‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ”: അന്ന് വാഴ്ത്തിപ്പാടാൻ ആവേശം, ഇന്ന് രാജി വയ്ക്കണമെന്ന് ആക്രോശം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് ‘കാരണഭൂതൻ’ മെഗാതിരുവാതിരയുടെ സംഘാടകൻ

തിരുവനന്തപുരം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പാറശാല ഏരിയാ സെക്രട്ടറി എസ്.‌ അജയകുമാർ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ തന്‍റെ നിലപാട് അറിയിച്ചത്. സിപിഐഎമ്മിന്‍റെ കഴിഞ്ഞ സമ്മേളന കാലത്ത് പാറശാലയിൽ അവതരിപ്പിച്ച മെഗാ തിരുവാതിര എന്ന പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു എസ്. അജയകുമാർ. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ എന്ന് തുടങ്ങുന്ന തിരുവാതിര ഗാനം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.

Read More

സംസ്ഥാനത്ത് പവർകട്ടില്ല പകരം പവർ ഫെയിലിയർ ഉണ്ട്, ജനങ്ങൾ സഹകരിക്കണം: സണ്ണി ജോസഫ്

കണ്ണൂർ: സംസ്ഥാനത്ത് പവർകട്ടില്ല പകരം പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്. ജനങ്ങൾ ഇതിനോട് സഹകരിക്കണം. കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍റെ കാര്യം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ മാറുമോ എന്നതിൽ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. തൽക്കാലം രണ്ടുംകൂടി കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്ത്രീകളുടെ സൗജന്യ യാത്ര; വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, സർക്കാർ അധിക സഹായം നല്കുമെന്ന് മന്ത്രി സി.പി.ജോൺ

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഏതൊക്കെ സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15 മുതൽ നടപ്പാക്കുന്ന ഈ പദ്ധതി തൊഴിലിടത്തേക്ക് പോകുന്ന വനിതകൾക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമില്ലാത്ത സ്ഥിതിയിൽ കെഎസ്ആർടിസിയെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് വേണ്ടി രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിക്ക് സമ്പത്തുണ്ട് അതിനെ പ്രയോജനപ്പെടുത്തും. വാഹന മോഡിഫിക്കേഷൻ കാര്യത്തിൽ യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Read More

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയിൽ നിന്ന് കേരളം, തെക്കൻ തമിഴ്‌നാട്…

Read More

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തും: ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും; പി. സി വിഷ്‌ണുനാഥ്

ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്‌ണുനാഥ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കായി മൂന്നാറിൽ നേരിട്ടെത്തി യോഗം വിളിക്കും. തമിഴ്‌നാട് സർക്കാരിന്‍റെ സഹായവും ഉറപ്പാക്കി മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ മേയ് 19നാണ് സംഭവം. തിരുവനന്തപുരം വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാര സംഘത്തിന് നേരെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. കുട്ടികളെയടക്കം സംഘമായെത്തിയ അക്രമികള്‍ മദിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Read More

ബംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റം സമ്മതിച്ചു; കർണാടക പോലീസ് കേരളത്തിൽ

ബംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വാർത്തയായതോടെ കർണാടക പോലീസ് വിഷയത്തിൽ ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. കേസ് മഡിവാളയിൽനിന്ന് ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്‍റെ ചുമതലയും നൽകി കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരേ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പുലഭിച്ചു. അതേസമയം, പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.

Read More

“കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടി; “കോക്രോച്ച് ഈസ് ബാക്ക്’,പുതിയ അക്കൗണ്ടുമായി യുവാക്കൾ

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ “പാറ്റകൾ’ എന്നു വിശേഷിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമർശത്തിനെതിരേ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട പരിഹാസക്കൂട്ടായ്മയായ “കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. നിയമപരമായ നടപടിയെന്ന് എക്സ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ നടപടി താൻ മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതാണെന്ന് കൂട്ടായ്മ സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചു. അക്കൗണ്ട് റദ്ദാക്കപ്പെട്ടതിനു തൊട്ടുപിന്നാലെ “കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായാണ് യുവാക്കൾ സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി. “ഞങ്ങളെ ഒഴിവാക്കാമെന്ന് നിങ്ങൾ കരുതിയോ’ എന്നാണ് പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം പങ്കുവച്ച് അറിയിച്ചത്. “കോക്രോച്ചസ് ഡോണ്ട് ഡൈ’ എന്നാണ് പുതിയ അക്കൗണ്ടിന്‍റെ ബയോയിൽ എഴുതിയിരിക്കുന്നത്. അക്കൗണ്ട് തുടങ്ങി മണിക്കൂറുൾക്കുള്ളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ആണു കൂട്ടായ്മയിൽ അംഗമായത്. കഴിഞ്ഞയാഴ്ച രൂപംകൊണ്ട ഈ കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ…

