്പെൻഡ് ചെയ്യുകയോ താത്കാലികമായി മാറ്റി നിർത്തുകയോ ചെയ്യണമെന്നതായിരുന്നു മരിച്ച അപർണയുടെ ബന്ധുക്കളുടെ ആവശ്യം. ഇതിനു സർക്കാർ തലത്തിലാണ് തീരുമാനം കൈക്കൊള്ളേണ്ടത്. നടപടിക്കു മുന്പേമരണം നടന്ന ദിവസം രാവിലെ മുതലുള്ള സംഘർഷം ആശുപത്രി അധികൃതരും പോലീസും മുഖേനെ സർക്കാർ അറിയുകയും ചെയ്തിരുന്നു. സംഘർഷത്തിന് അയവ് വരാതെ വന്നതോടെയാണ് സർക്കാർ തീരുമാനം അറിയിക്കാനായി ജില്ലാ കളക്ടർ എത്തിയത്. കുറ്റാരോപിതയായ ഡോക്ടർ രണ്ടാഴ്ചത്തേക്കു നിർബന്ധിത അവധിയിൽ പോകാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ, കളക്ടർ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതിനു മുൻപ് തന്നെ പ്രാദേശിക സിപിഎം…
Read Moreഒപ്പം താമസിച്ചിരുന്ന യുവതി മാതാപിതാക്കൾക്കൊപ്പം പോയി! പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്; ഒടുവില്‍…
തൊടുപുഴ: ഒപ്പം താമസിച്ചിരുന്ന യുവതി മാതാപിതാക്കൾക്കൊപ്പം പോയതിനെത്തുടർന്ന് യുവാവ് പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊടുപുഴ നഗരത്തിൽ പോലീസ്സ്റ്റേഷനു സമീപത്തെ പാലത്തിൽനിന്നാണ് കോലാനി സ്വദേശി ജോജോ ജോർജ് പുഴയിൽചാടി യത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് പാലത്തിൽനിന്നു തൊടുപുഴയാറിലേക്ക് യുവാവ് ചാടിയത്. സംഭവം കണ്ട വഴിയാത്രക്കാർ ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തിയെങ്കിലും ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തി. ഈ സമയം ഒഴുക്കിൽപ്പെട്ട ജോജോ നീന്തി പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണിൽ കയറിപ്പിടിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനാംഗം നീന്തിയെത്തി ഒഴുകിപ്പോകാതെ ജോജോയെ ഇവിടെ സുരക്ഷിതനാക്കി. മറ്റ് സേനാംഗങ്ങൾ പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് മൂലം സാധിച്ചില്ല. തുടർന്ന് പാലത്തിൽനിന്നു കെട്ടിയ വടത്തിൽ തൂങ്ങിയാണ് സേനാംഗങ്ങൾ പുഴയിലേക്കിറങ്ങിയത്.പിന്നീട് വലയുപയോഗിച്ച് ജോജോയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി.…
Read Moreസാങ്കേതിക വിദ്യകളുടെ വരവോടെ മനുഷ്യരുടെ ജീവിതശൈലി തന്നെ മാറി! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ട്രെയിനില്‍ സെല്‍ഫിയെടുക്കുന്ന ദമ്പതികള്‍
സാങ്കേതിക വിദ്യകളുടെ വരവോടെ മനുഷ്യരുടെ ജീവിതശൈലി തന്നെ മാറിയിരിക്കുകയാണല്ലൊ. എന്നാല്‍ ഈ കുതിച്ചുചാട്ടത്തിനൊപ്പം മാറാന്‍ പഴയ തലമുറയിലെ എല്ലാവര്ക്കും ഇനിയും കഴിഞ്ഞിട്ടില്ല എന്നതൊരു സത്യമാണ്. പക്ഷെ ചിലരാകട്ടെ കാലത്തിനൊപ്പം കൃത്യമായി മുന്നേറുന്നുണ്ടുതാനും. അടുത്തിടെ കല്പക് ഫോട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ അല്പം പ്രായമുള്ള ദമ്പതിമാര്‍ സെല്ഫിയെടുക്കുന്നതാണുള്ളത്. ട്രെയിനിലുള്ളില്‍ ഇരുന്നാണ് ഇവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇവര്‍ക്ക് ചിത്രം പകര്‍ത്താനാവുന്നില്ല. ഒടുവില്‍ ട്രെയിനില്‍ നിന്നിറങ്ങും മുമ്പാണ് ദമ്പതിമാര്‍ ഈ സെല്‍ഫി എടുക്കുന്നത്. ഏതായാലും ഇവരുടെ ഈ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. “ഇത് യഥാര്‍ഥ സ്നേഹത്തിന്റെ നേര്‍ചിത്രം’ എന്നാണൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നത്.
