ബംഗാൾ ഉച്ചഭക്ഷണത്തിൽ ഇനി ഇസ്കോൺ ശൈലി; മുട്ടയ്ക്ക് പകരം സസ്യാഹാരം, സ്കൂളുകളിൽ പുതിയ മാറ്റം 

കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾ. കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ചുമതല അന്താരാഷ്ട്ര സംഘടനയായ ഇസ്‌കോണിനെ ഏൽപ്പിച്ചതോടെ, പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഭക്ഷണക്രമത്തിൽ മാറ്റം വന്നിരിക്കുകയാണ്. ഇസ്‌കോണിന്‍റെ ഭക്ഷണവിതരണ രീതി പിന്തുടരുന്നതോടെ, സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പൂർണമായും ഒഴിവാക്കി. ഇതിനു പകരമായി പനീർ, സോയ, രാജ്മ തുടങ്ങിയ പോഷകസമൃദ്ധമായ സസ്യാഹാരങ്ങളാണ് ഇനി മുതൽ കുട്ടികൾക്ക് നൽകുക. എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ 1966-ൽ സ്ഥാപിച്ച ‘ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്’ എന്ന പ്രസ്ഥാനം തികഞ്ഞ സസ്യാഹാരശീലത്തിന് പേരുകേട്ടതാണ്. ഭഗവദ്ഗീതയും ഭാഗവതവും അടിസ്ഥാനമാക്കിയുള്ള ഇവരുടെ ജീവിതശൈലിയിൽ മാംസാഹാരത്തിന് സ്ഥാനമില്ല. ഇതേ ശൈലി സ്കൂൾ ഭക്ഷണത്തിലും നടപ്പിലാക്കുന്നതോടെയാണ് മെനുവിൽ ഈ മാറ്റം സംഭവിച്ചത്.  സർക്കാരിന്‍റെ ഈ തീരുമാനം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊതുഫണ്ട് ഉപയോഗിച്ച്…

Read More

സർക്കിൾ ഇൻസ്‌പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി: യുവാവ് പിടിയിൽ

തിരുവനന്തപുരം: സർക്കിൾ ഇൻസ്‌പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണത്തിനു പിന്നാലെ യദുകൃഷ്ണൻ എന്നയാളെ പിടികൂടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐ ആശുപത്രിയിൽ ചികിത്സതേടി. കൈയിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന പ്രതി പോലീസുകാരോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. അക്രമാസക്തനായ ഇയാളെ പിടികൂടാൻ പോലീസ് ശ്രമിച്ചതോടെ പ്രതി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി. ഇയാളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് കസേര ഉപയോഗിച്ച് സിഐയുടെ തലയ്ക്ക് അടിച്ചത്. തുടർന്ന് കൂടുതൽ പോലീസുകാരെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Read More

ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കേസ്: സെന്തിൽ ബാലാജിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

ചെന്നൈ: തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കും സഹോദരൻ ആർ.വി. അശോക്‌കുമാറിനും എതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ടിവികെ എംഎൽഎ എൻ. ഇളയരാജയുടെ പരാതിയിലാണ് സെന്തിൽ ബാലാജിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്പീക്കർക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ 35 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ടിവികെ എംഎൽഎ പരാതിയിൽ ഉന്നയിച്ചിരുന്നു. കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More

ചെറുമകന്‍റെ മരണം തളർത്തി: കേതൻ അഗർവാളിന്‍റെ മുത്തച്ഛൻ നെഞ്ച്പൊട്ടി മരിച്ചു

മുംബൈ: പ്രതിശ്രുത വധു തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെയിലെ യുവവ്യവസായി കേതൻ അഗർവാളിന്‍റെ മുത്തച്ഛൻ അന്തരിച്ചു. പൂനെയിൽ താമസിക്കുന്ന ദേവിചന്ദ് അഗർവാൾ (71) ആണ് ശനിയാഴ്ച രാത്രി അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കേതന്‍റെ മരണത്തിന് ശേഷം ആരോഗ്യം വഷളായതിനെ തുടർന്ന് ദേവിചന്ദ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9.45-ഓടെ ഡോക്ടർമാർ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. കേതൻ അഗർവാൾ മരിച്ച് പതിനേഴാം ദിവസമാണ് മുത്തച്ഛനും ലോകത്തോട് വിടപറയുന്നത്.

