സ്വന്തം ലേഖകൻ കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കര ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായതോടെ പിടിയിലായ പ്രതികളുടെ എണ്ണം പത്തായി. ഇനി പ്രധാന പ്രതികളെയാണ് പിടികിട്ടാനുള്ളത്. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയില്‍ 916 നാസര്‍ എന്ന എന്ന സ്വാലിഹും സഹോദരനുമാണ് ഗള്‍ഫിലുള്ളത്. ഈ സംഭവത്തില്‍ പങ്കുള്ള സൂപ്പിക്കടയിലെ ഷമീറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസു കഴിഞ്ഞിട്ടില്ല. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശിയും വൈത്തിരി അംബേദ്കര്‍ കോളനിയില്‍ താമസക്കാരനുമായ ശക്തിവേലിനെ (38) ആണ് പെരുവണ്ണാമൂഴി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ ലോഡ്ജില്‍നിന്ന് ഇര്‍ഷാദിനെ കടത്തിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയാണ് ഇയാള്‍. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍ (28), ഹിബാസ് (30) എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീര്‍ അറസ്റ്റ് ചെയ്തിരുന്നത്.…
Read MoreCategory: Loud Speaker
നിതീഷ് ഇത്ര വേഗത്തിൽ പോകുമെന്ന് കരുതിയില്ല! ബിജെപി ബന്ധം നിതീഷ് കുമാർ ഒഴിവാക്കുന്നതിന് രണ്ടുദിവസം മുന്‍പ് അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചിരുന്നു
നിയാസ് മുസ്തഫ ബിജെപിയുമായും കേന്ദ്രസർക്കാരുമായും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും നിതീഷ് കുമാർ ഇത്ര തിടുക്കത്തിൽ സഖ്യം ഉപേക്ഷിക്കുമെന്ന് ബിജെപി നേതാക്കൾ കരുതിയില്ലെന്നു വേണം മനസിലാക്കാൻ. ബിജെപി ബന്ധം നിതീഷ് കുമാർ ഒഴിവാക്കുന്നതിന് രണ്ടുദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ ഫോണിൽ വിളിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ നീതി ആയോഗ് യോഗത്തിൽനിന്ന് നിതീഷ് കുമാർ വിട്ടു നിന്നതോടെ അപകടം മണത്താണ് അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചത്. നിതീഷിന്റെ പിണക്കം മാറ്റുകയെന്നതും ലക്ഷ്യം വച്ചിരുന്നു. “ഒന്നും പേടിക്കാനില്ല’ എന്നായിരുന്നു അമിത് ഷായോട് നിതീഷ് നൽകിയ മറുപടിയെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ നിതീഷുമായി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും നിതീഷ് ഒരു പരാതിയും പറഞ്ഞില്ലെന്നും സുശീൽ കുമാർ…
Read Moreമെഡിക്കൽ കോളജിൽ നിന്ന് ചാടിപ്പോയത് പേവിഷബാധയേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ; സാഹസികമായി പിടികൂടി പോലീസ്
ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്നലെ രാത്രി 12.30 മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയ ഇവരെ,ഇന്നു രാവിലെ 6.30 ന് കുടമാളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആസാം സ്വദേശി ജീവൻബറുവ (39) യും മൂന്നു സുഹൃത്തുക്കളുമാണ് ചാടിപ്പോയത്. നേരത്തേ നായയയുടെ കടിയേറ്റ ജീവൻ ബറുവയെജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു. രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ ഡോക്്ടർമാർ വിദഗ്ദ പരിഗേധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശിച്ചു. എന്നാൽ രാത്രി 12. 30 ന് ഇവർ ആശുപത്രിയിൽ ചാടിപ്പോയി. ഉടൻ തന്നെ ആശുപത്രി അധികൃതർ…
Read Moreസ്വാതന്ത്ര്യദിനാഘോഷം; 13 മുതൽ 15 വരെ ദേശീയപതാക ഉയർത്താം; പതാക ഉയർത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ…
ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയർത്തുന്നതും ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും. 2002ലെ ഫ്ളാഗ് കോഡിൽ 2021 ഡിസംബർ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു. കോട്ടണ്‍/ പോളിസ്റ്റർ/കന്പിളി/ഖാദിസിൽക്ക് എന്നീ തുണികളിൽ കൈത്തറി, നെയ്ത്ത്, മെഷീൻ എന്നിവ ഉപയോഗിച്ച് ദേശീയ പതാക നിർമിക്കാം. പുതിയ ഭേദഗതി അനുസരിച്ച് പൊതുസ്ഥലത്തോ വീട്ടിലോ ഉയർത്തുന്ന പതാക രാത്രിയും പകലും പാറിക്കാം. ദീർഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതു വലുപ്പത്തിലുമാകാം, എന്നാൽ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. വേറിട്ടുനിൽക്കുന്നനിലയിൽ ആദരവോടെയേ ദേശീയ പതാക പ്രദർശിപ്പിക്കാവൂ. കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല തലകീഴായി ദേശീയ പതാക പ്രദർശിപ്പിക്കാൻ പാടില്ലഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നിൽ പതാക താഴ്ത്തിപ്രദർശിപ്പിക്കരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിലോ, അരികുചേർന്നോ മറ്റു പതാകയോ…
Read Moreകണ്ണൂരിലെ പ്രണയ ലഹരി; കുടുംബത്തിന് ലഹരി മാഫിയയുടെ ഭീഷണിയെന്ന് പെൺകുട്ടിയുടെ പിതാവ്
അനുമോൾ ജോയ്കണ്ണൂർ: പതിനാലുകാരിയെ സഹപാഠി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി. പതിനാറുകാരന്റെ സഹോദരനാണ് ഭീഷണി മുഴക്കി വിളിച്ചതെന്ന് കുട്ടിയുടെ പിതാവ് രാഷ്ട്രദീപികയോട് പറഞ്ഞു. കേസ് കൊടുത്ത് പതിനാറുകാരനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഭീഷണി മുഴക്കി ഫോൺ വന്നത്. ഇപ്പോൾ പതിനാറുകാരൻ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു. രാഷ്ട്രദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വെളിപ്പെടുത്തലിന് ശേഷം ഓരോ നിമിഷവും ഭയത്തോടെയാണ് കഴിയുന്നത്. ഈ പതിനാറുകാരന്റെ മുകളിൽ വലിയ ലഹരി മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. ആ കുട്ടിയുടെ ഫോൺ പരിശോധിച്ചാൽ അത് മനസിലാക്കാൻ സാധിക്കും. എന്നിട്ടും, പോലീസ് അതിന് തയാറാവുന്നില്ല.പോലീസിന്റെ ഭാഗത്തുനിന്ന് നമ്മൾക്ക് പോസിറ്റീവ് മറുപടിയല്ല ലഭിക്കുന്നത്. സിറ്റി, കക്കാട് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ ലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നതെന്നും പിതാവ് പറഞ്ഞു. ഈ പതിനാറുകാരന് സമപ്രായക്കാരായ കൂട്ടുകാർ വളരെ കുറവാണ്. ഇവന്റെ കൂട്ടുകാർ എന്ന് പറയുന്നവർ 25 വയസിന് മുകളിലുള്ള ആൾക്കാരാണ്.…
Read Moreവൈദികന്റെ വീട്ടിലെ മോഷണം; മണംപിടിച്ച് ഓടിയനായ എത്തിയത് ബംഗാളികൾ താമസിക്കുന്ന സ്ഥലത്ത്; താക്കോൽ വച്ചിരുന്ന സ്ഥലം അറിയുന്ന ആളാണു മോഷണത്തിനു പിന്നിലെന്ന് പോലീസ്
പാന്പാടി: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ദുരൂഹത തുടരുന്നു. തൃക്കോതമംഗലം സെന്റ് മേരീസ് ബേത്ലഹേം പാത്രിയർക്കൽ പള്ളി വികാരി ഫാ. ജേക്കബ് നൈനാന് എളപ്പനാലിന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30നും രാത്രി ഏഴിനുമിടയിലായിരുന്നു മോഷണം നടന്നത്. ജില്ലാ പോലീസ് ചീഫ് കാർത്തിക്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്നലെ രാവിലെ കൂരോപ്പട എളപ്പനാൽ കവലയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടർന്നു കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിനുശേഷം കോട്ടയം ഡോഗ്സ് സ്ക്വാഡിലെ ചേതക് എന്ന പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനു പിന്നിലെ അടുക്കളവാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് പോയത് എന്നാണു പ്രാഥമിക വിലയിരുത്തൽ. പിൻവാതിലിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി സാന്പിളുകൾ ശേഖരിച്ചു. അടുക്കള ഭാഗത്തുനിന്നുമാണ് ഡോഗ്സ് സ്ക്വാഡ് പരിശോധന നടത്തിയത്.വീടിന്റെ പിൻവാതിലിൽനിന്നും തൊട്ടടുത്ത വീടിന്റെ…
Read Moreകരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; അഞ്ചു പ്രതികളുടെയും വീട്ടിൽ ഇഡി റെയ്ഡ്; കാവലിന് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരും
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കേസിലെ മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ, ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടത്തുന്നത്. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച പല രേഖകളും പരിശോധിച്ചതായാണ് വിവരം.ഒരു വർഷം മുന്‍പാണ് ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് തട്ടിയെടുത്തത്. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും ഇടനിലക്കാരായ ആറുപേരെയും ഇടതു ഭരണസമിതി…
Read Moreസ്കൂൾ കുട്ടികൾക്കിടയിൽ ലഹരിയെത്തിക്കുന്നതിന് പിന്നിൽ വൻ മാഫിയ; ആദ്യം ഫ്രീയായി നൽകും; കിട്ടാതെ വരുമ്പോൾ… ലഹരിക്ക് അടിമപ്പെടുന്ന വഴിയിങ്ങനെ
സ്കൂളുകൾ കുട്ടികൾക്കിടയിൽ ലഹരിയെത്തിക്കാൻ വൻ മാഫിയ സംഘം തന്നെയുണ്ടെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തലിൽ നിന്ന് മനസിലാകുന്നത്. കക്കാട് നിന്ന് ഒരു ഏജന്റ് വഴി സ്കൂളിൽ പഠിക്കുന്ന ആൺകുട്ടികളെ ഉപയോഗിച്ചാണ് ലഹരി വിൽപ്പന നടത്തുന്നത്.പ്രായത്തിൽ മൂത്ത ആളുകളുമായാണ് 16 കാരന് കൂട്ടെന്ന് പെൺകുട്ടി പറയുന്നത്. 16 കാരന്റെ സഹോദരനിൽ നിന്നാണ് ലഹരി ഉപയോഗം പഠിച്ചതെന്നും അവരുടെ സുഹൃത്തുക്കൾ വഴി ഒപ്പം ഇരുന്നും 16 കാരൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞിട്ടുണ്ട്. മാരകമയക്കുമരുന്നായ എംഡിഎംഎവരെ ഉപയോഗിക്കും. പലപ്പോഴും ഗോവയിൽ പോയി വാങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. ആദ്യം ഒരാളെ വലയിലാക്കുകയും പിന്നീട് അവരുടെ സുഹൃത്തുക്കളോട് ലഹരി ഉപയോഗിക്കാൻ ഉപദേശിക്കുകയും ചെയ്യും. അവരുടെ വാക്ക് കേൾക്കുന്ന പെൺകുട്ടി ആദ്യം അടുത്ത സുഹൃത്തിന് ലഹരി ഉപയോഗത്തെക്കുറിച്ചും അത് ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കും. ഇത് ഉപയോഗിച്ചില്ലെങ്കിൽ നിന്നെ ഒന്നിനും കൊള്ളില്ലെന്ന് പറയുകയും ചെയ്യും.എന്നാൽ, തന്റെ…
Read Moreസംസ്ഥാനത്ത് സ്ത്രീധന പീഡന മരണം വീണ്ടും ! ആത്മഹത്യയ്ക്ക് ശ്രമിച്ച 21കാരി മരിച്ചു; ഭര്‍ത്താവ് പിടിയില്‍…
സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്സാന എന്ന 21കാരിയാണ് മരിച്ചത്. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണമടഞ്ഞത്. അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പോലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്. ഒന്നരവര്‍ഷം മുന്‍പ് വിവാഹിതരായ അമലും അഫ്സാനയും മൂന്നുപീടികയിലെ ഫ്ളാറ്റിലായിരുന്നു താമസം. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇതിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാന.
Read Moreരക്ഷാകരം നീട്ടി! പ്രധാനമന്ത്രിയുടെ വസതിയിൽ അവശനിലയിൽ വീണ ചക്കിപ്പരുന്തിനെ രക്ഷിച്ചു
ന്യൂഡൽഹി: നിർജ്ജലീകരണം മൂലം പ്രധാനമന്ത്രിയുടെ വസതിയിൽ അവശനിലയിൽ കാണപ്പെട്ട ചക്കിപ്പരുന്തിനെ രക്ഷപെടുത്തി. വന്യജീവി സംരക്ഷണ സന്നദ്ധപ്രവർത്തകരാണ് പരുന്തിനെ രക്ഷപെടുത്തിയത്. പക്ഷി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യം വീണ്ടെടുത്താൽ കാട്ടിലേക്ക് വിടുമെന്നും സന്നദ്ധപ്രവർത്തകർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പറക്കാൻ കഴിയാതെ നിലത്തുവീണ പക്ഷിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. ഉടനെ വന്യജീവി സംരക്ഷണ പ്രവർത്തകരെ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ സന്നദ്ധപ്രവർത്തകർ പക്ഷിക്ക് വെള്ളം നൽകുകയും ശുശ്രൂഷിക്കുകയും ചെയ്തു. പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പക്ഷി ഉടനെ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ കടുത്ത ചൂട് മൂലം നിരവധി പക്ഷികളാണ് നിർജ്ജലീകരണം സംഭവിച്ച് വീഴുന്നത്.
Read More