Read Moreവീടുവാങ്ങി മോടി പിടിപ്പിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം! ഒരുവര്‍ഷം മുമ്പ് 50 പവന് മോഷ്ടിച്ച യുവാവ് കുടുങ്ങി
പാലക്കാട്: പാലക്കാട് പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം പിടിയിലാകുന്നത്. അയൽവാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക അഭിവൃദ്ധിയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2021 സെപ്റ്റംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിന്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയത്. 2022 ഫെബ്രുവരി 12 ന് ബന്ധുവായ ജാഫറിന്റെ വീട്ടിൽ നിന്ന് 30 പവനും മോഷണം പോയി. രണ്ടു മോഷണവും വീട്ടുകാർ വീടടച്ചിട്ട് ദൂരയാത്രക്ക് പോയപ്പോഴാണ് നടന്നത്. പൊലീസ് അന്വേഷണം നടത്തി. സിസിടിവികൾ മുഴുവനും പരിശോധിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബഷീറിന്റെ ബന്ധുവിന്റെ വീട് സമീപവാസിയായ ജാഫർ അലി 27 ലക്ഷം രൂപയ്ക്ക് വാങ്ങി. നാല് ലക്ഷം രൂപയുടെ നവീകരണവും…
Read Moreഗെഹ്ലോട്ടിനൊപ്പം കാവി കുറി തൊട്ട്, തലപ്പാവ് അണിഞ്ഞ് ചെന്നിത്തല, ഏറ്റില്ലെന്ന് സോഷ്യൽ മീഡിയ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ ക്യാംപയിനിംഗിൽ ഉണ്ടായിരുന്നവരിൽ പ്രമുഖ നേതാവായിരുന്നു രമേശ് ചെന്നിത്തല. പല വേദികളിലും ഹിന്ദി പറഞ്ഞ് അശോക് ഗെഹ്ലോട്ടിനൊപ്പം ചെന്നിത്തല തിളങ്ങി. എന്നാൽ ഫലം വന്നപ്പോൾ സ്റ്റാർ നേതാക്കൾക്കൊന്നും കോൺഗ്രസിന് വോട്ട് നേടിക്കൊടുക്കാൻ സാധിച്ചില്ല. ഉള്ള വോട്ടിംഗ് ശതമാനം കളഞ്ഞുകുളിക്കുകയും ചെയ്തു. രണ്ടുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മുപ്പതോളം യോഗങ്ങളിലാണ് ചെന്നിത്തല പ്രസംഗിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇതു ചൂണ്ടിക്കാട്ടി പരിഹാസവും ഉയരുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലായിരുന്നു ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗാന്ധി കുടുംബം പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നു. രാഹുൽ ഗാന്ധി രണ്ടു റാലികളിൽ മാത്രമാണ് പങ്കെടുത്തത്.
Read Moreകഴുത്തിൽ ശൂലം തുളച്ചുകയറി! ശസ്ത്രക്രിയയ്ക്കായി യുവാവ് ശൂലവും കൊണ്ട് യാത്ര ചെയ്തത് 65 കിലോമീറ്റർ
കൊൽക്കത്ത: കഴുത്തിൽ തുളച്ചുകയറിയ ശൂലം പുറത്തെടുക്കാൻ യുവാവ് യാത്ര ചെയ്തത് 65 കിലോമീറ്റർ. പശ്ചിമ ബംഗാളിലെ കല്യാണിയിൽ നിന്ന് കൊൽക്കത്തയിലുള്ള നിൽരതൻ സർക്കാർ മെഡിക്കൽ കോളേജിലേക്കാണ് യുവാവ് കഴുത്തിൽ തുളച്ചുകയറിയ ശൂലവുമായി യാത്ര നടത്തിയത്. ഭാസ്കർ റാം എന്നയാളുടെ കഴുത്തിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 150 വർഷത്തോളം പഴക്കമുള്ള ത്രിശൂലം തുളച്ചുകയറിയത്. കഴിഞ്ഞ മാസം 28 നു പുലർച്ചെയാണ് സംഭവം. കല്യാണിയിൽ നിന്ന് 65 കിലോമീറ്റർ താണ്ടിയാണ് ഭാസ്കർ റാം ഗുരുതരാവസ്ഥയിൽ നിൽരതൻ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിയത്. ചോരയോലിച്ചെത്തിയ ഭാസ്കർ റാമിനെ കണ്ട ആശുപത്രി ജീവനക്കാർ ഭയന്നുപോയി. യുവാവ് രക്ഷപ്പെടുമോയെന്നു തന്നെ ഡോക്ടർമാർ ആദ്യം സംശയം പ്രകടിപ്പിച്ചു. എന്നാൽ പരിശോധനയിലാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. കഴുത്തിൻ്റെ വലതുവശത്തുനിന്നും ഇടതുവശത്തേക്ക് ശൂലം തുളച്ചുകയറിയെങ്കിലും ഭാസ്കർ റാമിൻ്റെ ഒരു അവയവത്തിനു പോലും പരിക്കേറ്റിട്ടില്ല. ആന്തരികമായും കാര്യമായ പരിക്ക് ഉണ്ടായിട്ടില്ല.…
Read Moreപ്രണയവിവഹാമായിരുന്നു, എന്നിട്ടും..! ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍; യുവാവിന്റെ മരണത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍
ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും പിടിയില്‍. കോലാര്‍ ജില്ലയിലെ ചംബേ സ്വദേശിയായ ആനന്ദയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഹൊസ്കോട്ടയ്ക്ക് സമീപം അഴുകിയ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബീമകനഹള്ളിയിലെ ഒരു ക്വാറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളില്‍ ചിലര്‍ ക്വാറിയില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും തുടര്‍ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ആനന്ദയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ആനന്ദയുടെ ഭാര്യ ചൈത്ര( 28), കാമുകന് ചലപതി( 35). വാടക കൊലയാളി പൃത്വിരാജ്( 26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു വാടക കൊലയാളിയായ നവീന്‍ വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ട്രക്ക് ഡ്രൈവറായിരുന്നു ആനന്ദ. പ്രണയവിവാഹമായിരുന്നു ആനന്ദയുടെയും ചൈത്രയുടെയും. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ഇതിനിടെ തന്റെ അയല്‍വാസിയായ ചലപതിയുമായി ചൈത്രയ്ക്ക് ബന്ധമുണ്ടെന്ന് ആനന്ദ…
Read More