Read More

ലക്ഷദ്വീപിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാരെ അഡ്മിനിസ്ട്രേഷൻ നിർബന്ധിതമായി വിരമിപ്പിച്ചു

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്‍റൽ റൂൾ 56(ജെ) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്. വിവിധ തസ്തികകളിലുള്ള ജീവനക്കാരാണ് കൂട്ടനടപടിക്ക് വിധേയരായത്. 37 മൾട്ടി ടാസ്കിങ് സ്റ്റാഫുകൾ, ആറ് അപ്പർ ഡിവിഷൻ ക്ലർക്കുകൾ, മൂന്ന് ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒര് സ്റ്റെനോഗ്രഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. 33 വർഷം സർവീസ് പൂർത്തിയാക്കിയവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ സേവന റിക്കാർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഇത് പൊതുതാത്പര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് അഡ്മിനിസ്ട്രേഷൻ…

Read More

എട്ടു ജയ്ഷ് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി

അഹമ്മദാബാദ്: പാക് ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) അംഗങ്ങളായ എട്ടു പേരെ ഗുജറാത്ത് എടിഎസ് പിടികൂടി. ഏഴു പേർ ഗുജറാത്തിൽനിന്നും ഒരാൾ മധ്യപ്രദേശിൽനിന്നുമാണ് അറസ്റ്റിലായത്. ജെഇഎം) സ്ഥാപകൻ മസൂദ് അസ്ഹർ എഴുതിയ പുസ്തകത്തിന്‍റെ ഗുജറാത്തി പരിഭാഷ അറസ്റ്റിലായവരിൽനിന്ന് എടിഎസ് കണ്ടെടുത്തു. ഗുജറാത്തിൽ ജയ്ഷ് ശൃംഖല സ്ഥാപിക്കാൻ അറസ്റ്റിലായവർ ശ്രമിച്ചെന്നു പോലീസ് പറഞ്ഞു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായ ഗുജറാത്തിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ ദാറുൾ ഇസ്‌ലാം ഗുജറാത്ത് ജയ്ഷ്-ഇ-മുഹമ്മദ് എന്ന പേരിൽ സംഘടനയും ഇവർ രൂപവത്കരിച്ചു. അബ്ദുള്ള ഗാജിവാല (19), മുദാസിർ അബ്ദുള്ള ഘാസിവാല (22), ഇബ്രാഹിം മുഹമ്മദ് ഹുസെൻ ഘാഗ (30) സക്കറിയ ദുറാനി മുഹമ്മദ് അമ്മാർ ഘാഗ (21), മുഫ്തി ഫൗജാൻ ഇസ്മയിൽ ദൗവ (40), മുഹമ്മദ് അമിൻ ഷേര (21). മുഹമ്മദ് അബ്ദുൾ റഹ്‌മാൻ സാവ്ദി (22), ബിലാൽ ദുറാനി മുഹമ്മദ് അമ്മാർ ഘാഗ (18)…

Read More

ആധാർ കാർഡിൽ ഇ മെയിൽ ചേർക്കാൻ ഇനി അക്ഷയ കേന്ദ്രങ്ങൾ വേണ്ട

പരവൂർ: ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും പൊതുജനങ്ങൾക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ പൗരസേവനവുമായി യുണിക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ. ഇ മെയിൽ വിലാസം ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള സൗകര്യം ഇനിമുതൽ ഔദ്യോഗിക ആധാർ ആപ്പ് വഴി നേരിട്ട് നിർവഹിക്കാം. ഈ പ്രത്യേക സേവനം ആധാർ ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക. ജൂലൈ ഒന്ന് മുതൽ ആരംഭിച്ച ഈ പുതിയ സേവനത്തിന് ആദ്യത്തെ ആറുമാസത്തേക്ക് യാതൊരുവിധ ഫീസും ഈടാക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Read More