Read More

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ; ചരിത്രത്തിലാധ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർഥി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സ്പീക്കറായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ.സി. മൊയ്തീനും ബിജെപി സ്ഥാനാര്‍ഥിയായി ബി.ബി. ഗോപകുമാറുമാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. മൂന്നംഗങ്ങളാണ് ബിജെപിക്ക് ഇത്തവണയുള്ളത്. രാജീവ് ചന്ദ്രശേഖര്‍ പേര് നിര്‍ദേശിച്ചു. വി.മുരളീധരന്‍ പിന്താങ്ങുകയായിരുന്നു. സ്പീക്കറായി തെരഞ്ഞെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് സ്പീക്കറുടെ ഡയസിലേക്ക് സ്വീകരിച്ചാനയിച്ചു. കേരള നിയമസഭയുടെ 25ാമത്തെ സ്പീക്കറാണ് തിരുവഞ്ചൂര്‍. 1991 മുതല്‍ കേരള നിയമസഭാ സാമാജികനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു തിരുവഞ്ചൂര്‍. അടൂര്‍, കോട്ടയം നിയോജക മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നത്. മന്ത്രിയായും മികച്ച പാര്‍ലമെന്‍റേറിയനായും തിരുവഞ്ചൂര്‍ പ്രവര്‍ത്തിച്ചു. 102 അംഗങ്ങളുള്ള യുഡിഎഫിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഭീഷണി അല്ലായിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുള്ള ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ…

Read More

സെഡ് സുരക്ഷ പിൻ വലിച്ചു, ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല; ഇനി പിണറായിക്ക് വൈ കാറ്റഗറി മാത്രം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിരുന്ന സെഡ് പ്ലസ് ‌സുരക്ഷ പിൻവലിച്ചു. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്. ഇനി ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല. ഗണ്‍മാനെ പിന്‍വലിച്ചതോടെ രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെ മുൻ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്ദീപ്. കേസില്‍ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം ഇപ്പോഴും തുടരുന്നുണ്ട്.

Read More

‘കാമരാജിന്‍റെ നാമം വാഴ്ക, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്ക, ജനനേതാവ് രാഹുൽ ഗാന്ധി വാഴ്ക”… രാഹുൽ ഗാന്ധിയുടെ പേര് വിളിച്ച് സത്യപ്രതിജ്ഞ; തമിഴ്‌നാട് കോൺഗ്രസ് മന്ത്രിയെ തിരുത്തി ഗവർണർ

ചെന്നൈ: തമിഴ്‌നാട്ടിൽ നീണ്ട 60 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് പ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരിത്ര നിമിഷത്തിൽ നാടകീയ രംഗങ്ങൾ. വിജയ് മന്ത്രിസഭയിലെ പുതിയ അംഗമായി കിളിയൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്. രാജേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദമുണ്ടായത്. ഔദ്യോഗിക പ്രതിജ്ഞാ വാചകം വായിച്ചു തീർത്തതിന് തൊട്ടുപിന്നാലെ, അദ്ദേഹം കോൺഗ്രസ് നേതാക്കളായ കെ. കാമരാജ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ വേദിയിൽ വെച്ച് അഭിവാദ്യം ചെയ്യുകയായിരുന്നു. “കാമരാജിന്‍റെ നാമം വാഴ്ക, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്ക, ജനനേതാവ് രാഹുൽ ഗാന്ധി വാഴ്ക” എന്ന് രാജേഷ് കുമാർ ഉറക്കെ വിളിച്ചു. ഇതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉടൻ തന്നെ ഇടപെട്ടു. “അതൊന്നും നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല” എന്ന് ഗവർണർ ചിരിച്ചുകൊണ്ട് ഓർമിപ്പിച്ചു. ഗവർണറുടെ തിരുത്തലിന് പിന്നാലെ രാജേഷ് കുമാറും പുഞ്ചിരിയോടെ…

Read More