അവകാശികളില്ലാതെ 9330 കോടി ഇപിഎഫ് നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 30.91 ലക്ഷത്തിലധികം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതായി വിവരാവകാശ രേഖ.”ഇന്ത്യാ ടുഡേ’ യാണ് ഈ വിവരം പുറത്തുവിട്ടത്. കേന്ദ്രസർക്കാരിന്‍റെ മുൻനിര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് 2026-27 സാമ്പത്തികവർഷത്തിൽ അനുവദിച്ച തുകയ്ക്ക് ഒപ്പമാണിത്. മൂന്ന് പുതിയ ഐഐടികൾ നിർമിക്കാൻ ഈ തുക മതിയാകും. മുൻവർഷത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2025 മാർച്ച് 31ൽ 31.83 ലക്ഷമായിരുന്ന അക്കൗണ്ടുകൾ 2026 മാർച്ച് 31 ആയപ്പോഴേക്കും 30.91 ലക്ഷമായി കുറഞ്ഞു. ഇതോടെ കെട്ടിക്കിടക്കുന്ന തുക 10,181 കോടിയിൽനിന്ന് 9,330 കോടിയായി ചുരുങ്ങി.

Read More

ഹരിപ്പാട് എൻഎച്ച് – റെയിൽവേ സ്റ്റേഷൻ റോഡ് വികസനത്തിന് 60 ലക്ഷം രൂപ അനുവദിച്ച് രമേശ് ചെന്നിത്തല

ഹരിപ്പാട്: യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഹരിപ്പാട് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതയായ എൻഎച്ച് – റെയിൽവേ സ്റ്റേഷൻ റോഡിന്റെ സമഗ്ര നവീകരണത്തിന് വഴിയൊരുങ്ങുന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മണ്ഡലത്തിലെ ജനങ്ങളും വിവിധ സംഘടനകളും ദീർഘനാളായി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ റോഡിന്റെ നവീകരണം. ദേശീയപാതയെയും ഹരിപ്പാട് റെയിൽവേ സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സമ്പർക്ക റോഡ് കഴിഞ്ഞ കുറേക്കാലമായി പൂർണമായും തകർന്നുതരിപ്പണമായ അവസ്ഥയിലായിരുന്നു. വലിയ കുഴികളും മഴക്കാലത്തെ കടുത്ത വെള്ളക്കെട്ടും കാരണം കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഇതുവഴിയുള്ള യാത്ര വലിയ ദുരിതമായി മാറിയിരുന്നു. നിരവധി തീർത്ഥാടകരും ദൈനംദിന യാത്രക്കാരും ആശ്രയിക്കുന്ന റോഡിന്റെ ഈ കടുത്ത ശോചനീയാവസ്ഥ യാത്രക്കാർക്കും ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെട്ടതിന്റെ…

Read More

ഗൾഫിലേക്ക് പോകാൻ രണ്ടുദിവസം മാത്രം ബാക്കി: പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ; ഇയാളുടെ ഭാര്യ മൂന്നാമതും ഗർഭിണിയാണ്

കാസർകോട്: പുതിയ ജോലിക്ക് വിദേശത്തേക്ക് പോകാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ പോക്സോ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുമ്പള സ്വദേശിയായ അബു താഹിർ ആണ് അറസ്റ്റിലായത്. 2022-നും 2023-നും ഇടയിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ‌വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വിവാഹിതനായ അബു താഹിറിന് രണ്ട് കുട്ടികളുണ്ട്. ഇയാളുടെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്. അബു താഹിറും കുടുംബവും വിദ്യാനഗറിൽ ഇരയായ പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കാലത്താണ് അതിക്രമം നടന്നതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിക്ക് ഇപ്പോൾ 19 വയസാണ് പ്രായം എങ്കിലും പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ കുട്ടിയെ പരിചരിക്കുന്നതിനിടയിൽ എന്തോ സംശയം തോന്നി. ഉടൻതന്നെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് അബു താഹിറുമായുള്ള ചാറ്റുകളും…

Read More